Showing posts with label EranakuIam. Show all posts
Showing posts with label EranakuIam. Show all posts

Sunday, 14 December 2025

എറണാകുളം-ഇടപ്പള്ളി ഫ്ലൈ ഓവറുകൾ ഉടൻ

എറണാകുളം-ഇടപ്പള്ളി ഫ്ലൈ ഓവറുകൾ ഉടൻ

 


കൊച്ചി: കേരളത്തിലെ തന്നെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നായ കൊച്ചി നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ് ഗതാഗത കുരുക്ക്. ഇക്കാര്യത്തിൽ ഇന്ത്യയിലെ മറ്റ് മെട്രോ നഗരങ്ങളിൽ നിന്ന് ഒട്ടും വ്യത്യസ്‌തമല്ല കൊച്ചിയുടെ കാര്യവും. എന്നാൽ അതിനെയൊക്കെ മാറ്റിയെടുക്കാനും ഗതാഗതം സുഗമമാക്കാനും ലക്ഷ്യമിട്ട് ഒട്ടേറെ പദ്ധതികൾ അണിയറയിൽ നടക്കുന്നുണ്ട്. അതിൽ പ്രധാനമാണ് എലിവേറ്റഡ് ഹൈവേകളും ഫ്ലൈഓവറുകളും മറ്റുമൊക്കെ.

അത്തരത്തിൽ ഒരു വിഷയവുമായി ബന്ധപ്പെട്ട നിർണായക വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. എറണാകുളം-എടപ്പള്ളി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ നിർദ്ദേശിച്ചിട്ടുള്ള രണ്ട് ഫ്ലൈഓവറുകളുടെ നിർമ്മാണം അടുത്ത വർഷം മെയ് മാസത്തോടെ പൂർത്തിയാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്‌ക അറിയിച്ചിരിക്കുകയാണ്. എറണാകുളം എംപി ഹൈബി ഈഡന്റെ ചോദ്യങ്ങൾക്ക് സഭയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി.



ദേശീയപാതകളായ എൻഎച്ച് 66-ഉം 544ഉം സംഗമിക്കുന്ന പ്രധാന ജംഗ്ഷനായ എടപ്പള്ളിയിൽ കടുത്ത ഗതാഗതക്കുരുക്ക് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നാണ് മന്ത്രി പറയുന്നത്. എൻഎച്ച് 66 വീതികൂട്ടുന്നതിന്റെ ഭാഗമായി 50 മീറ്റർ വീതിയുള്ള രണ്ട് ഫ്ലൈഓവർ-കം-അണ്ടർപാസുകളാണ് ഇവിടെ നിർമ്മിക്കാൻ നിർദ്ദേശിച്ചത്. ഈ ഫ്ലൈഓവറുകളുടെ ഘടനാപരമായ ജോലികൾ പൂർത്തിയായിട്ടുണ്ട്. നിലവിൽ അവയിലേക്കുള്ള അപ്രോച്ച് റോഡുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. പ്രധാന ജംഗ്ഷനുകളിൽ ഗതാഗതം തത്സമയം നിരീക്ഷിക്കാനും നിയന്ത്രിക്കാനുമായി ഒരു ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്‌റ്റം സ്ഥാപിക്കുമെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു. ഇതോടെ കൊച്ചി നിവാസികൾക്ക് വലിയ ആശ്വാസമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്. കൂടാതെ മറ്റു തിരക്കേറിയ നഗര ജംഗ്ഷനുകളിൽ സമാന പദ്ധതികൾ ആവർത്തിക്കുന്നത് സ്ഥലത്തിന്റെ ആവശ്യകതയും നിക്ഷേപവും അനുസരിച്ച് വിലയിരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. അതിനർത്ഥം കൊച്ചിയിൽ സമാനമായ ബുദ്ധിമുട്ടുകൾ നേരിടുന്ന നഗരഹൃദയത്തിൽ ഭാഗങ്ങളിൽ ഫ്ലൈ ഓവറുകൾ അടക്കം സർക്കാരിന്റെ പരിഗണനയിൽ ഉണ്ടെന്നാണ്.

