Showing posts with label Business. Show all posts
Showing posts with label Business. Show all posts

Friday, 27 February 2026

വിമാനയാത്രക്കാർക്ക് ഡിജിസിഎയുടെ ലോട്ടറി; ടിക്കറ്റ് മാറ്റാൻ ഇനി കാശ് വേണ്ട

വിമാനയാത്രക്കാർക്ക് ഡിജിസിഎയുടെ ലോട്ടറി; ടിക്കറ്റ് മാറ്റാൻ ഇനി കാശ് വേണ്ട


 

യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം തീരുമാനങ്ങൾ മാറ്റാൻ കൂടുതൽ സമയം നൽകുന്ന 'ലുക്ക്-ഇൻ ഓപ്ഷൻ' വിമാനക്കമ്പനികൾ നിർബന്ധമായും നൽകണമെന്ന് ഡിജിസിഎ ഉത്തരവിട്ടു. 2026 ഫെബ്രുവരി 24-ന് പുറത്തിറങ്ങിയ പുതിയ സിവിൽ ഏവിയേഷൻ നയത്തിനനുസരിച്ചാണ് ഈ മാറ്റം.




പ്രധാന മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ

ടിക്കറ്റ് ബുക്ക് ചെയ്ത് കഴിഞ്ഞാൽ അടുത്ത 48 മണിക്കൂർ നേരത്തേക്ക് യാത്രക്കാർക്ക് ടിക്കറ്റിൽ മാറ്റങ്ങൾ വരുത്താനോ അല്ലെങ്കിൽ അത് റദ്ദാക്കാനോ സാധിക്കും. ഈ 48 മണിക്കൂറിനുള്ളിൽ ടിക്കറ്റ് റദ്ദാക്കുകയോ മാറ്റം വരുത്തുകയോ ചെയ്താൽ വിമാനക്കമ്പനികൾ യാതൊരുവിധ അധിക നിരക്കുകളും ഈടാക്കാൻ പാടില്ല. ടിക്കറ്റ് റദ്ദാക്കുകയാണെങ്കിൽ നൽകിയ തുക പൂർണ്ണമായും യാത്രക്കാരന് തിരികെ ലഭിക്കുമെന്ന് ഈ നിയമം ഉറപ്പാക്കുന്നു.

യാത്രക്കാർക്ക് നേട്ടം

നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം പെട്ടെന്ന് യാത്ര മാറ്റിവെക്കേണ്ടി വന്നാൽ വലിയൊരു തുക 'ക്യാൻസലേഷൻ' ചാർജ് ആയി നൽകേണ്ടി വരുമായിരുന്നു. എന്നാൽ പുതിയ നിയമം വരുന്നതോടെ, ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ സംഭവിക്കുന്ന തെറ്റുകൾ (പേര്, തീയതി തുടങ്ങിയവ) സൗജന്യമായി തിരുത്താം.യാത്ര പ്ലാനുകളിൽ അവസാന നിമിഷം മാറ്റം വന്നാൽ പണം നഷ്ടപ്പെടുമെന്ന പേടി വേണ്ട.വിമാനക്കമ്പനികളുടെ അനാവശ്യ സർവീസ് ചാർജുകളിൽ നിന്ന് രക്ഷപ്പെടാം.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 26 February 2026

യെസ് ബാങ്ക് ഇടപാടുകാർക്ക് ഞെട്ടൽ; വിദേശ കറൻസി കാർഡുകൾ വഴി കോടികളുടെ തട്ടിപ്പ്

യെസ് ബാങ്ക് ഇടപാടുകാർക്ക് ഞെട്ടൽ; വിദേശ കറൻസി കാർഡുകൾ വഴി കോടികളുടെ തട്ടിപ്പ്


 
നിങ്ങളുടെ കയ്യിൽ യെസ് ബാങ്കിന്റെ ഫോറെക്‌സ് കാർഡ് ഉണ്ടോ? എങ്കിൽ ജാഗ്രത പാലിക്കുക. ബാങ്കിന്റെ മൾട്ടി-കറൻസി കാർഡുകൾ ഉപയോഗിക്കുന്ന അയ്യായിരത്തോളം ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ നിന്ന് കോടിക്കണക്കിന് രൂപ അജ്ഞാതർ തട്ടിയെടുത്തു. ഒടിപി പോലും ഇല്ലാതെ വിദേശ രാജ്യങ്ങളിൽ നടന്ന ഈ വൻ സൈബർ കൊള്ളയെക്കുറിച്ച് ബാങ്ക് ഇപ്പോൾ ഔദ്യോഗിക സ്ഥിരീകരണം നൽകിയിരിക്കുകയാണ്. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്? നിങ്ങളുടെ പണം സുരക്ഷിതമാണോ?

