Wednesday, 1 July 2026

വിഴിഞ്ഞത്ത് ₹13,000 കോടി നിക്ഷേപം?; സർക്കാരിന് വിവരമില്ല

SHARE

 





തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് 13,000 കോടി രൂപയുടെ വിദേശ നിക്ഷേപം എത്തുമെന്ന വാർത്തകളിൽ സർക്കാരിന് ഔദ്യോഗിക വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ നിയമസഭയിൽ അറിയിച്ചു.

ഷിപ്പിങ് കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കോർപ്പറേഷൻ (എം.എസ്.സി) അദാനി പോർട്ടുമായി ചേർന്ന് നിക്ഷേപം നടത്താൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇത്തരമൊരു പദ്ധതിയെക്കുറിച്ച് അദാനി ഗ്രൂപ്പ് സംസ്ഥാന സർക്കാരുമായി ഇതുവരെ ചർച്ച നടത്തിയിട്ടില്ലെന്നും അനുമതി തേടിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിഴിഞ്ഞം പദ്ധതിയിൽ സംസ്ഥാന സർക്കാരിന് പങ്കാളിത്തമുണ്ടെന്നും കരാർ പ്രകാരം 2080-ൽ തുറമുഖത്തിന്റെ പൂർണാവകാശം കേരള സർക്കാരിന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ വലിയ നിക്ഷേപങ്ങളും പുതിയ പങ്കാളിത്തങ്ങളും സംസ്ഥാന സർക്കാരിന്റെ അനുമതിയോടെയേ നടപ്പാക്കാനാകൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, അദാനി ഗ്രൂപ്പും എം.എസ്.സിയും തമ്മിൽ ചർച്ചകൾ നടന്നിട്ടുണ്ടാകാമെന്നും അതിന്റെ അടിസ്ഥാനത്തിലാകാം വാർത്തകൾ പുറത്തുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഴിഞ്ഞം പോർട്ട് സിറ്റി പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ച 'വിഷൻ സമുദ്ര' പദ്ധതിയും കേരളത്തിന്റെ രണ്ടാംതലമുറ വികസനത്തിന് കരുത്തേകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞത്തിനൊപ്പം മലബാറിലെ അഴീക്കൽ, ബേപ്പൂർ തുറമുഖങ്ങളുടെ വികസനത്തിനും സർക്കാർ മുൻഗണന നൽകുമെന്നും അദ്ദേഹം അറിയിച്ചു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.