Showing posts with label Business. Show all posts
Showing posts with label Business. Show all posts

Wednesday, 14 January 2026

ബുക്ക് മൈ ഷോയിലൂടെ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ ഇന്ത്യന്‍ സിനിമ ഏത്?

ബുക്ക് മൈ ഷോയിലൂടെ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ ഇന്ത്യന്‍ സിനിമ ഏത്?


 
തിയറ്ററുകളോട് ചേര്‍ന്നുള്ള ടിക്കറ്റ് കൗണ്ടറുകളില്‍ മണിക്കൂറുകളോളം ക്യൂ നിന്നാല്‍ മാത്രമേ സിനിമാപ്രേമികള്‍ക്ക് ഒരു റിലീസ് ചിത്രം ആദ്യ ദിനങ്ങളില്‍ മുന്‍പ് കാണാനാവുമായിരുന്നുള്ളൂ. എന്നാല്‍ അത് പഴയ കഥ. ഇന്ന് നിങ്ങള്‍ക്ക് സൗകര്യപ്രദമായ സ്ഥലത്തിരുന്ന് യഥേഷ്ടം ഏത് തിയറ്ററിലെയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ടെക്നോളജിയുടെ സാധ്യത ഉപയോഗിച്ചുകൊണ്ടുള്ള പ്ലാറ്റ്‍ഫോമുകളിലൂടെ അതിവേഗത്തിലാണ് ഹൈപ്പ് ഉള്ള സിനിമകളുടെ ടിക്കറ്റുകള്‍ ഇന്ന് വിറ്റുപോകുന്നത്. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമുകളിലെ വില്‍പ്പനയുടെ കണക്കുകള്‍ ഇന്ന് സിനിമയുടെ ജനപ്രീതിയുടെ അളവുകോലായിപ്പോലും ആരാധകര്‍ ചൂണ്ടിക്കാട്ടാറുണ്ട്. ഇപ്പോഴിതാ പ്രമുഖ ടിക്കറ്റഅ ബുക്കിംഗ് പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയിലൂടെ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റിട്ടുള്ള ഇന്ത്യന്‍ ചിത്രങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

10 ചിത്രങ്ങള്‍

പുഷ്പ 2 ആണ് ഈ ലിസ്റ്റില്‍ ഒന്നാമത്. 2.04 കോടി ടിക്കറ്റുകളാണ് ചിത്രം ബുക്ക് മൈ ഷോയിലൂടെ വിറ്റത്. കെജിഎഫ് ചാപ്റ്റര്‍ 2 ആണ് രണ്ടാം സ്ഥാനത്ത്. 1.71 കോടി ടിക്കറ്റുകളാണ് ചിത്രം പ്ലാറ്റ്‍ഫോമിലൂടെ വിറ്റത്. ജനപ്രീതിയില്‍ ആദ്യമായി പാന്‍ ഇന്ത്യന്‍ ഉയരങ്ങള്‍ സൃഷ്ടിച്ച ബാഹുബലി 2 ആണ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്ത്. 1.6 കോടി ടിക്കറ്റുകളാണ് ചിത്രം വിറ്റത്. കാന്താര ചാപ്റ്റര്‍ 1 ആണ് നാലാമത്. 1.41 കോടി ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിലൂടെ ചിത്രം വിറ്റത്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായി മാറിയ ധുരന്ദര്‍ ആണ് അഞ്ചാം സ്ഥാനത്ത്. തിയറ്ററുകളില്‍ 41 ദിനങ്ങള്‍ പിന്നിട്ട ചിത്രം 39 ദിവസം കൊണ്ട് ബുക്ക് മൈ ഷോയിലൂടെ 1.36 കോടി ടിക്കറ്റുകള്‍ വിറ്റിട്ടുണ്ട്.

ആര്‍ആര്‍ആര്‍, കല്‍ക്കി 2898 എഡി, ഛാവ, ജവാന്‍, സ്ത്രീ 2 എന്നീ ചിത്രങ്ങളാണ് ആറ് മുതല്‍ പത്ത് വരെയുള്ള സ്ഥാനങ്ങളില്‍. ആര്‍ആര്‍ആര്‍ ബുക്ക് മൈ ഷോയിലൂടെ ഇതുവരെ വിറ്റിരിക്കുന്നത് 1.34 കോടി ടിക്കറ്റുകളാണ്. കല്‍ക്കി 2898 എഡി 1.31 കോടി ടിക്കറ്റുകളും ഛാവ 1.25 കോടി ടിക്കറ്റുകളും വിറ്റു. ജവാന്‍റെ ലൈഫ് ടൈം ബുക്ക് മൈ ഷോ സെയില്‍സ് 1.24 കോടി ടിക്കറ്റുകളുടേതാണ്. സ്ത്രീ 2 ആവട്ടെ 1.11 കോടി ടിക്കറ്റുകളും ബുക്ക് മൈ ഷോയിലൂടെ വിറ്റിട്ടുണ്ട്. കൊയ്‍മൊയ്‍യുടേതാണ് കണക്കുകള്‍.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 13 January 2026

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍


 

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് പവന് 280 രൂപ വര്‍ധിച്ച് 1,04,520 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് 35 രൂപയാണ് വര്‍ധിച്ചത്. 13,065 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപ എന്ന റെക്കോര്‍ഡാണ് ഇന്ന് പഴങ്കഥയായത്. വെള്ളി വില 5 രൂപ വര്‍ധിച്ച് ഗ്രാമിന് 275 രൂപയിലെത്തി.

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 10 January 2026

കുതിക്കുന്ന ജിഡിപി മാത്രം നോക്കിയാല്‍ പോരാ; ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ യഥാര്‍ത്ഥ ചിത്രം അറിയാന്‍ ചില കാര്യങ്ങള്‍

കുതിക്കുന്ന ജിഡിപി മാത്രം നോക്കിയാല്‍ പോരാ; ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ യഥാര്‍ത്ഥ ചിത്രം അറിയാന്‍ ചില കാര്യങ്ങള്‍

 


ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥ എന്ന സ്ഥാനം ഇന്ത്യക്ക് സ്വന്തമാണെങ്കിലും, പുറത്തുവരുന്ന പുതിയ കണക്കുകള്‍ ചില ജാഗ്രതാനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ആദ്യ പകുതിയില്‍ 8 ശതമാനമായിരുന്ന സാമ്പത്തിക വളര്‍ച്ച ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 6.9 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. നികുതി വരുമാനത്തിലും സര്‍ക്കാര്‍ ചെലവുകളിലും ഇത് പ്രതിഫലിച്ചേക്കാം.

ജിഡിപി കണക്കുകള്‍ക്കപ്പുറം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ യഥാര്‍ത്ഥ കരുത്ത് അളക്കാന്‍ സഹായിക്കുന്ന മറ്റ് അഞ്ച് പ്രധാന ഘടകങ്ങള്‍ താഴെ പറയുന്നവയാണ്:

1. സാധാരണക്കാരന്റെ ഷോപ്പിംഗ്

എത്ര തവണ ബിസ്‌ക്കറ്റോ ഷാംപൂവോ വാങ്ങാന്‍ കടയില്‍ പോകുന്നു എന്നത് രാജ്യത്തെ ഉപഭോഗത്തിന്റെ വലിയൊരു സൂചകമാണ്. കോവിഡിന് ശേഷം ആദ്യമായി, ഇന്ത്യക്കാരുടെ ഷോപ്പിംഗുകളുടെ എണ്ണം മാറ്റമില്ലാതെ തുടരുകയാണ് (വര്‍ഷത്തില്‍ 157 തവണ). എന്നാല്‍ ജിഎസ്ടി വെട്ടിക്കുറച്ചതോടെ സോപ്പ്, ഷാംപൂ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില്പനയില്‍ നേരിയ വര്‍ദ്ധനവ് കണ്ടുതുടങ്ങിയിട്ടുണ്ട്. വലിയ കമ്പനികളുടെ ലാഭത്തേക്കാള്‍ സാധാരണക്കാരന്റെ പോക്കറ്റിലെ അവസ്ഥ അറിയാന്‍ ഈ ഷോപ്പിംഗ് കണക്കുകള്‍ സഹായിക്കും.

2. കമ്പനികള്‍ പണം മുടക്കാന്‍ തയ്യാറാണോ?

രാജ്യത്തെ വ്യവസായ മേഖലയില്‍ ഉണര്‍വ് പ്രകടമാണ്. കഴിഞ്ഞ വര്‍ഷം 23.9 ലക്ഷം കോടി രൂപയുടെ പുതിയ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ച സ്ഥാനത്ത് ഇത്തവണ അത് 26.6 ലക്ഷം കോടിയായി ഉയര്‍ന്നു. വൈദ്യുതി, കെമിക്കല്‍സ്, ഐടി, ഗതാഗതം എന്നീ മേഖലകളിലാണ് കൂടുതല്‍ നിക്ഷേപം വരുന്നത്. ആന്ധ്രാപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് നിക്ഷേപകരുടെ പ്രിയപ്പെട്ട ഇടങ്ങള്‍.

3. കടമെടുക്കാനുള്ള ചെലവ്

ബാങ്ക് പലിശ നിരക്കുകളില്‍ കുറവുണ്ടായിട്ടും സര്‍ക്കാര്‍ ബോണ്ടുകളുടെ പലിശ ഉയര്‍ന്ന നിലയില്‍ തുടരുന്നത് ആശങ്കയുണ്ടാക്കുന്നു. സര്‍ക്കാരും സംസ്ഥാനങ്ങളും വലിയ തോതില്‍ കടമെടുക്കുന്നത് ഇതിന് കാരണമാണ്. ഇത് വ്യവസായങ്ങള്‍ക്കും സര്‍ക്കാരിനും മൂലധനം സമാഹരിക്കുന്നത് ചെലവേറിയതാക്കുന്നു. ഈ ഉയര്‍ന്ന പലിശ നിരക്ക് പുതിയ നിക്ഷേപങ്ങളെ ബാധിക്കാന്‍ സാധ്യതയുണ്ട്.

4. പുതിയ വിദേശ വിപണികള്‍

അമേരിക്കയുടെ ഇറക്കുമതി തീരുവയും യൂറോപ്യന്‍ യൂണിയന്റെ പരിസ്ഥിതി നികുതിയും ഇന്ത്യന്‍ കയറ്റുമതിക്ക് വെല്ലുവിളിയാകുന്നുണ്ട്. എങ്കിലും ഇന്ത്യ പുതിയ വഴികള്‍ കണ്ടെത്തുകയാണ്. സ്‌പെയിനിലേക്കുള്ള ഇന്ധന കയറ്റുമതിയും വിയറ്റ്നാം, റഷ്യ, ചൈന എന്നിവിടങ്ങളിലേക്കുള്ള സമുദ്രോത്പന്ന കയറ്റുമതിയും വര്‍ദ്ധിക്കുന്നത് ശുഭസൂചനയാണ്. ബ്രിട്ടന്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളുമായുള്ള പുതിയ വ്യാപാര കരാറുകള്‍ ഈ വര്‍ഷം പ്രാബല്യത്തില്‍ വരുന്നതോടെ കയറ്റുമതി മേഖല കൂടുതല്‍ കരുത്താര്‍ജ്ജിക്കും.

5. വിദേശ നിക്ഷേപകരുടെ താല്പര്യം

ലോകമെമ്പാടുമുള്ള ദീര്‍ഘകാല നിക്ഷേപകര്‍ ഇന്ത്യയില്‍ പണം മുടക്കുന്നത് കഴിഞ്ഞ വര്‍ഷം കുറഞ്ഞിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള ഇത്തരം നിക്ഷേപങ്ങളില്‍ 72 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. നിക്ഷേപകരുടെ പണം കൂടുതലായി അമേരിക്കയിലേക്ക് ഒഴുകുന്നതാണ് ഇതിന് കാരണം. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് ഈ പണം അത്യാവശ്യമായതിനാല്‍ വരും മാസങ്ങളില്‍ നിക്ഷേപം തിരിച്ചു വരുമോ എന്നത് നിര്‍ണ്ണായകമാണ്.

ചുരുക്കത്തില്‍, വെറും ജിഡിപി കണക്കുകള്‍ മാത്രമല്ല, ജനങ്ങളുടെ വാങ്ങല്‍ ശേഷിയും കമ്പനികളുടെ നിക്ഷേപ താല്പര്യവും കയറ്റുമതിയിലെ വൈവിധ്യവുമാണ് വരും വര്‍ഷങ്ങളില്‍ ഇന്ത്യയുടെ സാമ്പത്തിക ഭാവി നിശ്ചയിക്കുക.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുതിച്ചുയർന്ന് പൊന്ന്! സ്വർണവിലയിൽ വർധനവ്

കുതിച്ചുയർന്ന് പൊന്ന്! സ്വർണവിലയിൽ വർധനവ്

 


തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Kerala Gold Rate) വൻ വർധനവ്. പവന് 840 രൂപ കൂടി 1,03,000 രൂപയിലെത്തി. ഗ്രാമിന് 105 രൂപ ഉയർന്ന് 12,875 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വരവ്യപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 14,046 രൂപയും, പവന് 1,12,368 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 10,534 രൂപയും പവന് 84,272 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 275 രൂപയും കിലോഗ്രാമിന് 2,75,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 7 January 2026

തൊട്ടുനോക്കിയാലറിയാം കള്ളനോട്ട്; എങ്ങനെയെന്നോ?

തൊട്ടുനോക്കിയാലറിയാം കള്ളനോട്ട്; എങ്ങനെയെന്നോ?



ഡിജിറ്റല്‍ പണമിടപാടുകള്‍ വ്യാപകമായി നടക്കുന്ന കാലമാണ്. എങ്കിലും നോട്ടുകള്‍ കൈകാര്യം ചെയ്യുന്നവരുമുണ്ട്. ഇന്ന് പണമിടപാടുകളൊക്കെ ശ്രദ്ധയോടെയാണ് നടക്കുന്നതെങ്കിലും ഒറിജിനലിനെ വെല്ലുന്ന കള്ളനോട്ടുകള്‍ ഇപ്പോഴും സജീവമാണ്. കാഴ്ചയില്ലാത്തവര്‍ എങ്ങനെയാണ് നോട്ടുകള്‍ തിരിച്ചറിയുന്നതെന്ന് അറിയാമോ?

കറന്‍സി നോട്ടുകളുടെ അരികിലായുള്ള വരകളിലൂടെ കാഴ്ചയില്ലാത്തവര്‍ക്ക് നോട്ട് തിരിച്ചറിയാന്‍ കഴിയും. നോട്ടുകള്‍ അച്ചടിക്കുമ്പോള്‍ത്തന്നെ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ചില അടയാളങ്ങള്‍ നോട്ടുകളില്‍ നല്‍കിയിട്ടുണ്ട്.ഈ വരകളിലൂടെയാണ് നോട്ടുകള്‍ തിരിച്ചറിയുന്നത്.

തിരശ്ചീനവും കോണോടുകോണ്‍ ആയിട്ടുമുള്ള വരകള്‍ ഉപയോഗിച്ചാണ് നോട്ടുകള്‍ വ്യാജമാണോ അല്ലയോ എന്ന് മനസിലാക്കാന്‍ സാധിക്കുന്നത്. ഈ വരകള്‍ ബ്ലീഡ് മാര്‍ക്കുകള്‍ എന്നാണ് അറിയപ്പെടുന്നത്.ബ്രെയിന്‍ ഫീച്ചര്‍ എന്നാണ് നോട്ടുകളില്‍ ഉപയോഗിക്കുന്ന ഈ സാങ്കേതിക വിദ്യ അറിയപ്പെടുന്നത്. റിസര്‍വ്വ് ബാങ്ക് പുറത്തിറക്കുന്ന 20 മുതല്‍ 500 രൂപ വരെയുള്ള നോട്ടുകളില്‍ എല്ലാം ഈ മാര്‍ക്കുകളുണ്ട്.

അശോക ചക്രത്തിന് മുകളില്‍ മുന്‍വശത്ത് ഇടതുഭാഗത്തായാണ് ഇവ കാണപ്പെടുന്നത്. 10 രൂപയുടെ നോട്ടില്‍ മാത്രം അടയാളങ്ങള്‍ ഉണ്ടാവില്ല. പല നോട്ടുകളിലും പല രൂപത്തിലാണ് അടയാളങ്ങള്‍ ഉണ്ടാകാറുള്ളത്. ത്രികോണ ആകൃതിയിലാണ് 100 രൂപ നോട്ടിലെ അടയാളമെങ്കില്‍ 500 രൂപയില്‍ വൃത്താകൃതിയിലും 50 രൂപയില്‍ ചതുരത്തിലും 200 രൂപയില്‍ H ആകൃതിയിലുമാണ് അടയാളങ്ങള്‍ ഉണ്ടാവുക. 









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 6 January 2026

കോഴിക്കും മുട്ടയ്ക്കും വില കുതിക്കുന്നു

കോഴിക്കും മുട്ടയ്ക്കും വില കുതിക്കുന്നു

 



കോഴിയിറച്ചി ക്കും കോഴിമുട്ടയ്ക്കും വില കുതി ക്കുന്നു. ഒരുമാസത്തിനിടയിൽ കോഴിയിറച്ചി  കിലോയ്ക്ക് 290 രൂപ. മുട്ട യ്ക്ക് എട്ടു രൂപയാണ് വില. നവംബറിൽ ആറുമുതൽ 6.50 രൂപയായിരുന്നു മുട്ടവില.

. തമിഴ്നാട്ടിൽ നിന്നും ആന്ധ്രയടക്ക മുള്ള സംസ്ഥാനങ്ങളിലേക്ക് വ്യാപകമായി മുട്ട കയറ്റിവിടുന്ന തും വില വർധിക്കാൻ കാരണ മായി. കെയ്തിന്റെ ഉത്പാദനം വർധിച്ചതോടെ മുട്ടയ്ക്ക് ആവശ്യകത കൂടിയിരുന്നു. എന്നാൽ സീസൺ കുറഞ്ഞിട്ടും വില കുറയുന്നില്ല.

ബ്രോയിലർ കോഴിയിറച്ചിക്കാണ് ഒരുമാസത്തിനിടെ കിലോഗ്രാമിന് 100 രൂപയ്ക്കുമുകളിൽ കൂടിയത്.

ശബരിമല സീസൺ ആരംഭിച്ച ഡിസംബർ ആദ്യവാരംമുതലാണ് വിലക്കയറ്റം തുടങ്ങിയത്. നവംബർ പകുതിയിൽ കിലോഗ്രാമിന് 160 രൂപയുണ്ടായത് ജനുവരി ആദ്യവാരമെത്തിയപ്പോഴേക്കും 290 രൂപയായി.

സംസ്ഥാനത്തെ ഫാമുടമകൾ കോഴികളെ വിൽപ്പനയ്ക്ക് നൽകാതെ അനധികൃതമായി പൂഴ്ത്തിവെപ്പ് നടത്തിയാണ് വിലക്കയറ്റമുണ്ടാക്കുന്നതെന്നാണ് ചില്ലറവ്യാപാരികളുടെ ആക്ഷേപം.

സിവിൽ സപ്ലൈസ് വകുപ്പും അതത് ജില്ലാഭരണകൂടങ്ങളും വിലനിയന്ത്രണത്തിൽ ഇടപെട്ടില്ലെങ്കിൽ കടയടപ്പുസമരത്തിലേക്ക് നീങ്ങാനൊരുങ്ങുകയാണ് കച്ചവടക്കാർ. കോഴിക്കോട് നഗരത്തിൽ പലയിടത്തും വിലക്കയറ്റത്തെത്തുടർന്ന് കോഴിക്കടകൾ അടച്ചിടാനും തുടങ്ങിയിട്ടുണ്ട്.

ലഗോൺ കോഴിയിറച്ചി വിലയിൽ കാര്യമായ വ്യത്യാസമില്ല. ലഗോൺ കോഴികൾക്ക് മലബാറിലാണ് ആവശ്യക്കാരേറെയുള്ളത്.

200 രൂപയ്ക്കുള്ളിൽ നൽകാൻ കഴിയും

200 രൂപയ്ക്കുള്ളിൽ നൽകാൻ കഴിയുന്നതാണ് ഫാമുകാരുടെ പൂഴ്ത്തിവെപ്പ് കാരണം വലിയ വിലയ്ക്ക് നൽകേണ്ടിവരുന്നത്. കച്ചവടക്കാർ കൊള്ളലാഭം ഉണ്ടാക്കുന്നുവെന്നാണ് ജനങ്ങൾ ധരിക്കുന്നത്. കേരളത്തിലുള്ള കോഴിഫാമുകളിൽ 80 ശതമാനവും തമിഴ്‌നാട്-കർണാടക സംസ്ഥാനങ്ങളിലെ വൻകിട ഫാമുകളുടെ നിയന്ത്രണത്തിലാണ്. റംസാനാകുമ്പോഴേക്ക് വിലയക്കയറ്റം പിടിച്ചു നിർത്താനായില്ലെങ്കിൽ വലിയ ബുദ്ധിമുട്ടാകും.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 2 January 2026

സ്വര്‍ണ്ണക്കരുത്ത് കൂട്ടി ചൈന; ഹോങ്കോങ് വഴിയുള്ള ഇറക്കുമതിയില്‍ വന്‍ വര്‍ധന

സ്വര്‍ണ്ണക്കരുത്ത് കൂട്ടി ചൈന; ഹോങ്കോങ് വഴിയുള്ള ഇറക്കുമതിയില്‍ വന്‍ വര്‍ധന


 
ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഉപഭോക്താക്കളായ ചൈന സ്വര്‍ണ്ണശേഖരം കുത്തനെ ഉയര്‍ത്തുന്നു. കഴിഞ്ഞ ഒക്ടോബര്‍ മാസത്തെ അപേക്ഷിച്ച് നവംബറില്‍ ഹോങ്കോങ് വഴിയുള്ള ചൈനയുടെ സ്വര്‍ണ്ണ ഇറക്കുമതിയില്‍ നൂറ് ശതമാനത്തിലധികം (101.5%) വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഹോങ്കോങ് സെന്‍സസ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ട കണക്കുകളിലാണ് ഈ വിവരമുള്ളത്.


ഇറക്കുമതി ഇരട്ടിയായി

നവംബറില്‍ ഹോങ്കോങ് വഴി മാത്രം 16.16 മെട്രിക് ടണ്‍ സ്വര്‍ണ്ണമാണ് ചൈനയിലേക്ക് എത്തിയത്. ഒക്ടോബറില്‍ ഇത് 8.02 ടണ്‍ മാത്രമായിരുന്നു. ഷാങ്ഹായ്, ബീജിങ് എന്നിവടങ്ങള്‍ വഴിയും ചൈന വന്‍തോതില്‍ സ്വര്‍ണ്ണം ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും ഹോങ്കോങ് വഴിയുള്ള കണക്കുകള്‍ വിപണിയിലെ വലിയ മാറ്റമായാണ് സാമ്പത്തിക വിദഗ്ധര്‍ കാണുന്നത്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വർണവില വീണ്ടും കൂടി; പവന് 840 രൂപ വർധിച്ചു

സ്വർണവില വീണ്ടും കൂടി; പവന് 840 രൂപ വർധിച്ചു


 
സ്വർണവില വീണ്ടും കൂടി. പവന് 840 രൂപ കൂടി 99,880 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 105 രൂപ വർധിച്ച് 12,485 രൂപയായി. കഴിഞ്ഞമാസം അവസാനം 99,000ൽ താഴെയെത്തിയ സ്വർണവില ഇന്നലെ പവന് 120 രൂപ വർധിച്ചതോടെയാണ് വീണ്ടും 99,000ന് മുകളിൽ എത്തിയത്. 99,040 രൂപയാണ് ഇന്നലത്തെ സ്വർണവില.

കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 2240 രൂപ കുറഞ്ഞതോടെയാണ് റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ സ്വർണവില ഒരു ലക്ഷത്തിൽ താഴെയെത്തിയത്. ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയർന്നിരുന്നു. ശനിയാഴ്ച 1,04,440 രൂപയായി ഉയർന്ന് സർവകാല റെക്കോർഡ് ഇട്ടിരുന്നു. ഇതിന് ശേഷമാണ് സ്വർണവില കുറഞ്ഞ് തുടങ്ങിയത്.

ആഗോള ഭൗമ രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ സ്വർണം സുരക്ഷിത നിക്ഷേപമായി തുടരുന്നതാണ് സ്വർണവിലക്കുതിപ്പിന് കാരണമായത്. പലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 31 December 2025

ഇടിവ് തുടർന്ന് സ്വർ‌ണം; പവന് കുറഞ്ഞത് 240 രൂപ

ഇടിവ് തുടർന്ന് സ്വർ‌ണം; പവന് കുറഞ്ഞത് 240 രൂപ

 


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ് തുടരുന്നു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 12,455 രൂപയിലും പവന് 99,640 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 25 രൂപ കുറഞ്ഞ് 10,240 രൂപയിലെത്തി.

കഴിഞ്ഞ ദിവസങ്ങളില്‍ പവന് ലക്ഷം രൂപ കടന്ന സ്വര്‍ണവില ചൊവ്വാഴ്ചയാണ് ഒരു ലക്ഷത്തിനു താഴെയായത്. ഗ്രാമിന് 265 രൂപയും പവന് 2,120 രൂപയുമാണ് ചൊവ്വാഴ്ച കുറഞ്ഞത്. തിങ്കളാഴ്ച മൂന്നു തവണകളായാണ് സ്വര്‍ണവില മാറി മറഞ്ഞത്. ഗ്രാമിന് 195 രൂപയുടെയും പവന് 1,560 രൂപയുടെയും ഇടിവാണ് ഉണ്ടായത്.

ഡിസംബർ 23നായിരുന്നു സ്വർണവില പവന് ചരിത്രത്തിലാദ്യമായി ഒരുലക്ഷം രൂപ കടന്നത്. പിന്നീട് കുതിപ്പ് തുടർന്ന സ്വർണം റിക്കാർഡ് തിരുത്തിക്കൊണ്ടിരുന്നു. ഡിസംബർ 27ന് വൈകിട്ട് രേഖപ്പെടുത്തിയ, പവന് 1,04,440 രൂപ എന്ന നിരക്കാണ് സംസ്ഥാനത്ത് ഇതുവരെയുള്ള ഏറ്റവും കൂടിയ വില. ഒടുവിൽ തിങ്കളാഴ്ച മുതലാണ് താഴേക്കു പോകാൻ തുടങ്ങിയത്.

ഈ വർഷം ജനുവരിയിൽ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്. ഡിസംബർ തുടക്കത്തിൽ വൻകുതിപ്പിനു ശേഷം സ്വർണവില പിന്നീട് താഴ്ന്നിറങ്ങുകയും തിരിച്ചുകയറുകയുമായിരുന്നു. ഡിസംബർ 12ന് ഒറ്റയടിക്ക് 1,400 രൂപ ഉയർന്ന് വീണ്ടും 97,000 കടന്ന് കുതിച്ചുയർന്നു. വീണ്ടും കുതിപ്പ് തുടർന്ന് 15ന് 99,000 കടന്ന് പുതിയ നാഴികക്കല്ലിലെത്തിയതിനു ശേഷമാണ് ചാഞ്ചാടിയത്.

ജനുവരി 22-നാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി. ഫെബ്രുവരി ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില.

നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.

മാർച്ച് ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങൾക്കൊടുവിൽ 14ന് 65,000 രൂപയും 18ന് 66,000 രൂപയും 31ന് 67,000 രൂപയും ഏപ്രിൽ ഒന്നിന് 68,000 പിന്നിടുകയായിരുന്നു. പത്തു ദിവസങ്ങൾക്കു ശേഷം ഏപ്രിൽ 11ന് 69,000 രൂപയും പിന്നാലെ 12ന് 70,000 രൂപയും പിന്നിട്ടു.

ഏപ്രിൽ 17ന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന സ്വർണവില 71,000 രൂപ പിന്നിട്ടു. 21ന് 72,000 രൂപ പിന്നിട്ട സ്വർണവില 22ന് ഒറ്റയടിക്ക് 2,200 രൂപ ഇടിഞ്ഞ് 74,000 എന്ന നാഴികക്കല്ലിലെത്തി.

മേയ് 15ന് 68,880 രൂപയിലേക്ക് ഇടിഞ്ഞ സ്വര്‍ണവില പിന്നീട് വര്‍ധിക്കുന്ന കാഴ്ചയാണ് കണ്ടത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 72,000 കടന്ന് കുതിക്കുകയായിരുന്നു.

ജൂൺ 14ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ച സ്വര്‍ണവില ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമെന്ന ചരിത്ര വിലയിലെത്തിയിരുന്നു. പിന്നീട് താഴേക്കുപോയ സ്വർണം ചാഞ്ചാട്ടങ്ങൾക്കൊടുവിൽ വീണ്ടും റിക്കാർഡിലേക്ക് കുതിക്കുകയായിരുന്നു.

ജൂലൈ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഒമ്പതിന് 72,000 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 1,400 രൂപ വര്‍ധിച്ച സ്വർണവില വീണ്ടും 73,000 കടക്കുകയായിരുന്നു.

പിന്നാലെ 22ന് വീണ്ടും 74,000 പിന്നിടുകയും 23ന് 75,000 രൂപ പിന്നിട്ട് പുതിയ ഉയരം കുറിക്കുകയും ചെയ്തു. 23ന് സ്വർണവില പവന് 75,040 രൂപയും ഗ്രാമിന് 9,380 രൂപയുമായിരുന്ന സ്വർണവില പിന്നീടുള്ള ദിവസങ്ങളിൽ താഴേക്കുപോകുന്നതാണ് കണ്ടത്.

ഓഗസ്റ്റ് തുടക്കത്തിൽ സ്വർണവില വീണ്ടും കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. എട്ടിന് ഗ്രാമിന് 9,470 രൂപയും പവന് 75,760 രൂപയുമെന്ന റിക്കാർഡ് ഉയരത്തിലെത്തി. പിന്നീട് 12 ദിവസത്തിനിടെ 2,300 രൂപ കുറഞ്ഞ് ഇടിവോടെയാണ് മാസം അവസാനിപ്പിച്ചത്.

സെപ്റ്റംബർ ഒന്നിനാണ് സ്വർണവില 77,000 കടന്നത്. പിന്നീട്, മൂന്നിന് ചരിത്രത്തിലാദ്യമായി 78,000 രൂപ പിന്നിട്ടു. ആറിന് 79,000 കടന്ന സ്വർണവില ഒമ്പതിന് 80,000 രൂപയും പത്തിന് 81,000 രൂപയും 16ന് 82,000 രൂപയും പിന്നിട്ടു.

വൻകുതിപ്പ് ദൃശ്യമായ 23ന് രണ്ടുതവണയായി 1,920 രൂപ കൂടിയതോടെ ഒരേ ദിവസം 83,000 രൂപയും 84,000 രൂപയും പിന്നിട്ട് ചരിത്രംകുറിച്ചു. പിന്നീട് ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും കുതിച്ച സ്വർണം 29ന് 85,000 രൂപ പിന്നിടുകയും 30ന് 86,000 രൂപയെന്ന പുതിയ ഉയരം കുറിക്കുകയുമായിരുന്നു.

ഒക്ടോബർ ഒന്നിന് ചരിത്രത്തിലാദ്യമായി 87,000 പിന്നിട്ട സ്വർണവില പിന്നീട് താഴേക്ക് പോകുന്ന കാഴ്ചയാണ് കണ്ടത്. രണ്ടു ദിവസത്തിനിടെ 880 രൂപയുടെ ഇടിവാണുണ്ടായത്. പിന്നാലെ നാലിന് വീണ്ടും 87,000 പിന്നിട്ട സ്വർണം ആറിന് 88,000 രൂപയും ഏഴിന് 89,000 രൂപയും എട്ടിന് 90,000 രൂപയും ഒമ്പതിന് 91,000 രൂപയും കടന്നു.

തുടർന്ന് 14ന് ഒറ്റയടിക്ക് 2,400 രൂപ ഉയർന്ന സ്വർണ വില 94,000 കടക്കുകയും 17ന് 2,440 രൂപ ഉയർന്ന് 97,000 രൂപയെന്ന നാഴികക്കല്ല് പിന്നിടുകയുമായിരുന്നു. എന്നാൽ പിന്നീട് താഴേക്കുപോയ സ്വർണവില 28ന് 89,000 രൂപയിലും താഴെവീഴുകയായിരുന്നു.

നവംബർ തുടക്കത്തില്‍ 90,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. അഞ്ചിന് 89,080 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് പടിപടിയായി വില ഉയര്‍ന്ന് 13ന് 94,000ന് മുകളില്‍ എത്തി. പിന്നാലെ ചാഞ്ചാടിയ സ്വർണവില മാസാവസാന ദിനമായ 30ന് 95,000 കടന്നു.

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് രണ്ടുരൂപ കുറഞ്ഞ് 243 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.





ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 30 December 2025

കുത്തനെ ഇടിഞ്ഞ് സ്വർണം; ഏറെ ആശ്വാസം നൽകുന്ന വിലയുമായി യുഎഇ വിപണി

കുത്തനെ ഇടിഞ്ഞ് സ്വർണം; ഏറെ ആശ്വാസം നൽകുന്ന വിലയുമായി യുഎഇ വിപണി


 
യുഎഇയിൽ സ്വർണവിലയിൽ വലിയ കുറവ്. ഇന്ന് ഒറ്റ ദിവസം മാത്രം ഗ്രാമിന് ഏകദേശം 25 ദിർഹത്തിന്റെ കുറവാണ് യുഎഇ സ്വർണ വിപണിയിൽ രേഖപ്പെടുത്തിയത്. ഇന്ന് വൈകുന്നേരം മാത്രം 16 ദിർഹത്തിന്റെ കുറവ് സ്വർണത്തിന്റെ വ്യാപാരത്തിലുണ്ടായി. വരും ദിവസങ്ങളിലും യുഎഇയിൽ സ്വർണവിലയിൽ കുറവുണ്ടാകുമെന്നാണ് സൂചന.

യുഎഇയിൽ 24കാരറ്റ് സ്വർണം ഗ്രാമിന് ഇന്ന് രാവിലെ 539.41 ദിർഹമായിരുന്നു ഇന്ന് രാവിലത്തെ വില. ഉച്ചയ്ക്ക് ഇത് 537.39 ദിർഹമായി കുറഞ്ഞു. വൈകുന്നേരമായപ്പോൾ 521.09 ദിർഹമായി വില കുത്തനെ ഇടിയുകയും ചെയ്തു. ഏകദേശം 14 ദിർഹം കുറവാണ് ഇന്ന് വൈകുന്നേരം സ്വർണത്തിന്റെ വിലയിൽ രേഖപ്പെടുത്തിയത്. ഇന്നലെ വൈകുന്നേരം 546.29 ദിർഹമായിരുന്നു സ്വർണ വില. അതായത് ഇന്ന് 24കാരറ്റ സ്വർണം ഗ്രാമിന് ഏകദേശം 23 ദിർഹം കുറവുണ്ടായി.

സമാനമായി 22കാരറ്റ് സ്വർണത്തിന്റെ വിലയിലും മാറ്റമുണ്ടായി. ഇന്ന് രാവിലെ ഈ വിഭാഗം സ്വർണത്തിന് ഗ്രാമിന് 494.46 ദിർഹമായിരുന്നു വില. ഉച്ചയ്ക്ക് 493.07 ദിർഹമായി വില കുറഞ്ഞു. വൈകുന്നേരമായപ്പോൾ 17 ദിർഹത്തോളം വില കുറഞ്ഞ് 477.67 ദിർഹത്തിലേക്ക് 22കാരറ്റ് സ്വർണത്തിന്റെ വില താഴ്ന്നു. ഇന്നലെ വൈകുന്നേരം 500.77 ദിർഹമായിരുന്നു 22കാരറ്റ് സ്വർണത്തിന്റെ വില. അതായത് ഇന്ന് 22കാരറ്റ് സ്വർണം ഗ്രാമിന്റെ വില.

21കാരറ്റ് സ്വർണത്തിനും വിലക്കുറവ് പ്രതിഫലിച്ചു. ഇന്ന് രാവിലെ 494.46 ദിർഹമായിരുന്നു 21കാരറ്റ് സ്വർണ വില. ഉച്ചയ്ക്ക് 470.65 ദിർഹമായും വില കുറഞ്ഞു. വൈകുന്നേരം വലിയ കുറവ് പ്രതിഫലിച്ചതോടെ വില 455.95 ദിർഹമായി. ഇന്നലത്തെ വില 478.00 ദിർഹമായിരുന്നു. ഇന്ന് 21കാരറ്റ് സ്വർണത്തിന്റെ വിലയിൽ 23 ദിർഹത്തിന്റെ കുറവാണ് പ്രതിഫലിച്ചത്.

18കാരറ്റ് സ്വർണ വിലയിലും സമാനമായ കുറവ് രേഖപ്പെടുത്തി. രാവിലെ 404.56 ദിർഹവും ഉച്ചയ്ക്ക് 403.42 ദിർഹവുമായിരുന്നു വില. വൈകുന്നേരമായപ്പോൾ 390.82 ദിർഹമായി വില വീണ്ടും കുറഞ്ഞു. ഈ വിഭാഗം സ്വർണത്തിന് ഇന്നലെ 409.72 ദിർഹമായിരുന്നു വിലയുണ്ടായിരുന്നത്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക