ധാക്ക: ബംഗ്ലാദേശിന് 5000 ടൺ ഡീസൽ നൽകാനാരംഭിച്ച് ഇന്ത്യ. അസമിലെ നുമലിഗഡ് റിഫൈനറിയിൽ നിന്ന് ബംഗ്ലാദേശിലേക്ക് നിർമിച്ച പൈപ്പ്ലൈനിലൂടെയാണ് ഡീസൽ നൽകുന്നത്. പശ്ചിമേഷ്യൻ സംഘർഷം മൂലം ആഗോള എണ്ണ വിതരണത്തിൽ തടസങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ ഡീസൽ വിതരണം.
ഇന്ത്യ-ബംഗ്ലാദേശ് ഫ്രണ്ട്ഷിപ്പ് പൈപ്പ്ലൈൻ പദ്ധതി വഴിയാണ് ബംഗ്ലാദേശിലേക്ക് ഇന്ത്യ ഡീസൽ വിതരണം ചെയ്യുന്നത്. 2023 മാർച്ചിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഷീനയും ചേർന്ന് ഉദ്ഘടനം ചെയ്‌തതാണ് ഈ പദ്ധതി. അസമിലെ നുമലിഗഡ് റിഫൈനറിയിൽ നിന്ന് ബംഗ്ലാദേശിലെ ദിനാജ്പൂരിലെ പർബതിപൂർ ഡിപ്പോയിലേക്കാണ് ഡീസൽ എത്തുക. ഇന്നാണ് ഇന്ത്യ ഡീസൽ കയറ്റുമതി ആരംഭിച്ചത്. ഇറാൻ - ഇസ്രയേൽ, യുഎസ് സംഘർഷത്തിൽ ബംഗ്ലാദേശും വ്യാപകമായ ഇന്ധന ക്ഷാമത്തിലാണ്.
പൈപ്പ്ലൈൻ ഉദ്‌ഘാടനം ചെയ്യുന്നതിന് മുൻപ് ട്രെയിൻ വഴിയായിരുന്നു ഇന്ത്യ ബംഗ്ലാദേശിലേക്ക് ഡീസൽ അയച്ചിരുന്നത്. പൈപ്പ്ലെെനിലൂടെയുള്ള ആദ്യത്തെ ഡീസൽ കൈമാറ്റമാണ് ഇന്ന് നടന്നത്. ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പിട്ട കരാർ പ്രകാരം 1,80,000 ടൺ ഡീസലാണ് ഒരു വർഷം ഇന്ത്യ ബംഗ്ലാദേശിന് നൽകേണ്ടത്. ഇതിലെ ആദ്യത്തെ 5,000 ടൺ ആണ് ഇന്ത്യ ഇന്ന് നൽകിയത്. അടുത്ത ആറ് മാസത്തിൽ ഇന്ത്യ ബംഗ്ലാദേശിന് 90,000 ടൺ ഡീസൽ കൂടി നൽകും. ബംഗ്ലാദേശിന്റെ ഇന്ധന സുസ്ഥിരതയ്ക്ക് ഈ ഡീസൽ കൈമാറ്റം വളരെ പ്രധാനപ്പെട്ടതാണ് എന്നാണ് ബംഗ്ലാദേശ് പെട്രോളിയം കോർപറേഷൻ ചെയർമാൻ മുഹമ്മദ് റെസനൂർ റഹ്മാൻ പറഞ്ഞത്.
ഇന്നലെ ഉച്ചയ്ക്ക് 3.20ഓടെയാണ് ഇന്ത്യ പൈപ്പ്ലൈൻ വഴിയുള്ള ഡീസൽ പമ്പിങ് ആരംഭിച്ചത്. 44 മണിക്കൂർ കൊണ്ടാണ് 5,000 ടൺ ഡീസൽ ബംഗ്ലാദേശിൽ എത്തുക എന്നാണ് വിവരം. മാർച്ച് 11 ബുധനാഴ്ച വൈകുന്നേരത്തോടെ പമ്പിങ് അവസാനിക്കും എന്നാണ് വിലയിരുത്തൽ.
പശ്ചിമേഷ്യയിൽ അശാന്തി പടർന്നതോടെ ബംഗ്ലാദേശും രൂക്ഷമായ ഇന്ധന പ്രതിസന്ധിയിലാണ്. മൊത്ത ഉപഭോഗത്തിന്റെ 95 ശതമാനം ഇന്ധനവും ബംഗ്ലാദേശ് ഇറക്കുമതി ചെയ്യുകയാണ്. അതിനാൽ പശ്ചിമേഷ്യൻ പ്രതിസന്ധി ബംഗ്ലാദേശിനെ കാര്യമായിത്തന്നെ ബാധിച്ചിട്ടുണ്ട്. ബംഗ്ലാദേശിലെ പെട്രോൾ പമ്പുകളിൽ നീണ്ട വരികളാണ് എന്നാണ് റിപ്പോർട്ടുകൾ. ചിലയിടങ്ങളിൽ ബംഗ്ലാദേശ് സർക്കാർ ഇന്ധന നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.