തൃശ്ശുര്‍: മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ഉറച്ച് ലാലി ജെയിംസ്. കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത നടപടിയിലെ അതൃപ്തി പരസ്യമാക്കിയ ലാലി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിനെതിരെയും തുറന്നടിച്ചു. കോണ്‍ഗ്രസിലേക്ക് തിരിച്ചെടുത്താലും ഇല്ലങ്കിലും മരണം വരെ കോണ്‍ഗ്രസുകാരിയിയായിരിക്കും. അഴിമതിയുള്ള ഫയലുകള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാട്ടും. അഴിമതിരഹിത ഭരണമാണ് ആഗ്രഹിക്കുന്നതെന്നും ലാലി ജെയിംസ് മാധ്യമങ്ങളോട് പറഞ്ഞു.
'എന്നില്‍ വിശ്വാസമുള്ളവരാണ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. പാര്‍ട്ടിക്ക് കൂടുതല്‍ പരിക്കുണ്ടാക്കുന്ന കാര്യങ്ങളിലേക്ക് പോകില്ല. അടിയുറച്ച കോണ്‍ഗ്രസുകാരിയാണ് ഞാന്‍. കുട്ടിക്കാലത്ത് ഗോതമ്പ് പൊടി കുറുക്കി വിശപ്പടക്കാന്‍ തരുന്ന കാലത്ത് തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അതുകൊണ്ട് പോസ്റ്റര്‍ അടിച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് വേണ്ടി തരേണ്ട സമയങ്ങള്‍ പാര്‍ട്ടിക്ക് വേണ്ടി ചെലവഴിച്ചയാളാണ് അമ്മയെന്നാണ് കഴിഞ്ഞ ദിവസം മകള്‍ ഒരു നേതാവിനോട് പറഞ്ഞത്. പാര്‍ട്ടിക്കാരിയായി തുടരാന്‍ അംഗത്വം വേണ്ട', ലാലി ജെയിംസ് നിലപാട് വ്യക്തമാക്കി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.