റിയാദ്: സൗദി അറേബ്യയിൽ അനധികൃത താമസക്കാർ, തൊഴിൽ നിയമ ലംഘകർ, അതിർത്തി സുരക്ഷാ ലംഘനക്കാർ എന്നിവർക്കെതിരെ നടപടി ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. ജനുവരി 8 മുതൽ 14 വരെയുള്ള ഒരാഴ്ചയ്ക്കുള്ളിൽ മാത്രം 14,621 അനധികൃത താമസക്കാരെ രാജ്യത്ത് നിന്ന് നാടുകടത്തിയതായി മന്ത്രാലയം അറിയിച്ചു. ഇതോടൊപ്പം, തുടർച്ചയായ പരിശോധനകളിൽ 18,054 പേരെ അറസ്റ്റ് ചെയ്തു. വരും ദിവസങ്ങളിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും നിയമലംഘകർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
സുരക്ഷാ സേനയും ബന്ധപ്പെട്ട സർക്കാർ ഏജൻസികളും ചേർന്ന് നടത്തിയ സംയുക്ത പരിശോധനകളിലാണ് നടപടികൾ. ഏറ്റവും കൂടുതൽ പേർ (11,343) താമസ രേഖകളില്ലാതെ രാജ്യത്ത് തുടർന്നവരാണ്. തൊഴിൽ നിയമം ലംഘിച്ചത് 2,853 പേരും അതിർത്തി സുരക്ഷാ നിയമം ലംഘിച്ചത് 3,858 പേരുമാണ്. കൂടാതെ, രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 1,491 പേരെയും പിടികൂടി. ഇതിൽ 40 ശതമാനം യെമനികളും 59 ശതമാനം എത്യോപ്യക്കാരുമാണ്.
അനധികൃത പ്രവേശനം, താമസം, തൊഴിൽ എന്നിവയ്ക്ക് സഹായം നൽകിയ 23 പേരെയും അറസ്റ്റ് ചെയ്തു. ഇത്തരക്കാർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും വാഹനങ്ങൾ/സ്വത്തുക്കൾ പിടിച്ചെടുക്കലും ഉൾപ്പെടെയുള്ള കനത്ത ശിക്ഷകൾ നേരിടേണ്ടി വരും. നിലവിൽ 27,518 പ്രവാസികൾ (25,552 പുരുഷന്മാരും 1,966 സ്ത്രീകളും) നിയമ നടപടികൾ നേരിടുകയാണ്. 19,835 പേരെ യാത്രാ രേഖകൾ ശരിയാക്കാൻ നയതന്ത്ര കേന്ദ്രങ്ങളിലേക്ക് അയച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
.jpg)




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.