ന്യൂഡൽഹി: രാജ്യത്തെ നവോദയ വിദ്യാലയങ്ങളിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ജീവനൊടുക്കിയത് 40 വിദ്യാർഥികളെന്ന് കേന്ദ്ര സർക്കാർ. 2021 മുതൽ 2026 വരെയുള്ള കാലത്തെ കണക്കുകളാണ് വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ടത്.
ഈ വർഷം മൂന്ന് മാസം പിന്നിടുമ്പോഴേക്കും മൂന്ന് വിദ്യാർഥികളാണ് നവോദയ വിദ്യാലയങ്ങളിൽ ജീവനൊടുക്കിയത്. ഝാർഖണ്ഡിലും മധ്യപ്രദേശിലുമാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ ആത്മഹത്യ ചെയ്‌തതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ബിഹാർ, കർണാടക, കേരള, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്. കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷ് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി പാർലമെൻ്റിൽ വിവരങ്ങൾ പങ്കുവെച്ചത്.
പരീക്ഷ, അക്കാദമിക് സമ്മർദം, കുടുംബപരമായ പ്രശ്നങ്ങൾ, കൗമാര പ്രശ്നങ്ങൾ, മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയാണ് വിദ്യാർഥികളെ ആത്മഹത്യയിലേക്ക് നയിക്കുന്നതെന്ന പഠനങ്ങൾ കാണിക്കുന്നു. 2021 മുതൽ ഈ ആത്മഹത്യാ നിരക്കിൽ വർധനവ് ഉണ്ടെന്നും കണക്കുകൾ പറയുന്നു
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.