രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരെയുള്ള പീഡന കേസിൽ, രണ്ടാംപ്രതി ജോബി ജോസഫിന് മുൻകൂർ ജാമ്യം. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആദ്യ പീഡന പരാതിയിലെ രണ്ടാം പ്രതിയാണ് അടൂർ സ്വദേശിയായ ജോബി. ഉപാധികളോടെയാണ് ജാമ്യം അനുവഗിച്ചിരിക്കുന്നത്. ഗർഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ച് നൽകിയത് ജോബിയാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
യുവതിയുടെ ആവശ്യപ്രകാരമാണ് മരുന്ന് എത്തിച്ചതെന്നും മരുന്ന് എന്തിന് ഉള്ളതാണെന്ന് അറിയില്ലെന്നുമായിരുന്നു മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നത്. ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് യുവതിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ചികിത്സ തേടിയ ആശുപത്രി രേഖകൾ പോലീസ് കോടതിയിൽ ഹാജരാക്കി.
ഗർഭഛിദ്രത്തിനായി ബംഗളൂരുവിൽ നിന്ന് യുവതിക്ക് മരുന്ന് എത്തിച്ച് നൽകി. നിർബന്ധിച്ച് കഴിപ്പിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ വീഡിയോ കോൾ വിളിച്ച് അത് കഴിക്കുന്നതിനായി നിർബന്ധിച്ചു. എന്നതുൾപ്പെടെയുള്ള 20 പേജ് വരുന്ന യുവതിയുടെ മൊഴിയിൽ പറയുന്നു. ഇതിന് പിന്നാലെയാണ് ജോബിയെ പ്രതി ചേർത്തത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.