Sunday, 5 July 2026

പ്ലാസ്റ്റിക്കിൽ പിറന്ന പാതകൾ

SHARE

 





ആലപ്പുഴ: പ്ലാസ്റ്റിക് മാലിന്യം ശാസ്ത്രീയമായി സംസ്കരിച്ച് വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിൽ ക്ലീൻ കേരള കമ്പനിക്ക് ശ്രദ്ധേയ നേട്ടം. കഴിഞ്ഞ പത്ത് വർഷത്തിനിടെ കമ്പനി ഉത്പാദിപ്പിച്ച 4,447.93 ടൺ ഷ്രെഡഡ് പ്ലാസ്റ്റിക് ഉപയോഗിച്ച് സംസ്ഥാനത്ത് 7,249 കിലോമീറ്റർ റോഡുകൾ നിർമിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.

പ്ലാസ്റ്റിക് മിശ്രിത റോഡ് നിർമാണത്തിൽ ഏറ്റവും കൂടുതൽ ഷ്രെഡഡ് പ്ലാസ്റ്റിക് ഉപയോഗിച്ചത് പൊതുമരാമത്ത് വകുപ്പാണ്. ഇതിനായി 2,132.48 ടൺ പ്ലാസ്റ്റിക് വിനിയോഗിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ റോഡ് നിർമാണത്തിന് 2,028.15 ടൺ പ്ലാസ്റ്റിക്കും ദേശീയപാത നിർമാണത്തിന് 17.08 ടൺ പ്ലാസ്റ്റിക്കും ഉപയോഗിച്ചു.

പ്ലാസ്റ്റിക് മാലിന്യത്തിന്റെ സുസ്ഥിര പരിപാലനവും ശാസ്ത്രീയ സംസ്കരണവും ലക്ഷ്യമാക്കി 2016-ലാണ് ക്ലീൻ കേരള കമ്പനി ഷ്രെഡഡ് പ്ലാസ്റ്റിക് ഉത്പാദനം ആരംഭിച്ചത്. ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം സംസ്കരിച്ച് പൊടിച്ചെടുത്ത ശേഷമാണ് റോഡ് നിർമാണം ഉൾപ്പെടെയുള്ള പുനരുപയോഗ ആവശ്യങ്ങൾക്ക് നൽകുന്നത്.

പ്ലാസ്റ്റിക് മിശ്രിത റോഡുകൾ കൂടുതൽ ഈടുനിൽപ്പുള്ളതാക്കുന്നതിനൊപ്പം പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജനത്തിനും ഈ പദ്ധതി വലിയ സംഭാവന നൽകുന്നുവെന്നാണ് വിലയിരുത്തൽ.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ഹരിതകർമ സേന, റിസോഴ്സ് റിക്കവറി ഫെസിലിറ്റികൾ (ആർ.ആർ.എഫ്.), മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികൾ (എം.സി.എഫ്.) എന്നിവയുടെ സഹകരണത്തോടെയാണ് ക്ലീൻ കേരള കമ്പനി പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നത്. ശാസ്ത്രീയമായി സംസ്കരിച്ച് പുനരുപയോഗിക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഒരുപോലെ കരുത്തേകുകയാണ് ഈ മാതൃക.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.