Showing posts with label EranakuIam. Show all posts
Showing posts with label EranakuIam. Show all posts

Tuesday, 4 August 2026

ഹോട്ടൽ മേഖലയ്ക്ക് ജി.എസ്.ടി. ആനുകൂല്യം വേണം: കേന്ദ്ര ധനമന്ത്രിക്ക് നിവേദനം നൽകി KHRA

ഹോട്ടൽ മേഖലയ്ക്ക് ജി.എസ്.ടി. ആനുകൂല്യം വേണം: കേന്ദ്ര ധനമന്ത്രിക്ക് നിവേദനം നൽകി KHRA


ഹോട്ടൽ മേഖലയ്ക്ക് ജി.എസ്.ടി. ആനുകൂല്യങ്ങൾ അനുവദിക്കണമെ ന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ജി. ജയപാലും. ജനറൽ സെക്രട്ടറി എൻ. അബ്‌ദുൾ റസാഖും കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമന് കൈമാറുന്നു

കൊച്ചി : ഹോട്ടൽ, റസ്റ്ററൻ്റ് മേഖലയ്ക്ക് ജി.എസ്‌.ടി. ആനുകൂല്യങ്ങൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള, തമിഴ്‌നാട്, കർണാടക സം സ്ഥാനങ്ങളിലെ ഹോട്ടൽ ആൻഡ് റസ്റ്ററൻ്റ് Bholenath ഭാരവാഹികൾ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് നിവേദനം നൽകി. ചെന്നൈയിൽനടന്ന കൂടിക്കാഴ്ചയിലാണ് നിവേദനം സമർപ്പിച്ചത്.

കോമ്പോസിഷൻ നിരക്ക് ഒരു ശതമാനമായി കുറയ്ക്കണമെ ന്നും, ജി. എസ്.ടി. റഗുലർ സ്ക‌ീം തിരഞ്ഞെടുത്തവർക്ക് ഇൻപുട്ട് ടാക്സ് സൗകര്യം അനുവദിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

കേരള ഹോട്ടൽ ആൻഡ് റസ്റ്ററൻ്റ് അസോസിയേഷ നെ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡൻ്റ് ജി. ജയപാലും, ജനറൽ സെക്രട്ടറി എൻ. അബ്ദുൾ റസാഖും പങ്കെടുത്തു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 3 August 2026

12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ;അതി ശക്തമഴ തുടരും:

12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ;അതി ശക്തമഴ തുടരും:

 



സംസ്ഥാനത്ത് അതി ശക്തമഴ തുടരും. തിരുവനന്തപുരം,കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ മാസം ഏഴ് വരെ ഇതേ ശക്തിയിൽ മഴ തുടരുമെന്നാണ് പ്രവചനം. ഓഗസ്റ്റ് അഞ്ചിന് മഴയുടെ ശക്തി കുറയും. നാളെ 10 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മഴ വീണ്ടും ശക്തമായതോടെ സംസ്ഥാനത്ത് കെടുതികളിൽ വലഞ്ഞ് ജനം. ജനവാസമേഖലകളിൽ പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലും തുടരുകയാണ്. പമ്പാനദിയിൽ ജലനിരപ്പുയർന്നതോടെ പത്തനംതിട്ടയിലെ ആറന്മുളയും പരിസരപ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.റാന്നിയിലെ ജനവാസമേഖലകളിൽ വീണ്ടും വെള്ളം കയറുകയാണ്.
പത്തനംതിട്ടയിലെ രക്ഷാപ്രവർത്തനത്തിനായി മത്സ്യത്തൊഴിലാളികൾ കൊല്ലത്ത് നിന്ന് വള്ളങ്ങളുമായി തിരിച്ചു.
കേന്ദ്രകാലാവസ്ഥാ കേന്ദ്രം പ്രവചിച്ചത് ഓറഞ്ച് അലർട്ട് ആയിരുന്നെങ്കിലും ശനിയാഴ്ച റെഡ് അലർട്ടിന് സമാനമായ അതിതീവ്ര മഴയായിരുന്നു പലയിടത്തും. ഇന്നും സമാനമായ സാഹചര്യം. മുഴുവൻ ജില്ലകളിലും ശക്തമായ മഴയ്ക്കുള്ള യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചതെങ്കിലും, അതിശക്തമായ മഴ. ഇന്ന് രാവിലെ പത്ത് മണിയ്ക്ക് ശേഷമാണ് പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. അതിതീവ്ര മഴ മുന്നറിയിപ്പ് ലഭിക്കുന്നതിൽ കാലതാമസം നേരിടുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 31 July 2026

