Tuesday, 27 January 2026

കര്‍ണാടകയില്‍ 400 കോടിയുമായി പോയ കണ്ടെയ്‌നറുകള്‍ തട്ടിക്കൊണ്ടുപോയി

SHARE


 

കലബുറഗി: കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തിയില്‍ 400 കോടി രൂപയുമായി പോയ രണ്ട് കണ്ടെയ്‌നറുകള്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പരസ്പരം പഴിചാരി കോണ്‍ഗ്രസും ബിജെപിയും. 2025 ഒക്ടോബര്‍ 22-ന് ചോര്‍ല ഘട്ടില്‍ നടന്നതായി പറയപ്പെടുന്ന കവര്‍ച്ച ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് പുറത്തുവന്നത്. സന്ദീപ് ദത്ത പാട്ടീല്‍ എന്നയാള്‍ പരാതിയുമായി നാസിക് പൊലീസിനെ സമീപിച്ചതോടെയാണ് വിവരം പുറത്തായത്. രണ്ട് ട്രക്കുകളിലായി കൊണ്ടുപോവുകയായിരുന്ന

പണം ആറ് പേരടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് സന്ദീപ് പറയുന്നത്. പിന്‍വലിക്കപ്പെട്ട 2000 രൂപകളാണ് ട്രക്കിലുണ്ടായിരുന്നത്.

ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ തുടങ്ങിയ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് പണമൊഴുകുകയാണ് എന്നാണ് കര്‍ണാടക മന്ത്രി പ്രിയങ്ക് ഖര്‍ഗെ പറഞ്ഞത്. അത് ആരുടെ പണമാണെന്ന് തങ്ങള്‍ക്കറിയില്ലെന്നും ബിജെപിയുടേതാണോ കോണ്‍ഗ്രസിന്റേതാണോ അതോ എന്‍സിപിയുടെയോ ശിവസേനയുടേയോ ആണോ എന്ന് കണ്ടെത്താന്‍ അന്വേഷണം നടക്കട്ടെ എന്നും പ്രിയങ്ക് ഖര്‍ഗെ പറഞ്ഞു. 'ബിജെപി സര്‍ക്കാരുകള്‍ എന്താണ് ചെയ്യുന്നത് എന്നതാണ് ചോദ്യം. ഈ മൂന്ന് സര്‍ക്കാരുകളുടെയും മൂക്കിന് താഴെയാണ് മുഴുവന്‍ സംഭവങ്ങളുമുണ്ടായത്. അസാധുവായ രണ്ടായിരം രൂപയുടെ നോട്ടുകള്‍ തിരുപ്പതിയിലേക്ക് കൊണ്ടുപോവുകയായിരുന്നു എന്നാണ് ചില ബിജെപി എംഎല്‍എമാര്‍ പറയുന്നത്. അതത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പോലും അറിയാത്ത വിവരങ്ങള്‍ ഇവര്‍ക്ക് എങ്ങനെയാണ് ലഭ്യമാകുന്നത്? തിരുപ്പതി സ്ഥിതിചെയ്യുന്ന ആന്ധ്രപ്രദേശ് ആരാണ് ഭരിക്കുന്നത്? കേന്ദ്രം ഈ ചോദ്യത്തിന് ഉത്തരം നല്‍കണം': ഖര്‍ഗെ പറഞ്ഞു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.