Saturday, 13 December 2025

തീപ്പെട്ടി ചോദിച്ചിട്ട് കൊടുക്കാത്തതിന് മര്‍ദനമെന്ന് പരാതി; രണ്ട് പേര്‍ പിടിയില്‍

തീപ്പെട്ടി ചോദിച്ചിട്ട് കൊടുക്കാത്തതിന് മര്‍ദനമെന്ന് പരാതി; രണ്ട് പേര്‍ പിടിയില്‍

 


കൊല്ലം: തീപ്പെട്ടി ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ വിരോധത്തില്‍ മധ്യവയസ്‌കനെ മര്‍ദിച്ചെന്ന കേസില്‍ പ്രതികള്‍ പിടിയില്‍. കായംകുളം ചേരാവള്ളി എ എസ് മന്‍സില്‍ ആരിഫ് (21), കായംകുളം ദേശത്തിനകം ഓണമ്പള്ളില്‍ ആദില്‍ (20) എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. എറണാകുളം ഭാഗത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്.


ഡിസംബര്‍ നാലിന് പുലര്‍ച്ചെ 2.45 ന് പറയകടവിന് സമീപമാണ് സംഭവം. പറയക്കടവ് സ്വദേശിയായ സുഭാഷ് ജോലിക്ക് പോകാനായി വരവെ പ്രതികള്‍ തീപ്പെട്ടി ചോദിക്കുകയും അത് കൊടുക്കാത്തതിന്റെ വിരോധത്തില്‍ മാരകായുധം വെച്ച് തലയ്ക്ക് അടിച്ചുവെന്നാണ് പരാതി. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികള്‍ ഒളിവിലായിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് പ്രതികളെ പിടികൂടിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നേതൃമാറ്റം വേണമെന്ന് സോണിയാ ഗാന്ധിക്ക് കോണ്‍ഗ്രസ് നേതാവിന്റെ കത്ത്

നേതൃമാറ്റം വേണമെന്ന് സോണിയാ ഗാന്ധിക്ക് കോണ്‍ഗ്രസ് നേതാവിന്റെ കത്ത്

 


കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പ്രായത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചും പാർട്ടിയുടെ നിലവിലെ നേതൃത്വത്തെ ചോദ്യം ചെയ്തും പാർട്ടി നേതാവ് സോണിയാ ഗാന്ധിക്ക് കത്തെഴുതി ഒഡീഷയിലെ കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ മുഹമ്മദ് മോക്വിം. ഇത് പാർട്ടിക്കുള്ളിൽ പുതിയ കലാപത്തിന് തുടക്കമിട്ടു.

ഒഡീഷയിലും ദേശീയ തലത്തിലും പാർട്ടിയെ പുനഃരുജ്ജീവിപ്പിക്കാൻ 'ഓപ്പൺ-ഹാർട്ട് സർജറി' നടത്തണമെന്ന് കത്തിൽ ശക്തമായ ഭാഷയിൽ അദ്ദേഹം ആവശ്യപ്പെട്ടു. തിങ്കളാഴ്ചയാണ് മുഹമ്മദ് മോക്വിം സോണിയാ ഗാന്ധിക്ക് കത്തയച്ചത്. ഒഡീഷാ പ്രദേശ് കോൺഗ്രസ് കമ്മിറ്റി(ഒപിസിസി)യുടെ നിലവിലെ അധ്യക്ഷൻ ഭക്ത ചരൺ ദാസിന്റെയും മുൻ പ്രസിഡന്റ് ശരത് പട്‌നായിക്കിന്റെയും നേതൃത്വത്തിൽ പാർട്ടി മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കത്തിൽ ആരോപിച്ചു.

2024ലെ ഒഡീഷയിലെ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലെയും 2025ലെ നുവാപാഡ ഉപതിരഞ്ഞെടുപ്പിലെയും കോൺഗ്രസിന്റെ ദയനീയ പ്രകടനം അദ്ദേഹം ചൂണ്ടിക്കാട്ടി. പാർട്ടിയുടെ സംഘടനാപരമായ ആഴത്തിലുള്ള തകർച്ചയുടെ തെളിവാണിതെന്ന് അദ്ദേഹം പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വലം കൈ, ബലാത്സംഗക്കേസിലെ കൂട്ടുപ്രതി; ഫെന്നി നൈനാന്‍ തോറ്റു

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വലം കൈ, ബലാത്സംഗക്കേസിലെ കൂട്ടുപ്രതി; ഫെന്നി നൈനാന്‍ തോറ്റു

 

