Tuesday, 6 January 2026

ടിവികെ റാലിയില്‍ കൂടുതല്‍ ആള്‍ക്കൂട്ടത്തെ അനുവദിച്ച വിജയ്‌യുടെ അനുയായിയെ തടഞ്ഞ ഐപിഎസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി

SHARE


 
തമിഴക വെട്രി കഴകം (ടിവികെ) നടത്തിയ വന്‍ റാലിക്കിടയില്‍ വിജയ്‌യുടെ അനുയായിയെ നിലയ്ക്കുനിര്‍ത്തി സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടിയ ഐപിഎസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി. നിയന്ത്രിതമായ എണ്ണം ആളുകള്‍ക്ക് അനുമതി നല്‍കിയിരുന്ന വേദിയിലേക്ക് കുടുതല്‍ പേരെ പ്രവേശിപ്പിച്ചതിനാണ് ഇഷ സിംഗ് വിജയ്‌യുടെ അനുയായിയെ ശകാരിച്ചത്. ഇതേത്തുടര്‍ന്ന് ഇഷ സിംഗിനെ പുതുച്ചേരിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് സ്ഥലം മാറ്റിയതായാണ് റിപ്പോര്‍ട്ട്.

41 പേരുടെ മരണത്തിന് കാരണമായ കരൂര്‍ ദുരന്തത്തിന് ശേഷം ടിവികെ തലവന്‍ വിജയ് നടത്തിയ ആദ്യ റാലിക്കിടെയാണ് ഇഷ സിംഗ് അദ്ദേഹത്തിന്റെ അനുയായിയെ തടഞ്ഞുനിര്‍ത്തി ശകാരിച്ചത്. ഇത്ര വലിയ ദുരന്തം നേരിട്ടിട്ടും റാലിയില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകളെ പ്രവേശിപ്പിച്ചതാണ് ഇഷ സിംഗിനെ പ്രകോപിതയാക്കിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ ഇഷ സിംഗ് ദേശീയ ശ്രദ്ധനേടുകയും പ്രശംസ നേടുകയും ചെയ്തിരുന്നു.

പുതുച്ചേരിയിലെ ഉപ്പളം എക്‌സ്‌പോ ഗ്രൗണ്ടിലാണ് റാലി സംഘടിപ്പിച്ചത്. കര്‍ശനമായ പോലീസ് മേല്‍നോട്ടത്തിലാണ് റാലി നടന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ടിവികെ ജനറല്‍ സെക്രട്ടറി ബുസ്സി ആനന്ദ് വേദിയിലേക്ക് പോയി വേദിക്കുള്ളില്‍ സ്ഥലമുണ്ടെന്ന് പ്രഖ്യാപിക്കുകയും കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തതോടെയാണ് സംഭവം ശ്രദ്ധ നേടിയത്. ഉടന്‍ തന്നെ ഇഷ സിംഗ് ഇടപ്പെടുകയും അദ്ദേഹം സംസാരിക്കുന്നത് തടയുകയും ചെയ്തു. മൈക്രഫോണ്‍ അവര്‍ പിടിച്ചെടുക്കുന്നതും വീഡിയോയില്‍ കാണാം.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.