ഔദ്യോഗിക അറിയിപ്പ് പ്രകാരം, 650 മീറ്റർ നീളമുള്ള ഈ ഫ്ലൈഓവറുകൾ നിലവിലുള്ള എടപ്പള്ളി ഫ്ലൈഓവറിൽ നിന്ന് ഏതാനും നൂറ് മീറ്റർ മാറിയാണ് നിലവിൽ വരിക. ഒന്ന് ഓബറോൺ മാളിനടുത്തും മറ്റൊന്ന് ലുലു മാളിന്റെ പ്രവേശന കവാടത്തിനടുത്തുമായിരിക്കും ഉണ്ടാവുക. ഇവ വരുന്നതോടെ കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയൊരു അളവിൽ ആശ്വാസമാവും എന്നാണ് വിലയിരുത്തൽ. കൊച്ചിയിൽ ഒരുങ്ങുന്നത് വമ്പൻ പദ്ധതികൾ നിലവിൽ നഗരത്തിലെയും എറണാകുളം ജില്ലയിലെയും ഗതാഗത സൗകര്യങ്ങൾ വികസിപ്പിക്കാൻ ഒട്ടേറെ പദ്ധതികൾ അണിയറയിൽ നടക്കുന്നുണ്ട്. നിരവധി പാലം പദ്ധതികളും പുരോഗമിക്കുകയാണ്. കുമ്പളം-തേവര പാലം, പിഴല-കടമക്കുടി പാലം, വടുതല റെയിൽവേ മേൽപ്പാലം എന്നിവയുടെ നിർമ്മാണം അടുത്ത ഏതാനും ആഴ്‌ചകൾക്കുള്ളിൽ തന്നെ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. മുനമ്പം-അഴീക്കോട് പാലം, കുമ്പളങ്ങി-കെൽട്രോൺ കടത്ത് പാലം എന്നിവയും വരുന്നുണ്ട്.

കൂടാതെ അങ്കമാലി-കുണ്ടന്നൂർ ബൈപാസ് ഉൾപ്പെടെയുള്ളവയും പരിഗണനയിൽ ഉണ്ട്. 44 കിലോമീറ്ററിൽ ആറുവരിപ്പാതയായാണ് അങ്കമാലി-കുണ്ടന്നൂർ ബൈപാസ് നിർമ്മിക്കാൻ തീരുമാനിച്ചത്. 2023 ജൂണിൽ പദ്ധതിക്ക് ദേശീയപാതാ അതോറിറ്റി അംഗീകാരം നൽകിയിരുന്നു. എന്നാൽ കൂടുതൽ സൗകര്യത്തിനായി ഇത് എട്ടുവരി ആക്കുന്നതിൽ ഇപ്പോൾ ചർച്ച നടക്കുന്നുണ്ട്. ഇതും യാഥാർഥ്യമായാൽ കൊച്ചി വളരുമെന്ന് ഉറപ്പാണ്.



ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 15 September 2025

മാധ്യമം വെളിച്ചം പദ്ധതിയുടെ ഉദ്ഘാടനം എറണാകുളം കച്ചേരിപ്പടി സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്ക്കൂളിൽ KHRA(കേരളാ ഹോട്ടൽ ആൻ്റ് റെസ്റ്റോറൻ്റ് അസോസിയേഷൻ ) സംസ്ഥാന ജനറൽ സെക്രട്ടറി ജി.ജയപാൽ

മാധ്യമം വെളിച്ചം പദ്ധതിയുടെ ഉദ്ഘാടനം എറണാകുളം കച്ചേരിപ്പടി സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്ക്കൂളിൽ KHRA(കേരളാ ഹോട്ടൽ ആൻ്റ് റെസ്റ്റോറൻ്റ് അസോസിയേഷൻ ) സംസ്ഥാന ജനറൽ സെക്രട്ടറി ജി.ജയപാൽ

