Thursday, 9 July 2026

താമരശ്ശേരിച്ചുരത്തിൽ വലിയ വാഹനങ്ങൾക്ക് ഭാഗിക നിയന്ത്രണം,എട്ടാംവളവിൽ റോഡിൽ വിള്ളൽ;

SHARE

 
വിള്ളൽ രൂപപ്പെട്ട സ്ഥലത്ത് ഡിവൈഡറുകൾ സ്ഥാപിച്ച്, വെള്ളം കിനിഞ്ഞിറങ്ങാതിരിക്കാൻ ടാർപായ വിരിച്ചതായി കാണപ്പെട്ടു  (ചിത്രം ,കടപ്പാട് ) 

താമരശ്ശേരി: താമരശ്ശേരിച്ചുരം എട്ടാം വളവിൽ റോഡിൽ വിള്ളൽ രൂപപ്പെട്ടത് ആശങ്കയുയർത്തുന്നു. ശക്തമായ മഴ തുടരുന്നതിനിടെ ബുധനാഴ്ച രാവിലെയാണ് ചുരത്തിലെ എട്ടാംവളവിൽ റോഡിന്റെ ഒരുവശത്ത് വിള്ളൽ രൂപപ്പെട്ടത്. ഹെയർപിൻ വളവ് വീതികൂട്ടൽ പ്രവൃത്തിയുടെ ഭാഗമായി ഗാബിയോൺ നെറ്റ് ഉപയോഗിച്ച് സംരക്ഷണഭിത്തി നിർമാണം നടന്നുകൊണ്ടിരിക്കുന്ന വളവാണിത്. പാതയോരത്തെ പാർശ്വഭിത്തിയോട് ചേർന്ന് റോഡിന്റെ ഒരുവശത്തായി അഞ്ചുമീറ്റർ നീളത്തിലും ചിലയിടത്ത് എഴുപത് സെന്റീമീറ്റർവരെ ആഴത്തിലുമാണ് വിള്ളൽ പ്രത്യക്ഷപ്പെട്ടത്. ഈ ഭാഗത്ത് നേരത്തേ പാതയോരത്തുള്ള മരങ്ങൾ മുറിക്കുകയും മണ്ണെടുക്കുകയും ചെയ്തിരുന്നു.
മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വിള്ളൽ കണ്ട ഭാഗത്ത് കൂടുതൽ മണ്ണൊലിപ്പിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

റോഡിന്റെ അരികുഭാഗം വിള്ളൽ രൂപപ്പെട്ട് ദുർബലമായ സാഹചര്യത്തിൽ വാഹനങ്ങൾ വശങ്ങളിലേക്ക് അമിതമായി ചേർത്ത് ഓടിക്കുന്നത് അപകടസാധ്യത വർധിപ്പിക്കും. അതിനാൽ വിള്ളൽ കാണപ്പെട്ട ഭാഗത്ത് വലിയ വാഹനങ്ങൾക്ക് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ഡിവൈഡറുകൾ സ്ഥാപിച്ചു.  വിള്ളലുകൾക്കിടയിലേക്ക് വെള്ളം കിനിഞ്ഞിറങ്ങാതിരിക്കാൻ കരാർച്ചുമതലയുള്ള ചൗധരി കൺസ്ട്രക്ഷൻസ് കമ്പനിയുടെ തൊഴിലാളികൾ, ചുരം സംരക്ഷണ സമിതിയംഗങ്ങളുടെ സഹകരണത്തോടെ റോഡ് ഭാഗത്ത് ടാർപായ വിരിച്ച് അതിന് മുകളിൽ മണൽചാക്കുകൾ നിരത്തി. നിലവിൽ ഇതുവഴി വലിയ വാഹനങ്ങൾ ഒറ്റവരിയായി മാത്രമാണ് കടത്തിവിടുന്നത്. ഇത് വാഹനത്തിരക്കുള്ള സമയങ്ങളിൽ ഗതാഗതക്കുരുക്കിന് ഇടയാക്കി.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.