65 ഗ്രാം സ്വർണമാണ് കാണാതായിട്ടുള്ളത്. ലോക്കറിൽ നിന്നെടുത്ത അലുമിനിയം ബോക്സിലെ പൂട്ട് തുറന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. ഇതോടെയാണ് നരേന്ദ്ര ഷായുടെ ഭാര്യയ്ക്ക് സംശയം തോന്നിയത്. പിന്നാലെ ബോക്സ് തുറന്ന് പരിശോധിച്ചപ്പോഴാണ് ആഭരണങ്ങൾ കാണാതായത് ശ്രദ്ധയിൽപ്പെടുന്നത്. വളകൾ, ബ്രേസ്ലെറ്റുകൾ, മാലകൾ, സ്വർണ നാണയങ്ങളും ബോക്സിൽ സൂക്ഷിച്ചിരുന്നു. ബോക്സിലുണ്ടായിരുന്ന വെള്ളി ആഭരണങ്ങളിൽ മോഷ്ടാവ് തൊട്ടിട്ട് പോലുമില്ലെന്നാണ് പ്രവാസി വിശദമാക്കുന്നത്. വിവരം ബാങ്ക് ജീവനക്കാരെ അറിയിച്ചപ്പോൾ ലഭിക്കുന്ന മറുപടികൾ തൃപ്തികരമല്ലെന്നാണ് കുടുംബം വിശദമാക്കുന്നത്. വിവരം പുറത്ത് പറയരുതെന്നും ബാങ്കിനുള്ളിൽ തന്നെ വിവരം സംസാരിച്ച് പരിഹരിക്കാമെന്നുമായിരുന്നു ജീവനക്കാരുടെ മറുപടിയെന്നും കുടുംബം പറയുന്നു.
മകളുടെ വിവാഹ തിയതി അടുത്തതിനാൽ മറ്റ് മാർഗമില്ലാതെയാണ് പ്രവാസി കുടുംബം പൊലീസ് സഹായം തേടിയത്. 2024ൽ ആണ് കുടുംബം ബാങ്കിൽ ലോക്കറിൽ സ്വർണം വച്ചത്. ലോക്കർ അനുവദിക്കുന്നതിനായി നിർബന്ധമായി സ്ഥിര നിക്ഷേപം ബാങ്ക് സ്വീകരിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ വഡോദരയിലെ ബാപോദ് പൊലീസ് സ്റ്റേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡ്യുവൽ കീ സംവിധാനത്തിലാണ് ബാങ്കിലെ ലോക്കർ പ്രവർത്തിപ്പിക്കുന്നത്. കുടുംബത്തിലെ മറ്റ് ചിലർക്കും ലോക്കർ തുറക്കാൻ അനുവാദമുണ്ടെന്നാണ് ബാങ്ക് വിശദമാക്കുന്നത്. ഇതിനാൽ തന്നെ സിസിടിവി ദൃശ്യങ്ങളും ലോക്കർ പരിശോധിച്ചവരുടെ രേഖകളും അടക്കം പരിശോധിക്കുകയാണെന്ന് പൊലീസ് വിശദമാക്കുന്നത്. സംഭവം പുറത്ത് വന്നതിന് പിന്നാലെ ലോക്കർ അക്കൌണ്ടുകൾ പരിശോധിക്കാൻ ബാങ്കിൽ ഇടപാടുകാരുടെ വലിയ രീതിയിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.