ന്യൂഡല്‍ഹി: സിഎംആര്‍എല്‍-എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലടക്കം കേരളത്തില്‍ വ്യാപകമായി നടക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയ്ഡില്‍ പ്രതികരിച്ച് മാധ്യമ പ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായി. യുപിഎ സര്‍ക്കാരിന്റേയും എന്‍ഡിഎ സര്‍ക്കാരിന്റേയും കാലത്ത് പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ ഇ ഡി അന്വേഷണത്തിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ദേശായിയുടെ എക്‌സ്‌പോസ്റ്റ്.
2014 മുതല്‍ ഇ ഡി നടപടി നേരിട്ട 121 പ്രമുഖ രാഷ്ട്രീയ നേതാക്കളില്‍ 114 പേരും പ്രതിപക്ഷ നേതാക്കളായിരുന്നുവെന്നും ഇത് 95 ശതമാനം വരുമെന്നും സര്‍ദേശായി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇതില്‍ നിന്നും വിഭിന്നമായി 2004 മുതല്‍ 2014 വരെയുള്ള യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാക്കള്‍ കക്ഷികളായിട്ടുള്ള ഇ ഡി കേസുകള്‍ 54 ശതമാനം മാത്രമായിരുന്നുവെന്നും ഇ ഡിയുടെ നിയമത്തിന് മുന്നില്‍ എല്ലാവരും തുല്ല്യരല്ലേയെന്നും സര്‍ദേശായി വ്യക്തമാക്കി.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കേരള മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലടക്കം അഞ്ച് ഇടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പരിശോധന നടത്തി വരികയാണ്. ശ്രദ്ധേയമായ പാറ്റേണ്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു. മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമായി പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ഇ ഡി 'ഹൈപ്പര്‍ ആക്ടീവ്' ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.