അടൂര്‍: അടൂര്‍ നഗരസഭയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഫെന്നി നൈനാന്‍ പരാജയപ്പെട്ടു. പോത്രാട് എട്ടാം വാര്‍ഡില്‍ മത്സരിച്ച ഫെന്നി നൈനാനെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് പരാജയപ്പെടുത്തിയത്.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസില്‍ കൂട്ടുപ്രതിയായി ഫെന്നി നൈനാന്റെ പേരും ചേര്‍ത്തിരുന്നു. രാഹുലിന്റെ വലംകൈയ്യായാണ് ഫെന്നി നൈനാന്‍ അറിയപ്പെടുന്നത്.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതി നല്‍കിയ പരാതിയില്‍ ഫെന്നി നൈനാന്റെ പേരും ഉണ്ടായിരുന്നു. ഹോം സ്‌റ്റേ പോലൊരു കെട്ടിടത്തിലേക്ക് തന്നെ എത്തിച്ചതും തിരികെ കൊണ്ടുപോയതും ഫെന്നി നൈനാന്‍ ആണെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. പരാതി വ്യാജമാണെന്നായിരുന്നു ഫെന്നി ഇതിനോട് പ്രതികരിച്ചത്. പരാതിയിലെ ആരോപണങ്ങള്‍ തെളിയിച്ചാല്‍ സ്ഥാനാര്‍ത്ഥിത്വം രാജിവെക്കാന്‍ തയ്യാറാണെന്നും ഫെന്നി നേരത്തെ വെല്ലുവിളിച്ചിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി ഫെന്നിയുടെ വീട്ടില്‍ പൊലീസ് സംഘം എത്തിയിരുന്നു. പൊലീസ് വീട്ടില്‍ കയറി ഭീഷണിപ്പെടുത്തുകയാണെന്നായിരുന്നു ഇതേ കുറിച്ച് ഫെന്നി പിന്നീട് പ്രതികരിച്ചത്. അതേസമയം, പരാതികളുയര്‍ന്നതിന് പിന്നാലെ ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തിലിന് ആവശ്യമായ സഹായങ്ങള്‍ നല്‍കിയവരില്‍ ഫെന്നിയും ഉണ്ടോ എന്ന് സംശയിക്കുന്നുണ്ട്.

ഇപ്പോള്‍ തിരഞ്ഞെടുപ്പില്‍ ഫെന്നി നെെനാന്‍ പരാജയം നേരിട്ടതോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ യുഡിഎഫിന് തിരിച്ചടിയാകുന്നുണ്ട് എന്ന് വിലയിരുത്തലുകള്‍ വരുന്നുണ്ട്.

അതേസമയം, 14 ജില്ലകളിലായി 244 കേന്ദ്രങ്ങളിലാണ് 1129 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ട് എണ്ണുന്നത്. രണ്ട് ഘട്ടങ്ങളായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2,267 വാര്‍ഡുകള്‍, 14 ജില്ലാപഞ്ചായത്തുകളിലെ 346 വാര്‍ഡുകള്‍, 86 നഗരസഭകളിലെ 3,205 വാര്‍ഡുകള്‍, 6 കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകളിലേയ്ക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.

ഇത്തവണ രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 73.68 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2020 ല്‍ ഇത് 75. 95 ശതമാനമായിരുന്നു. സംസ്ഥാനത്ത് ആകെ 2,10,79,021 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ഡിസംബര്‍ 9ന് 70.9 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ 11ന് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 76.08 ശതമാനം പോളിംഗും രേഖപ്പെടുത്തി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

KCBC കേരള കത്തോലിക്കാ മെത്രാന്‍ സമിതിക്ക് പുതിയ നേതൃത്വം

KCBC കേരള കത്തോലിക്കാ മെത്രാന്‍ സമിതിക്ക് പുതിയ നേതൃത്വം

 


കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിക്ക്  (KCBC) പുതിയ നേതൃത്വം. കോഴിക്കോട് രൂപതാ മെത്രാപ്പോലീത്തയും കേരള റീജിണല്‍ ലത്തീന്‍ കത്തോലിക്കാസഭയുടെ പ്രസിഡന്റുമായ ആര്‍ച്ചുബിഷപ് വര്‍ഗീസ് ചക്കാലക്കലാണ് കെസിബിസിയുടെ പുതിയ പ്രസിഡന്റ്.

പത്തനംതിട്ട മലങ്കര രൂപത മെത്രാനായ ബിഷപ്പ് സാമുവേല്‍ മാര്‍ ഐറേനിയോസിനെ വൈസ്പ്രസിഡന്റായും, ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് തോമസ് തറയിലിനെ സെക്രട്ടറി ജനറലായും കെസിബിസി ആസ്ഥാന കാര്യാലയമായ പാലാരിവട്ടം പിഒസിയിൽ നടന്ന സമ്മേളനത്തിൽ തിരഞ്ഞെടുത്തു.

മൂന്നു വര്‍ഷം കേരള കത്തോലിക്കാസഭയെ നയിച്ച പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് ബാവായ്ക്കും, വൈസ് പ്രസിഡന്‍റ് ബിഷപ്പ് മാർ പോളി കണ്ണൂക്കാടനും, സെക്രട്ടറി ജനറല്‍ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതലയ്ക്കും പൊതുയോഗം നന്ദി അര്‍പ്പിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'രാഹുലും പ്രിയങ്കയും ആപ്പിളും ഓറഞ്ചും പോലെ, താരതമ്യം ചെയ്യരുത്'; രേണുക ചൗധരി

'രാഹുലും പ്രിയങ്കയും ആപ്പിളും ഓറഞ്ചും പോലെ, താരതമ്യം ചെയ്യരുത്'; രേണുക ചൗധരി

 

ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും വയനാട് എംപി പ്രിയങ്കാ ഗാന്ധിയെയും തമ്മില്‍ താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരി. ഇരുവരും വ്യത്യസ്തരായ രണ്ട് പേരാണെന്നും അവരുടെ പ്രസംഗത്തിന്റെ ശൈലിയും വ്യത്യസ്തമാണെന്നും രേണുക ദേശീയ മാധ്യമമായ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പ്രിയങ്കയുടെയും രാഹുലിന്റെയും പ്രസംഗ ശൈലിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് രേണുകയുടെ പ്രതികരണം.

'ഇരുവരും ആപ്പിളും ഓറഞ്ചും പോലെയാണ്. ആരും അവരെ തമ്മില്‍ താരതമ്യം ചെയ്യരുത്. ഇരുവരും വ്യത്യസ്ത വിഷയങ്ങളിലാണ് സംസാരിച്ചത്. പ്രിയങ്ക അവര്‍ പറയേണ്ട കാര്യങ്ങള്‍ തന്നെയാണ് പറഞ്ഞത്. രാഹുലിന്റെ സംസാരശൈലി മറ്റൊന്നാണ്. ഇരുവരും അവരുടെ നിലപാടില്‍ ഉറച്ച് നിന്ന് കാര്യങ്ങള്‍ അവതരിപ്പിച്ചെന്നാണ് ഞാന്‍ കരുതുന്നത്', രേണുക ചൗധരി പറഞ്ഞു.

രാഹുലിന്റെ അത്ര രാഷ്ട്രീയ പരിചയമില്ലാത്ത പ്രിയങ്ക രാഹുലിനേക്കാള്‍ നന്നായി ലോക്‌സഭയില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചുവെന്ന തരത്തിലുള്ള താരതമ്യം ഉയര്‍ന്നുവന്നിരുന്നു. തിങ്കളാഴ്ച വന്ദേമാതരം വിഷയത്തില്‍ പ്രിയങ്ക ലോക്‌സഭയില്‍ നടത്തിയ പ്രസംഗം വലിയ രീതിയില്‍ പ്രശംസ നേടിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുവനടൻ അഖിൽ വിശ്വനാഥ് വീട്ടിൽ മരിച്ച നിലയിൽ

യുവനടൻ അഖിൽ വിശ്വനാഥ് വീട്ടിൽ മരിച്ച നിലയിൽ

 തൃശൂർ: സംസ്ഥാന പുരസ്കാരം നേടിയ യുവനടൻ അഖിൽ വിശ്വനാഥനെ (30) വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചോല എന്ന ചിത്രത്തിലെ കാമുകന്റെ വേഷത്തിലൂടെ ശ്രദ്ധേയനായ നടനാണ്. 'ഓപ്പറേഷന്‍ ജാവ' ഉള്‍പ്പെടെ വേറെയും സിനിമകളില്‍ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

വിദ്യാർഥിയായിരുന്ന സമയത്ത് സഹോദരൻ അരുണിനൊപ്പം അഭിനയിച്ച 'മാങ്ങാണ്ടി' എന്ന ടെലിഫിലിമിലെ അഭിനയത്തിനാണ് ബാലതാരത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചത്. അന്ന് അഖിലിനൊപ്പം സഹോദരൻ അരുണിനും ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചിരുന്നു.

കോടാലിയിൽ മൊബൈൽ ഷോപ്പിൽ മെക്കാനിക്കായിരുന്നു അഖിൽ. കുറച്ചു നാളായി ഇദ്ദേഹം ജോലിക്ക് പോകുന്നില്ലായിരുന്നു. അമ്മ ഗീത ജോലിക്ക് പോകാനുള്ള ഒരുക്കത്തിനിടെയാണ് അഖിലിനെ വീട്ടില്‍ മരിച്ചനിലയിൽ കണ്ടെത്തിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേന്ദ്ര വിവരാവകാശ കമ്മീഷ്ണറായി പി ആർ രമേശിനെ നിയമിച്ചു; പദവിയിലെത്തുന്ന ആദ്യ മലയാളി

കേന്ദ്ര വിവരാവകാശ കമ്മീഷ്ണറായി പി ആർ രമേശിനെ നിയമിച്ചു; പദവിയിലെത്തുന്ന ആദ്യ മലയാളി

 

ന്യൂഡൽഹി: കേന്ദ്ര വിവരാവകാശ കമ്മീഷ്ണറായി മലയാളിയായ പി ആർ രമേശ് നിയമിതനായി. ഈ പദവിയിൽ എത്തുന്ന ആദ്യ മലയാളിയാണ് പി ആർ രമേശ്. ഓപ്പൺ മാഗസിൻ മാനേജിങ് എഡിറ്ററായ പി ആർ രമേശ്, തിരുവല്ല മണ്ണൻകരച്ചിറയിൽ പുത്തൂർ കുടുംബാംഗമാണ്. എക്കണോമിക് ടൈംസ് നാഷണൽ പൊളിറ്റിക്കൽ എഡിറ്റർ ആയിരുന്നു. ടൈംസ് ഓഫ് ഇന്ത്യയിൽ സീനിയർ എഡിറ്ററായ ഭാരതി ജെയ്ൻ ആണ് ഭാര്യ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൂടുതൽ റോയൽ ആകാനൊരുങ്ങി വന്ദേഭാരത്; പുതിയ തീരുമാനവുമായി ഇന്ത്യൻ റെയിൽവെ

കൂടുതൽ റോയൽ ആകാനൊരുങ്ങി വന്ദേഭാരത്; പുതിയ തീരുമാനവുമായി ഇന്ത്യൻ റെയിൽവെ

 

ന്യൂഡല്‍ഹി: വന്ദേഭാരത് ട്രെയിനിലെ സൗകര്യങ്ങള്‍ ഉയര്‍ത്തുന്നതിനും അപ്‌ഗ്രേഡ് ചെയ്യുന്നതിനുമായി 14,000 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ. റെയില്‍വെ 2019ല്‍ വാഗ്ദാനം ചെയ്തത് പോലെ രാജ്യം മുഴുവന്‍ വന്ദേഭാരത് വിന്യസിക്കുന്നതിനായാണ് പുതിയ മാറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി ആവശ്യമായ രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനാണ് തീരുമാനമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയില്‍ വ്യക്തമാക്കി.

അതേസമയം, യാത്രക്കാര്‍ കാത്തിരിക്കുന്ന വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ ഉദ്ഘാടനം ഡിസംബര്‍ അവസാനത്തോടെ ഉണ്ടാകുമെന്ന് റെയില്‍വെ വൃത്തങ്ങള്‍ അറിയിച്ചു. ആദ്യ സര്‍വീസ് ഡല്‍ഹിക്കും പട്‌നയിലേക്കുമാകും ഉണ്ടാവുക. രണ്ട് നഗരങ്ങളെയും ബന്ധിപ്പിക്കുന്ന രാത്രികാല സര്‍വീസാണ് നടത്തുക.

സ്ലീപ്പര്‍ കോച്ചുകള്‍ ആരംഭിക്കുന്നതിനായി പുതിയ കോച്ചുകള്‍ ബെംഗളൂരുവിലെ ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡാണ് നിര്‍മിച്ചത്. ആധുനിക സൗകര്യങ്ങളോടെയാണ് വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് നടത്തുക. 16 കോച്ചുകളുള്ള രണ്ട് ട്രെയിനുകള്‍ ബെമല്‍ ഇന്ത്യന്‍ റെയില്‍വെക്ക് കൈമാറിയിട്ടുണ്ട്. വെള്ളിയാഴ്ച്ച മുതല്‍ ഡല്‍ഹി- പട്‌ന റൂട്ടില്‍ പരീക്ഷണയോട്ടം നടത്തും.

ആഴ്ച്ചയില്‍ ആറ് ദിവസമായിരിക്കും വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് നടത്തുക. ദീര്‍ഘദൂര റൂട്ടുകളില്‍ സുഖപ്രദമായി രാത്രിയാത്ര ഉറപ്പാക്കുക എന്നതാണ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ ഉദേശം. വന്ദേഭാരത് ജനങ്ങള്‍ ഏറ്റെടുത്തതോടെയാണ് സ്ലീപ്പര്‍ കൂടി കൊണ്ടുവരാന്‍ തീരുമാനിച്ചതെന്ന് റെയില്‍വേവെ പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മൂന്ന് വര്‍ഷത്തില്‍ മരിച്ചത് 14,526 കുഞ്ഞുങ്ങള്‍, വില്ലനായത് പോഷകാഹാരക്കുറവ്; കണക്കുകളുമായി മഹാരാഷ്ട്ര മന്ത്രി

മൂന്ന് വര്‍ഷത്തില്‍ മരിച്ചത് 14,526 കുഞ്ഞുങ്ങള്‍, വില്ലനായത് പോഷകാഹാരക്കുറവ്; കണക്കുകളുമായി മഹാരാഷ്ട്ര മന്ത്രി



 നാഗ്പൂര്‍: കുട്ടികള്‍ക്കിടയിലെ പോഷകാഹാരക്കുറവും അത് മൂലമുള്ള മരണങ്ങളും ഇന്നും പ്രതിസന്ധിയായി തുടരുന്നതിന്റെ കണക്കുകളുമായി മഹാരാഷ്ട്ര ആരോഗ്യമന്ത്രി. നിയമസഭയില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് എഴുതി നല്‍കിയ മറുപടിയിലാണ് പോഷാകാഹാരക്കുറവ് മൂലം കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി പതിനായിരത്തിലേറെ കുട്ടികള്‍ മരിച്ചുവെന്ന് ആരോഗ്യമന്ത്രി പ്രകാശ് അബിത്കര്‍ അറിയിച്ചത്.

മുംബൈ, പൂന, നാഗ്പൂര്‍, അമരാവതി അടക്കം എട്ട് ജില്ലകളിലായി 14,526 കുട്ടികളാണ് പോഷകാഹാരക്കുറവ് മൂലം മരിച്ചത്. അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്കിടയിലെ കണക്കുകളാണ് ഇത്. 2022-2023 മുതല്‍ 2024-2025 വരെയുള്ള വര്‍ഷങ്ങളിലെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.

ഗോത്ര വിഭാഗങ്ങള്‍ കൂടുതലായും അധിവസിക്കുന്ന പല്‍ഗാര്‍ ജില്ലയില്‍ 303 കുട്ടികള്‍ പോഷകാഹാരക്കുറവ് മൂലം അപകടകരമായ അവസ്ഥയിലാണെന്ന കണക്കുകളും മന്ത്രി അവതരിപ്പിച്ചിട്ടുണ്ട്. 2,663 കുട്ടികള്‍ ഭാഗികമായി പോഷകാഹാരക്കുറവ് അനുഭവിക്കുന്നുവെന്നും കണക്കുകളിലുണ്ട്.

അതേസമയം, നവജാത ശിശുക്കള്‍ക്കിടയിലെ മരണനിരക്കില്‍ വലിയ കുറവ് വരുത്താനായെന്നും ആരോഗ്യമന്ത്രി അവകാശപ്പെട്ടു. 'ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ (SDG) 2030 പ്രകാരം നവജാതശിശു മരണനിരക്ക് 1,000ത്തില്‍ 12 എന്ന നിലയിലേക്ക് എത്തിക്കണമെന്നായിരുന്നു വിഭാവനം ചെയ്തത്. 2023ല്‍ തന്നെ സംസ്ഥാനത്തെ നവജാത ശിശു മരണനിരക്ക് 11/1000 എന്ന നിലയിലേക്ക് എത്തിച്ചു. സാംപിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം(SRS) നടത്തിയ സര്‍വേയില്‍ നിന്നും ഇത് വ്യക്തമായിരിക്കുന്നത്,' പ്രകാശ് അബിത്കര്‍ നല്‍കിയ മറുപടിയില്‍ പറയുന്നു. സര്‍ക്കാര്‍ നടത്തിയ വിവിധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ രീതിയില്‍ ആരോഗ്യകരമായ അവസ്ഥയില്‍ എത്താനായതെന്ന് മന്ത്രി പറഞ്ഞു.



അതേസമയം, മുന്‍ വര്‍ഷത്തേക്കാള്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ധനവിനെ കുറിച്ചുള്ള ആശങ്കകളും മന്ത്രി നിയമസഭയെ അറിയിച്ചു. മറ്റൊരു ചോദ്യത്തിനുള്ള മറുപടിയിലാണ് കൊവിഡ് മരണത്തെ കുറിച്ചുള്ള കണക്കുകള്‍ പുറത്തുവന്നത്. 2025 ജനുവരി മുതല്‍ ഒക്ടോബര്‍ വരെ 46 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 2024ല്‍ ഇതേ കാലയളവില്‍ മരണനിരക്ക് 35 ആയിരുന്നു. എന്നാല്‍ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ 2024നേക്കാള്‍ വലിയ കുറവാണ് ഈ വര്‍ഷം സംഭവിച്ചിരിക്കുന്നത്. 5,524 ല്‍ നിന്നും 2,782 ലേക്ക് ബാധിതരുടെ എണ്ണം കുറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ദിലീപിനെ വെറുതെ വിട്ടതോടെ അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്നു'

'ദിലീപിനെ വെറുതെ വിട്ടതോടെ അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്നു'



 കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നീതി കിട്ടിയില്ലെന്ന് സിപിഐഎം മുഖപത്രം ദേശാഭിമാനി. ദിലീപിനെ വെറുതെ വിട്ടതോടെ അതിജീവിതയ്ക്ക് നീതി കിട്ടിയിട്ടില്ലെന്ന് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്നുവെന്ന് ദേശാഭിമാനിയിലെ മുഖപ്രസംഗത്തില്‍ പറയുന്നു. സാമാന്യ നീതിബോധത്തിന്റെ അടിസ്ഥാനത്തിലാണ് സമൂഹത്തിന്റെ വിലയിരുത്തല്‍. സര്‍ക്കാര്‍ എത്രയും പെട്ടെന്ന് അപ്പീല്‍ പോകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രോസിക്യൂഷനും അന്വേഷണ സംഘവും കഠിനയത്നം നടത്തിയെന്നും 'നീതിയുടെ വാതില്‍ അടയുന്നില്ല' എന്ന തലക്കെട്ടോട് കൂടിയുള്ള ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ദിലീപിനെ വെറുതെ വിട്ടതിന് കോടതി പറയുന്ന കാരണം എന്തെന്നറിയാന്‍ വിശദമായ വിധിന്യായം പരിശോധിക്കേണ്ടതുണ്ടെന്നും ലേഖനത്തില്‍ പറയുന്നു. ആറ് പ്രതികളും ഗൂഢാലോചനയില്‍ പങ്കാളികളാണെന്ന് കോടതി അംഗീകരിച്ചു. അതേസമയം, ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയതാരെന്ന ചോദ്യം അവശേഷിക്കുന്നുവെന്നും അതിന് ഉത്തരം കിട്ടേണ്ടിയിരിക്കുന്നുവെന്നും ലേഖനത്തില്‍ സൂചിപ്പിച്ചു.

'കേസിന്റെ തുടക്കംമുതല്‍ സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പം നിന്നു. ഓരോ ഘട്ടത്തിലും അതിജീവിതയുടെ താല്‍പ്പര്യപ്രകാരമാണ് സര്‍ക്കാര്‍ മുന്നോട്ടുപോയത്. അപ്പീല്‍ നടപടികള്‍ ഉടന്‍ തുടങ്ങുമെന്ന് പ്രതീക്ഷിക്കാം. ദിലീപിനെ വെറുതെ വിട്ടതോടെതന്നെ ശാരീരികമായും മാനസികമായും ക്രൂരമായി പീഡിപ്പിക്കപ്പെട്ട നടിക്ക് പൂര്‍ണനീതി ലഭ്യമായിട്ടില്ലെന്ന് കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും സാമാന്യ നീതിബോധത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നുണ്ട്', ലേഖനത്തില്‍ പറയുന്നു.

ഇടതുപക്ഷമല്ല കേരളം ഭരിക്കുന്നതെങ്കില്‍, ഈ കേസില്‍ നടന്‍ ദിലീപ് അറസ്റ്റ് ചെയ്യപ്പെടുക പോലുമില്ലായിരുന്നുവെന്ന് വലിയൊരു വിഭാഗം ജനങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നുണ്ട്. നീതി ഉറപ്പാക്കാനും സത്യം പുറത്തുകൊണ്ടുവരാനുമാണ് എല്ലാ കേസിലും സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ കേസില്‍ ഇനിയും ആ വഴിക്ക് മുന്നേറുമെന്നും ദേശാഭിമാനി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് നടിയെ ആക്രമിച്ച കേസിലെ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികളുടെ ശിക്ഷാ വിധി വന്നത്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് 20 വര്‍ഷം കഠിന തടവും വിവിധ കേസുകളിലായി മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കേസിലെ രണ്ട് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്കെല്ലാം ഒന്നാം പ്രതിക്ക് നല്‍കിയിരിക്കുന്ന 20 കൊല്ലം കഠിന തടവാണ് വിചാരണക്കോടതി വിധിച്ചിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിലെ വിധിപകര്‍പ്പും റിപ്പോര്‍ട്ടറിന് ലഭിച്ചു. എട്ടാം പ്രതിയായിരുന്ന ദിലീപിനെതിരെ ചുമത്തിയ വകുപ്പുകള്‍ പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്നും അദ്ദേഹത്തിനെതിരായ ഗൂഢാലോചനാക്കുറ്റം നിലനില്‍ക്കില്ലെന്നുമാണ് 1709 പേജുള്ള ശിക്ഷാവിധിയില്‍ കോടതി പറയുന്നത്.

ദിലീപില്‍ നിന്ന് പണം വാങ്ങാന്‍ കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ശ്രമിച്ചുവെന്ന് തെളിയിക്കാനായില്ല. ഒമ്പതാം പ്രതിവഴി പണം വാങ്ങാന്‍ ശ്രമിച്ചെന്നായിരുന്നു ആരോപണം. ഇത് തെളിയിക്കാനായില്ലെന്ന് ശിക്ഷാവിധിയില്‍ പറയുന്നു. കേസില്‍ പ്രോസിക്യൂഷന്‍ ഉയര്‍ത്തിയ ഗൂഢാലോചനാവാദം പൂര്‍ണമായും തള്ളിയ കോടതി, ദിലീപ് ഉന്നയിച്ച വാദങ്ങളെ ശരിവെച്ചു. കോടതിയെ സംശയമുനയില്‍ നിര്‍ത്തിയായിരുന്നു പ്രോസിക്യൂഷന്റെ നീക്കങ്ങള്‍. ജയിലിലെ പ്രതികളുടെ ഫോണ്‍ ഉപയോഗം തെളിയിക്കാനായില്ല. ജയിലില്‍നിന്ന് പ്രതികള്‍ ദിലീപിനെ ഫോണില്‍ ബന്ധപ്പെട്ടുവെന്നതും പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്ന് കോടതി വിധിയില്‍ പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒറ്റയ്ക്ക് നിന്ന് പൊരുതി നേടി; പാലായില്‍ ബിനു പുളിക്കക്കണ്ടത്തിനും മകള്‍ക്കും സഹോദരനും മിന്നും വിജയം

ഒറ്റയ്ക്ക് നിന്ന് പൊരുതി നേടി; പാലായില്‍ ബിനു പുളിക്കക്കണ്ടത്തിനും മകള്‍ക്കും സഹോദരനും മിന്നും വിജയം

 കോട്ടയം: നഗരസഭാധ്യക്ഷ സ്ഥാനം സിപിഐഎം നിരസിച്ചതിനെ തുടര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തിറങ്ങിയ ബിനു പുളിക്കക്കണ്ടത്തിന് മിന്നും വിജയം. ഒപ്പം ബിനുവിന്റെ മകള്‍ ദിയ ബിനു, സഹോദരന്‍ ബിജു പുളിക്കക്കണ്ടം എന്നിവരും വിജയിച്ചു. നഗരസഭയിലെ 13,14,15 വാര്‍ഡുകളിലാണ് ഇവര്‍ മത്സരിച്ചത്.

20 വര്‍ഷമായി കൗണ്‍സിലറായ ബിനു ഒരു തവണ ബിജെപി സ്ഥാനാര്‍ഥിയായും ഒരു തവണ സിപിഐഎം സ്ഥാനാര്‍ഥിയായും രണ്ടു തവണ സ്വതന്ത്രനായുമാണ് ജയിച്ചത്. കേരള കോണ്‍ഗ്രസു(എം)മായുള്ള തര്‍ക്കങ്ങള്‍ക്കൊടുവിലാണ് ബിനുവിനെ സിപിഐഎം പുറത്താക്കിയത്.



കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പം സജീവമായി പ്രവര്‍ത്തിച്ചയാളാണ് ബിനുവിന്റെ സഹോദരന്‍ ബിജു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ വോട്ട് ചെയ്തിരുന്നു. കന്നി മത്സരത്തിനിറങ്ങിയ ഇരുപത്തിയൊന്നുകാരി ദിയ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍നിന്ന് ബിഎ പഠനശേഷം എംബിഎ പഠനത്തിനുള്ള ഒരുക്കത്തിലാണ്. 40 വര്‍ഷം കേരള കോണ്‍ഗ്രസ് (എം) പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന പി വി സുകുമാരന്‍ നായര്‍ പുളിക്കക്കണ്ടത്തിന്റെ മക്കളാണ് ബിനുവും ബിജുവും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മണിക്കൂറുകൾ ക്യൂ നിന്ന് പടം കാണാൻ പറ്റാതെ പോരേണ്ട: ചലച്ചിത്ര മേളയിൽ ഇനി കൂപ്പൺ

മണിക്കൂറുകൾ ക്യൂ നിന്ന് പടം കാണാൻ പറ്റാതെ പോരേണ്ട: ചലച്ചിത്ര മേളയിൽ ഇനി കൂപ്പൺ



തിരുവനന്തപുരം: ഒരു വർഷത്തോളം നീണ്ടുനിന്ന കാത്തിരിപ്പുകൾക്ക് ഒടുവിൽ ഈ വർഷത്തെ ഐഎഫ്എഫ്കെയ്ക്ക് തലസ്ഥാനത്ത് തുടക്കമായത് കഴിഞ്ഞ ദിവസമാണ്. 30-ാമത് ചലത്രോത്സവം എന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത. അതുപോലെ തന്നെ ഒരു കൂട്ടം മികച്ച സിനിമകളും മേളയിൽ സ്ക്രീൻ ചെയ്യും. എല്ലാവർഷവും മണിക്കൂറുകളോളം ക്യൂ നിന്നിട്ടും പലർക്കും സിനിമ കാണാൻ പറ്റാത്ത അവസ്ഥകളുണ്ടായിട്ടുണ്ട്. ഇതിന്റെ പേരിൽ ഡെലി​ഗേറ്റുകളും ഭാരവാ​ഹികളും തമ്മിൽ തർക്കവും ഉണ്ടായിട്ടുണ്ട്. എന്നാൽ ഈ വർഷം അണ്‍ റിസര്‍വ്ഡ് കൂപ്പണ്‍ അവതരിപ്പിച്ച് ഇതിനൊരു പരിഹാരം കൊണ്ടുവന്നിരിക്കുകയാണ് അധികൃതർ.


എല്ലാ വര്‍ഷവും ഐഎഫ്എഫ്കെയിൽ റിവർഡ് സീറ്റുകളുണ്ടാകാറുണ്ട്. ബാക്കിയുള്ളവയ്ക്കാണ് ഡെലി​ഗേറ്റുകൾ ക്യൂ നിൽക്കുന്നത്. മണിക്കൂറുകളോളം നീണ്ട വലിയൊരുനിര തന്നെ പല തീയറ്ററുകൾക്ക് മുന്നിലും കാണാം. എന്നാല്‍ അൺ റിസർവ്ഡ് കൂപ്പൺ ഉള്ളതുകൊണ്ട് ഇതിന്‍റെ ആവശ്യമില്ല. മേള നടക്കുന്ന എല്ലാ തിയറ്ററുകളിലും കൂപ്പണ്‍ ലഭ്യമാണ്. കൂപ്പണിൽ തിയറ്ററിന്റെ പേര്, ഷോ ടൈം എല്ലാം രേഖപ്പെടുത്തിയിട്ടുണ്ടാകും. ഈ കൂപ്പൺ ലഭിക്കുന്നവർ മാത്രം ക്യൂ നിന്നാൽ മതിയാകും. ബാക്കിയുള്ളവർക്ക് സമയം ലാഭിക്കാനും മറ്റ് സിനിമകൾക്ക് പോകാനും ഇതിലൂടെ സാധിക്കും. ഇതാദ്യമായാണ് ഐഎഫ്എഫ്കെയിൽ അൺ റിസർവ്ഡ് കൂപ്പൺ അവതരിപ്പിച്ചിരിക്കുന്നത്.


അതേസമയം, ചലച്ചിത്ര മേളയുടെ രണ്ടാം ദിവസമായ ഇന്ന് ഒരുപിടി മികച്ച സിനിമളാണ് പ്രദർശനത്തിന് എത്തുന്നത്. ഹോമേജ് വിഭാ​ഗത്തിൽ മലയാളത്തിലെ 'നിർമാല്യം' മുതലുള്ള സിനിമകൾ പ്രദർശിപ്പിക്കുന്നുണ്ട്. മൊത്തം 72 സിനിമകളിന്ന് തിയറ്ററുകളിൽ എത്തും. 2025 കാനിൽ തിളങ്ങിയ ദി മിസ്റ്റീരിയസ് ഗേസ് ഓഫ് ദി ഫ്ലെമിംഗോ വൈകിട്ട് 6 ന് ശ്രീ പദ്മനാഭ തിയറ്ററൽ പ്രദർശിപ്പിക്കും. ഫുൾ പ്ലേറ്റ്, ബ്ലാക്ക് റാബിറ്റ്‌സ് വൈറ്റ് റാബിറ്റ്‌സ്, ഇഫ് ഓൺ എ വിന്റെഴ്സ് നൈറ്റ്, ദി ഹീഡ്ര, ബിഫോർ ദി ബോഡി എന്നീ സിനിമകളാണ് അന്താരാഷ്ട്ര മത്സര വിഭാഗത്തിലുള്ളത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



ആശുപത്രിയിൽ മദ്യലഹരിയിൽ ഡോക്‌ടറുടെ അഭ്യാസം, രോഗികൾ ഇടപെട്ടു, പൊലീസ് എത്തി അറസ്റ്റ് ചെയ്തു

ആശുപത്രിയിൽ മദ്യലഹരിയിൽ ഡോക്‌ടറുടെ അഭ്യാസം, രോഗികൾ ഇടപെട്ടു, പൊലീസ് എത്തി അറസ്റ്റ് ചെയ്തു

 


തിരുവനന്തപുരം: മദ്യലഹരിയിൽ ആശുപത്രിയിലെത്തിയെന്ന രോഗികളുടെ പരാതിയെ തുടർന്ന് ഡോക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളറട സാമൂഹ്യാരോഗ്യ കേന്ദ്രത്തിലായിരുന്നു കഴിഞ്ഞ ദിവസം രാത്രി സംഭവം നടന്നത്. വ്യാഴാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായ ഡോക്ടർ ജിത്തുവിനെതിരെയാണ് നാട്ടുകാർ പരാതി നൽകിയത്. മദ്യപിച്ച് ആശുപത്രിയിലെത്തിയത് ചോദ്യം ചെയ്ത രോഗികളുമായി ഇയാൾ തർക്കത്തിലായി. തുടർന്ന് രോഗികളും നാട്ടുകാരും ചേർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നാലെ വെള്ളറട പൊലിസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് പാറശാല സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധന നടത്തുകയും കേസെടുക്കുകയും ചെയ്തു. പിന്നാലെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഒരാഴ്ച മുന്‍പും സമാനമായ രീതിയില്‍ ഡോക്ടര്‍ മദ്യപിച്ചെത്തി രാത്രി ചികിത്സയ്ക്ക് എത്തിയ രോഗികളോട് മോശമായി പെരുമാറിയതായി രോഗികളും പരിസരവാസികളും പറയുന്നു. രക്തം പരിശോധിച്ചതിന്‍റെ ഫലം ഒരാഴ്ചയ്ക്കുള്ളിൽ ലഭിക്കുമെന്നും തുടർനടപടികൾ ഇതിന് ശേഷമേയുണ്ടാകുകയുള്ളുവെന്നും പൊലീസ് അറിയിച്ചു. രക്തത്തിലെ മദ്യത്തിന്‍റെ അളവ് സ്ഥിരീകരിച്ചാൽ വകുപ്പ്തല നടപടിയടക്കം ഉണ്ടായേക്കും.


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക