തിരുവനന്തപുരം: അങ്കമാലി–എരുമേലി ശബരി റെയിൽപ്പാതയ്‌ക്കായി എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽനിന്ന് 303.5 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ കലക്ടർമാർക്ക് അനുമതി നൽകി.
ഇത് സംബന്ധിച്ച് റവന്യു വകുപ്പ് ഉത്തരവിറക്കി. എറണാകുളം ജില്ലയിൽനിന്ന് 152.05 ഹെക്ടറും ഇടുക്കിയിൽനിന്ന് 31.64 ഹെക്ടറും കോട്ടയത്തുനിന്ന് 119.8 ഹെക്ടറുമാണ് ഏറ്റെടുക്കുന്നത്. ഏറ്റെടുക്കുന്ന ഭൂമിയുടെ സർവേ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ഉത്തരവിലുണ്ട്.
എറണാകുളം ജില്ലയിൽ 17 വില്ലേജുകളിലെയും ഇടുക്കിയിൽ മൂന്നും കോട്ടയത്ത് 13 വില്ലേജുകളിലെയുമാണ് ഭൂമി ഏറ്റെടുക്കുന്നത്. ഉത്തരവിറങ്ങിയതോടെ ഭൂമിയേറ്റെടുക്കൽ നടപടികൾ ഉടൻ ആരംഭിക്കും.
ജനുവരി അവസാനംവരെ പദ്ധതി കേന്ദ്രസർക്കാർ മരവിപ്പിച്ചിരിക്കുകയായിരുന്നു. സംസ്ഥാന സർക്കാരിന്റെ നിരന്തര ഇടപെടലിനെ തുടർന്നാണ് ഇപ്പോൾ നടപടി വേഗത്തിലാക്കിയത്.
പദ്ധതിച്ചെലവിന്റെ 50 ശതമാനം സംസ്ഥാന സർക്കാരാണ് നൽകുക. ഇതുപ്രകാരം കിഫ്‌ബി വഴി 1900 കോടി രൂപ നൽകും. ഭൂമി ഏറ്റെടുക്കാനുള്ള തുകയും ഇതിൽപ്പെടും. കേന്ദ്ര ബജറ്റിൽ പദ്ധതിക്കായി തുക മാറ്റിവച്ചിരുന്നില്ല.
ഇടുക്കിയെ റെയിൽവേ ഭൂപടത്തിലേക്ക് കൊണ്ടുവരികയും ശബരിമല തീർഥാടകർക്ക് സഹായമാകുകയും ചെയ്യുന്ന പദ്ധതി അത്യാവശ്യമാണെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. 1997–98 റെയിൽവേ ബജറ്റിൽ അനുവദിച്ച പദ്ധതിയാണിത്. അങ്കമാലിയിൽനിന്ന് കാലടി വരെയുള്ള റെയിൽവേ ലൈൻ പൂർത്തിയാക്കിയിട്ടുണ്ട്. 111 കിലോമീറ്ററാണ് നിർദിഷ്ട പദ്ധതി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കൊച്ചി: ഹോട്ടലുകൾക്ക് ഗ്യാസ് സിലിണ്ടർ ലഭ്യമാക്കണമെന്ന ആവശ്യത്തിൽ സംസ്ഥാന സർക്കാരും കൈമലർത്തി. കേരളഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിന്റെ നേതൃത്വത്തിൽ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തിയിരുന്നു. സംസ്ഥാനത്തിന് ഒന്നും ചെയ്യാനാകില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.
80 ശതമാനത്തിലേറെ ഹോട്ടലുകളും അടച്ചതും മറ്റിടങ്ങളിൽ നാമമാത്രവിഭവങ്ങളാക്കിയതും ഭാരവാഹികൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. തൊഴിലാളികളുടെ പ്രതിസന്ധികൾ ഉൾപ്പെടെ വിവരിക്കുന്ന നിവേദനവും കൈമാറി.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ സർക്കാരിന് ഇടപെടാനാകില്ലെന്നറിയിച്ച സാഹചര്യത്തിൽ നിവേദനം ചീഫ്സെക്രട്ടറിക്ക് കൈമാറി.
സംസ്ഥാന സർക്കാരിനു മാത്രമായി ഒന്നും ചെയ്യാനാകില്ലെന്ന് ചീഫ് സെക്രട്ടറിയും അറിയിച്ചെന്ന് ഭാരവാഹികൾ മാധ്യമങ്ങളോട് പറഞ്ഞു.
