Monday, 19 January 2026

തീരുവ ഭീഷണികള്‍, യുദ്ധ ഭീഷണികള്‍, തട്ടിക്കൊണ്ടുപോകല്‍; സംഭവബഹുലം ട്രംപിന്റെ ഒരു വര്‍ഷം

SHARE

 



അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രണ്ടാം വട്ടം അധികാരത്തിലെത്തിയശേഷം നാളെ ഒരു വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. അമേരിക്കന്‍ രാഷ്ട്രീയത്തിലും ആഗോള തലത്തിലും വലിയ മാറ്റങ്ങളാണ് ഇക്കാലയളവില്‍ ദൃശ്യമായത്. കഴിഞ്ഞ ജനുവരി 20-ന് അധികാരമേറ്റടുത്തതു മുതല്‍ ‘അമേരിക്ക ഫസ്റ്റ്’ എന്ന നയമാണ് ട്രംപ് നടപ്പിലാക്കിയത്.

തീരുവ ഭീഷണികള്‍, യുദ്ധ ഭീഷണികള്‍, തട്ടിക്കൊണ്ടുപോകല്‍, സമാധാനശ്രമങ്ങള്‍- സംഭവബഹുലമായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആദ്യ വര്‍ഷം. അമേരിക്കയുടെ മാത്രമല്ല ലോകക്രമം തന്നെ മാറ്റിമറിക്കുന്നതായിരുന്നു ട്രംപിന്റെ നയപരിപാടികള്‍.

പകരം തീരുവ പ്രഖ്യാപനങ്ങളിലായിരുന്നു തുടക്കം. ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് കനത്ത നികുതി ഏര്‍പ്പെടുത്തിയതിനു പിന്നാലെ, റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നുവെന്നാരോപിച്ച് പിഴത്തീരുവയും ചുമത്തി. കുടിയേറ്റ നയങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ട്രംപ് സ്വീകരിച്ചത്. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ നടപടികള്‍ക്ക് തുടക്കമിട്ടു. ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ പരിശോധനകള്‍ പലയിടങ്ങളിലും സംഘര്‍ഷങ്ങള്‍ക്കിടയാക്കി. സര്‍ക്കാര്‍ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി എന്ന പുതിയ വിഭാഗം രൂപീകരിച്ചു. ലോകാരോഗ്യ സംഘടന, പാരീസ് കാലാവസ്ഥാ കരാര്‍, യുനെസ്‌കോ എന്നിവയില്‍ നിന്നുള്ള പിന്മാറ്റം പ്രഖ്യാപിച്ചു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.