Friday, 2 January 2026

ഇൻഡോർ മലിനജലദുരന്തം, മാസങ്ങൾക്ക് മുന്നേ പരാതി നൽകിയിട്ടും അധികൃതർ ഗൗനിച്ചില്ല; വിമർശനവുമായി കോൺഗ്രസ്

SHARE


 
ഭോപ്പാൽ: ഇൻഡോറിലെ മലിനജല ദുരന്തത്തിൽ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര വീഴ്ച. വെള്ളം മലിനമാണെന്ന് രണ്ട് മാസം മുൻപ് തന്നെ പറഞ്ഞിരുന്നു. ജനങ്ങൾ പലതവണ പരാതി നൽകിയെങ്കിലും ഉദ്യോഗസ്ഥർ അത് പരിഗണിച്ചില്ലെന്ന് ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾ ആരോപിച്ചു.

ഭഗീരഥപുരയിലെ കുടിവെള്ളവുമായി ബന്ധപ്പെട്ട് 23 പരാതികൾ നൽകിയതാണ്. മാസങ്ങൾക്ക് മുൻപ് തന്നെ പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഡിസംബർ 29 ന് ആദ്യ മരണം റിപ്പോർട്ട് ചെയ്ത ശേഷം മാത്രമാണ് ഉദ്യോഗസ്ഥർ ഉണർന്നതെന്ന് ബന്ധുക്കൾ പറയുന്നു. മലിനജലം കുടിച്ച് രോഗബാധിതരായി ഇതുവരെ 13 പേരാണ് പ്രദേശത്ത് മരിച്ചത്. 200ലധികം പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരിച്ചവരിൽ ആറ് മാസം പ്രായമുള്ള കുഞ്ഞും ഉണ്ട്.

ദുരന്തത്തിന് കാരണമായ കുടിവെള്ളത്തിൽ മലിനീകരണം സ്ഥിരീകരിച്ചു. ലാബ് റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച സ്ഥിരീകരണമുണ്ടായത്. പൈപ്പ് ലൈനിലെ ചോർച്ചയാണ് കുടിവെള്ളത്തിൽ മാലിന്യം കലരാൻ കാരണമെന്നും കണ്ടെത്തി. വിഷയം കടുത്ത രാഷ്ട്രീയ വിമർശനങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. മധ്യപ്രദേശ് ഭരിക്കുന്ന ബിജെപി സർക്കാരിനും മുഖ്യമന്ത്രി മോഹൻ യാദവിനുമെതിരെ രൂക്ഷ വിമർശനം കോൺഗ്രസ് ഉന്നയിച്ചു. മധ്യപ്രദേശ് സർക്കാർ ജനങ്ങളെ രോഗികൾ ആക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരി പറഞ്ഞു. വകുപ്പ് മന്ത്രി കൈലാഷ് വിജയവർഗിയ രാജി വെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.