റിട്ടേൺ നൽകിയില്ലെങ്കിൽ വലിയ പിഴ നൽകേണ്ടിവരും: അവസാന തീയതി ജൂലായ് 31

റിട്ടേൺ നൽകിയില്ലെങ്കിൽ വലിയ പിഴ നൽകേണ്ടിവരും: അവസാന തീയതി ജൂലായ് 31


 


ശമ്പള വരുമാനക്കാർക്കും പെൻഷൻകാർക്കും ഓഡിറ്റിങ് ആവശ്യമില്ലാത്ത മറ്റ് നികുതിദായകർക്കും ജൂലായ് 31 ആണ് റിട്ടേൺ നൽകാനുള്ള അവസാന തീയതി. പുതിയ ആദായ നികുതി നിയമ പ്രകാരം മൊത്തം വരുമാനം അടിസ്ഥാനമാക്കിയാണ് പിഴ ഈടാക്കുക. വൈകി ഫയൽ ചെയ്യുന്നവർക്ക് ആയിരം രൂപയോ അയ്യായിരമോ ഈയിനത്തിൽ നൽകേണ്ടിവരും. വൈകിയുള്ള റിട്ടേൺ സമർപ്പിക്കാൻ ഡിസംബർ 31വരെ സമയം ലഭിക്കും.
ജൂലായ് 31: ശമ്പള വരുമാനക്കാർക്കും മറ്റ് വ്യക്തിഗത നികുതിദായകർക്കും പിഴ കൂടാതെ ഐടിആർ സമർപ്പിക്കാനുള്ള അവസാന തീയതി.  ഡിസംബർ 31: 2026-27 അസസ്മെന്റ് വർഷത്തേക്കുള്ള ബിലേറ്റഡ് റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി. അസസ്മെന്റ് നടപടികൾ നേരത്തെ പൂർത്തിയായാൽ, ആ തീയതിവരെ മാത്രമേ റിട്ടേൺ സമർപ്പിക്കാൻ സാധിക്കൂ.  60 ദിവസം: ഐടിആർ സമർപ്പിച്ചശേഷം ഇ-വെരിഫൈ ചെയ്യുന്നതിനായി അനുവദിച്ചിട്ടുള്ള സമയം.  

വൈകിയാലുള്ള പിഴ  ആദായ നികുതി നിയമം 2025ലെ വകുപ്പ് 428 പ്രകാരം (പഴയ നിയമത്തിലെ സെക്ഷൻ 234എഫിന് സമാനം) റിട്ടേൺ സമർപ്പിക്കാൻ വൈകിയാൽ താഴെ പറയുന്ന നിരക്കിൽ പിഴ നൽകേണ്ടി വരും:
നികുതി പരിധിക്ക് താഴെയാണ് വരുമാനമെങ്കിൽ പിഴ നൽകേണ്ടതില്ല. അടയ്ക്കാൻ ബാക്കിയുള്ള നികുതിയുണ്ടെങ്കിൽ അതിന് പലിശ നൽകേണ്ടിവരുമെന്നകാര്യം ശ്രദ്ധിക്കുക.  വൈകിയാലുള്ള പ്രത്യാഘാതങ്ങൾ  പിഴ നൽകേണ്ടിവരുമെന്നത് മാത്രമല്ല, റിട്ടേൺ സമർപ്പിക്കുന്നത് വൈകിയാൽ മറ്റ് ബുദ്ധിമുട്ടുകളും നേരിടേണ്ടിവരും.  നികുതി റീഫണ്ട് ലഭിക്കാൻ വൈകും. ബിസിനസ് അല്ലെങ്കിൽ മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള നഷ്ടം അടുത്ത വർഷങ്ങളിലേക്ക് കണക്കാക്കാൻ (Carry forward) അനുവദിക്കില്ല. അടയ്ക്കാൻ ബാക്കിയുള്ള നികുതി തുകയ്ക്കുമേൽ അധിക പലിശ ഈടാക്കും.

ഇ-വെരിഫിക്കേഷൻ  ഐടിആർ ഫയൽ ചെയ്യുന്നതിനോടൊപ്പം ഇ-വെരിഫിക്കേഷൻ മറക്കരുത്. റിട്ടേൺ സമർപ്പിക്കുന്നതിനോടൊപ്പമോ സമർപ്പിച്ച് 60 ദിവസത്തിനുള്ളിലോ ഇ-വെരിഫിക്കേഷൻ പൂർത്തിയാക്കണം. ആധാർ ഒടിപി, നെറ്റ് ബാങ്കിംഗ്, ഡിജിറ്റൽ സിഗ്‌നേച്ചർ എന്നിവയിലൂടെ ഇ-വെരിഫിക്കേഷൻ നടത്താം. നിശ്ചിത സമയത്തിനുള്ളിൽ ഇ-വെരിഫിക്കേഷൻ നടത്തിയില്ലെങ്കിൽ സമർപ്പിച്ച റിട്ടേൺ അസാധുവായി കണക്കാക്കും. പിഴ ഒഴിവാക്കുന്നതിനും റീഫണ്ട് വേഗത്തിൽ ലഭിക്കുന്നതിനും ജൂലായ് 31-ന് മുൻപ് റിട്ടേൺ നൽകുക.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 24 July 2026

എന്തിനാണ് ആർട്ടിക്കിൾ 32 ;

എന്തിനാണ് ആർട്ടിക്കിൾ 32 ;

 


ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 32: ഭരണഘടനാ പരിഹാരങ്ങൾക്കുള്ള അവകാശം മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ സുപ്രീം കോടതിയിൽ നിന്ന് ഭരണഘടനാപരമായ പരിഹാരം തേടാനുള്ള അവകാശം ഓരോ ഇന്ത്യൻ പൗരനും ആർട്ടിക്കിൾ 32 നൽകുന്നു . എല്ലാ മൗലികാവകാശങ്ങളെയും പോലെ, ആർട്ടിക്കിൾ 32 ന്റെ ലംഘനത്തിന് സുപ്രീം കോടതിക്ക് നിർബന്ധിത (വിവേചനാധികാരമല്ല) അധികാരപരിധിയുണ്ട് 

ആർട്ടിക്കിൾ 32 എന്താണ് നൽകുന്നത് 

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 32 ൽ നാല് ക്ലോസുകൾ അടങ്ങിയിരിക്കുന്നു.  ഭരണഘടനയുടെ മൂന്നാം ഭാഗം നൽകുന്ന മൗലികാവകാശങ്ങൾ നടപ്പിലാക്കുന്നതിനായി ഉചിതമായ നടപടിക്രമങ്ങളിലൂടെ സുപ്രീം കോടതിയെ സമീപിക്കാനുള്ള അവകാശം ആർട്ടിക്കിൾ 32(1) ഉറപ്പുനൽകുന്നു.  മൂന്നാം ഭാഗം നൽകുന്ന ഏതെങ്കിലും അവകാശങ്ങൾ നടപ്പിലാക്കുന്നതിനായി, ഹേബിയസ് കോർപ്പസ്, മാൻഡമസ്, നിരോധനം, ക്വോ വാറന്റോ, സെർട്ടിയോറാറി എന്നിവയുടെ സ്വഭാവത്തിലുള്ള റിട്ടുകൾ ഉൾപ്പെടെ, നിർദ്ദേശങ്ങൾ, ഉത്തരവുകൾ അല്ലെങ്കിൽ റിട്ടുകൾ പുറപ്പെടുവിക്കാൻ സുപ്രീം കോടതിക്ക് അധികാരം ആർട്ടിക്കിൾ 32 (2) നൽകുന്നു.

  ആർട്ടിക്കിൾ 32(3) പ്രകാരം സുപ്രീം കോടതിക്ക് പ്രയോഗിക്കാൻ കഴിയുന്ന എല്ലാ അധികാരങ്ങളോ അല്ലെങ്കിൽ ഏതെങ്കിലും അധികാരങ്ങളോ ഒരു പ്രാദേശിക അധികാരപരിധിക്കുള്ളിൽ മറ്റേതൊരു കോടതിക്കും പ്രയോഗിക്കാൻ പാർലമെന്റിന് അധികാരം നൽകാൻ അനുച്ഛേദം 32(2) അനുവദിക്കുന്നു.

ഭരണഘടനയിൽ വ്യവസ്ഥ ചെയ്തിട്ടുള്ള സാഹചര്യത്തിലല്ലാതെ, ആർട്ടിക്കിൾ 32 ഉറപ്പുനൽകുന്ന അവകാശം താൽക്കാലികമായി നിർത്തിവയ്ക്കാൻ പാടില്ലെന്ന്

  ആർട്ടിക്കിൾ 32(4) പറയുന്നു, ആർട്ടിക്കിൾ 359 പ്രകാരമുള്ള അടിയന്തര വ്യവസ്ഥകൾ പരാമർശിക്കുന്നു, ഇത് പ്രത്യേക സാഹചര്യങ്ങളിൽ മാത്രം ആർട്ടിക്കിൾ 20, 21 പ്രകാരമുള്ള അവകാശങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ അനുവദിക്കുന്നു.

ആർട്ടിക്കിൾ 32 ഉറപ്പുനൽകുന്ന അവകാശം തന്നെ ഒരു മൗലികാവകാശമാണ്. ഇതിനർത്ഥം മൗലികാവകാശങ്ങൾ നടപ്പിലാക്കുന്നതിനായി സുപ്രീം കോടതിയെ സമീപിക്കാനുള്ള അവകാശം അത് നടപ്പിലാക്കുന്ന മൗലിക അവകാശങ്ങൾ പോലെ തന്നെ സംരക്ഷിക്കപ്പെടുന്നു എന്നാണ്. ആർട്ടിക്കിൾ 32 ഉറപ്പുനൽകുന്ന അവകാശം എടുത്തുകളയാൻ ഉദ്ദേശിക്കുന്ന ഒരു നിയമം തന്നെ ഭരണഘടനാ വിരുദ്ധമായിരിക്കും.

ആർട്ടിക്കിൾ 32 പ്രകാരമുള്ള അഞ്ച് റിട്ടുകൾ

1. ഹേബിയസ് കോർപ്പസ്

2. മാൻഡമസ്

3. നിരോധനം

4. ക്വോ വാറന്റോ

5. സെർഷിയോറാരി

ആർട്ടിക്കിൾ 32 പ്രകാരം ആർക്കാണ് അപേക്ഷിക്കാൻ കഴിയുക?

മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ട ഏതൊരു വ്യക്തിക്കും ആർട്ടിക്കിൾ 32 പ്രകാരം സുപ്രീം കോടതിയെ സമീപിക്കാം. എല്ലാ സാഹചര്യങ്ങളിലും ലംഘനം നേരിട്ട് ബാധിക്കുന്ന വ്യക്തി ഹർജിക്കാരൻ ആയിരിക്കണമെന്നില്ല. പൊതുതാൽപ്പര്യ ഹർജി (PIL) എന്ന സിദ്ധാന്തം സുപ്രീം കോടതി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ദാരിദ്ര്യം, നിരക്ഷരത അല്ലെങ്കിൽ മറ്റ് സാഹചര്യങ്ങൾ കാരണം കോടതിയെ സമീപിക്കാൻ കഴിയാത്ത വ്യക്തികൾക്ക് വേണ്ടി പൊതുതാൽപ്പര്യത്തിനായി പ്രവർത്തിക്കുന്ന ഏതൊരു വ്യക്തിക്കും ആർട്ടിക്കിൾ 32 പ്രകാരം ഒരു ഹർജി ഫയൽ ചെയ്യാൻ കഴിയും.

ആർട്ടിക്കിൾ 32  കൂടുതൽ വിവരങ്ങൾ അറിയുവാൻ ഒരു നിയമ ഉപദേഷ്ട്ടാവിന്റെ സഹായം തേടുക  - എഡിറ്റർ 






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 23 July 2026

കൊച്ചി വിമാനത്താവള യാത്രക്കാർ ശ്രദ്ധിക്കുക; കാലടി പാലത്തിൽ23,24, 25 വരെ ഗതാഗത നിയന്ത്രണം

കൊച്ചി വിമാനത്താവള യാത്രക്കാർ ശ്രദ്ധിക്കുക; കാലടി പാലത്തിൽ23,24, 25 വരെ ഗതാഗത നിയന്ത്രണം

23,24,25 തിയതികളിൽ രാത്രി 10 മുതൽ രാവിലെ ആറു വരെ കാലടി പാലം അടച്ചിടും



 
കാലടി ∙ എംസി റോഡിലെ കാലടി ശ്രീശങ്കര പാലത്തിൽ അറ്റകുറ്റപ്പണികൾ ന‌ടക്കുന്നതിനാൽ ഇന്ന് മുതൽ 25 വരെ രാത്രി 10 മുതൽ രാവിലെ 6 വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. അങ്കമാലിയിൽ നിന്ന് എംസി റോഡ് വഴി പോകേണ്ട എല്ലാ വാഹനങ്ങളും ആലുവ വഴി പെരുമ്പാവൂരിൽ എത്തി യാത്ര തു‌ടരണം. പെരുമ്പാവൂരിൽ നിന്ന് അങ്കമാലി ഭാഗത്തേക്കു പോകേണ്ട വാഹനങ്ങളും ഇതേ റൂട്ട് ഉപയോഗിക്കണം.


അങ്കമാലി ഭാഗത്തു നിന്ന് കോതമംഗലം ഭാഗത്തേക്ക് മലയാറ്റൂർ–കോടനാട് പാലം വഴി കുറുപ്പംപടി എത്തി പോകണം. മൂവാറ്റുപുഴ പെരുമ്പാവൂർ ഭാഗത്തു നിന്ന് കൊച്ചി വിമാനത്താവളത്തിലേക്കു പോകുന്ന ചെറുവാഹനങ്ങൾ പെരുമ്പാവൂർ–കാലടി റോഡിൽ വല്ലം ജംക്‌ഷനിൽ നിന്ന് ഇ‌ടത്തോട്ട് തിരിഞ്ഞ് വല്ലംകടവ്–പാറപ്പുറം പാലം, കാഞ്ഞൂർ വഴി പോകണം. തിരിച്ചും ഈ വഴി ഉപയോഗിക്കാം.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 22 July 2026

ആപ്പ് വഴി ബുക്ക് ചെയ്ത് പിടികൂടി! അനധികൃത ബൈക്ക് ടാക്‌സികൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ വേട്ട

ആപ്പ് വഴി ബുക്ക് ചെയ്ത് പിടികൂടി! അനധികൃത ബൈക്ക് ടാക്‌സികൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ വേട്ട

 





കാക്കനാട്: എറണാകുളം ജില്ലയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ബൈക്ക് ടാക്‌സികൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് ശക്തമായ നടപടി തുടങ്ങി. ആപ്പ് വഴി ടൂവീലർ ബുക്ക് ചെയ്ത് നേരിട്ട് പരിശോധന നടത്തിയ എൻഫോഴ്‌സ്മെന്റ് ആർ.ടി.ഒ. സംഘത്തിന്റെ മിന്നൽ പരിശോധനയിൽ 36 സ്വകാര്യ ഇരുചക്ര വാഹനങ്ങൾ കുടുങ്ങി. നിയമവിരുദ്ധമായി ടാക്‌സി സർവീസ് നടത്തിയതിന് 1.18 ലക്ഷം രൂപ പിഴ ഈടാക്കി.

കളക്ടറേറ്റ് പരിസരം, ഇൻഫോപാർക്ക്, കളമശ്ശേരി, എറണാകുളം നഗരത്തിലെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. റൈഡ് സ്വീകരിക്കാൻ എത്തിയ വാഹനങ്ങൾ പരിശോധിച്ചപ്പോഴാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. പിടിയിലായ നിരവധി വാഹനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയും മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റും (PUC) ഇല്ലായിരുന്നുവെന്നും അധികൃതർ അറിയിച്ചു.

എറണാകുളം എൻഫോഴ്‌സ്മെന്റ് ആർ.ടി.ഒ. ബിജു ഐസക്കിന്റെ നേതൃത്വത്തിൽ അഞ്ച് പ്രത്യേക സ്‌ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന. നഗരത്തിൽ അനധികൃത ബൈക്ക് ടാക്‌സികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

ആപ്പ് ബുക്കിങ് മാത്രമേ അനുവദിക്കൂ

ടൂവീലർ ടാക്‌സികൾക്ക് സാധാരണ ഓട്ടോറിക്ഷകളെയോ കാർ ടാക്‌സികളെയോ പോലെ വഴിയിൽ നിന്ന് യാത്രക്കാരെ കയറ്റി സർവീസ് നടത്താൻ അനുമതിയില്ല. സർക്കാരിന്റെ അഗ്രിഗേറ്റർ ലൈസൻസ് നേടിയ കമ്പനികളുടെ ആപ്പുകൾ വഴി ലഭിക്കുന്ന ബുക്കിങ്ങുകൾക്ക് മാത്രമേ നിയമപരമായി സർവീസ് നടത്താൻ കഴിയൂ.

സ്വകാര്യ വാഹനമെങ്കിൽ ഇൻഷുറൻസ് ആനുകൂല്യം നഷ്ടമാകും

സ്വകാര്യ ആവശ്യങ്ങൾക്ക് രജിസ്റ്റർ ചെയ്ത വാഹനം ടാക്‌സിയായി ഉപയോഗിക്കുന്നതിനിടെ അപകടമുണ്ടായാൽ ഇൻഷുറൻസ് കമ്പനികൾ നഷ്ടപരിഹാരം നൽകേണ്ട ബാധ്യതയില്ല. ടാക്‌സി വിഭാഗത്തിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കാണ് പ്രത്യേക ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക.

ഓൺലൈൻ കമ്പനികൾക്കും മുന്നറിയിപ്പ്

പെർമിറ്റും ടാക്‌സി രജിസ്ട്രേഷനും ഇല്ലാത്ത വാഹനങ്ങളെ സർവീസിന് അനുവദിക്കുന്ന ഓൺലൈൻ അഗ്രിഗേറ്റർ കമ്പനികൾക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. നിയമലംഘനം നടത്തുന്ന കമ്പനികൾക്കെതിരെ ട്രാൻസ്പോർട്ട് കമ്മിഷണർക്ക് ശുപാർശ നൽകുമെന്നും അധികൃതർ അറിയിച്ചു.

1100 രൂപ മതി, സ്വകാര്യ ബൈക്ക് നിയമപരമായി ടാക്‌സിയാക്കാം

സ്വകാര്യ ഇരുചക്ര വാഹനം നിയമപരമായി ടാക്‌സിയാക്കി മാറ്റാൻ ആർ.ടി. ഓഫീസിൽ അപേക്ഷ നൽകി വാഹനം ടാക്‌സിയായി രജിസ്റ്റർ ചെയ്യണം. മഞ്ഞ നമ്പർ പ്ലേറ്റ്, ടാക്‌സി പെർമിറ്റ്, ടാക്‌സി ഇൻഷുറൻസ് എന്നിവ നിർബന്ധമാണ്. കൺവേർഷനും ഫിറ്റ്നസ് പരിശോധനയ്ക്കുമായി 800 രൂപയും, ടാക്‌സി പെർമിറ്റിന് 300 രൂപയും ഉൾപ്പെടെ ആകെ 1100 രൂപ ഫീസ് അടച്ചാൽ വാഹനം നിയമാനുസൃതമായി ടാക്‌സിയായി ഉപയോഗിക്കാം. പുതിയ ടാക്‌സി വാഹനങ്ങൾക്ക് ആദ്യ എട്ട് വർഷം രണ്ട് വർഷത്തിലൊരിക്കലും തുടർന്ന് എല്ലാ വർഷവും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കേണ്ടതുമാണ്.

നിയമങ്ങൾ പാലിക്കാതെ സ്വകാര്യ വാഹനങ്ങൾ ടാക്‌സിയായി ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Sunday, 19 July 2026

'പ്രിയദർശിനി' സർവീസ് തിരിച്ചടിയെന്ന് സ്വകാര്യ ബസുടമകൾ; തിരക്കുസമയ സർവീസ് നിർത്തണമെന്ന് ആവശ്യം

'പ്രിയദർശിനി' സർവീസ് തിരിച്ചടിയെന്ന് സ്വകാര്യ ബസുടമകൾ; തിരക്കുസമയ സർവീസ് നിർത്തണമെന്ന് ആവശ്യം

 





കാക്കനാട്: കെ.എസ്.ആർ.ടി.സി.യുടെ 'പ്രിയദർശിനി' സർവീസ് സ്വകാര്യ ബസ് മേഖലയെ ഗുരുതര പ്രതിസന്ധിയിലാക്കിയെന്ന് ആരോപിച്ച് തിരക്കേറിയ സമയങ്ങളിലെ സർവീസുകൾ നിർത്തിവയ്ക്കണമെന്ന് സ്വകാര്യ ബസുടമകൾ ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സി.യ്ക്ക് ലഭിക്കുന്നതുപോലെ സ്വകാര്യ ബസ് മേഖലയ്ക്കും സർക്കാർ സാമ്പത്തിക സഹായം അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

'പ്രിയദർശിനി' സർവീസ് മൂലമുണ്ടായ പ്രതിസന്ധി പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിക്ക് മുന്നിൽ എറണാകുളം കളക്ടറേറ്റിൽ നടന്ന തെളിവെടുപ്പിലാണ് മധ്യകേരളത്തിലെ ബസുടമകൾ തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ചത്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, ഇടുക്കി, കോട്ടയം ജില്ലകളിലെ ബസുടമാ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

ഓഗസ്റ്റ് 15-ന് മുമ്പുണ്ടായിരുന്ന കളക്ഷനും 'പ്രിയദർശിനി' പദ്ധതി ആരംഭിച്ചതിന് ശേഷമുള്ള വരുമാനവും തമ്മിൽ വലിയ കുറവുണ്ടായതായി ബസുടമകൾ ചൂണ്ടിക്കാട്ടി. സർക്കാർ പ്രഖ്യാപിച്ച 50 ശതമാനം നികുതി ഇളവ് നഷ്ടം നികത്താൻ പര്യാപ്തമല്ലെന്നും അവർ വ്യക്തമാക്കി.

സർക്കാർ ആവശ്യമായ ധനസഹായം നൽകിയാൽ സ്വകാര്യ ബസുകളിലും സൗജന്യ യാത്ര അനുവദിക്കാൻ തയ്യാറാണെന്ന് ഉടമകൾ അറിയിച്ചു. ഇതിനായി യാത്രക്കാരുടെ വിരലടയാളം രേഖപ്പെടുത്തി ടിക്കറ്റ് നൽകുന്ന ബയോമെട്രിക് സംവിധാനം ബസുകളിൽ ഏർപ്പെടുത്തി, വിതരണം ചെയ്യുന്ന സൗജന്യ ടിക്കറ്റുകളുടെ തുക സർക്കാർ കൃത്യമായി റീഫണ്ട് ചെയ്യണമെന്നാണ് അവരുടെ പ്രധാന ആവശ്യം. വിദ്യാർഥികളുടെ കൺസെഷൻ നിരക്കും സാധാരണ ബസ് ചാർജും അടിയന്തരമായി വർധിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

സ്വകാര്യ ബസുകൾ സർവീസ് നടത്താത്ത ഗ്രാമീണ റൂട്ടുകളിൽ മാത്രമായി കെ.എസ്.ആർ.ടി.സി.യുടെ ഗ്രാമവണ്ടി സർവീസുകൾ പരിമിതപ്പെടുത്തുക, ഡീസൽ സബ്‌സിഡി അനുവദിക്കുക, നിലവിലെ 27 ശതമാനം സെയിൽസ് ടാക്സ് കുറയ്ക്കുക, വാർഷിക റോഡ് ടാക്സ് പൂർണമായും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും ബസുടമകൾ മുന്നോട്ടുവച്ചു.

അതോടൊപ്പം, കെ.എസ്.ആർ.ടി.സി. പുതിയ ബസുകൾ വാങ്ങുന്നതിന് പകരം സ്വകാര്യ ബസുകൾ ലീസിന് എടുക്കണമെന്നും, ക്ഷേമനിധി ഫണ്ടിൽ നിന്ന് ബസുടമകൾക്ക് സഹായം നൽകണമെന്നും, നിലവിലെ ക്ഷേമനിധി ബാധ്യത കുറയ്ക്കുന്നതിനായി ജീവനക്കാരുടെ എണ്ണം സംബന്ധിച്ച മാനദണ്ഡത്തിൽ ഇളവ് അനുവദിക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

72-ാംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം; മികച്ച നടൻ മമ്മൂട്ടി,

72-ാംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം; മികച്ച നടൻ മമ്മൂട്ടി,

 


മികച്ച തമിഴ് സിനിമയായി ധനുഷ് ഒരുക്കിയ റായനും തെരഞ്ഞെടുക്കപ്പെട്ടു


ന്യൂഡല്‍ഹി: 72-ാംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. ഫീച്ചർ സിനിമാ വിഭാഗത്തിൽ 400 സിനിമകളാണ് ജൂറിക്ക് മുന്നിലെത്തിയത്. മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിയും ഹിന്ദി നടൻ കാർത്തിക് ആര്യനും പങ്കിട്ടു.  മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം ആർട്ടിക്കിൾ 370 സ്വന്തമാക്കി. ഈ സിനിമയിലെ അഭിനയത്തിന് യാമി ഗൗതം മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. കൽക്കി 2898 AD-യാണ് മികച്ച ജനപ്രിയ സിനിമ. ഫെമിനിച്ചി ഫാത്തിമയാണ് മികച്ച മലയാളം സിനിമ. 

മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം വൈക്കം വിജയലക്ഷ്മി സ്വന്തമാക്കി. അജയന്റെ രണ്ടാം മോഷണം എന്ന സിനിലയിലെ 'അങ്ങ് വാനക്കോണില്' എന്ന ഗാനത്തിലൂടെയാണ് ഈ പുരസ്‌കാര നേട്ടം.

മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം ഭ്രമയുഗത്തിലൂടെ ഷെഹനാദ് ജലാൽ സ്വന്തമാക്കി. നോൺ ഫീച്ചർ സിനിമാ വിഭാഗത്തിൽ മലയാളത്തിൽ നിന്നുള്ള 'ഭദ്രകാളി നാടക' ത്തിന് സ്പെഷ്യൽ ജൂറി പരാമർശമുണ്ട്.  ധനുഷ് ഒരുക്കിയ റായനാണ് മികച്ച തമിഴ് സിനിമ. കാർത്തി, അരവിന്ദ് സ്വാമി എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തിയ മെയ്യഴകൻ, ധനുഷ് നായകനായെത്തിയ ക്യാപ്റ്റൻ മില്ലർ എന്നീ തമിഴ് സിനിമകൾ പ്രത്യേക ജൂറി പരാമർശം സ്വന്തമാക്കി.
മികച്ച ശബ്ദ മിശ്രണത്തിനാണ് മെയ്യഴകൻ പുരസ്‌കാരം നേടിയത്. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം സംഗീത സംവിധായകൻ ജി.വി പ്രകാശ് സ്വന്തമാക്കി. മികച്ച സംവിധായകനുള്ള പുരസ്‌കാരം അമരൻ എന്ന തമിഴ് സിനിമയിലൂടെ രാജ്‌കുമാർ പെരിയസാമി സ്വന്തമാക്കി.





ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 18 July 2026

ഹൈഡ്രജൻ ട്രെയിൻ പദ്ധതിക്ക് പിന്നിൽ കൊച്ചി കമ്പനിയും; തിളക്കമായി മലയാളി സാന്നിധ്യം

ഹൈഡ്രജൻ ട്രെയിൻ പദ്ധതിക്ക് പിന്നിൽ കൊച്ചി കമ്പനിയും; തിളക്കമായി മലയാളി സാന്നിധ്യം

ഇന്ത്യയുടെ ഹൈഡ്രജൻ ട്രെയിൻ കുതിപ്പിൽ 'കൊച്ചിൻ ടച്ച്'; അഭിമാനമായി ഫ്‌ളൂയീട്രോൺ ഇന്ത്യ 






ലോകത്തെ ഏറ്റവും കരുത്തുള്ള ഹൈഡ്രജൻ ട്രെയിനുമായി ഇന്ത്യ ചരിത്രക്കുതിപ്പ് നടത്തുമ്പോൾ, അതിന് പിന്നിൽ ഒരു മലയാളി കമ്പനിയുടെ കരുത്തും. 
ആഗോളതലത്തിൽ ശ്രദ്ധേയമാകുന്ന ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ ഹൈഡ്രജൻ ട്രെയിൻ പദ്ധതിയിൽ മലയാളിയുടെ കരസ്പർശവും. ട്രെയിനിൽ ഹൈഡ്രജൻ ഇന്ധനം സംഭരിക്കാനാവശ്യമായ ഡിസ്‌പെൻസറുകൾ, ഉയർന്ന മർദത്തിലേക്ക് മാറ്റാനുള്ള ഉപകരണങ്ങൾ എന്നിവയെല്ലാം വിജയകരമായി വികസിപ്പിച്ചത് കൊച്ചിയിലെ ഫ്‌ളൂയീട്രോൺ ഇന്ത്യയാണ്. ഹരിത ഊർജ്ജ മേഖലയിലെ ഇന്ത്യയുടെ വലിയൊരു ചുവടുവെപ്പിലാണ് ഈ കൊച്ചി കമ്പനി പങ്കാളികളായിരിക്കുന്നത്.

കാക്കനാട് സ്‌പെഷ്യൽ ഇക്കണോമിക് സോൺ (CSEZ) ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ പ്രസിഡന്റും സി.ഇ.ഒ.യും മലയാളിയായ ടോം ജോസഫാണ്. ഭാരത് പെട്രോളിയത്തിലും കൊച്ചി എണ്ണശുദ്ധീകരണശാലയിലും (Kochi Refinery) ദീർഘകാലത്തെ സേവനത്തിന് ശേഷം വിരമിച്ച തൃപ്പൂണിത്തുറ സ്വദേശിയായ ഷാജുവും വിരമിക്കലിന് ശേഷം ഫ്‌ളൂയീട്രോൺ കമ്പനിയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്.




 രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ 'നമോ ഗ്രീൻ' പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു; ചരിത്രക്കുതിപ്പിൽ ഇന്ത്യ

 ഇന്ത്യയുടെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിനും ലോകത്തിലെ ഏറ്റവും നീളമേറിയ ബ്രോഡ്‌ഗേജ് ഹൈഡ്രജൻ ട്രെയിനുമായ 'നമോ ഗ്രീൻ ട്രെയിൻ' പ്രയാണം ആരംഭിച്ചു. ഹരിയാണയിലെ ജിന്ദിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ട്രെയിനിന്റെ കന്നിസർവീസ് ഫ്‌ളാഗ് ഓഫ് ചെയ്തത്. ആഗോള എണ്ണപ്രതിസന്ധിക്കിടയിലും ഇന്ത്യയുടെ വികസനക്കുതിപ്പ് ഒട്ടും സ്തംഭിച്ചില്ലെന്നതിന്റെ വ്യക്തമായ തെളിവാണ് ഈ പുതിയ എച്ച്-ട്രെയിൻ (H2 Train) പദ്ധതി എന്ന് ഫ്‌ളാഗ് ഓഫ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി വ്യക്തമാക്കി.

പശ്ചിമേഷ്യൻ സംഘർഷങ്ങൾ പോലുള്ള ആഗോള പ്രതിസന്ധികൾ 2014-ന് മുൻപാണ് ഉണ്ടായതെങ്കിൽ ഇന്ത്യൻ റെയിൽവേ പൂർണ്ണമായും സ്തംഭിച്ചുപോകുമായിരുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അക്കാലത്ത് ഭൂരിഭാഗം ട്രെയിനുകളും ഡീസൽ എൻജിനുകളെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ 12 വർഷത്തിനിടെ രാജ്യത്തെ റെയിൻവേ ശൃംഖലയുടെ 99 ശതമാനവും വിജയകരമായി വൈദ്യുതീകരിക്കാൻ കഴിഞ്ഞുവെന്നും, അതിന്റെ തുടർച്ചയായാണ് ഇപ്പോൾ ഹൈഡ്രജൻ ട്രെയിൻ യാഥാർഥ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൽക്കരിയിൽ നിന്നും നീരാവിയിൽ നിന്നും തുടങ്ങി ഇപ്പോൾ പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ഊർജസ്രോതസ്സുകളിലേക്ക് ഇന്ത്യൻ റെയിൽവേ നടത്തുന്ന പരിണാമത്തിന്റെ പുതിയ അധ്യായമാണ് ഈ നാഴികക്കല്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും വ്യക്തമാക്കി.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക