തമിഴ്‌നാട്ടിൽ നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തിൽ ദേശീയ ഗാനം ആലപിക്കാത്തതിനെ തുടർന്ന് ഗവർണർ ആർ.എൻ. രവി സഭയിൽ നിന്ന് ഇറങ്ങിപ്പോയി. സമ്മേളനത്തിന്റെ തുടക്കത്തിൽ തമിഴ് ഗാനം ആലപിച്ച് ദേശീയ ഗാനത്തെ അപമാനിച്ചുവെന്ന് പറഞ്ഞാണ് അദ്ദേഹം നിയമസഭയിൽ നിന്നും വിട്ടുനിന്നത്.
"ദേശീയ ഗാനം വീണ്ടും അപമാനിക്കപ്പെട്ടു. ഭരണഘടനാപരമായ കടമ അവഗണിക്കപ്പെട്ടു", ഗവർണർ സഭയിൽ നിന്ന് ഇറങ്ങിപ്പോയതിന്റെ കാരണം വിശദീകരിച്ചുകൊണ്ടുള്ള പ്രസ്താവനയിൽ തമിഴ്‌നാട് ലോക് ഭവൻ അറിയിച്ചു. ഗവർണറുടെ മൈക്ക് ആവർത്തിച്ച് ഓഫായി കൊണ്ടിരുന്നതായും അദ്ദേഹത്തെ സംസാരിക്കാൻ അനുവദിച്ചില്ലെന്നും പ്രസ്താവനയിൽ ആരോപിച്ചു.
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഡിഎംകെയും ഗവർണറും തമ്മിലുള്ള പടലപിണക്കം. പ്രോട്ടോക്കോൾ പ്രകാരം നിയമസഭയിൽ സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് ആദ്യം സംസാരിക്കേണ്ടിയിരുന്നത് ഗവർണർ ആയിരുന്നു. എന്നാൽ തമിഴ് ഗീതം ആലപിച്ച് സമ്മേളനത്തിന് തുടക്കം കുറിച്ചതോടെ സഭയിൽ രംഗം വഷളായി. ഇതോടെ തമിഴിൽ ചെറിയ രീതിയിൽ സഭയെ അഭിസംബോധന ചെയ്ത് ഗവർണർ ഇറങ്ങിപ്പോയി. ഗവർണറും ഭരണകക്ഷിയായ ഡിഎംകെയും തമ്മിലുള്ള സ്വരചേർച്ചയില്ലായ്മയാണ് ഈ സംഭവം വ്യക്തമാക്കുന്നത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.