Monday, 5 January 2026

മുറിവും കത്തിയും തമ്മിൽ നീളത്തിൽ 0.8 മില്ലിമീറ്ററിൻ്റെ വ്യത്യാസം; അച്ഛനെ കൊന്ന കേസിൽ മകളെ കോടതി വെറുതെ വിട്ടു

SHARE


 
ഛണ്ഡീഗഡ്: അച്ഛനെ കൊന്ന കേസിൽ മകളെ കോടതി വെറുതെ വിട്ടു. ഛണ്ഡീഗഡ് സ്വദേശി സുമൈ ലാലയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് മകൾ ആശയെ വെറുതെ വിട്ടത്. വിചാരണക്കിടെ കൊലയ്ക്കായി ഉപയോഗിച്ചതെന്ന് അവകാശപ്പെട്ട് കോടതിയിൽ പൊലീസ് സമർപ്പിച്ച കത്തിയുടെ ബ്ലേഡിൻ്റെ മുറിവിൻ്റെ നീളത്തേക്കാൾ കുറവാണെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചതാണ് കേസിൽ നിർണായകമായത്. ഇതോടെ പ്രതിസ്ഥാനത്തുണ്ടായിരുന്ന ആശയ്ക്ക് കൃത്യത്തിൽ പങ്കുണ്ടെന്ന് സംശയലേശമന്യേ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി വിലയിരുത്തി.

ഛണ്ഡീഗഡിലെ വീട്ടിൽ വച്ച് 2023 ഓഗസ്റ്റ് 9നാണ് സുമൈ ലാലക്ക് കുത്തേറ്റത്. അയൽവാസിയായ ഗുലാബ് തണുത്ത വെള്ളം എടുക്കാനായി ലാലയുടെ വീട്ടിലേക്ക് പോയിരുന്നു. ഈ സമയത്ത് കുത്തേറ്റ് രക്തത്തിൽ കുളിച്ച് കിടക്കുന്ന ലാലയെയും മുറിവിൽ കൈവച്ച് രക്തത്തിൻ്റെ ഒഴുക്ക് തടയാൻ ശ്രമിക്കുന്ന ആശയെയും കണ്ടു. ഇവരും നാട്ടുകാരും ചേർന്ന് ലാലയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പോസ്റ്റ്മോർട്ടത്തിൽ മൂർച്ചയേറിയ ആയുധം കൊണ്ടേറ്റ മുറിവാണ് മരണത്തിന് കാരണമെന്ന് കണ്ടെത്തി.

ലാല പതിവായി മദ്യപിച്ച് വീട്ടിലെത്തി മകളെ ഉപദ്രവിക്കാറുണ്ടെന്ന് ഗുലാബ് പൊലീസിന് മൊഴി നൽകി. താനാണ് അച്ഛനെ കൊന്നതെന്ന് ആശ പറഞ്ഞതായും പൊലീസിനോട് ഗുലാബ് പറഞ്ഞു. ഇതോടെയാണ് ആശയിലേക്ക് അന്വേഷണം നീണ്ടതും അറസ്റ്റ് ചെയ്തതും. ചോദ്യം ചെയ്യലിനൊടുവിൽ ആശയുടെ മൊഴി പ്രകാരം കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തിയെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കി.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.