Thursday, 22 January 2026

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും പ്രാര്‍ഥിക്കാമെന്ന് സുപ്രീം കോടതി, ഭോജ്ശാല ക്ഷേത്രം-കമൽ മൗല പള്ളി തര്‍ക്കത്തില്‍ വിധി

SHARE

 


ദില്ലി: മധ്യപ്രദേശിലെ ഭോജ്ശാല ക്ഷേത്രം-കമൽ മൗല പള്ളി സമുച്ചയത്തിൽ വെള്ളിയാഴ്ച ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും പ്രാർത്ഥന നടത്താൻ സുപ്രീം കോടതി അനുമതി നൽകി. ഈ വർഷം വെള്ളിയാഴ്ച വരുന്ന ഹിന്ദു ഉത്സവമായ ബസന്ത് പഞ്ചമിയിൽ ഹിന്ദുക്കള്‍ക്ക് സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ പ്രാർത്ഥിക്കാനും മുസ്ലീങ്ങൾക്ക് ഉച്ചയ്ക്ക് 1 മണി മുതൽ 3 മണി വരെ വെള്ളിയാഴ്ച പ്രാർത്ഥന നടത്താനും അനുമതി നല്‍കി. മുസ്ലീം സമുദായത്തിൽ നിന്ന് നമസ്കാരത്തിന് വരുന്ന വ്യക്തികളുടെ പട്ടിക ജില്ലാ ഭരണകൂടത്തിന് നൽകണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ എം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. പരസ്പര ബഹുമാനം പാലിക്കാനും ക്രമസമാധാന പരിപാലനത്തിനുമായി സംസ്ഥാന, ജില്ലാ ഭരണകൂടങ്ങളുമായി സഹകരിക്കാനും അവർ ഇരുവിഭാഗങ്ങളോടും അഭ്യർത്ഥിച്ചു.

ബസന്ത് പഞ്ചമി ദിനത്തിൽ പ്രാർത്ഥന നടത്താൻ ഹിന്ദുക്കൾക്ക് പ്രത്യേക അവകാശം നൽകണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഫ്രണ്ട് ഫോർ ജസ്റ്റിസ് (എച്ച്എഫ്ജെ) എന്ന ഹിന്ദു സംഘടന സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

എച്ച്എഫ്ജെയ്ക്കുവേണ്ടി അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിനാണ് കോടതിയെ സമീപിച്ചത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) 2003 ലെ ഉത്തരവ്, വെള്ളിയാഴ്ച പ്രാർത്ഥനകളുമായി ബസന്ത് പഞ്ചമി ഒത്തുവരുന്ന സാഹചര്യങ്ങളെ പരാമര്‍ശിക്കുന്നില്ലെന്ന് ഹർജിയിൽ പറയുന്നു. പതിനൊന്നാം നൂറ്റാണ്ടിലെ നിര്‍മിതിയായ ഭോജ്ശാലയെ ഹിന്ദുക്കൾ വാഗ്ദേവിക്ക് (സരസ്വതി ദേവി) സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമായി കണക്കാക്കുന്നു, അതേസമയം മുസ്ലീം സമൂഹം ഇതിനെ കമൽ മൗല പള്ളി എന്ന് വിളിക്കുന്നു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.