മധ്യപ്രദേശ്: ഭോപ്പാലിൽ ഐഎഎസ് കോച്ചിംഗ് അക്കാദമി ഡയറക്ടറെ തട്ടിക്കൊണ്ടുപോയി കോടികൾ തട്ടിയെടുത്ത കേസിൽ മുൻ വിദ്യാർത്ഥിയടക്കം ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ടിലെ മുൻ വിദ്യാർത്ഥിയായ പ്രിയാങ്ക് ശർമ്മയാണ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരനെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ ഡൽഹിയിൽ നിന്നുള്ള ഐഎഎസ് കോച്ചിംഗ് അക്കാദമി ഡയറക്ടർ ശുഭ്ര രഞ്ജന് സാരമായി പരിക്കേറ്റതായാണ് വിവരം.
കേസിൽ പ്രിയാങ്ക് ശർമ്മയ്ക്ക് പുറമെ രോഹിത് മാളവ്യ, ദീപക് ഭഗത്, വികാസ് ഡാഹിയ, കുനാൽ യാദവ്, പങ്കജ് അഹിർവാർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്കും പോലീസ് കണ്ടെടുത്തു. സംഭവത്തിൽ ഒരാൾ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.
പോലീസ് നൽകുന്ന വിവരം അനുസരിച്ച് പുതിയ കോച്ചിംഗ് സെന്റർ തുടങ്ങുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനെന്ന വ്യാജേന ഏപ്രിൽ 29-നാണ് പ്രതികൾ ശുഭ്ര രഞ്ജനെ ഭോപ്പാലിലേക്ക് ക്ഷണിച്ചത്. തുടർന്ന് ഇവരെ വാടകയ്ക്കടുത്ത ഒരു വീട്ടിലെത്തിച്ച് തോക്കിൻമുനയിൽ ബന്ദിയാക്കി. ഇവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 1.89 കോടി രൂപ നിർബന്ധിച്ച് കൈമാറ്റം ചെയ്യിക്കുകയായിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
%20(1).jpg)







0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.