വിദേശയാത്രകൾക്കും മറ്റും ഉപയോഗിക്കുന്ന യെസ് ബാങ്കിന്റെ മൾട്ടി-കറൻസി പ്രീപെയ്ഡ് ഫോറെക്സ് കാർഡുകൾ വഴി 2.55 കോടി രൂപയുടെ അനധികൃത ഇടപാടുകൾ നടന്നതായി ബാങ്ക് സ്ഥിരീകരിച്ചു. ഏകദേശം 5,000-ത്തോളം ഉപഭോക്താക്കളെയാണ് ഈ തട്ടിപ്പ് ബാധിച്ചത്.

എന്താണ് സംഭവിച്ചത്?

ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലെ ചില വ്യാപാരികൾ വഴിയാണ് ഈ തട്ടിപ്പ് നടന്നത്. 2026 ഫെബ്രുവരി 24-ന് പുലർച്ചെ 3:30-നും 8:30-നും ഇടയിലായിരുന്നു മിക്ക ഇടപാടുകളും. പല വിദേശ രാജ്യങ്ങളിലും ഓൺലൈൻ പണമിടപാടുകൾക്ക് ഇന്ത്യയിലുള്ളത് പോലെ രണ്ട് ഘട്ടമായുള്ള സുരക്ഷാ പരിശോധന നിർബന്ധമില്ലാത്തതാണ് തട്ടിപ്പുകാർ മുതലെടുത്തത്.

ബാങ്ക് നടപടികൾ

സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ട ബാങ്കിന്റെ സെക്യൂരിറ്റി സിസ്റ്റം ഏകദേശം 91 ലക്ഷം രൂപയുടെ ഇടപാടുകൾ തടഞ്ഞു. തട്ടിപ്പ് നടന്ന ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഓൺലൈൻ ഇടപാടുകൾ ബാങ്ക് താൽക്കാലികമായി നിരോധിച്ചു. ചതിയിൽപെട്ട ഉപഭോക്താക്കൾക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകാതിരിക്കാൻ 'ചാർജ്ബാക്ക്' നടപടികൾ ആരംഭിച്ചതായി യെസ് ബാങ്ക് അറിയിച്ചു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലിസ്റ്റ് ചെയ്യാത്ത മികച്ച 100 കമ്പനികളില്‍ മൂന്നാം സ്ഥാനം അലങ്കരിച്ച് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്

ലിസ്റ്റ് ചെയ്യാത്ത മികച്ച 100 കമ്പനികളില്‍ മൂന്നാം സ്ഥാനം അലങ്കരിച്ച് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്


 

ലിസ്റ്റ് ചെയ്യാത്ത മികച്ച 100 കമ്പനികളില്‍ മൂന്നാം സ്ഥാനത്തെത്തി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്. ഒന്നും രണ്ടും സ്ഥാനങ്ങള്‍ റിലയന്‍സ് റീട്ടെയിലും ഫ്‌ളിപ്കാര്‍ട്ടും നേടി. ജെ എം ഫിനാന്‍ഷ്യലും ഹൂറുണ്‍ ഇന്ത്യയും ചേര്‍ന്ന് തയ്യാറാക്കിയ പട്ടികയിലാണ് ഈ കമ്പനികള്‍ മുന്നിലെത്തിയത്.

ഇതുവരെ ലിസ്റ്റ് ചെയ്യാത്ത, എന്നാല്‍ വലിപ്പത്തിലും പ്രവര്‍ത്തന പ്രകടനത്തിലും ശക്തമായ വളര്‍ച്ചാ സാധ്യതയുള്ള 100 കമ്പനികളുടെ പട്ടികയിലാണീ കമ്പനികളുള്ളത്. ഭാവിയില്‍ വിപണിയില്‍ പ്രവേശിക്കാന്‍ കഴിവും സാധ്യതയും ഉള്ള കമ്പനികളായി ഇവയെ വിലയിരുത്തപ്പെടുന്നു.

2.7 ലക്ഷം കോടി രൂപ വരുമാനവുമായി രാജ്യത്തിലെ ഏറ്റവും വലിയ ലിസ്റ്റ് ചെയ്യാത്ത കമ്പനിയായി റിലയന്‍സ് റീട്ടെയില്‍ മാറി. 83,000 കോടി രൂപ വരുമാനത്തോടെ ഫ്‌ളിപ്കാര്‍ട്ട് രണ്ടാം സ്ഥാനവും, 66,000 കോടി രൂപ വരുമാനത്തോടെ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് മൂന്നാം സ്ഥാനവും നേടി. കുറഞ്ഞത് 1,000 കോടി രൂപ വരുമാനമുള്ള കമ്പനികളെയാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവ പല വര്‍ഷങ്ങളായി തുടര്‍ച്ചയായ വരുമാനവും മൊത്ത വാര്‍ഷിക വളര്‍ച്ചയും കാട്ടുന്ന സ്ഥാപനങ്ങളാണ്. ഇതുവരെ ഈ കമ്പനികള്‍ ഐപിഓ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടില്ല.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 23 February 2026

സ്വര്‍ണം ഇന്നും ഉയര്‍ന്നുതന്നെ; പവന് കൂടിയത് ആയിരത്തിലേറെ രൂപ

സ്വര്‍ണം ഇന്നും ഉയര്‍ന്നുതന്നെ; പവന് കൂടിയത് ആയിരത്തിലേറെ രൂപ

 



സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കൂടി. ഒരു ഗ്രാം സ്വര്‍ണത്തിന് 190 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 14,790 രൂപയായി. ഒരു പവന് ഇന്നും ആയിരത്തിലേറെ രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. പവന് 1520 രൂപ വര്‍ധിച്ച് ഇന്നത്തെ വില 1,18,320 രൂപയായി.

അന്താരാഷ്ട്ര തലത്തിലും സ്വര്‍ണവില ഉയരുകയാണ്. ഇതാണ് കേരളത്തിലും പ്രതിഫലിച്ചിരിക്കുന്നത്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ദുര്‍ബലമാകുന്നത് സ്വര്‍ണം ഇറക്കുമതിയുടെ ചെലവ് വര്‍ധിപ്പിക്കുന്നതും സ്വര്‍ണവിലയിലെ വര്‍ധനവിനെ സ്വാധീനിക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില കുതിച്ചുയര്‍ന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണ വില യൂടേണടിക്കുകയായിരുന്നു. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 21 February 2026

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്; പവന് ആയിരത്തിലേറെ രൂപ കൂടി

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്; പവന് ആയിരത്തിലേറെ രൂപ കൂടി


 
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 1400 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 175 രൂപയും കൂടി. ഇന്നലെ വൈകീട്ടോടെ സ്വര്‍ണം പവന് 880 രൂപ കൂടിയിരുന്നു. ഇതുകൂടി കണക്കിലെടുക്കുമ്പോള്‍ 24 മണിക്കൂറിനിടെ ഒരു പവന്‍ സ്വര്‍ണത്തിന് സംസ്ഥാനത്ത് വര്‍ധിച്ചിരിക്കുന്നത് 2280 രൂപയാണ്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 1,16,800 രൂപയായി. ഒരു ഗ്രാമിന് 14600 രൂപയും നല്‍കേണ്ടി വരും.

അന്താരാഷ്ട്ര തലത്തിലും സ്വര്‍ണവില ഉയരുകയാണ്. ഇതാണ് കേരളത്തിലും പ്രതിഫലിച്ചിരിക്കുന്നത്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ദുര്‍ബലമാകുന്നത് സ്വര്‍ണം ഇറക്കുമതിയുടെ ചെലവ് വര്‍ധിപ്പിക്കുന്നതും സ്വര്‍ണവിലയിലെ വര്‍ധനവിനെ സ്വാധീനിക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില കുതിച്ചുയര്‍ന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണ വില യൂടേണടിക്കുകയായിരുന്നു. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 20 February 2026

അമേരിക്കൻ ഡോളർ കഴിഞ്ഞ നാല് വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

അമേരിക്കൻ ഡോളർ കഴിഞ്ഞ നാല് വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ


 

ആഗോള സാമ്പത്തിക വിപണിയിലെ കരുത്തനായ അമേരിക്കൻ ഡോളർ നിലവിൽ വലിയ തിരിച്ചടികൾ നേരിടുകയാണ്.കഴിഞ്ഞ കുറച്ചു നാളുകളായി ഡോളറിന്റെ വിനിമയ മൂല്യത്തിൽ ഇടിവ് രേഖപ്പെടുത്തുന്നത് ആഗോള വിപണിയെയും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെയും ഒരുപോലെ ബാധിക്കുന്നു.അമേരിക്കൻ ഡോളർ കഴിഞ്ഞ നാല് വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിയ വാർത്ത കഴിഞ്ഞ മൂന്ന്
ആഴ്ചകളിലായി രാജ്യാന്തര മാധ്യമങ്ങളിലും, സമൂഹ മാധ്യമങ്ങളിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

അമേരിക്കൻ ഫെഡറൽ റിസർവിന്റെ പലിശ നിരക്കിലെ മാറ്റങ്ങളും, ട്രംപ് ഭരണകൂടത്തിന്റെ പുതിയ വ്യാപാര നയങ്ങളുമാണ് ഡോളറിന്റെ ഈ തളർച്ചയ്ക്ക് പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഡോളർ ദുർബലമാകുന്നത് സ്വർണ്ണവില ഉയരാനും ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ നേരിയ മാറ്റങ്ങൾ വരാനും കാരണമാകും. ഈ മാറ്റങ്ങൾ സാധാരണക്കാരെ എങ്ങനെ ബാധിക്കുമെന്നും ആഗോള തലത്തിൽ ഇത് എന്തൊക്കെ പ്രശ്നങ്ങൾക്ക് കരണമാകുമെന്നും പരിശോധിക്കാം.

ഡോളർ ദുർബലമാകുന്നത് എന്തുകൊണ്ട് ?

ഒരു സാധനത്തിന്റെ വില കൂടുന്നതും കുറയുന്നതും പോലെ തന്നെയാണ് കറൻസിയുടെ കാര്യവും. മുൻ വർഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ഡോളർ കടുത്ത ക്ഷീണത്തിലായിരുന്നു. സാധാരണയായി ഡോളർ കരുത്താർജിക്കുന്ന വാർത്തകളാണ് നമ്മൾ കേൾക്കാറുള്ളത്. എന്നാൽ നിലവിൽ ഡോളർ സൂചിക താഴേക്ക് പോകുന്നത് ആഗോള സാമ്പത്തിക രംഗത്തെ ചില മാറ്റങ്ങൾ കാരണമാണ്. പലിശ നിരക്ക് കുറയുന്നത് പ്രധാന കാരണമാണ്. അമേരിക്കയിലെ ബാങ്കുകൾ പലിശ നിരക്ക് കുറച്ചാൽ, നിക്ഷേപകർക്ക് ഡോളറിൽ പണം നിക്ഷേപിക്കുന്നതിനോടുള്ള താല്പര്യം കുറയും. ഇത് ഡോളറിന്റെ ഡിമാൻഡ് കുറയ്ക്കും. കൂടാതെ യൂറോപ്യൻ രാജ്യങ്ങളിലെയും ജപ്പാനിലെയും കറൻസികൾ കൂടുതൽ ശക്തി പ്രാപിക്കുമ്പോൾ സ്വാഭാവികമായും ഡോളറിന്റെ ആധിപത്യം കുറയുന്നു.

അമേരിക്കയിലെ പുതിയ സാമ്പത്തിക നയങ്ങളും ചരക്ക് സേവന നികുതിയും നിക്ഷേപകർക്കിടയിൽ വല്ലാത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇത് ഡോളർ വിറ്റൊഴിക്കാൻ അവരെ പ്രേരിപ്പിക്കുന്നു.അതായത് അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിൽ തളർച്ചയുണ്ടാകുമെന്ന് തോന്നുമ്പോൾ നിക്ഷേപകർ ഡോളർ വിറ്റഴിച്ച് മറ്റ് സുരക്ഷിതമായ ഇടങ്ങളിലേക്ക് (ഉദാഹരണത്തിന് സ്വർണം) മാറും. അമേരിക്കൻ സർക്കാർ, വിപണിയിലേക്ക് കൂടുതൽ പണം ഇറക്കുമ്പോൾ ഡോളറിന്റെ ലഭ്യത കൂടുകയും തൽഫലമായി മൂല്യം കുറയുകയും ചെയ്യും.

ഡി ഡോളറൈസേഷൻ

ലോകരാജ്യങ്ങൾ വ്യാപാരത്തിന് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതാണ് ഡി-ഡോളറൈസേഷൻ. സാധാരണയായി രണ്ട് രാജ്യങ്ങൾ തമ്മിൽ കച്ചവടം നടത്തുമ്പോൾ (ഉദാഹരണത്തിന് ഇന്ത്യയും റഷ്യയും) പണം നൽകുന്നത് ഡോളറിലാണ്. എന്നാൽ അമേരിക്ക ഏർപ്പെടുത്തുന്ന സാമ്പത്തിക ഉപരോധങ്ങളിൽ നിന്ന് രക്ഷപ്പെടാനും അമേരിക്കയുടെ സാമ്പത്തിക സ്വാധീനം കുറയ്ക്കാനും പല രാജ്യങ്ങളും ഇപ്പോൾ സ്വന്തം കറൻസിയിൽ (രൂപ, യുവാൻ) വ്യാപാരം നടത്താൻ ശ്രമിക്കുന്നു.

അമേരിക്കൻ ഡോളറിന് ലോകത്തുള്ള 'വലിയ ശക്തി'ക്ഷയിപ്പിക്കാനാണ് ഈ നടപടി. തങ്ങളുടെ കറൻസികളും ശക്തിപ്പെടണം എന്ന ചിന്തയും ഇതിനു പിന്നിലുണ്ട്. അമേരിക്കയെ അന്ധമായി പിന്തുടർന്നിരുന്ന കാലത്ത് നിന്ന് ഒരു മാറ്റത്തിനാണ് രാജ്യങ്ങൾ ശ്രമിക്കുന്നത്. ഡോളറിന്റെ 'ശക്തി' ഉപയോഗിച്ച് സാമ്പത്തിക ലോകത്തിൽ അമേരിക്ക നേടിയെടുത്ത 'സ്ഥാനത്തിന്' ഇളക്കം തട്ടാനും ഇതിലൂടെ സാധിക്കുമെന്ന് മറ്റു രാജ്യങ്ങൾ കണക്കുകൂട്ടുന്നു.ലോകം മുഴുവൻ ഡോളറിനെ മാത്രം വിശ്വസിച്ചിരുന്ന കാലം മാറി വരികയാണ്. രാജ്യങ്ങൾ തങ്ങളുടെ സ്വന്തം കറൻസികൾക്ക് പ്രാധാന്യം നൽകുന്നതിനനുസരിച്ച് ഡോളറിന്റെ പഴയ 'പവർ' കുറഞ്ഞു വരുന്നുണ്ട് എന്നും പറയാം.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 18 February 2026

ഗുണനിലവാരമില്ലാത്ത കളിപ്പാട്ടങ്ങൾ വിറ്റു; സ്നാപ്ഡീലിന് 5 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

ഗുണനിലവാരമില്ലാത്ത കളിപ്പാട്ടങ്ങൾ വിറ്റു; സ്നാപ്ഡീലിന് 5 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി


 
നിർബന്ധിത ബി.ഐ.എസ് സർട്ടിഫിക്കേഷൻ ഇല്ലാത്ത കളിപ്പാട്ടങ്ങൾ വിറ്റഴിച്ചതിന് പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ സ്നാപ്ഡീലിന് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി. 2020-ലെ ടോയ്സ് (ക്വാളിറ്റി കൺട്രോൾ) ഓർഡർ ലംഘിച്ചതിനാണ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഈ നടപടിയെടുത്തത്. സ്നാപ്ഡീലിന്റെ മാതൃകമ്പനിയായ 'ഏസ് വെക്റ്റർ ലിമിറ്റഡിനെതിരെ' (Ace Vector Ltd) സ്വമേധയാ എടുത്ത കേസിനെ തുടർന്നാണ് ചീഫ് കമ്മീഷണർ നിധി ഖാരെ വിധി പ്രഖ്യാപിച്ചത്.


പ്രധാന കണ്ടെത്തലുകൾ:

നിരോധിച്ച കളിപ്പാട്ടങ്ങൾ നീക്കം ചെയ്തെന്ന് കമ്പനി അവകാശപ്പെട്ടെങ്കിലും 2025 ഡിസംബർ വരെ പ്ലാറ്റ്‌ഫോമിൽ ഇവ ലഭ്യമായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സ്റ്റാലിയൻ ട്രേഡിംഗ് കമ്പനി, ത്രിഫ്റ്റ്കാർട്ട് എന്നീ രണ്ട് സെല്ലർമാരിൽ നിന്ന് മാത്രം ഇത്തരത്തിലുള്ള വിൽപനയിലൂടെ 41,032 രൂപ സ്നാപ്ഡീൽ ലാഭമുണ്ടാക്കി. പല കളിപ്പാട്ടങ്ങളിലും നിർമ്മാതാവിന്റെ പേര്, വിലാസം, ബി.ഐ.എസ് സർട്ടിഫിക്കേഷൻ നമ്പർ എന്നിവ രേഖപ്പെടുത്തിയിരുന്നില്ല. സെല്ലർമാരുടെ സ്വയം സാക്ഷ്യപ്പെടുത്തൽ മാത്രം വിശ്വസിച്ച് കളിപ്പാട്ടങ്ങൾ വിൽക്കാൻ അനുവദിച്ചത് ഗുരുതരമായ വീഴ്ചയാണെന്ന് അതോറിറ്റി നിരീക്ഷിച്ചു. തങ്ങൾ കേവലം ഒരു ഓൺലൈൻ മാർക്കറ്റ് പ്ലേസ് മാത്രമാണെന്ന സ്നാപ്ഡീലിന്റെ വാദം സി.സി.പി.എ തള്ളി. 'തൂഫാൻ സെയിൽ', 'ഡീൽ ഓഫ് ദി ഡേ' തുടങ്ങിയ ഓഫറുകൾ വഴി വിൽപന നിയന്ത്രിക്കുന്നതിനാലും, ഉൽപ്പന്നങ്ങൾക്ക് ഗുണനിലവാര ഉറപ്പ് നൽകുന്നതിനാലും പ്ലാറ്റ്‌ഫോമിന് ഇതിൽ തുല്യ ഉത്തരവാദിത്തമുണ്ടെന്ന് അതോറിറ്റി വ്യക്തമാക്കി.

അതോറിറ്റിയുടെ ഉത്തരവുകൾ:

അഞ്ച് ലക്ഷം രൂപ പിഴയ്ക്ക് പുറമെ ചില കർശന നിർദ്ദേശങ്ങളും സി.സി.പി.എ നൽകി: ബി.ഐ.എസ് മാനദണ്ഡങ്ങൾ പാലിക്കാത്ത ഒരു കളിപ്പാട്ടവും ഭാവിയിൽ ലിസ്റ്റ് ചെയ്യുകയോ പരസ്യം ചെയ്യുകയോ ചെയ്യരുത്, ഉപഭോക്താക്കൾക്ക് പരാതികൾ അറിയിക്കാൻ കോൺടാക്ട് നമ്പറുകൾ, ഇമെയിൽ, ഗ്രീവൻസ് ഓഫീസർമാരുടെ വിവരങ്ങൾ എന്നിവ പ്ലാറ്റ്‌ഫോമിൽ വ്യക്തമായി പ്രദർശിപ്പിക്കണം, വരുംകാലങ്ങളിൽ ഇത്തരം നിയമലംഘനങ്ങൾ നടക്കില്ലെന്ന് രേഖാമൂലം ഉറപ്പ് നൽകാൻ കമ്പനി പരാജയപ്പെട്ടതിനെ അതോറിറ്റി രൂക്ഷമായി വിമർശിച്ചു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 17 February 2026

രണ്ടര കോടി സഞ്ചാരികള്‍, കേരള ടൂറിസത്തിന് റെക്കോര്‍ഡുകള്‍ തകര്‍ത്ത് കുതിപ്പ്

രണ്ടര കോടി സഞ്ചാരികള്‍, കേരള ടൂറിസത്തിന് റെക്കോര്‍ഡുകള്‍ തകര്‍ത്ത് കുതിപ്പ്


 

2025ല്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ട് കേരളം. ഈ വര്‍ഷം ആകെ 2.58 കോടി വിനോദസഞ്ചാരികളാണ് കേരളം സന്ദര്‍ശിച്ചത്. സംസ്ഥാനത്ത് ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന കണക്കാണിത്.

തിങ്കളാഴ്ചയാണ് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകള്‍ പുറത്തുവിട്ടത്. ഇതുവരെയുള്ള റെക്കോര്‍ഡായ 2024ല്‍ രേഖപ്പെടുത്തിയ 2.29 കോടിയാണ് 2025ല്‍ മറികടന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2025ല്‍ 28,95,002 വിനോദസഞ്ചാരികളെ കൂടി കേരളം സ്വാഗതം ചെയ്തു. ഇത് ടൂറിസം മേഖലയ്ക്ക് വലിയൊരു കുതിച്ചുചാട്ടമാണ് നല്‍കിയത്. ഒരു മികച്ച ടൂറിസം കേന്ദ്രമെന്ന നിലയില്‍ കേരളം കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നതായി മന്ത്രി പറഞ്ഞു.

കോവിഡിന് മുമ്പുള്ളതിനെ അപേക്ഷിച്ച് ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവ് 36.3% വര്‍ധിച്ചു. ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആഭ്യന്തര വിനോദസഞ്ചാരികള്‍ എത്തിയത്. 46,79,800 പേരാണ് ഇടുക്കിയുടെ സൗന്ദര്യം കണ്ടു മടങ്ങിയത്. തൊട്ടുപിന്നില്‍ എറണാകുളം (44,29,899), തിരുവനന്തപുരം (43,75,846), തൃശൂര്‍ (31,24,696), വയനാട് (14,73,710), കോഴിക്കോട് (14,69,253) എന്നിങ്ങനെ പോകുന്നു കണക്കുകള്‍.

ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവില്‍ പ്രധാനമായും സംഭാവന നല്‍കിയ സംസ്ഥാനങ്ങള്‍ തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, തെലങ്കാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവയാണ്.

വിദേശ വിനോദസഞ്ചാരികളെ സംബന്ധിച്ച്, 2025 ല്‍ 8,21,999 വിദേശ സഞ്ചാരികള്‍ കേരളം സന്ദര്‍ശിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 11.3% വര്‍ധനവാണിതെന്ന് അദ്ദേഹം പറഞ്ഞു.

യുണൈറ്റഡ് കിംഗ്ഡം, അമേരിക്ക, ജര്‍മ്മനി, ഫ്രാന്‍സ്, കാനഡ, ഓസ്ട്രേലിയ, മലേഷ്യ, സൗദി അറേബ്യ, ഒമാന്‍, മാലിദ്വീപ് എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തിയത്. വിദേശ സന്ദര്‍ശകരുടെ വരവില്‍ എറണാകുളം ജില്ല മുന്നിലായിരുന്നു, തൊട്ടുപിന്നാലെ തിരുവനന്തപുരം, ഇടുക്കി, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളുമുണ്ട്.

കേരള ടൂറിസം നടത്തിയ ആസൂത്രിതമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ നേട്ടം സാധ്യമാക്കാനായതെന്ന് മന്ത്രി പറഞ്ഞു. റസ്റ്റ് ഹൗസുകള്‍ നവീകരിച്ചതോടെ വലിയ മാറ്റമുണ്ടായി. താമസത്തിന് എത്തുന്നതില്‍ വലിയ ശതമാനവും സഞ്ചാരികള്‍ ആണ്.

വടക്കന്‍ കേരളത്തില്‍ വലിയ മുന്നേറ്റമാണ് ഉണ്ടാക്കാന്‍ കഴിഞ്ഞത്. കാസര്‍കോട് അടക്കമുള്ള ജില്ലകളില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെ താമസ സൗകര്യം വര്‍ധിച്ചു. മികച്ച റോഡുകള്‍ ഒരുക്കിയതോടെ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ പിന്നോക്കം നിന്നിരുന്ന വയനാട്, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ ഇതോടെയാണ് കുതിപ്പുണ്ടായതെന്ന് മന്ത്രി റിയാസ് പറഞ്ഞു. കേരളം ഉടന്‍ തന്നെ ഒരു സമ്പൂര്‍ണ്ണ 'ടൂറിസം സംസ്ഥാനമായി' ഉയര്‍ന്നുവരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 16 February 2026

ചെക്ക് നൽകുമ്പോൾ സൂക്ഷിക്കുക, ബൗൺസ് ആയാൽ ജയിൽ ശിക്ഷ വരെ ലഭിക്കാം; നിയമങ്ങൾ ഇങ്ങനെ

