തൃശൂർ റെയിൽവേ സ്റ്റേഷനിലെ രണ്ടാം കവാടത്തിലെ ഇരുചക്രവാഹന പാർക്കിങ് കേന്ദ്രത്തിൽ ഞായറാഴ്ച രാവിലെ 6.30നുണ്ടായ തീപിടിത്തത്തിൽ മുന്നൂറോളം ഇരുചക്രവാഹനങ്ങളാണ് കത്തിനശിച്ചത്. വാഹനത്തിന്റെ സുരക്ഷ കൂടി മുന്നിൽകണ്ടാണ് സ്റ്റേഷനിൽ പണം നൽകി യാത്രക്കാർ വാഹനം പാർക്ക് ചെയ്യുന്നത്. എന്നാൽ തീപിടിത്തത്തിനു പിന്നാലെ, നഷ്ടപരിഹാരത്തെക്കുറിച്ച് ഒരു വാക്കുപോലും പറയാതെ കയ്യൊഴിയുന്ന നടപടിയാണ് റെയിൽവേയുടേതെന്ന് ആക്ഷേപമുയരുന്നു. ഈ വിഷയത്തിൽ യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ട്രെയിൻ യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ് സെക്രട്ടറി ജെ. ലിയോൺസ് സംസാരിക്കുന്നു.
പണം നൽകി റെയിൽവേ സ്റ്റേഷനിൽ വാഹനം പാർക്ക് ചെയ്യുമ്പോൾ തിരികെ എടുക്കാനെത്തും വരെ വാഹനം എത്രത്തോളം സുരക്ഷിതമാണ്?
പാർക്കിങ് ഏരിയയിൽ പണം വാങ്ങി വാഹനം സൂക്ഷിക്കാൻ റെയിൽവേയിൽനിന്നു കരാറെടുക്കുന്നവർ ആ വാഹനങ്ങളുടെ സുരക്ഷയും ഉറപ്പാക്കണം. എന്നാൽ വണ്ടിയുടെ സുരക്ഷ തങ്ങളുടെ ഉത്തരവാദിത്തമല്ലെന്നു പറഞ്ഞ് അവർ കൈകഴുകുകയാണ്. ഇതിനെതിരെ മുൻപുതന്നെ ഞങ്ങൾ റെയിൽവേയെ സമീപിച്ചിരുന്നു. പണം വാങ്ങി വാഹനം സൂക്ഷിക്കാൻ വയ്ക്കുമ്പോൾ മിക്ക ഇടങ്ങളിലും മേൽക്കൂര പോലും ഉണ്ടാവാറില്ല. മഴയും വെയിലുമേറ്റ് വാഹനങ്ങൾ നശിക്കുന്നതു പതിവാണ്. സ്റ്റേഷനുകളുടെ പദവി അനുസരിച്ച് സീസൺ ടിക്കറ്റുകാരിൽനിന്നു മാസം 600 രൂപവരെ വാങ്ങിയാണ് ഇരുചക്രവാഹനങ്ങൾ സ്റ്റേഷനിൽ പാർക്ക് ചെയ്യുന്നത്. എന്നാൽ ഈ തുകയ്ക്കുള്ള സേവനം ലഭിക്കാറില്ലെന്നത് തൃശൂരിലെ സംഭവത്തോടെ എല്ലാവർക്കും വ്യക്തമായി.
പാർക്കിങ് സ്ഥലത്തുവച്ച് വാഹനങ്ങളിൽ മോഷണം നടക്കാറുണ്ടോ?
റെയിൽവേയുടെ പാർക്കിങ് ഏരിയയിൽനിന്നു മോഷണം ഉൾപ്പെടെ സംഭവിച്ചിട്ടുണ്ട്. പലപ്പോഴും രാവിലെ വയ്ക്കുന്ന സ്ഥലത്തായിരിക്കില്ല വാഹനം വൈകിട്ട് എടുക്കാൻ ചെല്ലുമ്പോൾ ഇരിക്കുന്നത്. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും പതിവാണ്. ഇൻഡിക്കേറ്റർ പൊട്ടുക, പെട്രോൾ നഷ്ടമാവുക ഇതൊക്കെ പതിവാണ്. എത്രയൊക്കെ പരാതി നൽകിയാലും ഇക്കാര്യങ്ങളിലൊന്നും റെയിൽവേ ശ്രദ്ധിക്കാറില്ല.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.