 
മാധ്യമം വെളിച്ചം പദ്ധതിയുടെ ഉദ്ഘാടനം എറണാകുളം കച്ചേരിപ്പടി സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്ക്കൂളിൽ
കേരളാ ഹോട്ടൽ ആൻ്റ് റെസ്റ്റോറൻ്റ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി.ജയപാൽ വിദ്യാർത്ഥി പ്രതിനിധികൾക്ക് പത്രം കൈമാറി നിർവ്വഹിക്കുന്നു കെ.എച്ച്.ആർ.എ സംസ്ഥാന വൈസ് പ്രസിഡൻ്റ് അസീസ് മൂസ 'ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ മനീഷ ,അധ്യാപികമാരായ റാണി ഡഗ്ലസ്' , പ്രീത ബാലകൃഷ്ണൻ, ജെസ് ലി ജോൺ എന്നിവർ സമീപം.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
KHRA (കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ ) സുരക്ഷാ പദ്ധതി 30 ലക്ഷത്തിന്റെ ഫണ്ട് വിതരണം KHRA ഭവനിൽ

KHRA (കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ ) സുരക്ഷാ പദ്ധതി 30 ലക്ഷത്തിന്റെ ഫണ്ട് വിതരണം KHRA ഭവനിൽ


 


KHRA സുരക്ഷാ പദ്ധതി ഫണ്ട് വിതരണം (10 ലക്ഷം രൂപ വീതം) നാളെ എറണാകുളം ജില്ലയിൽ ഉള്ള സുരക്ഷാ പദ്ധതിയിൽ അംഗമായി മരണപ്പെട്ട 3 ഹോട്ടൽ ഉടമകളുടെ നോമിനിമാർക്ക് 30 ലക്ഷം രൂപ കൈമാറുന്നു.
 എറണാകുളം ജില്ലാ പ്രസിഡന്റ് ടി. ജെ മനോഹരൻന്റെ  അധ്യക്ഷതയിൽ KHRA സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാലിന്റെ മഹനീയ സാന്നിധ്യത്തിൽ എറണാകുളം KHRA ഭവനിൽ വെച്ച് ബഹുമാനപ്പെട്ട എറണാകുളം ജില്ലാ അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ ഐഎഎസ്  സഹായധന വിതരണം ഉദ്ഘാടനം ചെയ്യുന്നതാണ്.




 കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ  ഏറ്റവും വലിയ പദ്ധതിയായ KHRA സുരക്ഷാ പദ്ധതിയിൽ  നിരവധി മെമ്പർമാർ  പദ്ധതിയുടെ ഭാഗമായിട്ടുണ്ട് . എങ്കിലും  ഇനിയും പദ്ധതിയിൽ ചേരാത്ത മെമ്പർമാർക്ക് KHRA സംസ്ഥാന കമ്മിറ്റി ജില്ലാ കമ്മിറ്റിയുമായി ചേർന്ന്  പദ്ധതിയിൽ ചേരുവാൻ യൂണിറ്റുകൾക്ക് അവസരം ഒരുക്കിയിട്ടുണ്ട്‌. 

 ആർക്കെങ്കിലും ഈ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളാകാൻ താല്പര്യമുണ്ടെങ്കിൽ... നാളെ നടക്കുന്ന ഈ പ്രോഗ്രാമിൽ പങ്കെടുത്ത് കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെട്ട് മനസ്സിലാക്കുവാൻ അവസരം ഒരുക്കിയിരിക്കുകയാണ് KHRA സംസ്ഥാന കമ്മിറ്റി  .......



ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 




 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.

Saturday, 23 August 2025

ലൈസൻസ് വ്യവസ്ഥകളുടെ ലഘൂകരണം സ്വാഗതം ചെയ്ത്കെ.എച്ച്.ആർ.എ

ലൈസൻസ് വ്യവസ്ഥകളുടെ ലഘൂകരണം സ്വാഗതം ചെയ്ത്കെ.എച്ച്.ആർ.എ

 




കൊച്ചി: സംസ്ഥാനത്ത് വ്യാപാരവ്യവസായ മേഖലയ്ക്ക് ഉത്തേജനം നൽകുംവിധം ലൈസൻസിംഗ് വ്യവസ്ഥകൾ ലഘൂകരിച്ച സർക്കാർ നടപടിയെ കേരള ഹോട്ടൽ & റസ്റ്റോറൻ്റ്അസോസിയേഷൻ സ്വാഗതംചെയ്തു. ട്രേഡ് ലൈസൻസ് കരസ്ഥമാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കടുത്ത വ്യവസ്ഥകൾസംസ്ഥാനത്തെ ചെറുകിടഇടത്തരം ഹോട്ടൽമേഖലയ്ക്ക് കഠിനമായിരുന്നു.

മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ ബോർഡിൻ്റെ വൈറ്റ്, ഗ്രീൻ വിഭാഗത്തിൽപ്പെട്ട കാറ്റഗറി രണ്ട് സംരംഭങ്ങൾക്ക് ലൈസൻസ് അനുവദിക്കുന്നതിനുള്ള ഇളവുകൾസംസ്ഥാനത്തെ ഭൂരിപക്ഷം ചെറുകിട ഇടത്തരം ഹോട്ടലുകൾക്കുംഗുണകരമാകും.

സംസ്ഥാനത്തെ ചെറുകിട ഇ ടത്തരം ഹോട്ടലുകളെ നിലനിറുത്തുവാൻ കേരള ഹോട്ടൽ ആൻ ഡ് റസ്റ്റോറന്റ് അസോസിയേഷൻ നാളുകളായി ഉന്നയിക്കുന്ന ആ വശ്യമാണ് സർക്കാർ അംഗീകരിച്ചതെന്നും ഇതേത്തുടർന്ന് ഈ ആവശ്യങ്ങളുന്നയിച്ച് സംഘടന നടത്തുന്ന സമരങ്ങൾ നിറുത്തി വെച്ചതായും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ്അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്കെ. പി. ബാലകൃഷ്ണ പൊതുവാളും ജനറൽ സെക്രട്ടറി ജി. ജയപാലും അറിയിച്ചു.





Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

Friday, 15 August 2025

കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ KHRA ഭവനിൽ പതാക ഉയർത്തി

കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ KHRA ഭവനിൽ പതാക ഉയർത്തി


കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ എറണാകുളം KHRA ഭവനിൽ ദേശീയ പതാക ഉയർത്തി. എറണാകുളം ജില്ലാ സെക്രട്ടറി കെ. ടി. റഹിം  പതാക  ഉയർത്തി. ജില്ലാ വൈസ് പ്രസിഡന്റ് ബൈജു പി ഡേവിസ്, ജില്ലാ ജോയിന്റ് സെക്രട്ടറി അബൂബക്കർ എം, എറണാകുളം ഈസ്റ്റ് യൂണിറ്റ് പ്രസിഡന്റ്  റെയിസ്, സൗത്ത് യൂണിറ്റ് പ്രസിഡന്റ് യൂനസ്, ജില്ലാ കമ്മിറ്റി അംഗം ഷഫീർ, സ്റ്റേറ്റ് ഓഫീസ് സെക്രട്ടറി ഷിബിൻ എന്നിവർ പങ്കെടുത്തു. കേരളത്തിലെ ജില്ലകളിലെ KHRA ഓഫീസുകളിലും പതാക ഉയർത്തി
 




Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

Thursday, 17 July 2025

തൃക്കാക്കരയിൽ 36 പേർക്ക് ഭക്ഷ്യവിഷബാധ

തൃക്കാക്കരയിൽ 36 പേർക്ക് ഭക്ഷ്യവിഷബാധ

 



കാക്കനാട് തൃക്കാക്കര

കെഎംഎം കോളേജ് വളപ്പിൽ പ്രവർത്തിക്കുന്ന പൊതുകാന്റി നിലെ ഭക്ഷണംകഴിച്ച വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. ഛർദിയും വയറിളക്കവും തലകറക്കവും അനുഭവപ്പെട്ട സ്വകാര്യസ്ഥാപനത്തിൽ പഠിക്കുന്ന 36 പേർ വിവിധ ആശുപത്രികളിൽ ചികിത്സതേടി. ഇതിൽ 30 പേരെ പ്രാഥമിക ചികിത്സയ്ക്കുശേഷം വിട്ടയച്ചു, ആറുപേർ ചികിത്സയിൽ തു ടരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലാണ് കൂടുതൽപേർക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടത്.

തുടർന്ന് തൃക്കാക്കര നഗരസഭയുടെ ആരോഗ്യവിഭാഗം പരിശോധനയെത്തി. കാന്റീനിൽ ഭക്ഷണം പാകം ചെയ്യാനുപയോഗിക്കുന്ന വാട്ടർ ടാങ്കിലെ വെള്ളം മലിനമാ യതാണെന്നാണ് പ്രാഥമിക നിഗമ നം. വെള്ളത്തിൻ്റെ സാമ്പിൾ പരി ശോധനയെടുത്തു. കൂടുതൽ പരിശോധനയ്ക്കു ശേഷമേ കാരണം വ്യ ക്തമാകൂ എന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇതിനിടെ തൃക്കാക്കര കെഎംഎം കോളേജിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് കോളേജ് ചെയർമാൻ എ.എം. അബൂബക്കർ അറിയിച്ചു.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



Tuesday, 8 July 2025

അമ്പലമുകൾ കൊച്ചി റിഫൈനറി പരിസരത്ത് തീപിടിത്തം; , 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു പ്രദേശമാകെ പുക

അമ്പലമുകൾ കൊച്ചി റിഫൈനറി പരിസരത്ത് തീപിടിത്തം; , 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു പ്രദേശമാകെ പുക

 




കൊച്ചി ∙ അമ്പലമുകൾ കൊച്ചി റിഫൈനറി പരിസരത്ത് തീപിടിത്തം. ഭാരത് പെട്രോളിയത്തിന്റെ (ബിപിസിഎൽ) ഹൈടെൻഷൻ കേബിളിലുണ്ടായ തീപിടിത്തത്തെ തുടർന്ന് പ്രദേശമാകെ വൻതോതിൽ പുക മൂടിയിരിക്കുകയാണ്. തീ നിയന്ത്രണവിധേയമായെന്നും ആളപയാമില്ലെന്നുമാണ് അധികൃതർ പറയുന്നത്. ബിപിസിഎൽ ഗേറ്റിനു മുന്നിൽ പ്രദേശവാസികളുടെ വലിയ പ്രതിഷേധവും നടക്കുന്നുണ്ട്‌.

അപകടത്തിൽ 5 ജീവനക്കാർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്കു മാറ്റി. നാട്ടുകാർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ആളുകൾ വീട് വിട്ടിറങ്ങി. അയ്യൻകുഴി പ്രദേശത്തെ 45ഓളം വിടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചതായാണ് വിവരം. ദേഹാസ്വാസ്ഥ്യമുണ്ടായ ഏതാനും നാട്ടുകാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് അറിയുന്നു.

വൈകിട്ട് 4.30ഓടെ ഈ ഭാഗത്ത് നിന്നും ഗുണ്ടുകൾ പൊട്ടുന്നത് പോലെയുള്ള ശബ്ദമുണ്ടായതായി നാട്ടുകാർ പറഞ്ഞു. ശബ്ദത്തിന് പിന്നാലെ പ്രദേശത്ത് പുക പടരുകയായിരുന്നു. കെഎസ്ഇബിയുടെ ഹൈടെന്‍ഷന്‍ ലൈനില്‍ നിന്ന് തീപടര്‍ന്നതാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. റിഫൈനറിയിലെ വെയർ ഹൗസിന് അകത്ത് ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ തീപിടിത്തമാണ് അപകട കാരണമെന്നും പറയുന്നുണ്ട്. അപകടകാരണം അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

കമ്പനിയിലെ അഗ്നിരക്ഷാസേനയെ കൂടാതെ തൃപ്പൂണിത്തുറയിൽ നിന്നും മറ്റും അഗ്നിരക്ഷാസംഘങ്ങളും സംഭവ സ്ഥലത്തെത്തി നടത്തിയ രക്ഷാപ്രവർത്തനത്തെ തുടർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ ഡപ്യൂട്ടി കലക്ടറെ നാട്ടുകാർ ആദ്യം തടഞ്ഞു. പിന്നീട് നാട്ടുകാരിൽ നിന്നുള്ള പ്രതിനിധികളെക്കൂടി വാഹനത്തിൽ കയറ്റി അകത്തേയ്ക്ക് കടത്തിവിടുകയായിരുന്നു.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



Sunday, 6 July 2025

എറണാകുളത്തേക്കാൾ വലിയ കുളമായി വൈറ്റില മൊബിലിറ്റി ഹബ്ബ്

എറണാകുളത്തേക്കാൾ വലിയ കുളമായി വൈറ്റില മൊബിലിറ്റി ഹബ്ബ്

 

വൈറ്റില∙ ഉഴുതു മറിച്ച പാടം പോലെ കിടക്കുകയാണ് വൈറ്റില മൊബിലിറ്റി ഹബ്. തെന്നി വീഴുന്നവർ ചെളി കഴുകുന്നത് പതിവു കാഴ്ച. ചെളി പറ്റാതെ ബസിൽ കയറിപ്പറ്റുന്നവർ ഭാഗ്യവാൻമാർ എന്നു മാത്രമേ പറയാനാകൂ എന്ന് ബസ് ജീവനക്കാർ പറയുന്നു. കാൽപാദം മൂടുന്ന ചെളിയിലൂടെ നടക്കാൻ അഭ്യാസം അറിഞ്ഞിരിക്കണം.കൊച്ചി സ്മാർട് മിഷൻ പദ്ധതിയുടെ ഭാഗമായി കട്ട വിരിക്കാനാണ് ഈ അതിക്രമം. മഴ തുടങ്ങിയപ്പോൾ തുടങ്ങിയ കട്ടപൊളിക്കലാണ്. ഇത്ര തിരക്കുള്ള ഹബ്ബിൽ മഴയത്ത് ഒറ്റയടിക്കു ടൈൽ വിരിക്കാൻ അനുമതി നൽകിയവരെ സമ്മതിക്കണം.ഹബ്ബിന്റെ തെക്കു വശം മുതലാണ് പഴയ കട്ട പൊളിച്ചു തുടങ്ങിയത്. ഇതുവരെ തീർന്നിട്ടില്ല. കട്ട പൊളിച്ച ഇടങ്ങളിൽ ജിഎസ്പി മിശ്രിതം ഇട്ടെങ്കിലും മഴയിൽ അതെല്ലാം ഇളകി കുണ്ടും കുഴിയുമായി. പഴയ കട്ട മുഴുവൻ പൊളിച്ചു മാറ്റിയശേഷം പുതിയതു വിരിക്കാമെന്നാണ് അധികൃതർ പറയുന്നത്.


