Showing posts with label EranakuIam. Show all posts
Showing posts with label EranakuIam. Show all posts

Sunday, 18 January 2026

എറണാകുളത്ത് കാര്‍ വിദ്യാര്‍ഥിനിയെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയി വിദ്യാര്‍ഥിനി ചികിത്സയില്‍ l

എറണാകുളത്ത് കാര്‍ വിദ്യാര്‍ഥിനിയെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയി വിദ്യാര്‍ഥിനി ചികിത്സയില്‍ l


 കൊച്ചി |  എറണാകുളത്ത് അമിതവേഗത്തിലെത്തിയ കാര്‍ വിദ്യാര്‍ഥിനിയെ ഇടിച്ചുതെറിപ്പിച്ചു. അപകട ശേഷം കാര്‍ നിര്‍ത്താതെ പോയി. ഭവന്‍സ് സ്‌കൂളിന് സമീപം ആണ് അപകടമുണ്ടായത്. സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെയാണ് കാറിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കരളില്‍ രക്തസ്രാവം ഉണ്ടായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടമുണ്ടാക്കിയ കാര്‍ ഇതുവരെ കണ്ടെത്താനായില്ല. വ്യാഴാഴ്ചയാണ് സ്‌കൂളിലേക്ക് വരികയായിരുന്ന പെണ്‍കുട്ടിയെ കാര്‍ ഇടിച്ചുതെറിപ്പിച്ചത്. 


കറുത്ത നിറത്തിലുള്ള കാര്‍ ആണ് ്പകടം വരുത്തിയത്. ദൃശ്യത്തില്‍ നമ്പര്‍ വ്യക്തമല്ല. കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും തയ്യാറാകാതെ അജ്ഞാതന്‍ കാറോടിച്ച് പോവുകയായിരുന്നു. രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും പോലീസിനെ സമീപിച്ചതോടെ കേസ് എടുത്തു. കാര്‍ കണ്ടെത്തുവാനുള്ള അന്വേഷണം തുടരുന്നതായി പോലീസ് അറിയിച്ചു. 








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Sunday, 11 January 2026

ജനുവരി 22 ന് സിനിമാ പണിമുടക്ക്, തിയേറ്ററുകൾ അടച്ചിടും; ഷൂട്ടിങ്ങുകൾ  നിർത്തും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം

ജനുവരി 22 ന് സിനിമാ പണിമുടക്ക്, തിയേറ്ററുകൾ അടച്ചിടും; ഷൂട്ടിങ്ങുകൾ നിർത്തും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം


 
 സൂചന പണിമുടക്കിനൊരുങ്ങി സിനിമാ സംഘടനകൾ. ജനുവരി 22 നാണ് സിനിമാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. തിയേറ്ററുകൾ അടച്ചിടും ഷൂട്ടിങ്ങുകൾ നിർത്തിവെക്കുകയും ചെയ്യും. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്നും സിനിമാ സംഘടനകൾ അറിയിച്ചു.

 സർക്കാരിന്റെ ഉടമസ്ഥതയിലുള്ള തിയേറ്ററുകളിലേക്ക് സിനിമകൾ നൽകേണ്ടതില്ലെന്നും തങ്ങൾ സമരത്തിന് ഒരുങ്ങുകയാണെന്നും നേരത്തെ ഫിലിം ചേമ്പർ അറിയിച്ചിരുന്നു. പത്ത് വർഷമായി വിനോദ നികുതിയിൽ ഇളവും സബ്സിഡിയും ആവശ്യപ്പെടുന്നുണ്ടെങ്കിലും ആവശ്യം പരിഗണിക്കപ്പെട്ടില്ല. വിനോദ നികുതി കുറക്കാത്തതിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണത്തിനൊരുങ്ങുന്നത്. താരങ്ങളുടെ പ്രതിഫലം താങ്ങാവുന്നതിനപ്പുറമാണെന്നും സിനിമാ നിർമാണം കുറഞ്ഞു വരികയാണെന്നും നിർമാതാക്കള്‍ മുന്നറിയിപ്പ് നൽകിയിരുന്നു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 2 January 2026

കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വനിതാ വിങ് രൂപീകരിച്ചു

കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വനിതാ വിങ് രൂപീകരിച്ചു



എറണാകുളം: കേരള ഹോട്ടൽ &  റസ്റ്റോറന്റ് അസോസിയേഷൻ  സംസ്ഥാന കൺവെൻഷൻ 2025 ൽ സംസ്ഥാന വനിതാ വിങ്ന് തുടക്കം കുറിച്ചു. സംസ്ഥാന പ്രസിഡണ്ടന്റായി തെരഞ്ഞെടുക്കപ്പെട്ട  ജി. ജയപാൽ, ജനറൽ സെക്രട്ടറി N. അബ്ദുൾ റസാഖ്, ട്രഷറർ സി. ബിജുലാൽ ന്റെ നേതൃത്വത്തിൽ. സംസ്ഥാന വനിതാ വിങ്  പ്രസിഡണ്ടന്റായി ആശാ ലില്ലി തോമസ്  ( എറണാകുളം), സെക്രട്ടറിയായി മായാ സുനിൽ  


( ഇടുക്കി) ട്രഷററായി റഹ്മത്ത്  ബാബു (തൃശ്ശൂർ ) വർക്കിംഗ്‌ പ്രസിഡണ്ടന്റായി അനു കുഞ്ഞപ്പൻ (തിരുവനന്തപുരം ) എന്നിവരെ തിരഞ്ഞെടുത്തു.

സംസ്ഥാന കൺവെൻഷൻ 2025 മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ഈസ് ഓഫ് ഡൂയിങ് ബിസിനസ്സിൽ തുടർച്ചയായി ഒന്നാംസ്ഥാനത്തെത്തിച്ചതിന് മന്ത്രിയെ സംസ്ഥാന പ്രസിഡൻ്റ് കെ.പി. ബാലകൃഷ്ണ പൊതുവാൾ ആദരിച്ചു. ടി.ജെ. വിനോദ് എം എൽഎ മുഖ്യാതിഥിയായി. കെ എച്ച്ആർഎ സുരക്ഷാഫണ്ട് മന്ത്രി വിതരണം ചെയ്തു. ജനറൽ സെക്രട്ടറി ജി. ജയപാൽ, ട്രഷറർ മുഹമ്മദ് ഷെരീഫ് എന്നിവർ പ്രസംഗിച്ചു.
KHRA സുരക്ഷ പദ്ധതിയിൽ അംഗമായിരുന്ന ഹോട്ടൽ ഉടമയുടെ നോമിനിക്ക്  10 ലക്ഷത്തിന്റെ ചെക്ക് വ്യവസായ മന്ത്രി പി രാജീവ് നൊമിനിക്ക് കൈമാറുന്നു


സാമ്പത്തിക വളർച്ചയെ നയിക്കുവാനും, സാമൂഹിക വികസനം വർദ്ധിപ്പിക്കുവാനും സമൂഹങ്ങളെ ശക്തിപ്പെടുത്താനും, സ്ത്രീകൾക്ക് തുല്യ അവസരങ്ങൾ നൽകി കൊണ്ട് ഒറ്റകെട്ടായി  കൂടുതൽ നീതിയുക്തവും തുല്യവുമായ ഒരു സമൂഹത്തെ വളർത്തിയെടുക്കാൻ വൈവിധ്യമാർന്ന കാഴ്ചപ്പാടുകളിലൂടെയും ബിസിനസിലെ വളർച്ചയും,ആരോഗ്യം, ഹൈജീൻ  എന്നിവയിലെ മികച്ച  പ്രകടനവും സ്ത്രീ ശാക്തീകരണം വഴി ദേശീയ പുരോഗതിയും, മികച്ച കുടുംബ ക്ഷേമം ഉറപ്പാക്കാനും    വേണ്ടിയാണ് വനിതാ വിങ് രൂപീകരിച്ചതെന്ന് സംസ്ഥാന നേതൃത്വം പറഞ്ഞു
സംസ്ഥാന വനിതാ വിങ് പ്രസിഡണ്ടന്റായി ആശാ ലില്ലി തോമസ്  ( എറണാകുളം), സെക്രട്ടറിയായി മായാ സുനിൽ  
( ഇടുക്കി) ട്രഷററായി റഹ്മത്ത്  ബാബു (തൃശ്ശൂർ ) വർക്കിംഗ്‌ പ്രസിഡണ്ടന്റായി അനു കുഞ്ഞപ്പൻ (തിരുവനന്തപുരം ) മറ്റ് പ്രതിനിധികളും അംഗങ്ങളും







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 31 December 2025

മോഹന്‍ലാലിന്റെ മാതാവ് ശാന്തകുമാരിയമ്മയുടെ സംസ്‌കാരം ഇന്ന്; വൈകുന്നേരം നാലുമണിക്ക് മുടവന്‍ മുകളിലുള്ള വീട്ടില്‍

മോഹന്‍ലാലിന്റെ മാതാവ് ശാന്തകുമാരിയമ്മയുടെ സംസ്‌കാരം ഇന്ന്; വൈകുന്നേരം നാലുമണിക്ക് മുടവന്‍ മുകളിലുള്ള വീട്ടില്‍

 




നടന്‍ മോഹന്‍ലാലിന്റെ മാതാവ് ശാന്തകുമാരിയമ്മയുടെ സംസ്‌കാരം ഇന്ന്. ഇന്നലെ രാത്രി കൊച്ചിയില്‍ നിന്ന് റോഡ് മാര്‍ഗമാണ് മൃതദേഹം തിരുവനന്തപുരത്തെ മുടവന്‍ മുകളിലുള്ള വീട്ടിലെത്തിച്ചത്. ഇന്ന് വൈകുന്നേരം വരെ മുടവന്‍ മുകളിലെ വീട്ടില്‍ പൊതുദര്‍ശനം നടക്കും. വൈകുന്നേരം നാലുമണിക്ക് വീട്ടില്‍ വച്ച് തന്നെയാണ് സംസ്‌കാരം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ വീട്ടിലെത്തി അനുശോചനം അറിയിക്കും. ഇന്നലെ കൊച്ചിയിലെ വീട്ടില്‍ മാധ്യമങ്ങളെ പ്രവേശിപ്പിച്ചിരുന്നില്ല. ഇന്ന് മുടവന്‍ മുകളില്‍ നടക്കുന്ന പൊതുദര്‍ശനത്തിന് മാധ്യമങ്ങള്‍ക്കും പ്രവേശനം അനുവദിക്കും. 10 വര്‍ഷമായി പക്ഷാഘാതത്തിന് ചികിത്സയിലായിരുന്ന ശാന്തകുമാരി അമ്മ ഇന്നലെയാണ് മരിച്ചത്.ചികിത്സാര്‍ത്ഥമാണ് തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് താമസം മാറിയത്. മൂന്നുമാസം മുന്‍പ് രോഗം മൂര്‍ച്ഛിച്ചു. ഇന്നലെ ഉച്ചയോടെ വീട്ടില്‍ വച്ച് അന്തരിച്ചു. കൊച്ചിയിലെ സിനിമാ ഷൂട്ടിലായിരുന്നു മോഹന്‍ലാല്‍. വിയോഗസമയത്ത് ഭാര്യ സുചിത്ര അമ്മയ്‌ക്കൊപ്പം ഉണ്ടായിരുന്നു. വിയോഗ വിവരം അറിഞ്ഞ് മമ്മൂട്ടി, ജയസൂര്യ, രണ്‍ജിപ്പണിക്കര്‍, സംവിധായകരായ ഫാസില്‍, രഞ്ജിത്ത്, ജോഷി തുടങ്ങി സിനിമ മേഖല എളമക്കരയിലെ വീട്ടിലേക്ക് എത്തി.

അമ്മയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് മോഹന്‍ലാല്‍ കുറച്ചുദിവസമായി കൊച്ചിയില്‍ ഉണ്ടായിരുന്നു. മമ്മൂട്ടി ഉള്‍പ്പെടെ നിരവധിപേര്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തി.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Sunday, 28 December 2025

കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ (KHRA )സംസ്ഥാന കൺവെൻഷൻ 30ന് എറണാകുളത്ത്

കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ (KHRA )സംസ്ഥാന കൺവെൻഷൻ 30ന് എറണാകുളത്ത്

 


കൊച്ചി: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ സംസ്ഥാന കൺവെൻഷൻ 30ന് എറണാകുളം ടൗൺഹാളിൽ നട ക്കും. രാവിലെ 11 ന്‌ തദ്ദേശ സ്വയം ഭരണ വകുപ്പ്മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വ്യവസായ മന്ത്രി പി. രാജീവ് നിർവഹി ക്കും. എം.എൽ.എ.മാരായ ടി. ജെ. വിനോദ്, അഹമ്മദ് ദേവർകോവിൽ തുടങ്ങിയവർ സംബന്ധിക്കും. ചടങ്ങിൽ വ്യാപാര ലൈസൻസ് വ്യവസ്ഥകൾ ലഘൂകരിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയെയും, ഈസ് ഒഫ്ഡുയിംഗ് ബിസിനസിൽ തുടർച്ചയായി രണ്ടാംതവണയും സംസ്ഥാനത്തെ ഒന്നാം സ്ഥാനത്തെത്തിച്ച വ്യവസായവകുപ്പ്‌ മന്ത്രിയെയും ആദരിക്കും. വനിതാ വിംഗ് രൂപീകരണ പ്രഖ്യാപനം, പ്രതിനിധി സമ്മേളനം, സംസ്ഥാ നഭാരവാഹികളുടെ തിരഞ്ഞെടുപ്പ് എന്നിവയും നടക്കുമെന്ന് പ്രസിഡന്റ് കെ.പി.ബാലകൃഷ്ണപൊതുവാളും ജനറൽ സെക്രട്ടറി ജി. ജയപാലും അറിയിച്ചു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 27 December 2025

പൊലീസിന്റെ വാഹനപരിശോധനക്കിടെ അപകടം; പരുക്കേറ്റ യുവാവിനെ വഴിയിൽ ഉപേക്ഷിച്ച് പോയെന്ന് പരാതി

പൊലീസിന്റെ വാഹനപരിശോധനക്കിടെ അപകടം; പരുക്കേറ്റ യുവാവിനെ വഴിയിൽ ഉപേക്ഷിച്ച് പോയെന്ന് പരാതി

 

വാഹനപരിശോധനക്കിടെ പരുക്കേറ്റ യുവാവിനെ പൊലീസ് വഴിയിൽ ഉപേക്ഷിച്ച് പോയെന്ന് പരാതി. എറണാകുളം കണ്ണമാലി പൊലീസിനെതിരെയാണ് ആലപ്പുഴ സ്വദേശികളായ യുവാക്കളുടെ പരാതി. വാഹനം തടഞ്ഞു നിർത്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ രണ്ട് യുവാക്കൾക്കും പൊലീസുകാരനും പരുക്കേറ്റു.ഫോർട്ട്‌ കൊച്ചിയിൽ നിന്ന് ക്രിസ്മസ് ആഘോഷം കഴിഞ്ഞ് ആലപ്പുഴയിലേക്ക് മടങ്ങിയ ആലപ്പുഴ കൊമ്മാടി സ്വദേശികളായ അനിൽ രാജേന്ദ്രനും രാഹുൽ സാബുവിനുമാണ് ദുരനുഭവം. എറണാകുളം ചെല്ലാനം ഹാർബറിന് സമീപത്ത് രാത്രി ഒന്നരയോടെ പൊലീസ് ബൈക്കിന് കൈ കാണിച്ചു. നിർത്താനൊരുങ്ങിയ വാഹനം പൊലീസ് കടന്നു പിടിച്ചതോടെ മറിഞ്ഞു വീഴുകയായിരുന്നു. അപകടത്തിൽ അനിലിന്റെ മൂക്കിന്റെ പാലം തകർന്നു. മുഖത്ത് ഗുരുതര പരുക്കുണ്ട്. കണ്ണമാലി പോലീസ് സ്റ്റേഷനിലെ സിപിഒ സാബുമോനും ഗുരുതര പരുക്കേറ്റു. അനിലിനെ ആശുപത്രിയിൽ എത്തിക്കാൻ പൊലീസ് തയ്യാറായില്ലെന്നാണ് പരാതി.എന്നാൽ ആരോപണം കണ്ണമാലി പൊലീസ് നിഷേധിച്ചു. വാഹന പരിശോധനക്കിടെ പൊലീസുകാർക്കിടയിലേക്ക് യുവാക്കൾ ബൈക്ക് ഇടിച്ചു കയറ്റിയെന്നാണ് വിശദീകരണം. പരുക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാമെന്ന് പറഞ്ഞെങ്കിലും യുവാക്കളാണ് വേണ്ടെന്ന് പറഞ്ഞതെന്നും പൊലീസ് പറയുന്നു. പൊലീസുകാരെ അപായപ്പെടുത്താൻ ശ്രമിച്ചതിന് ഇരുവർക്കുമെതിരെ കേസെടുത്തു. ഗുരുതര പരുക്കേറ്റ അനിലിനെയും സിപിഒ സാബുമോനെയും ശസ്ത്രക്രിയ്ക്ക് വിധേയരാക്കി. പൊലീസിനെതിരെ അനിലിന്റെ കുടുംബം ഡിജിപിക്ക് പരാതി നൽകി.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭാര്യയ്ക്ക് അധ്യക്ഷസ്ഥാനം കിട്ടാത്തത്തിന്, എൽദോസ് കുന്നപ്പിളളി ഓഫീസ് കെട്ടിടം ഒഴിയണമെന്ന് കെട്ടിട ഉടമ

ഭാര്യയ്ക്ക് അധ്യക്ഷസ്ഥാനം കിട്ടാത്തത്തിന്, എൽദോസ് കുന്നപ്പിളളി ഓഫീസ് കെട്ടിടം ഒഴിയണമെന്ന് കെട്ടിട ഉടമ


 
കൊച്ചി: പെരുമ്പാവൂരിൽ നഗരസഭാ അധ്യക്ഷ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ഓഫീസ് ഒഴിഞ്ഞുകൊടുക്കാൻ നിർബന്ധിതനായി എംഎൽഎ എൽദോസ് കുന്നപ്പിള്ളി. അധ്യക്ഷയാകുമെന്ന് കരുതിയ വനിതാ കൗൺസിലറുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിട്ടത്തിലാണ്
എംഎൽഎ ഓഫീസ് പ്രവർത്തിച്ചിരുന്നത്. എന്നാൽ, തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഓഫീസ് ഒഴിയണമെന്ന് കൗൺസിലറുടെ ഭർത്താവ് ആവശ്യപ്പെടുകയായിരുന്നു.

ഒരു മാസം മുമ്പാണ് ഈ കെട്ടിടത്തിൽ എംഎൽഎ ഓഫീസ് പ്രവർത്തനം തുടങ്ങിയത്. നിലവിൽ കെട്ടിടത്തിലെ ബോർഡുകൾ മാറ്റുകയും ഫ്യൂസ് ഊരുകയും ചെയ്ത നിലയിലാണ്. പെരുമ്പാവൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമാണ് ഈ കെട്ടിടം. ഭാര്യയ്ക്ക് അധ്യക്ഷ പദവി ലഭിക്കാതിരുന്നതോടെ കെട്ടിടം ഒഴിയണമെന്ന് കൗൺസിലറുടെ ഭർത്താവ് ആവശ്യപ്പെടുകയായിരുന്നു. ഇന്നുതന്നെ മറ്റൊരു കെട്ടിടത്തിലേക്ക് എംഎൽഎ ഓഫീസ് മാറ്റുമെന്ന് ജീവനക്കാർ അറിയിച്ചു.
രാവിലെ പതിനൊന്നരയോടെയാണ് നഗരസഭ അധ്യക്ഷ തിരഞ്ഞെടുപ്പ് പൂർത്തിയായത്. മൂന്ന് വനിതകളാണ് അധ്യക്ഷ പദവിക്കായി രംഗത്തുണ്ടായിരുന്നത്. ഡിസിസി ഇടപെട്ട് വോട്ടെടുപ്പ് നടത്തിയാണ് പെരുമ്പാവൂർ നഗരസഭാ ചെയർപേഴ്സണെ തീരുമാനിച്ചത്. സംഗീത കെ.എസ് ആണ് ചെയർപേഴ്സണായി ചുമതലയേറ്റത്.

16 വോട്ടാണ് സംഗീത കെ.എസ് നേടിയത്. രണ്ട് പേരാണ് പെരുമ്പാവൂർ നഗരസഭ ചെയർപേഴ്സൺ സ്ഥാനം പങ്കിടുന്നത്. ആദ്യ രണ്ടര വർഷം സംഗീത കെഎസും അടുത്ത രണ്ടര വർഷം ആനി മാത്യുവും ചെയർപേഴ്സൺ സ്ഥാനം വഹിക്കും.





ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Sunday, 14 December 2025

എറണാകുളം-ഇടപ്പള്ളി ഫ്ലൈ ഓവറുകൾ ഉടൻ

എറണാകുളം-ഇടപ്പള്ളി ഫ്ലൈ ഓവറുകൾ ഉടൻ

 


കൊച്ചി: കേരളത്തിലെ തന്നെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നായ കൊച്ചി നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ് ഗതാഗത കുരുക്ക്. ഇക്കാര്യത്തിൽ ഇന്ത്യയിലെ മറ്റ് മെട്രോ നഗരങ്ങളിൽ നിന്ന് ഒട്ടും വ്യത്യസ്‌തമല്ല കൊച്ചിയുടെ കാര്യവും. എന്നാൽ അതിനെയൊക്കെ മാറ്റിയെടുക്കാനും ഗതാഗതം സുഗമമാക്കാനും ലക്ഷ്യമിട്ട് ഒട്ടേറെ പദ്ധതികൾ അണിയറയിൽ നടക്കുന്നുണ്ട്. അതിൽ പ്രധാനമാണ് എലിവേറ്റഡ് ഹൈവേകളും ഫ്ലൈഓവറുകളും മറ്റുമൊക്കെ.

അത്തരത്തിൽ ഒരു വിഷയവുമായി ബന്ധപ്പെട്ട നിർണായക വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. എറണാകുളം-എടപ്പള്ളി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ നിർദ്ദേശിച്ചിട്ടുള്ള രണ്ട് ഫ്ലൈഓവറുകളുടെ നിർമ്മാണം അടുത്ത വർഷം മെയ് മാസത്തോടെ പൂർത്തിയാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്‌ക അറിയിച്ചിരിക്കുകയാണ്. എറണാകുളം എംപി ഹൈബി ഈഡന്റെ ചോദ്യങ്ങൾക്ക് സഭയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി.



ദേശീയപാതകളായ എൻഎച്ച് 66-ഉം 544ഉം സംഗമിക്കുന്ന പ്രധാന ജംഗ്ഷനായ എടപ്പള്ളിയിൽ കടുത്ത ഗതാഗതക്കുരുക്ക് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നാണ് മന്ത്രി പറയുന്നത്. എൻഎച്ച് 66 വീതികൂട്ടുന്നതിന്റെ ഭാഗമായി 50 മീറ്റർ വീതിയുള്ള രണ്ട് ഫ്ലൈഓവർ-കം-അണ്ടർപാസുകളാണ് ഇവിടെ നിർമ്മിക്കാൻ നിർദ്ദേശിച്ചത്. ഈ ഫ്ലൈഓവറുകളുടെ ഘടനാപരമായ ജോലികൾ പൂർത്തിയായിട്ടുണ്ട്. നിലവിൽ അവയിലേക്കുള്ള അപ്രോച്ച് റോഡുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. പ്രധാന ജംഗ്ഷനുകളിൽ ഗതാഗതം തത്സമയം നിരീക്ഷിക്കാനും നിയന്ത്രിക്കാനുമായി ഒരു ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്‌റ്റം സ്ഥാപിക്കുമെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു. ഇതോടെ കൊച്ചി നിവാസികൾക്ക് വലിയ ആശ്വാസമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്. കൂടാതെ മറ്റു തിരക്കേറിയ നഗര ജംഗ്ഷനുകളിൽ സമാന പദ്ധതികൾ ആവർത്തിക്കുന്നത് സ്ഥലത്തിന്റെ ആവശ്യകതയും നിക്ഷേപവും അനുസരിച്ച് വിലയിരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. അതിനർത്ഥം കൊച്ചിയിൽ സമാനമായ ബുദ്ധിമുട്ടുകൾ നേരിടുന്ന നഗരഹൃദയത്തിൽ ഭാഗങ്ങളിൽ ഫ്ലൈ ഓവറുകൾ അടക്കം സർക്കാരിന്റെ പരിഗണനയിൽ ഉണ്ടെന്നാണ്.

ഔദ്യോഗിക അറിയിപ്പ് പ്രകാരം, 650 മീറ്റർ നീളമുള്ള ഈ ഫ്ലൈഓവറുകൾ നിലവിലുള്ള എടപ്പള്ളി ഫ്ലൈഓവറിൽ നിന്ന് ഏതാനും നൂറ് മീറ്റർ മാറിയാണ് നിലവിൽ വരിക. ഒന്ന് ഓബറോൺ മാളിനടുത്തും മറ്റൊന്ന് ലുലു മാളിന്റെ പ്രവേശന കവാടത്തിനടുത്തുമായിരിക്കും ഉണ്ടാവുക. ഇവ വരുന്നതോടെ കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയൊരു അളവിൽ ആശ്വാസമാവും എന്നാണ് വിലയിരുത്തൽ. കൊച്ചിയിൽ ഒരുങ്ങുന്നത് വമ്പൻ പദ്ധതികൾ നിലവിൽ നഗരത്തിലെയും എറണാകുളം ജില്ലയിലെയും ഗതാഗത സൗകര്യങ്ങൾ വികസിപ്പിക്കാൻ ഒട്ടേറെ പദ്ധതികൾ അണിയറയിൽ നടക്കുന്നുണ്ട്. നിരവധി പാലം പദ്ധതികളും പുരോഗമിക്കുകയാണ്. കുമ്പളം-തേവര പാലം, പിഴല-കടമക്കുടി പാലം, വടുതല റെയിൽവേ മേൽപ്പാലം എന്നിവയുടെ നിർമ്മാണം അടുത്ത ഏതാനും ആഴ്‌ചകൾക്കുള്ളിൽ തന്നെ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. മുനമ്പം-അഴീക്കോട് പാലം, കുമ്പളങ്ങി-കെൽട്രോൺ കടത്ത് പാലം എന്നിവയും വരുന്നുണ്ട്.

കൂടാതെ അങ്കമാലി-കുണ്ടന്നൂർ ബൈപാസ് ഉൾപ്പെടെയുള്ളവയും പരിഗണനയിൽ ഉണ്ട്. 44 കിലോമീറ്ററിൽ ആറുവരിപ്പാതയായാണ് അങ്കമാലി-കുണ്ടന്നൂർ ബൈപാസ് നിർമ്മിക്കാൻ തീരുമാനിച്ചത്. 2023 ജൂണിൽ പദ്ധതിക്ക് ദേശീയപാതാ അതോറിറ്റി അംഗീകാരം നൽകിയിരുന്നു. എന്നാൽ കൂടുതൽ സൗകര്യത്തിനായി ഇത് എട്ടുവരി ആക്കുന്നതിൽ ഇപ്പോൾ ചർച്ച നടക്കുന്നുണ്ട്. ഇതും യാഥാർഥ്യമായാൽ കൊച്ചി വളരുമെന്ന് ഉറപ്പാണ്.



ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 15 September 2025

മാധ്യമം വെളിച്ചം പദ്ധതിയുടെ ഉദ്ഘാടനം എറണാകുളം കച്ചേരിപ്പടി സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്ക്കൂളിൽ KHRA(കേരളാ ഹോട്ടൽ ആൻ്റ് റെസ്റ്റോറൻ്റ് അസോസിയേഷൻ ) സംസ്ഥാന ജനറൽ സെക്രട്ടറി ജി.ജയപാൽ

മാധ്യമം വെളിച്ചം പദ്ധതിയുടെ ഉദ്ഘാടനം എറണാകുളം കച്ചേരിപ്പടി സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്ക്കൂളിൽ KHRA(കേരളാ ഹോട്ടൽ ആൻ്റ് റെസ്റ്റോറൻ്റ് അസോസിയേഷൻ ) സംസ്ഥാന ജനറൽ സെക്രട്ടറി ജി.ജയപാൽ

 
മാധ്യമം വെളിച്ചം പദ്ധതിയുടെ ഉദ്ഘാടനം എറണാകുളം കച്ചേരിപ്പടി സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്ക്കൂളിൽ
കേരളാ ഹോട്ടൽ ആൻ്റ് റെസ്റ്റോറൻ്റ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി.ജയപാൽ വിദ്യാർത്ഥി പ്രതിനിധികൾക്ക് പത്രം കൈമാറി നിർവ്വഹിക്കുന്നു കെ.എച്ച്.ആർ.എ സംസ്ഥാന വൈസ് പ്രസിഡൻ്റ് അസീസ് മൂസ 'ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ മനീഷ ,അധ്യാപികമാരായ റാണി ഡഗ്ലസ്' , പ്രീത ബാലകൃഷ്ണൻ, ജെസ് ലി ജോൺ എന്നിവർ സമീപം.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
KHRA (കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ ) സുരക്ഷാ പദ്ധതി 30 ലക്ഷത്തിന്റെ ഫണ്ട് വിതരണം KHRA ഭവനിൽ

KHRA (കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ ) സുരക്ഷാ പദ്ധതി 30 ലക്ഷത്തിന്റെ ഫണ്ട് വിതരണം KHRA ഭവനിൽ


 


KHRA സുരക്ഷാ പദ്ധതി ഫണ്ട് വിതരണം (10 ലക്ഷം രൂപ വീതം) നാളെ എറണാകുളം ജില്ലയിൽ ഉള്ള സുരക്ഷാ പദ്ധതിയിൽ അംഗമായി മരണപ്പെട്ട 3 ഹോട്ടൽ ഉടമകളുടെ നോമിനിമാർക്ക് 30 ലക്ഷം രൂപ കൈമാറുന്നു.
 എറണാകുളം ജില്ലാ പ്രസിഡന്റ് ടി. ജെ മനോഹരൻന്റെ  അധ്യക്ഷതയിൽ KHRA സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാലിന്റെ മഹനീയ സാന്നിധ്യത്തിൽ എറണാകുളം KHRA ഭവനിൽ വെച്ച് ബഹുമാനപ്പെട്ട എറണാകുളം ജില്ലാ അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ ഐഎഎസ്  സഹായധന വിതരണം ഉദ്ഘാടനം ചെയ്യുന്നതാണ്.




 കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ  ഏറ്റവും വലിയ പദ്ധതിയായ KHRA സുരക്ഷാ പദ്ധതിയിൽ  നിരവധി മെമ്പർമാർ  പദ്ധതിയുടെ ഭാഗമായിട്ടുണ്ട് . എങ്കിലും  ഇനിയും പദ്ധതിയിൽ ചേരാത്ത മെമ്പർമാർക്ക് KHRA സംസ്ഥാന കമ്മിറ്റി ജില്ലാ കമ്മിറ്റിയുമായി ചേർന്ന്  പദ്ധതിയിൽ ചേരുവാൻ യൂണിറ്റുകൾക്ക് അവസരം ഒരുക്കിയിട്ടുണ്ട്‌. 

 ആർക്കെങ്കിലും ഈ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളാകാൻ താല്പര്യമുണ്ടെങ്കിൽ... നാളെ നടക്കുന്ന ഈ പ്രോഗ്രാമിൽ പങ്കെടുത്ത് കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെട്ട് മനസ്സിലാക്കുവാൻ അവസരം ഒരുക്കിയിരിക്കുകയാണ് KHRA സംസ്ഥാന കമ്മിറ്റി  .......



ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 




 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.