ഹോട്ടൽ, റസ്റ്റോറന്റ് മേഖലകൾ കൊവിഡ് കാലത്തിനു സമാനമായ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ പരസ്യപ്രതിഷേധം വേണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ഇന്ന് സെക്രട്ടേറിയറ്റ് യോഗം തീരുമാനമെടുക്കുമെന്ന്
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കൊച്ചി/ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം കാരണം ഇന്ത്യയിൽ പാചക വാതക വിതരണം തടസപ്പെട്ടതോടെ രാജ്യത്താകെ ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും താഴ് വീഴുന്നു. പ്രതിസന്ധി മറികടക്കാൻ വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി വിതരണം എണ്ണക്കമ്പ നികൾ നിറുത്തി. ഇറാൻ യുദ്ധം കാരണം ഗൾഫ് രാജ്യങ്ങൾ ഉത്പാദനം കുറച്ചതും ഹോർമുസ് കടലിടുക്കിലൂടെ ഗതാഗതം തടസപ്പെട്ടതുമാണ് ക്ഷാമ കാരണം.
ഗാർഹിക കണക്ഷനും നിയന്ത്രണത്തോടെയാണ് നൽകുന്നത്. കഴിഞ്ഞയാഴ്ചവരെ ബുക്കു ചെയ്താൽ അടുത്ത ദിവസം ഗ്യാസ്കിട്ടുമായിരുന്നു. ഇപ്പോൾ ബുക്കിംഗ് ഇടവേള 25 ദിവസമാക്കിയിട്ടുണ്ട്. അതേ സമയം, ഗാർഹിക സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഇന്നലെ അവശ്യസാധന നിയമം നടപ്പാക്കി. ഇതനുസരിച്ച് എൽ.പി.ജി, സി.എൻ.ജി, പൈപ്പ്ഡ് ഗ്യാസ്തുടങ്ങിയ മുൻഗണന മേഖലകൾക്ക് നൽകിയ ശേഷമേ പ്രകൃതി വാതകം മറ്റുള്ളവർക്കു ലഭ്യമാക്കൂ.സി.എൻ.ജി,പൈപ്പ്ഡ് പാചക വാതകം എന്നിവ മാത്രമാണ് പ്രകൃതി വാതക വിതരണത്തിൽ മുൻഗണന നൽകിയിരുന്നത്.
അവശ്യസേവനമേഖലകളായ ആശുപത്രികൾ, സ്കൂളുകൾ തുടങ്ങിയ മുൻഗണനാ മേഖലകളിലേക്ക് മാത്രമായി വാണിജ്യ എൽ.പി.ജി സിലിണ്ടറുകളുടെ വിതരണം നിയന്ത്രിക്കും. ഗാർഹിക ഉപഭോക്താക്കൾക്കും ഗാർഹികേതര മേഖലകൾക്കും പാചക വാതകം ഉറപ്പാക്കുന്നതിന് ഉത്പാദനം വർദ്ധിപ്പിക്കാനും ആവശ്യമായ സ്റ്റോക്ക് സൂക്ഷിക്കാനും പെട്രോളിയം മന്ത്രാലയം നടപടി തുടങ്ങിയെന്ന്ബി.പി.സി.എല്ലും ഐ. ഒ.സിയും എച്ച്.പി.സി.എല്ലും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനുകളുടെ അഭ്യർത്ഥനയെ തുടർന്ന്
ഹോട്ടലുകൾ, റെസ്‌റ്റോറൻ്റ കൾ തുടങ്ങിയ വാണിജ്യ മേഖലകളിൽ പാചകവാതക ലഭ്യത ഉറപ്പാക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ 3 എണ്ണ കമ്പനികളെയും എക്സിക്യൂട്ടീവ് ഡയറക്ടർമാരെ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ സമിതി രൂപീകരിച്ചു.
റഷ്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്നതിനുള്ള സാധ്യതയും വിദേശകാര്യമന്ത്രാലയം പരിശോധിക്കുന്നുണ്ട്.
സാധാരണക്കാരെ ബാധിക്കാത്ത വിധം വില പിടിച്ചു നിറുത്താനുള്ള സാമ്പത്തിക പാക്കേജുകളും യോഗം ചർച്ച ചെയ്തു. പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വിതരണത്തിൽ മുൻഗണന
🔴 ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതകം 🔴പൈപ്പ് വഴിയുള്ള എൽപിജി🔴
🔴 സിഎൻജി വിതരണം🔴 ആശുപത്രി സ്കൂൾ തുടങ്ങിയവയ്ക്കുള്ള വാണിജ്യ എൽപിജി
തടസ്സം
🔴 ഹോട്ടൽ റസ്റ്റോറന്റ് മേഖലകൾ 🔴 വളം ഉത്പാദനം അടക്കമുള്ള മേഖലകളുടെ പ്രവർത്തനം
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ സുരക്ഷ പദ്ധതിയിൽ അംഗമായിരിക്കെ മരണപെട്ട കുടുബങ്ങൾക്കുള്ള സുരക്ഷ ഫണ്ടായ 10 ലക്ഷം രൂപ എം.എൽ.എ. ടി. ജെ വിനോദ് കൈമാറുന്നു. ബി.ജെ.പി. എം.എസ്.എം.ഇ. സ്റ്റേറ്റ് കൺവീനർ സി. വി. സജിനി, സംസ്ഥാന ജനറൽ സെക്രട്ടറി എൻ. അബ്‌ദുൾ റസാഖ്, സംസ്ഥാന പ്രസിഡൻ്റ് ജി. ജയപാൽ, സംസ്ഥാന രക്ഷാധികാരി കെ. പി ബാലകൃഷ്ണ പൊതുവാൾ, സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് അസീസ് മൂസ, ജില്ലാ പ്രസിഡൻ്റ് വി. ടി. ഹരിഹരൻ, ജില്ലാ ട്രഷറർ എൻ. അബ്‌ദുൾ സമദ് എന്നിവർ സമീപം.
കൊച്ചി : കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ അംഗങ്ങൾക്കായി
വിഭാവനം ചെയ്‌തിട്ടുള്ള കെ.എച്ച്.ആർ.എ. സുരക്ഷ പദ്ധതിയിൽ അംഗമായിരിക്കെ മരണമടഞ്ഞ 3 അംഗങ്ങളുടെ നോമിനിക്ക് 10 ലക്ഷം രൂപ വീതം വിതരണം ചെയ്തു. എറണാകുളം എം.ജി. റോഡിൽ നടന്ന സുരക്ഷഫണ്ട് വിതരണവും ഇഫ്‌താർ സംഗമവും ടി. ജെ. വിനോദ് എം.എൽ.എ. ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന പ്രസിഡൻ്റ് ജി. ജയപാൽ അദ്ധക്ഷതവിഹച്ച ചടങ്ങിൽ മേയർ വി. കെ. മിനിമോൾ, ഹെൽത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീന ടീച്ചർ, വർക്ക്‌സ് കമ്മിറ്റി ചെയർമാൻ ടി. കെ. അഷറഫ്, ബി.ജെ.പി. എം.എസ്.എം.ഇ. സ്റ്റേറ്റ് കൺവീനർ & മീഡിയ പാനലിസ്റ്റ് സി. വി. സജിനി, കെ.എച്ച്.ആർ.എ. സംസ്ഥാന ജനറൽ സെക്രട്ടറി എൻ. അബ്‌ദുൾ റസാഖ്, സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് അസീസ് മൂസ, സംസ്ഥാന ട്രഷറർ സി. ബിജുലാൽ, കേരള കൗമുദി ഡെപ്യൂട്ടി എഡിറ്റർ പ്രഭു വാര്യർ, മനോരമ പബ്ലിക്കേഷൻ ഹെഡ് കുരുവിള ഈപ്പൻ, പ്രസ് ക്ലബ് സെക്രട്ടറി ഷാജിൽ, മാതൃഭൂമി ബ്യൂറോ ചീഫ് സിറാജ് കാസിം, മുതിർന്ന പത്രപ്രവർത്തകൻ സൂഫി, സഞ്ജയ്‌ഫിലിപ്പ് മനോരമ ന്യൂസ് തുടങ്ങിയവർ പങ്കെടുത്തു.
സുരക്ഷ പദ്ധതിയിൽ അംഗമായിരിക്കെ മരണമടഞ്ഞ അംഗത്തിന്റെ നോമിനിക്ക് 10 ലക്ഷം രൂപ വീതം വിതരണം ചെയ്തു. മേയർ വി. കെ. മിനിമോൾ 10 ലക്ഷം അംഗത്തിന്റെ ബന്ധുക്കൾക്ക് കൈമാറുന്നു.
ഹെൽത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീന ടീച്ചർ,സുരക്ഷ പദ്ധതിയിൽ അംഗമായിരിക്കെ മരണമടഞ്ഞ അംഗത്തിന്റെ നോമിനിക്ക് 10 ലക്ഷം രൂപ നൽകുന്നു.
കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ സുരക്ഷ പദ്ധതിയിൽ അംഗമായിരിക്കെ മരണപെട്ട കുടുബങ്ങൾക്കുള്ള സുരക്ഷ ഫണ്ടായ 10 ലക്ഷം രൂപ എം.എൽ.എ. ടി. ജെ വിനോദ് കൈമാറുന്നു. ബി.ജെ.പി. എം.എസ്.എം.ഇ. സ്റ്റേറ്റ് കൺവീനർ സി. വി. സജിനി, സംസ്ഥാന ജനറൽ സെക്രട്ടറി എൻ. അബ്‌ദുൾ റസാഖ്, സംസ്ഥാന പ്രസിഡൻ്റ് ജി. ജയപാൽ, സംസ്ഥാന രക്ഷാധികാരി കെ. പി ബാലകൃഷ്ണ പൊതുവാൾ, സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് അസീസ് മൂസ, ജില്ലാ പ്രസിഡൻ്റ് വി. ടി. ഹരിഹരൻ, ജില്ലാ ട്രഷറർ എൻ. അബ്‌ദുൾ സമദ് എന്നിവർ സമീപം.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കൊച്ചി | എറണാകുളത്ത് അമിതവേഗത്തിലെത്തിയ കാര്‍ വിദ്യാര്‍ഥിനിയെ ഇടിച്ചുതെറിപ്പിച്ചു. അപകട ശേഷം കാര്‍ നിര്‍ത്താതെ പോയി. ഭവന്‍സ് സ്‌കൂളിന് സമീപം ആണ് അപകടമുണ്ടായത്. സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെയാണ് കാറിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കരളില്‍ രക്തസ്രാവം ഉണ്ടായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടമുണ്ടാക്കിയ കാര്‍ ഇതുവരെ കണ്ടെത്താനായില്ല. വ്യാഴാഴ്ചയാണ് സ്‌കൂളിലേക്ക് വരികയായിരുന്ന പെണ്‍കുട്ടിയെ കാര്‍ ഇടിച്ചുതെറിപ്പിച്ചത്.
കറുത്ത നിറത്തിലുള്ള കാര്‍ ആണ് ്പകടം വരുത്തിയത്. ദൃശ്യത്തില്‍ നമ്പര്‍ വ്യക്തമല്ല. കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും തയ്യാറാകാതെ അജ്ഞാതന്‍ കാറോടിച്ച് പോവുകയായിരുന്നു. രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും പോലീസിനെ സമീപിച്ചതോടെ കേസ് എടുത്തു. കാര്‍ കണ്ടെത്തുവാനുള്ള അന്വേഷണം തുടരുന്നതായി പോലീസ് അറിയിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
സൂചന പണിമുടക്കിനൊരുങ്ങി സിനിമാ സംഘടനകൾ. ജനുവരി 22 നാണ് സിനിമാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. തിയേറ്ററുകൾ അടച്ചിടും ഷൂട്ടിങ്ങുകൾ നിർത്തിവെക്കുകയും ചെയ്യും. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്നും സിനിമാ സംഘടനകൾ അറിയിച്ചു.
സർക്കാരിന്റെ ഉടമസ്ഥതയിലുള്ള തിയേറ്ററുകളിലേക്ക് സിനിമകൾ നൽകേണ്ടതില്ലെന്നും തങ്ങൾ സമരത്തിന് ഒരുങ്ങുകയാണെന്നും നേരത്തെ ഫിലിം ചേമ്പർ അറിയിച്ചിരുന്നു. പത്ത് വർഷമായി വിനോദ നികുതിയിൽ ഇളവും സബ്സിഡിയും ആവശ്യപ്പെടുന്നുണ്ടെങ്കിലും ആവശ്യം പരിഗണിക്കപ്പെട്ടില്ല. വിനോദ നികുതി കുറക്കാത്തതിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണത്തിനൊരുങ്ങുന്നത്. താരങ്ങളുടെ പ്രതിഫലം താങ്ങാവുന്നതിനപ്പുറമാണെന്നും സിനിമാ നിർമാണം കുറഞ്ഞു വരികയാണെന്നും നിർമാതാക്കള്‍ മുന്നറിയിപ്പ് നൽകിയിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
എറണാകുളം: കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ 2025 ൽ സംസ്ഥാന വനിതാ വിങ്ന് തുടക്കം കുറിച്ചു. സംസ്ഥാന പ്രസിഡണ്ടന്റായി തെരഞ്ഞെടുക്കപ്പെട്ട ജി. ജയപാൽ, ജനറൽ സെക്രട്ടറി N. അബ്ദുൾ റസാഖ്, ട്രഷറർ സി. ബിജുലാൽ ന്റെ നേതൃത്വത്തിൽ. സംസ്ഥാന വനിതാ വിങ് പ്രസിഡണ്ടന്റായി ആശാ ലില്ലി തോമസ് ( എറണാകുളം), സെക്രട്ടറിയായി മായാ സുനിൽ
( ഇടുക്കി) ട്രഷററായി റഹ്മത്ത് ബാബു (തൃശ്ശൂർ ) വർക്കിംഗ് പ്രസിഡണ്ടന്റായി അനു കുഞ്ഞപ്പൻ (തിരുവനന്തപുരം ) എന്നിവരെ തിരഞ്ഞെടുത്തു.
സംസ്ഥാന കൺവെൻഷൻ 2025 മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ഈസ് ഓഫ് ഡൂയിങ് ബിസിനസ്സിൽ തുടർച്ചയായി ഒന്നാംസ്ഥാനത്തെത്തിച്ചതിന് മന്ത്രിയെ സംസ്ഥാന പ്രസിഡൻ്റ് കെ.പി. ബാലകൃഷ്ണ പൊതുവാൾ ആദരിച്ചു. ടി.ജെ. വിനോദ് എം എൽഎ മുഖ്യാതിഥിയായി. കെ എച്ച്ആർഎ സുരക്ഷാഫണ്ട് മന്ത്രി വിതരണം ചെയ്തു. ജനറൽ സെക്രട്ടറി ജി. ജയപാൽ, ട്രഷറർ മുഹമ്മദ് ഷെരീഫ് എന്നിവർ പ്രസംഗിച്ചു.
KHRA സുരക്ഷ പദ്ധതിയിൽ അംഗമായിരുന്ന ഹോട്ടൽ ഉടമയുടെ നോമിനിക്ക് 10 ലക്ഷത്തിന്റെ ചെക്ക് വ്യവസായ മന്ത്രി പി രാജീവ് നൊമിനിക്ക് കൈമാറുന്നു
സാമ്പത്തിക വളർച്ചയെ നയിക്കുവാനും, സാമൂഹിക വികസനം വർദ്ധിപ്പിക്കുവാനും സമൂഹങ്ങളെ ശക്തിപ്പെടുത്താനും, സ്ത്രീകൾക്ക് തുല്യ അവസരങ്ങൾ നൽകി കൊണ്ട് ഒറ്റകെട്ടായി കൂടുതൽ നീതിയുക്തവും തുല്യവുമായ ഒരു സമൂഹത്തെ വളർത്തിയെടുക്കാൻ വൈവിധ്യമാർന്ന കാഴ്ചപ്പാടുകളിലൂടെയും ബിസിനസിലെ വളർച്ചയും,ആരോഗ്യം, ഹൈജീൻ എന്നിവയിലെ മികച്ച പ്രകടനവും സ്ത്രീ ശാക്തീകരണം വഴി ദേശീയ പുരോഗതിയും, മികച്ച കുടുംബ ക്ഷേമം ഉറപ്പാക്കാനും വേണ്ടിയാണ് വനിതാ വിങ് രൂപീകരിച്ചതെന്ന് സംസ്ഥാന നേതൃത്വം പറഞ്ഞു
സംസ്ഥാന വനിതാ വിങ് പ്രസിഡണ്ടന്റായി ആശാ ലില്ലി തോമസ് ( എറണാകുളം), സെക്രട്ടറിയായി മായാ സുനിൽ
( ഇടുക്കി) ട്രഷററായി റഹ്മത്ത് ബാബു (തൃശ്ശൂർ ) വർക്കിംഗ് പ്രസിഡണ്ടന്റായി അനു കുഞ്ഞപ്പൻ (തിരുവനന്തപുരം ) മറ്റ് പ്രതിനിധികളും അംഗങ്ങളും
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Kerala Hotel News is a News and Infotainment Media owned by Kerala Hotel and Restaurant Association (KHRA). It has over 50,000 members including restaurants, hotels, cafes, bakeries, lodges, tourist homes, resorts etc. The organizational structure of KHRA includes district and regional committees all over KERALA. We welcome the members and the public to use this digital platform to be in touch with KHRA.
Register Vacancies
For the Members of Kerala Hotel News those who need labors and those who need Jobs can register here
Kerala Hotel News Logo Inauguration
Logo inauguration in KERALA HOTEL & RESTAURANT ASSOCIATION Annual meeting on 2023 feb 12