Friday, 27 February 2026

വീട്ടിലെ ഹാളിൽ സൈനികനെ മരിച്ച നിലയിൽ കണ്ടെത്തി; വീട് ഉള്ളില്‍ നിന്ന് പൂട്ടിയിരുന്നു

വീട്ടിലെ ഹാളിൽ സൈനികനെ മരിച്ച നിലയിൽ കണ്ടെത്തി; വീട് ഉള്ളില്‍ നിന്ന് പൂട്ടിയിരുന്നു


 
തിരുവനന്തപുരം: ആമച്ചലിൽ സൈനികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിലെ ഹാളിലാണ് നാൽപതുകാരനായ ഗിരീഷിനെ മരിച്ച നിലയിൽ കണ്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇയാൾ സ്ഥിരമായി മദ്യപിക്കാറുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഡീഅഡിക്ഷൻ സെന്ററിൽ ചികിത്സയും തേടിയിരുന്നു. കാട്ടാക്കട പൊലീസാണ് സംഭവം അന്വേഷിക്കുന്നത്. മരണസമയത്ത് മറ്റാരും വീട്ടിലുണ്ടായിരുന്നില്ലെന്നാണ് നിഗമനം.

രണ്ട് മാസം മുൻപാണ് ഗിരീഷ് അവധിക്ക് നാട്ടിലെത്തിയത്. ലീവ് കഴിഞ്ഞ് ജോലിക്ക് തിരിച്ചുപോകാൻ ഗിരീഷ് തയ്യാറായില്ല. കുടുംബവുമായി ഇയാൾ പിണങ്ങി കഴിയുകയായിരുന്നു.

കഴിഞ്ഞ ദിവസം ഗിരീഷിനെ അമ്മ ഫോണിൽ വിളിച്ചിട്ടും എടുത്തില്ല. ഏറെ നേരമായിട്ടും ഫോൺ എടുക്കാതിരുന്നതോടെയാണ് അമ്മ ബന്ധുവിനൊപ്പം വന്ന് പരിശോധിച്ചത്. അപ്പോഴാണ് ഹാളിൽ ഗിരീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട് ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലുമായിരുന്നു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളം ഇളക്കിമറിക്കാൻ വിജയ് എത്തുമോ? തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ക്ഷണിച്ച് മുതിർന്ന കോൺഗ്രസ് നേതാക്കൾ

കേരളം ഇളക്കിമറിക്കാൻ വിജയ് എത്തുമോ? തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ക്ഷണിച്ച് മുതിർന്ന കോൺഗ്രസ് നേതാക്കൾ


 
ചെന്നൈ: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്‌യെ എത്തിക്കാൻ കോൺഗ്രസ് നീക്കം നടത്തുന്നതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച് കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ വിജയ്‌യുമായി ആശയവിനിമയം നടത്തിയതായാണ് വിവരം. അന്തിമമായി വിഷയത്തിൽ തീരുമാനം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അനൗദ്യോഗികമായി വിജയ്‌യെ ക്ഷണിച്ചതായി മുതിർന്ന കോൺഗ്രസ് നേതാവിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഹകരിച്ച് ടിവികെ മത്സരത്തിനിറങ്ങുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഈ വിവരം കൂടി പുറത്തുവരുന്നത്.

ടിവികെയുമായി സഹകരിക്കാനും സഖ്യത്തിലെത്താനും കോൺഗ്രസിന്റെ മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ സഖ്യമുണ്ടായാൽ അത് ഗുണം ചെയ്യുമെന്നും സംഘടനയെ ശക്തിപ്പെടുത്താൻ കഴിയുമെന്നുമാണ് കോൺഗ്രസ് കരുതുന്നത്. വിവിധ പാർട്ടികൾ തങ്ങളുമായി സഖ്യത്തിലെത്താൻ സമീപിക്കുന്നുണ്ടെന്നും അത് പോസ്റ്റീവായ നീക്കമാണെന്നും തെരഞ്ഞെടുപ്പ് ചർച്ചക്കായി തമിഴ്‌നാടിന്റെ ചുമതലയുള്ള എഐസിസി നിരീക്ഷകൻ ഗിരിഷ് ചോധൻകർ പറഞ്ഞു.

ഡിഎംകെ- കോൺഗ്രസ് സീറ്റ് വിഭജന ചർച്ചകൾ വഴിമുട്ടിയ സാഹചര്യമാണ് നിലവിലുള്ളത്. ഡിഎംകെയുമായി മാന്യമായ ധാരണ ഉണ്ടാകാത്ത പക്ഷം ടിവികെ പക്ഷത്തിനൊപ്പം നീങ്ങാനാണ് കോൺഗ്രസിന്റെ കരുനീക്കം.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിദഗ്ധ ചികിത്സയ്ക്കായി ആരോഗ്യമന്ത്രി കോട്ടയത്തേക്ക്; ആയുര്‍വേദ ചികിത്സ നടത്തും

വിദഗ്ധ ചികിത്സയ്ക്കായി ആരോഗ്യമന്ത്രി കോട്ടയത്തേക്ക്; ആയുര്‍വേദ ചികിത്സ നടത്തും


 
തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ആയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്ക്. ആയൂര്‍വേദ ചികിത്സ നടത്തും. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ചികിത്സ നടത്തുമെന്നായിരുന്നു രാവിലെ വന്ന വാര്‍ത്തകള്‍.

കണ്ണൂരിലെ കെഎസ്‌യു ആക്രമണത്തിനിടെ പരിക്കേറ്റ വീണാ ജോര്‍ജ് ഇന്ന് പുലര്‍ച്ചെയാണ് ആശുപത്രി വിട്ടത്. കണ്ണൂരില്‍ നിന്ന് ഔദ്യോഗിക വാഹനത്തില്‍ റോഡ് മാര്‍ഗമായിരുന്നു യാത്ര. വെള്ളിയാഴ്ച രാത്രിയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ഡോക്ടര്‍മാരുടെ മെഡിക്കല്‍ ബോര്‍ഡ് യോഗത്തില്‍ മന്ത്രിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെ മന്ത്രിയും ഡിസ്ചാര്‍ജ് ആവശ്യപ്പെട്ടിരുന്നു.

ഈ മാസം 25ന് വൈകീട്ടാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകീട്ട് മൂന്നരയോടെയാണ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് ആരോഗ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്. കെഎസ്‌യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രിയുടെ കഴുത്തിനും കൈക്കും പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രിയെ പിന്നീട് പരിയാരത്തേക്ക് മാറ്റുകയായിരുന്നു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് ; ഈ അഞ്ച് ലക്ഷണങ്ങൾ നിസാരമായി കാണരുത്

സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് ; ഈ അഞ്ച് ലക്ഷണങ്ങൾ നിസാരമായി കാണരുത്


 
ജീവിതശൈലിയിലെ മാറ്റവും തെറ്റായ ഭക്ഷണക്രമവും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു. സൈലൻറ് ഹാർട്ട് അറ്റാക്ക് അഥവാ സൈലൻറ് മയോകാർഡിയൽ ഇൻഫ്രാക്ഷൻ മൂലം മരിക്കുന്നവരുടെ എണ്ണം കൂടിവരുന്നതായാണ് റിപ്പോർട്ടുകൾ. ഹൃദയാഘാതം (സൈലന്റ് മയോകാർഡിയൽ ഇൻഫ്രാക്ഷൻ) രക്തയോട്ടം തടസ്സപ്പെടുന്നതിലൂടെ ഹൃദയപേശികൾക്ക് കേടുപാടുകൾ വരുത്തുന്നു. 

പാരമ്പര്യം, പുകവലി, ഉയർന്ന കൊളസ്ട്രോളും രക്തസമ്മർദ്ദവും, അമിതഭാരം എന്നിവ സെെലന്റ് ഹാർട്ട് അറ്റാക്കിനുള്ള സാധ്യത കൂട്ടുന്നു.

ഹൃദയ ധമനിയായ കൊറോണറി ആർട്ടറി തടസ്സപ്പെടുകയും രക്തയോട്ടം കുറയുകയും ചെയ്യുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. തൽഫലമായി, ഹൃദയപേശികൾക്ക് ഓക്സിജനും പോഷകങ്ങളും ലഭ്യമാകാതെ ഹൃദയം പ്രവർത്തനരഹിതമാകുന്നു. സാധാരണ ഹൃദയാഘാതത്തിനും നിശബ്ദ ഹൃദയാഘാതത്തിനുമുള്ള കാരണങ്ങൾ ഒന്ന് തന്നെയാണ്. പാരമ്പര്യം, പുകവലി, ഉയർന്ന കൊളസ്ട്രോളും രക്തസമ്മർദ്ദവും പ്രമേഹം, വ്യായാമത്തിന്റെ അഭാവം, അമിതഭാരം എന്നിവ സെെലന്റ് ഹാർട്ട് അറ്റാക്കിനുള്ള സാധ്യത കൂട്ടുന്നു. സൈലന്റ് ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

താടിയെല്ല് വേദനയാണ് ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്.

താടിയെല്ല് വേദന പലപ്പോഴും സമ്മർദ്ദം, പല്ല് വേദന, പനി എന്നിവയ്ക്കെല്ലാം കാണാറുണ്ട്. എന്നാൽ ഇത് ഹൃദയാഘാതത്തിന്റെയും ലക്ഷണമാണ്. പ്രത്യേകിച്ച് സ്ത്രീകളിൽ. ഹൃദയാഘാതത്തിന് മുമ്പ് പല സ്ത്രീകൾക്കും താടിയെല്ലിൽ അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ റിപ്പോർട്ട് ചെയ്യുന്നു. ഈ വേദന സാധാരണയായി മുഖത്തിന്റെ ഇടതുവശത്താണ് സംഭവിക്കുന്നത്.

തുടർച്ചയായ ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പ് സൂചനയായിരിക്കാം

അമിത ക്ഷീണമാണ് മറ്റൊരു ലക്ഷണം. തുടർച്ചയായ ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പ് സൂചനയായിരിക്കാം. തിരക്കേറിയ ജീവിതങ്ങൾ, സമ്മർദ്ദം അല്ലെങ്കിൽ വേണ്ടത്ര ഉറക്കക്കുറവ് എന്നിവ മൂലമാണ് തങ്ങളുടെ ക്ഷീണം ഉണ്ടാകുന്നതെന്ന് സ്ത്രീകൾ പലപ്പോഴും കരുതുന്നു. എന്നിരുന്നാലും, പെട്ടെന്നുള്ള, അസാധാരണമായ ക്ഷീണം ഹൃദയാഘാതത്തെ സൂചിപ്പിക്കുന്നുവെന്ന് ഹാർവാർഡ് ഹെൽത്ത് വ്യക്തമാക്കുന്നു.

ശ്വസനരീതികളിലെ മാറ്റം ഹൃദയപ്രശ്നങ്ങളെ സൂചിപ്പിക്കാം.

പടികൾ കയറിയതിനുശേഷം ശ്വാസംമുട്ടൽ അനുഭവപ്പെടുന്നത് സാധാരണമാണ്. എന്നിരുന്നാലും, വിശ്രമിക്കുമ്പോഴോ ശ്വാസംമുട്ടൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. പല സ്ത്രീകളും ഈ ലക്ഷണം ഉത്കണ്ഠ അല്ലെങ്കിൽ സമ്മർദ്ദം മൂലമാണെന്ന് കരുതുന്നു. ശ്വസനരീതികളിലെ മാറ്റം ഹൃദയപ്രശ്നങ്ങളെ സൂചിപ്പിക്കാം.

എപ്പോഴും വിയർപ്പ് അനുഭവപ്പെടുന്നത് ഹൃദയാഘാതത്തെ സൂചിപ്പിക്കാം.

എപ്പോഴും വിയർപ്പ് അനുഭവപ്പെടുന്നത് ഹൃദയാഘാതത്തെ സൂചിപ്പിക്കാം. ഓക്കാനം അല്ലെങ്കിൽ തലകറക്കം എന്നിവയ്‌ക്കൊപ്പം തണുത്ത വിയർപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ ഹൃദയം തകരാറിലാണെന്ന് അർത്ഥമാക്കാം.

നിങ്ങൾക്ക് എപ്പോഴും തലകറക്കം അനുഭവപ്പെടുന്നുണ്ടെങ്കിൽ സൂക്ഷിക്കുക

തലകറക്കമാണ് മറ്റൊരു ലക്ഷണം. നിങ്ങൾക്ക് എപ്പോഴും തലകറക്കം അനുഭവപ്പെടുന്നുണ്ടെങ്കിൽ സൂക്ഷിക്കുക. അതും ഹൃദയാഘാതത്തിന്റെ ലക്ഷണമാണ്. കാരണം അവ രക്തപ്രവാഹത്തിന്റെ അഭാവത്തിൽ ഉണ്ടാകാം.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹൈക്കോടതി ഉത്തരവിൽ ഒടുവിൽ നടപടി, സൂര്യനെല്ലിയിലെ സ്റ്റാർ ലൈൻ റിസോർട്ട് റവന്യു ഉദ്യോഗസ്ഥർ പൂട്ടി സിൽ ചെയ്തു

ഹൈക്കോടതി ഉത്തരവിൽ ഒടുവിൽ നടപടി, സൂര്യനെല്ലിയിലെ സ്റ്റാർ ലൈൻ റിസോർട്ട് റവന്യു ഉദ്യോഗസ്ഥർ പൂട്ടി സിൽ ചെയ്തു


 
ഇടുക്കി സൂര്യനെല്ലിയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന റിസോർട്ട് റവന്യു ഉദ്യോഗസ്ഥർ പൂട്ടി സിൽ ചെയ്തു. അടച്ചു പൂട്ടണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാൻ പ്രദേശിക രാഷ്ട്രീയ നേതൃത്വം അനുവദിക്കുന്നില്ലെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിന് പിന്നാലെയാണ് നടപടി. സ്റ്റാർ ലൈൻ റിസോർട്ടാണ് പൂട്ടിയത്. മൂന്നാർ മേഖലയിൽ റവന്യു വകുപ്പിന്റെ എൻഒസി ഇല്ലാതെ പണിത കെട്ടിടങ്ങൾ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ലംഘിച്ച് സൂര്യനെല്ലിയിലെ സ്റ്റാർ ലൈൻ റിസോർട്ട് പ്രവർത്തിച്ചുവെന്ന പരാതിയുമായി സൂര്യനെല്ലി സ്വദേശി മൈക്കിൾ ഹൈക്കോടതിയെ സമീപിച്ചു. 

കെട്ടിടം വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് ഉറപ്പാക്കാൻ റവന്യു വകുപ്പിന് ഹൈക്കോടതി നിർദേശം നൽകി. ഇതനുസരിച്ച് സ്റ്റോപ്പ് മെമ്മോ നൽകി. എന്നാൽ കോടതി ഉത്തരവ് ലംഘിച്ച് രാത്രികാലത്ത് റിസോർട്ട് പ്രവർത്തിക്കുനതായി റവന്യൂ വകുപ്പ് കണ്ടെത്തി. ഇതേത്തുടർന്ന് സീൽ ചെയ്യാൻ റവന്യൂ സംഘം നേരത്തെ എത്തിയിരുന്നു. എന്നാൽ പ്രാദേശിക സിപിഎം നേതൃത്വം എതിർപ്പുമായി രംഗത്തെത്തിതോടെ പിൻമാറേണ്ടി വന്നു. ഇത് സംബന്ധിച്ച് മൂന്നാർ കയ്യേറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച അമിക്യസ് ക്യൂറി കോടതിയിൽ റിപ്പോർട്ട് നൽകി. ചൊവ്വാഴ്പ കേസ് പരിഗണിക്കുന്നതിന് മുൻപ് നടപടി സ്വീകരിക്കാനും നിർദ്ദേശം നൽകി. 

സംഘർഷസാധ്യത കണക്കിലെടുത്ത് മൂന്നാർ ഡി വൈ എസ് പി ആർ. ചന്ദ്രകുമാറിൻറെ നേതൃത്വത്തിൽ പോലീസ് സംഘം ഉദ്യോഗസ്ഥർക്ക് സുരക്ഷ ഒരുക്കിയാണ് നടപടികൾ പൂർത്തിയാക്കിയത്. പ്രതിഷേധവുമായി റിസോർട്ട് ഉടമയും സിപിഎം പ്രാദേശിക നേതാവുമുണ്ടായിരുന്നു. സംഭവം സംബന്ധിച്ച് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകുമെന്ന് തഹസിൽദാർ പറഞ്ഞു. 








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കണമെന്ന് കേരള ഘടകം; പിബി തീരുമാനം വൈകീട്ട് അറിയിക്കും

മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കണമെന്ന് കേരള ഘടകം; പിബി തീരുമാനം വൈകീട്ട് അറിയിക്കും


 
ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കണമെന്നും മത്സരിക്കണമെന്നും കേരള ഘടകം. പിണറായി വിജയൻ മത്സരിക്കണമെന്ന് പോളിറ്റ് ബ്യൂറോയിലാണ് സംസ്ഥാന ഘടകം ആവശ്യപ്പെട്ടത്. പിബി യോ​ഗം ദില്ലിയിൽ തുടരുന്നതിനിടെയാണ് സുപ്രധാനമായ വിവരങ്ങൾ പുറത്തുവരുന്നത്. പിബി തീരുമാനം വൈകീട്ട് ഔദ്യോ​ഗികമായി പ്രഖ്യാപിക്കും.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആരോഗ്യ മന്ത്രിയുടെ ചികിത്സാ വിവരങ്ങൾ പുറത്ത് വിടണം, കെഎസ്‍യു നേതാവിന്‍റെ വീടിന് നേരെ ബോംബെറിഞ്ഞതിൽ പ്രതിഷേധം ശക്തമാക്കും: അലോഷ്യസ് സേവ്യർ

ആരോഗ്യ മന്ത്രിയുടെ ചികിത്സാ വിവരങ്ങൾ പുറത്ത് വിടണം, കെഎസ്‍യു നേതാവിന്‍റെ വീടിന് നേരെ ബോംബെറിഞ്ഞതിൽ പ്രതിഷേധം ശക്തമാക്കും: അലോഷ്യസ് സേവ്യർ


 
ആരോഗ്യ മന്ത്രി വീണാ ജോർജ്ജിനെതിരെ വിമർശനവുമായി കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ. മന്ത്രിക്ക് ചികിത്സ നൽകിയത് സംബന്ധിച്ച പൂർണ്ണമായ വിവരങ്ങൾ പുറത്ത് വിടാൻ സർക്കാർ തയാറാകണമെന്നും കെ എസ് യു അധ്യക്ഷൻ ആവശ്യപ്പെട്ടു. മന്ത്രിയെ കെ എസ് യു പ്രവർത്തകർ അക്രമിച്ചു എന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ പിണറായി വിജയൻ പൊലീസിന്‍റെ റിപ്പോർട്ടും മന്ത്രി പറയുന്നതും പച്ചക്കള്ളമാണെന്ന് കേരളത്തിലെ ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അഭിനയ മന്ത്രിയുടെ പ്രവർത്തികൾക്ക് പൊതുസമൂഹം മറുപടി നൽകുമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു. ആരോഗ്യ മന്ത്രിയുടെ വ്യാജ പ്രസ്താവനക്ക് പിന്നാലെ പൊലീസ് പിന്തുണയിൽ അക്രമ പരമ്പരകൾ അഴിച്ചുവിടുകയാണ്. ആരോഗ്യ മന്ത്രിയെ ഒന്നാം പ്രതിയാക്കിയും, സി പി എം സംസ്ഥാന സെക്രട്ടറിയെ രണ്ടാം പ്രതിയുമാക്കി കലാപ ആഹ്വാനത്തിന് കേസെടുക്കണമെന്നും കെ എസ് യു സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടു.

ബോംബെറിഞ്ഞ് എന്ത് രക്ഷാപ്രവർത്തനം
അതേസമയം കേരളത്തിലുടനീളം കെ എസ് യു പ്രവർത്തകർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ കയ്യും കെട്ടി നോക്കി നിൽക്കില്ലന്നും അലോഷ്യസ് പറഞ്ഞു. മന്ത്രിക്കെതിരെ ജനാധിപത്യപരമായി പ്രതിഷേധം ഉയർത്തിയ കോഴിക്കോട് ജില്ലാ സെക്രട്ടറി ബിഥുൻ ബാലന്‍റെ വീടിന് നേരെ ബോംബെറിഞ്ഞ് എന്ത് രക്ഷാപ്രവർത്തനത്തിന്‍റെ ഭാഗമാണെന്ന് സി പി എം നേതാക്കൾ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ പ്രതിഷേധം ശക്തമാക്കുമെന്നും കെ എസ് യു സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി.

വീണ ജോർജ് ആശുപത്രി വിട്ടു








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ മൂന്നാം മുറ; പ്രതികൾ നേരിട്ടത് ക്രൂരമർദനം, 4 പൊലീസുകാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ മൂന്നാം മുറ; പ്രതികൾ നേരിട്ടത് ക്രൂരമർദനം, 4 പൊലീസുകാർക്ക് സസ്പെൻഷൻ


 
തിരുവനന്തപുരം: തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിൽ മൂന്നാം മുറ പ്രയോഗിച്ച് നാല് പൊലീസുകാർക്ക് സസ്പെൻഷൻ. മോഷണക്കേസിൽ അറസ്റ്റ് ചെയ്ത പ്രതിയെ മർദ്ദിച്ചതിനാണ് സസ്പെൻഷൻ. ഗ്രേഡ് എസ്ഐ ശ്രീകുമാർ, പൊലീസുകാരായ സുനിൽ, സിജുകുമാർ, ഗിരീഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ബൈക്ക് മോഷണ കേസിൽ അറസ്റ്റിലായ പ്രതി ജിനുവിനെ മ‍ർദ്ദിച്ചുവെന്ന് ഫോർട്ട് അസിസ്റ്റൻ്റ് കമ്മീഷണറുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൊച്ചിയിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ തിരുവനന്തപുരത്തേക്ക് എത്തിച്ചപ്പോഴാണ് മർദ്ദിച്ചത്. സെല്ലിൽ കിടന്ന പ്രതിയുടെ മുടി പിടിച്ച് വലിച്ചതിനാണ് ഗ്രേഡ് എസ്ഐയെ സസ്പെൻഡ് ചെയ്തത്. സിസിടിവി പരിശോധിയിലാണ് സെല്ലിലെ മർദ്ദനം പുറത്തുവന്നത്. കൊച്ചിയിൽ പിടികൂടിയ പ്രതിയെ തിരുവനന്തപുരത്ത് വച്ച് അറസ്റ്റ് ചെയ്തതായി കാണിച്ചതിന് ഫോർട്ട് പൊലീസിലെ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ്തല അന്വേഷണത്തിനും സിറ്റി പൊലീസ് കമ്മീഷണ‌ ഉത്തരവിട്ടു.

തിരുവനന്തപുരത്ത് ഒരു ഹോട്ടലിന് മുന്നിൽ വച്ചിരുന്ന ബൈക്ക് മോഷ്ടിച്ച കേസിലാണ് ഫോർട്ട് പൊലീസ് പ്രതികളെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് സ്ഥിരം ബൈക്ക് മോഷ്ടാവായ ജിനു ബേബിയെ തിരിച്ചറിഞ്ഞത്. ഫോർട്ട് പൊലീസ് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കൊച്ചിയിലെ ഡാൻസാഫ് സംഘം ജിനുവിനെ പിടികൂടി സെൻട്രൽ പൊലീസിന് കൈമാറി. ഇതിനിടെ ഉണ്ണിയെന്ന കൂട്ടിപ്രതിയെും സഹായിയായിരുന്ന പ്രായപൂർത്തിയാകാത്തെ മറ്റൊരു കുട്ടിയെയും ഫോർട്ട് പൊലിസ് കസ്റ്റഡിലെടുത്തത്. കൊച്ചിയിൽ നിന്നും ജിനുവിനെ ഫോർട്ട് പൊലീസ് തിരുവനന്തപുരത്ത് എത്തിച്ചു. ബൈക്ക് പൊളിച്ചുവിട്ടുവെന്നാണ് മൊഴി. മോഷണ നടത്തിയത് തെളിഞ്ഞതോടെ പ്രായപൂർത്തിയാകാത്തയാളെ ഒഴിവാക്കി ജിനുവിനെയും ഉണ്ണിയെയും കഴി‌ഞ്ഞ ശനിയാഴ്ച റിമാൻഡ് ചെയ്തു. ഇനിയെ രണ്ടുപേരെയും വൈദ്യപരിശോധന നടത്തി. ജിനുവിൻെറ ഷോള്‍ഡറിന് വേദനയുണ്ടെന്ന് അറിയിച്ചിരുന്നു. ജില്ലാ ജയിലെത്തിപ്പോള്‍ തന്നെ ജിനുവിന്‍റെ ആരോഗ്യനിലവഷളായി. ജനൽ ആശുപത്രിയിലും മെഡിക്കൽ കോളജിലേക്ക് മാറ്റി തീവ്രപരിചണ വിഭാഗത്തിലേക്ക് മാറ്റി. മർദ്ദനത്തിൽ ജിനുവിന്‍റെ വൃക്കകളുടെ പ്രവർത്തനം തകറിലായി. കൈക്കും ഗുരുതരപരിക്കേറ്റിട്ടുണ്ട്. കൈയിൽ ശസ്ത്രക്രിയ നടത്തിയ ജിനു തീവ്രപരിചണവിഭാഗത്തിലും കൂട്ടുപ്രതിയായ ഉണ്ണി വാർഡിൽ ചികിത്സയിലുമാണ്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാകിസ്താൻ – അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം

പാകിസ്താൻ – അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം


 
പാകിസ്താൻ – അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം. അഫ്ഗാനിസ്ഥാനിൽ തുറന്ന യുദ്ധത്തിന് പാകിസ്താൻ ആഹ്വാനം ചെയ്തു. അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ ബോംബ് ആക്രമണങ്ങളിൽ 133 പേർ മരിച്ചതായി റിപ്പോർട്ട്. പാകിസ്താന്റെ 55 സൈനികരെ വധിച്ചതായും 19 സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തതായും അഫ്ഗാനിസ്ഥാൻ അവകാശപ്പെട്ടു.

ജനവാസ മേഖലകളിലേക്ക് പാകിസ്താൻ നടത്തിയ വ്യോമക്രമണത്തിന് കനത്ത തിരിച്ചടിയാണ് അഫ്ഗാനിസ്ഥാൻ നൽകിയത്. വ്യാഴാഴ്ച രാത്രി ഡ്യൂറണ്ട് രേഖയിൽ വൻ ആക്രമണം നടത്തിയതായി താലിബാൻ ഭരണകൂടം അറിയിച്ചു. നൻഗർഹാർ, നൂറിസ്ഥാൻ, കുനാർ, ഖോസ്റ്റ്, പക്തിയ, പക്തിക എന്നീ പ്രവിശ്യകളിൽ നടത്തിയ ആക്രമണങ്ങളിൽ 19 പാക് സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തതായും 55 പാകിസ്താൻ സൈനികരെ വധിച്ചതായും , 23 സൈനികരെ പിടികൂടിയതായും അഫ്ഗാനിസ്ഥാൻ സൈന്യം അറിയിച്ചു. പ്രത്യാക്രമണത്തിന് മറുപടിയായി, അഫ്ഗാനിസ്ഥാൻ എതിരെ തുറന്ന യുദ്ധത്തിന് പ്രതിരോധമന്ത്രി ഖാജാ ആസിഫ് ആഹ്വാനം ചെയ്തു.

പാകിസ്താന്റെ ക്ഷമയുടെ പരിധി കഴിഞ്ഞെന്നും ഇനി കരം മറുപടി നൽകുമെന്നും പ്രതിരോധ മന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെ പാകിസ്താൻ, കാബൂൾ, കാണ്ഡഹാർ, പക്തിക എന്നീ പ്രവിശ്യകളിൽ ബോംബ് ആക്രമണം നടത്തി. ആക്രമണത്തിൽ 133 പേർ മരിച്ചതായും 200 ലേറെ പേർക്ക് പരുക്കേറ്റതായും റിപ്പോർട്ട് ഉണ്ട്. പാകിസ്താന്റെ ഒരു യുദ്ധവിമാനം അഫ്ഗാൻ സൈന്യം വെടിവെച്ചിട്ടു. വെടിനിർത്തലായി പാകിസ്താന്റെ ഭാഗത്തുനിന്ന് നീക്കങ്ങൾ ആരംഭിച്ചു.

പാക് – അഫ്ഗാൻ സംഘർഷം; വെടിനിർത്തലിന് നീക്കവുമായി പാകിസ്താൻ

പാകിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദർ , സൗദി അറേബ്യ വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുള്ള യുമായി ഫോണിൽ സംസാരിച്ച്, സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാന്‍ -അമേരിക്ക മൂന്നാംവട്ട ആണവ ചര്‍ച്ചയും ധാരണയിലെത്താതെ പിരിഞ്ഞു; ചര്‍ച്ചയില്‍ പുരോഗതി

ഇറാന്‍ -അമേരിക്ക മൂന്നാംവട്ട ആണവ ചര്‍ച്ചയും ധാരണയിലെത്താതെ പിരിഞ്ഞു; ചര്‍ച്ചയില്‍ പുരോഗതി




സംഘര്‍ഷത്തിന് നടുവില്‍ ഇറാന്‍-അമേരിച്ച ആണവചര്‍ച്ചയില്‍ പുരോഗതി. കരാറില്‍ ധാരണയായില്ല. ഫലപ്രദമായ ചര്‍ച്ചയെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി

ഇറാന്‍ -അമേരിക്ക മൂന്നാം വട്ടചര്‍ച്ചയും ധാരണയിലെത്താതെ പിരിഞ്ഞു. ജനീവയില്‍ നടന്ന ആണവചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന് ഒമാന്‍. അടുത്തയാഴ്ച വിയന്നയില്‍ വീണ്ടും ചര്‍ച്ച നടക്കും. അമേരിക്കയുമായി പൂര്‍ത്തിയായത് ഇതുവരെയുള്ള ഏറ്റവും ഫലപ്രദമായ ചര്‍ച്ചയെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. എ. കരാര്‍ എപ്പോള്‍ ഉണ്ടാകുമെന്നതില്‍ വ്യക്തതയില്ലെന്ന് ഒമാന്‍ വിദേശകാര്യമന്ത്രി ബദര്‍ അല്‍ബുസൈദി. ചര്‍ച്ചകളുടെ നാലാംഘട്ടം അടുത്തയാഴ്ച വിയന്നയില്‍ ചേരും.

അമേരിക്കയുടെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും അരഘ്ചിയും തമ്മില്‍ ഒമാന്റെ മധ്യസ്ഥതയിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ആണവ വിഷയത്തിലെ സാങ്കേതിക കാര്യങ്ങളിലാണ് ചര്‍ച്ചകള്‍ ഉടക്കിനില്‍ക്കുന്നത്. . ചര്‍ച്ചകള്‍ക്ക് മധ്യസ്ഥം വഹിക്കുന്ന ഒമാന്‍ വിദേശകാര്യമന്ത്രി വാഷിങ്ടണില്‍ യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സുമായി കൂടിക്കാഴ്ച നടത്തും.

അതേസമയം, ആണവകേന്ദ്രങ്ങള്‍ തകര്‍ക്കാനും യുറേനിയം ശേഖരം കൈമാറാനും നിര്‍ദേശം ഉയര്‍ന്നതായുള്ള വാര്‍ത്തകള്‍ ഇറാന്‍ തള്ളി. തങ്ങള്‍ക്ക് മേലുള്ള ഉപരോധങ്ങള്‍ പിന്‍വലിക്കാന്‍ സമ്മര്‍ദം തുടരുകയാണ് ഇറാന്‍. അമേരിക്കന്‍ പടക്കപ്പല്‍ യുഎസ്എസ് ജെറാള്‍ഡ് ഫോര്‍ഡ് ഇന്ന് ഇസ്രയേല്‍ തുറമുഖമായ ഹൈഫയില്‍ എത്തും. ജെറാള്‍ഡ് ഫോര്‍ഡിന് തകരാറെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും കപ്പല്‍ സജ്ജമാണെന്ന് യുഎസ് നാവികസേന അറിയിച്ചു.

ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കില്ലെന്നാവര്‍ത്തിച്ച് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ രംഗത്തെത്തി. നയതന്ത്രത്തിനാണ് മുന്‍ഗണനയെങ്കിലും സൈനിക നടപടി സ്വീകരിക്കാനുള്ള അവകാശം അമേരിക്കയില്‍ നിക്ഷിപ്തമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് പ്രതികരിച്ചു. ലോകത്തിലെ ഏറ്റവും മോശം ഭരണകൂടത്തിന് ആണവായുധങ്ങള്‍ കൈവശം വയ്ക്കാന്‍ അനുവാദം നല്‍കാനാവില്ലെന്നും വാന്‍സ് പറഞ്ഞു. 









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക