കൊല്ലം: പേരൂർ സർവീസ് സഹകരണ ബാങ്ക് ലോക്കറിലെ 48 പവൻ സ്വർണം കാണാനില്ലെന്ന പരാതിയിൽ നടപടി ആവശ്യപ്പെട്ട് സത്യഗ്രഹം.ബാങ്ക് അധികൃതരിൽ നിന്ന് വ്യക്തമായ വിശദീകരണം ലഭിച്ചിട്ടില്ലെന്ന് ആരോപിച്ച കുടുംബം നടപടി ആവശ്യപ്പെട്ട് ബാങ്കിന് മുന്നിൽ സത്യാഗ്രഹം ആരംഭിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.
2013-ലാണ് പേരൂർ സ്വദേശിനിയായ ധന്യ, സർവീസ് സഹകരണ ബാങ്കിൽ ലോക്കർ എടുത്തത്. പിന്നീട് ഘട്ടംഘട്ടമായി 48 പവൻ സ്വർണം ലോക്കറിൽ സൂക്ഷിച്ചു. 2024 ഡിസംബർ 10-ന് ബാങ്കിലെത്തി ഒരു കൈച്ചെയ്ൻ മാത്രം എടുത്ത് മടങ്ങിയിരുന്നു.എന്നാൽ ഈ വർഷം ഏപ്രിൽ 27-ന് വീണ്ടും ബാങ്കിലെത്തി ലോക്കർ പരിശോധിച്ചപ്പോഴാണ് സ്വർണം കാണാനില്ലെന്ന് മനസിലായത്.തുടർന്ന് ബാങ്ക് അധികൃതരോട് വിവരം അറിയിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നാണ് ധന്യയുടെ ആരോപണം.
സംഭവത്തിൽ കിളിക്കൊല്ലൂർ പോലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെയും സ്വർണം കണ്ടെത്താനോ സംഭവത്തിൽ വ്യക്തത വരുത്താനോ കഴിഞ്ഞിട്ടില്ലെന്ന് കുടുംബം ആരോപിക്കുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.