ചെക്ക് നൽകുമ്പോൾ സൂക്ഷിക്കുക, ബൗൺസ് ആയാൽ ജയിൽ ശിക്ഷ വരെ ലഭിക്കാം; നിയമങ്ങൾ ഇങ്ങനെ


 
ചെക്ക് ബൗൺസ് കേസുകൾ ഓരോ ദിവസവും രാജ്യത്ത് കൂടികൊണ്ടിരിക്കയാണ്. ചെക്ക് നൽകുന്നതിന് മുൻപ് അത് ബൗൺസാകില്ലെന്ന് ഉറപ്പു വരുത്താൻ ബാങ്ക് അക്കൗണ്ട് പരിശോധിക്കുക. അല്ലാത്തപക്ഷം ജയിൽ ശിക്ഷ വരെ അനുഭവിക്കേണ്ടതായി വന്നേക്കാം. ഇതു മാത്രമല്ല, നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന ചെക്ക് ബൗൺസ് ആയാലും അതിനെതിരെ നിയമനടപടി സ്വീകരിക്കാവുന്നതാണ്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കയ്യിൽ കാശ് വെക്കുന്ന ഇന്ത്യക്കാർ, പണം ഉപയോ​ഗിക്കുന്നത് കൂടിയതായി എസ്ബിഐ റിപ്പോർട്ട്

കയ്യിൽ കാശ് വെക്കുന്ന ഇന്ത്യക്കാർ, പണം ഉപയോ​ഗിക്കുന്നത് കൂടിയതായി എസ്ബിഐ റിപ്പോർട്ട്


 
ദില്ലി: രാജ്യത്ത് കറൻസിയുടെ ഉപയോഗം റെക്കോർഡ് ഉയരത്തിലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോർട്ട്. ഡിജിറ്റൽ പണമിടപാടുകൾ എത്ര കൂടിയാലും ഇന്ത്യക്കാർക്ക് കയ്യിൽ കാശ് വെക്കുന്ന ശീലം കുറയുന്നില്ലെന്ന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ പറയുന്നു. ഡിജിറ്റൽ പേയ്‌മെന്റുകളിലെ വൻ കുതിച്ചുചാട്ടത്തിനിടയിലും ഈ പ്രവണത ശക്തമായി തുടരുകയാണ്. ഉയർന്ന ഉപഭോഗം, കുറഞ്ഞ പലിശനിരക്ക്, 2000 രൂപ നോട്ടുകൾ പിൻവലിച്ചത് എന്നിവയാണ് ഇതിന് പ്രധാന കാരണങ്ങളായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.


റിപ്പോർട്ട് അനുസരിച്ച്, 2026 ജനുവരിയിൽ രാജ്യത്ത് ഉപയോ​ഗത്തിലുള്ള കറൻസി 40 ലക്ഷം കോടി രൂപ എന്ന റെക്കോർഡ് നിലവാരത്തിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 5.3 ശതമാനം വളർച്ചയുമായി താരതമ്യം ചെയ്യുമ്പോൾ, ഈ വർഷം 11.1 ശതമാനത്തിന്റെ വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയത്. ഈ വർഷം ഇതുവരെ 2.76 ലക്ഷം കോടി രൂപയുടെ വർധനവാണ് കറൻസി ഉപഭോ​ഗത്തിൽ ഉണ്ടായത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 88,517 കോടി രൂപയായിരുന്നു വിപണിയിലുണ്ടായിരുന്നത്.

ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ ഉപഭോഗം വർധിച്ചതാണ് പണത്തിന്റെ ആവശ്യം കൂടാനുള്ള പ്രധാന കാരണം. പലിശനിരക്ക് കുറഞ്ഞത് ഗ്രാമീണ മേഖലയിലുള്ളവരെ കൂടുതൽ പണം ചെലവഴിക്കാൻ പ്രേരിപ്പിച്ചു. അതേസമയം, പ്രത്യക്ഷവും പരോക്ഷവുമായ നികുതിയിളവുകൾ നഗരങ്ങളിലെ ഉപഭോഗം വർധിപ്പിച്ചു. ഇതും കറൻസിയുടെ ആവശ്യം കൂടാൻ കാരണമായി.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക