ചെന്നൈ: എംഡിഎംകെ അധ്യക്ഷന്‍ വൈക്കോയുടെ വസതിയിലെ മുഖ്യമന്ത്രി വിജയ്‌യുടെ സന്ദര്‍ശനം വൈറല്‍. വൈക്കോയെ വിജയ് സന്ദര്‍ശിച്ചതല്ല ശ്രദ്ധേയമായത്, മറിച്ച് വിജയ്ക്ക് വൈക്കോയുടെ വീട്ടിലെ ജോലിക്കാരെ പരിചയപ്പെടുത്തുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. വൈക്കോയുടെ കുടുംബാംഗങ്ങള്‍ ജോലിക്കാരെ വിജയ്ക്ക് പരിചയപ്പെടുത്തുകയും ഇവര്‍ വിജയ്ക്കാണ് വോട്ട് ചെയ്തതെന്ന് പറയുന്നതുമാണ് ശ്രദ്ധേയമായത്.
'ജോലിക്കാര്‍ വിസില്‍ ചിഹ്നത്തിലാണ് വോട്ട് ചെയ്തത്', എന്ന് വൈക്കോ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. മൂന്ന് ജോലിക്കാരെയാണ് വിജയ്‌യെ പരിചയപ്പെടുത്തിയത്. ആരാധനയോടെ മൂന്ന് പേരും വിജയ്‌യെ നോക്കുന്നതും തിരിച്ച് സ്‌നേഹത്തോടെ വിജയ് ഇടപെടുന്നതും വീഡിയോയില്‍ കാണാം. ഇവര്‍ ഒരുമിച്ച് ഫോട്ടോയും എടുക്കുന്നത് വൈറല്‍ വീഡിയോയില്‍ കാണാവുന്നതാണ്.
വീഡിയോ വൈറലായതിന് പിന്നാലെ പ്രതികരണവുമായി വൈക്കോയുടെ മകന്‍ ദുരൈ വൈക്കോ രംഗത്തെത്തി. വിജയ് വരുമ്പോള്‍ കാണാന്‍ സാധിക്കുമോ എന്ന് ജോലിക്കാര്‍ ചോദിച്ചിരുന്നുവെന്നും അതുകൊണ്ടാണ് അവരെ വിജയ്ക്ക് പരിചയപ്പെടുത്തി കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു. സന്ദര്‍ശനത്തിന് ശേഷം ജോലിക്കാരോടും യാത്ര പറഞ്ഞാണ് വിജയ് മടങ്ങിയത്.
അതേസമയം വിജയ്‌യെ പുകഴ്ത്തി വൈക്കോ സംസാരിച്ചു. അണ്ണാദുരൈയെ പോലെയാണ് വിജയ് എന്ന് വൈക്കോ പറഞ്ഞു. പ്രതിപക്ഷ നേതാക്കളോട് പോലും ബഹുമാനം കാണിക്കുന്ന അണ്ണാദുരൈയുടെ മാതൃകയാണ് വിജയ് പിന്തുടരുന്നതെന്ന് വൈക്കോ ചൂണ്ടിക്കാട്ടി. വൈക്കോയുടെ പ്രസംഗവൈഭവത്തെ വിജയ്‌യും പ്രശംസിച്ചു. താന്‍ വൈക്കോയുടെ വലിയ ഫാനാണെന്ന് വിജയ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി താന്‍ നടത്തിയ ആദ്യത്തെ വലിയ രാഷ്ട്രീയ പ്രസംഗത്തിന് മുമ്പ് വൈക്കോയുടെ പ്രസംഗങ്ങള്‍ കണ്ടിരുന്നുവെന്ന് വിജയ് പറഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.