ഷാജഹാൻപൂർ: ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ നടന്ന വാഹനാപകടങ്ങളിൽ എട്ട് പേർ മരിച്ചു. രണ്ട് വാഹനാപകടങ്ങളിലായാണ് എട്ട് പേർ മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു.
ഖുട്ടാർ പൊലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള ഷാജഹാൻപൂർ പാലിയ റോഡിലെ റൗതപൂർ ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്. വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാർ അമിതവേഗത്തിലെത്തിയ ടാങ്കറിൽ ഇടിക്കുകയായിരുന്നു. സംഭവത്തിൽ മൂന്ന് സ്ത്രീകളും ഡ്രൈവറും മരിച്ചുവെന്ന് പൊലീസ് പറഞ്ഞു. കൽപ്പന (25), ശേഷരി (28), വീണ (35), നിർദേശ് (29) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വ്യക്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറ്റൊരു സംഭവത്തിൽ, പൊവായൻ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള നാലുവരി ബൈപാസ് റോഡിൽ അമിതവേഗതയിൽ എത്തിയ ബൊലേറോ ബൈക്കിൽ ഇടിച്ചുകയറി ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ബൈക്ക് തെറ്റായ ദിശയിൽ വന്നപ്പോൾ എസ്‌യുവിയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അരുൺ (35), ഭാര്യ സീമ (32), മക്കളായ ദീക്ഷ (10), നൈതിക് (3) എന്നിവരാണ് മരിച്ചത്.
മൃതദേഹങ്ങൾ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന് ശേഷം ബൊലേറോ ഡ്രൈവർ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ഇയാളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
.jpg)







0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.