രാത്രിയിൽ പണി നടക്കുന്നതാകട്ടെ ഒച്ചിഴയും പോലെയാണ്. ചില രാത്രികളിൽ അവധിയായിരിക്കുമെന്ന് ബസ് ജീവനക്കാർ പറഞ്ഞു. ചില രാത്രികളിൽ ചെളി കോരിമാറ്റാൻ മാത്രമേ നേരമുണ്ടാകൂ. മഴയത്താണെങ്കിലും പകുതി വീതം ചെയ്തിരുന്നെങ്കിൽ ഇത്ര ബുദ്ധിമുട്ടേണ്ടി വരില്ലായിരുന്നെന്ന് ഡ്രൈവർമാർ പറയുന്നു. ഹബ്ബിൽ ആളുകൾ ബസ് കാത്തുനിൽക്കുന്ന സ്ഥലത്തെ അവസ്ഥയും പരിതാപകരമാണ്. മഴ പെയ്താൽ ചെളിവെള്ളം നിറയും, കാറ്റടിച്ചു  ദേഹമാകെ നനയും. തെന്നി വീഴാതെ നോക്കുകയും വേണം.ടൈൽ വിരിക്കൽ മഴയത്തു നടത്തരുതെന്ന് അധികൃതരോട് പറഞ്ഞിരുന്നതാണെന്ന് കൗൺസിലർ സുനിത ഡിക്സൺ പറഞ്ഞു. കുറച്ചു ദിവസമായി പണി കാര്യമായി നടക്കുന്നില്ലെന്ന വിവരം കിട്ടിയിട്ടുണ്ട്.ഇന്ന് ജോലി പൂർണതോതിൽ പുനരാരംഭിച്ചില്ലെങ്കിൽ ഹബ്ബിൽ കുത്തിയിരിക്കുമെന്ന് സുനിത പറഞ്ഞു. കഴിഞ്ഞ വർഷം സുനിത ഒറ്റയാൾ സമരം നടത്തിയതിനെത്തുടർന്നാണ് ഹബ്ബിലെ ഓട്ടയടയ്ക്കൽ നടന്നത്.


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ   നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.

 


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



കെ എച്ച് ആർ എ ഭവൻ കോഴിക്കോട് 
ഉദ്ഘാടനം ജൂലൈ ഏഴിന് , സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ജി.ജയപാൽ നിർവ്വഹിക്കുന്നു 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



Thursday, 26 June 2025

    ആലുവ ശിവക്ഷേത്രം പൂർണമായി മുങ്ങി    മുന്നറിയിപ്പ് പുതുക്കി, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

ആലുവ ശിവക്ഷേത്രം പൂർണമായി മുങ്ങി മുന്നറിയിപ്പ് പുതുക്കി, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്




സംസ്ഥാനത്ത്‌ പെയ്ത അതിശക്തമായ മഴ 14 ജില്ലകളിലും മഴ മുന്നറിയിപ്പ്. പത്തനംതിട്ട കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, ജില്ലകളിൽ ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട്.

 നാളെയും മറ്റന്നാളും 10 ജില്ലകളിൽ വീതം മഴ മുന്നറിയിപ്പ്. മലയോര മേഖലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യത.


 
അണക്കെട്ടുകളിൽ നിന്നും കൂടുതൽ ജലം തുറന്നു വിട്ടതോടെ ആലുവ ശിവക്ഷേത്രം ഈ കാലവർഷത്തിൽ രണ്ടാം തവണയും പൂർണമായി മുങ്ങി. ഇതിനു മുമ്പ് ഇക്കഴിഞ്ഞ 16നാണ് മുങ്ങിയത്. ഇതേ തുടർന്ന് പിതൃ ദർപ്പണ ചടങ്ങുകൾ പൂർണമായി കരയിലേക്ക് മാറ്റിയിരുന്നു.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റര്‍ മുതൽ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി, വയനാട്, തൃശ്ശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമാണ്. ഇരിട്ടി, കോതമംഗലം താലൂക്കുകളിലെ സ്കൂളുകൾക്കും ഇന്ന് അവധിയാണ്.

ഇന്ന് ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

   ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക