Thursday, 21 May 2026

സകല വഴിയും തേടി ആർബിഐ, ലക്ഷ്യം രൂപയുടെ തകര്‍ച്ച തടയുക; പലിശ നിരക്കിൽ മാറ്റം വരുമോ?

SHARE


 
ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച നേരിടുന്ന സാഹചര്യത്തില്‍, രൂപയെ പിടിച്ചുനിര്‍ത്താന്‍ ലഭ്യമായ എല്ലാ വഴികളും തേടി റിസര്‍വ് ബാങ്ക്. പലിശ നിരക്ക് വര്‍ധിപ്പിക്കുക, കറന്‍സി സ്വാപ്പുകള്‍ വ്യാപിപ്പിക്കുക, വിദേശ നിക്ഷേപകരില്‍ നിന്നും പ്രവാസി ഇന്ത്യക്കാരില്‍ നിന്നും കൂടുതല്‍ ഡോളര്‍ ആകര്‍ഷിക്കുക തുടങ്ങിയ നിര്‍ണായക തീരുമാനങ്ങള്‍ ആര്‍ബിഐയുടെ സജീവ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈയാഴ്ച ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 97-ന് അടുത്തെത്തിയിരുന്നു. ഈ അടിയന്തര സാഹചര്യത്തില്‍ ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി യോഗങ്ങള്‍ ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും, രൂപയുടെ തകര്‍ച്ച എത്രയും വേഗം തടയുക എന്നതാണ് ആര്‍ബിഐയുടെ ഇപ്പോഴത്തെ പ്രധാന ലക്ഷ്യമെന്നും ഇതിനായി എന്ത് നടപടിയെടുക്കാനും ബാങ്ക് തയ്യാറാണെന്നുമാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

പലിശ നിരക്ക് ഉടന്‍ കൂട്ടിയേക്കും

പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുക എന്നതാണ് പരിഗണനയിലുള്ള പ്രധാന മാര്‍ഗങ്ങളിലൊന്ന്. നിലവില്‍ 5.25 ശതമാനമാണ് അടിസ്ഥാന പലിശ നിരക്ക് (റിപ്പോ നിരക്ക്). ജൂണ്‍ 3 മുതല്‍ 5 വരെയാണ് ആര്‍ബിഐയുടെ പണനയ സമിതിയുടെ അടുത്ത യോഗം നടക്കേണ്ടത്. എന്നാല്‍ 2022 മേയ് മാസത്തില്‍ ചെയ്തതുപോലെ, യോഗത്തിന് കാത്തുനില്‍ക്കാതെ അടിയന്തരമായി പലിശ നിരക്കില്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ട്. വിലക്കയറ്റം രൂക്ഷമാകുന്നതിനാല്‍ വരും മാസങ്ങളില്‍ പലിശ നിരക്ക് കൂട്ടുമെന്ന് സാമ്പത്തിക വിദഗ്ധരും മുന്‍കൂട്ടി കാണുന്നുണ്ട്.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.