Tuesday, 6 January 2026

ഭൂപടം 'വരച്ച' വിന; ചൈനീസ് സീരീസ് നിരോധിച്ച് വിയറ്റ്‌നാം; നെറ്റ്ഫ്‌ലിക്‌സിന് തിരിച്ചടി

SHARE


 
ചൈനയും വിയറ്റ്‌നാമും തമ്മിലുള്ള സമുദ്രാതിര്‍ത്തി തര്‍ക്കം ഒടുവില്‍ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ലിക്‌സിനും തലവേദനയാകുന്നു. ചൈനീസ് വെബ് സീരീസായ 'ഷൈന്‍ ഓണ്‍ മി' വിയറ്റ്‌നാമില്‍ പ്രദര്‍ശിപ്പിക്കുന്നത് സര്‍ക്കാര്‍ നിരോധിച്ചു. ദക്ഷിണ ചൈനാ കടലിലെ ചൈനയുടെ അവകാശവാദങ്ങള്‍ ചിത്രീകരിക്കുന്ന വിവാദ ഭൂപടം പരമ്പരയില്‍ ഉള്‍പ്പെടുത്തിയതാണ് കാരണം. വിയറ്റ്‌നാം സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള സിനിമാ വകുപ്പാണ് നിരോധനത്തിന് പിന്നില്‍. പരമ്പരയിലെ ചില രംഗങ്ങള്‍ വിയറ്റ്‌നാമിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതും ചരിത്രവസ്തുതകള്‍ വളച്ചൊടിക്കുന്നതുമാണെന്ന് അധികൃതര്‍ കണ്ടെത്തി. സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതിനെത്തുടര്‍ന്ന് 27 എപ്പിസോഡുകളുള്ള ഈ സീരീസ് നെറ്റ്ഫ്‌ലിക്‌സ് തങ്ങളുടെ വിയറ്റ്‌നാം കാറ്റലോഗില്‍ നിന്ന് നീക്കം ചെയ്തു.

ദക്ഷിണ ചൈനാ കടലിന്റെ 80 ശതമാനവും തങ്ങളുടേതാണെന്ന് ചൈന അവകാശപ്പെടാന്‍ ഉപയോഗിക്കുന്ന 'നയന്‍-ഡാഷ് ലൈന്‍' എന്നറിയപ്പെടുന്ന ഭൂപടമാണ് പ്രശ്‌നങ്ങളുടെ കേന്ദ്രബിന്ദു. 1947-ല്‍ ചൈന പുറത്തിറക്കിയ ഈ ഭൂപടത്തിലെ വരകള്‍ വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ സമുദ്രപരിധിയിലേക്കും കടന്നുകയറുന്നതാണ്. വര്‍ഷങ്ങളായി രാജ്യങ്ങള്‍ തമ്മിലുള്ള വലിയ നയതന്ത്ര തര്‍ക്കമാണിത്. 'ഷൈന്‍ ഓണ്‍ മി' എന്ന പരമ്പരയിലെ ഒരു കോളേജ് ലക്ചര്‍ സീനില്‍ ഈ ഭൂപടം വളരെ ചുരുങ്ങിയ സമയം മാത്രമാണ് കാണിക്കുന്നത്. എങ്കിലും വിയറ്റ്‌നാം ഇതിനോട് വിട്ടുവീഴ്ച ചെയ്തില്ല. സിനിമാ നിയമപ്രകാരം ഈ സീരീസിനെ 'കാറ്റഗറി സി' (നിരോധിക്കപ്പെട്ടവ) പട്ടികയില്‍ ഉള്‍പ്പെടുത്തുകയും 24 മണിക്കൂറിനുള്ളില്‍ പിന്‍വലിക്കാന്‍ ഉത്തരവിടുകയും ചെയ്തു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.