Tuesday, 10 March 2026

ഉള്ളിയിലെ 'നെഗറ്റീവ് എനര്‍ജി'യെ കുറിച്ച് പഠിക്കണം;ഹര്‍ജി തള്ളി സുപ്രീം കോടതി, 'ഇനി വന്നാല്‍ നടപടി'

ഉള്ളിയിലെ 'നെഗറ്റീവ് എനര്‍ജി'യെ കുറിച്ച് പഠിക്കണം;ഹര്‍ജി തള്ളി സുപ്രീം കോടതി, 'ഇനി വന്നാല്‍ നടപടി'


 
ന്യൂഡല്‍ഹി: ഉള്ളിയിലെയും വെളുത്തുള്ളിയിലെയും 'നെഗറ്റീവ് എനര്‍ജി'യെക്കുറിച്ച് ശാസ്ത്രീയപഠനം വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രീം കോടതി. അഭിഭാഷകനായ സച്ചിന്‍ ഗുപ്തയാണ് ഇതുള്‍പ്പെടെ അഞ്ച് പൊതുതാത്പര്യ ഹര്‍ജികള്‍ നല്‍കിയത്.

ജൈനമത വിശ്വാസികളുടെ ഭക്ഷണശീലത്തെ ചോദ്യം ചെയ്ത് അവരുടെ വികാരം വ്രണപ്പെടുത്തുന്നത് എന്തിനാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് ചോദിച്ചു. അടിസ്ഥാനമില്ലാത്തവയാണെന്ന് വിമര്‍ശിച്ച് ഹര്‍ജികളെല്ലാം കോടതി തള്ളി.

പാതിരാത്രിയിലിരുന്നാണോ ഈ ഹര്‍ജികള്‍ തയ്യാറാക്കിയതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഇനിയും ഇത്തരം ഹര്‍ജിയുമായി വന്നാല്‍ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പും നല്‍കി.

മദ്യത്തിലെയും പുകയില ഉത്പന്നങ്ങളിലെയും ദോഷകരമായ വസ്തുക്കള്‍ നിയന്ത്രിക്കണം, സ്വത്ത് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാന്‍ നിര്‍ദേശങ്ങളിറക്കണം, ക്ലാസിക്കല്‍ ഭാഷാപദവി നല്‍കാന്‍ മാര്‍ഗരേഖ വേണം എന്നിങ്ങനെയായിരുന്നു മറ്റ് ഹര്‍ജികളിലെ ആവശ്യങ്ങള്‍. ഈ ഹര്‍ജികളെല്ലാം അവ്യക്തവും കൃത്യമായ നിയമാടിത്തറയില്ലാത്തതുമാണ് കോടതി വിമര്‍ശിച്ചു. ഹര്‍ജി നല്‍കിയത് അഭിഭാഷകനല്ലായിരുന്നെങ്കില്‍ വന്‍തുക പിഴചുമത്തിയേനെയെന്നും പറഞ്ഞു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സിബിഎസ്ഇ ചോദ്യപേപ്പറിൽ ക്യുആർ കോഡ്; സ്കാൻ ചെയ്തപ്പോൾ മ്യൂസിക് വീഡിയോ, ഞെട്ടി വിദ്യാർത്ഥികൾ

സിബിഎസ്ഇ ചോദ്യപേപ്പറിൽ ക്യുആർ കോഡ്; സ്കാൻ ചെയ്തപ്പോൾ മ്യൂസിക് വീഡിയോ, ഞെട്ടി വിദ്യാർത്ഥികൾ


 
ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിന്റെ ഗണിതശാസ്ത്ര ചോദ്യപേപ്പറില്‍ നല്‍കിയിരിക്കുന്ന ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തവര്‍ ഒന്ന് ഞെട്ടി. ചോദ്യപേപ്പറിന്റെ സൈഡിലായി കൊടുത്തിരിക്കുന്ന ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചത് പഴയ മ്യൂസിക് വീഡിയോയുടെ ലിങ്കാണ്. പരീക്ഷാ പേപ്പറിന്റെ സുരക്ഷയ്ക്കും ആധികാരികതയ്ക്കുമായി ഉള്‍പ്പെടുത്തിയ കോഡിലാണ് വീഡിയോയുടെ ലിങ്ക് വന്നത്.

മാര്‍ച്ച് ഒന്‍പതിന് നടന്ന പരീക്ഷയിലാണ് ഗുരുതരമായ വീഴ്ച കണ്ടെത്തിയത്. ഇന്റര്‍നെറ്റില്‍ ആളുകളെ പറ്റിക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്ന 'റിക് റോളിങ്' എന്ന ലിങ്കാണ് പരീക്ഷ പേപ്പറിലുണ്ടായിരുന്നത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെക്കാന്‍ തുടങ്ങിയതോടെയാണ് സംഭവം പുറത്തറിഞ്ഞ് തുടങ്ങിയത്.

ചോദ്യപേപ്പറുകളിലെ ക്യുആര്‍ കോഡുകള്‍ വളരെ കൃത്യതയോടെ പരിശോധിക്കേണ്ട ഒന്നായിരിക്കെ ഇത്തരമൊരു അപാകത ഉണ്ടായത് എങ്ങനെയാണെന്ന ചോദ്യവും ഉയരുകയാണ്. ഇത് സാങ്കേതികമായി ഉണ്ടായ പിഴവാണോ അതോ ബോധപൂര്‍വം ചെയ്തതാണോ എന്ന കാര്യത്തില്‍ സിബിഎസ്ഇ വ്യക്തത വരുത്തിയിട്ടില്ല.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സഹസംവിധായകൻ വിജീഷ് ഐ കെ അന്തരിച്ചു

സഹസംവിധായകൻ വിജീഷ് ഐ കെ അന്തരിച്ചു


 
തൃശൂർ : പ്രശസ്ത ചലച്ചിത്ര സഹസംവിധായകൻ വിജീഷ് ഐ കെ (45) മസ്തിഷ്‌ക സംബന്ധമായ രോഗത്താൽ ചികിത്സയിലിരിക്കെ അന്തരിച്ചു. തൃശൂർ ജില്ലയിലെ എങ്ങണ്ടിയൂർ സ്വദേശിയാണ്.

ടീൻസ്, ഓടും രാജ ആടും റാണി, ദേവയാനം, പത്രോസിന്റെ പടപ്പുകൾ തുടങ്ങിയവയാണ് പ്രവർത്തിച്ച പ്രധാന സിനിമകൾ. അച്ഛൻ: കൃഷ്ണൻ അമ്മ: രത്ന. സഹോദരങ്ങൾ: കിഷോർ കുമാർ, കൃജിത്ത്, രമ്യ.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ പാലാ നഗരസഭയ്ക്ക് ട്വിൻ ബയോ വേസ്റ്റ് ബിന്നുകൾ നൽകി

കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ പാലാ നഗരസഭയ്ക്ക് ട്വിൻ ബയോ വേസ്റ്റ് ബിന്നുകൾ നൽകി

 



പാലാ :കേന്ദ്ര സർക്കാരിന്റെ ‘സ്വച്ഛ് സർവ്വേക്ഷൻ ശുചിത്വ സർവ്വേയുടെ ഭാഗമായി പാലാ നഗരസഭയെ മാലിന്യമുക്തമാക്കുന്നതിനും പൊതുജനങ്ങളിൽ ശുചിത്വ അവബോധം വളർത്തുന്നതിനുമുള്ള പാലാ നഗര സഭയുടെ പ്രവർത്തനങ്ങൾക്ക് കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ പാലാ യൂണിറ്റും,കേരളാ ഹോട്ടൽ ന്യൂസും (KHRA യുടെ ഓൺലൈൻ ന്യൂസ് പ്ലാറ്റ് ഫോം )ട്വിൻ ബയോ വേസ്റ്റ് ബിന്നുകൾ പാലാ നഗരസഭയ്ക്ക് കൈമാറി. പാലാ മുനിസിപ്പൽ ചെയർ പേഴ്സൺ ദിയ പുളിക്കകണ്ടത്തിന്റെയും മറ്റ് കൗൺസിലേഴ്സിന്റെയും മഹനീയ സാനിധ്യത്തിൽ പാലാ മുനിസിപാലിറ്റിയുടെ ഹെൽത്ത് ഡിപ്പാർട്ട്മെന്റിനാണ് ബിന്നുകൾ കൈമാറിയത്. കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ (കെ. എച്ച്. ആർ. എ ) പാലാ യൂണിറ്റ് പ്രസിഡന്റ് ബേബി ഒമ്പള്ളി

സെക്രട്ടറി എബി ജേക്കബ്‌സ്, ട്രഷറർ സുരേഷ് എം പി ജില്ലാ വർക്കിംഗ് പ്രസിഡന്റ് ബിജോയ് വി ജോർജ്, യൂണിറ്റ് രക്ഷാധികാരി സി റ്റി ദേവസ്യ വൈസ് പ്രസിഡന്റ് എം.ഡി. ദേവസ്യ സംസ്ഥാന കമ്മിറ്റി അംഗം ബിപിൻ തോമസ് (അസോസിയേറ്റ്‌ എഡിറ്റർ കേരളാ ഹോട്ടൽ ന്യൂസ് ) മറ്റ് കമ്മിറ്റി അംഗങ്ങളും യൂണിറ്റിലെ മെമ്പർമാരും

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വേനല്‍ കടുക്കുന്നു; വൈദ്യുതി ആവശ്യകത 15 വര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് നിലയില്‍

വേനല്‍ കടുക്കുന്നു; വൈദ്യുതി ആവശ്യകത 15 വര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് നിലയില്‍


 
വേനല്‍ കടുത്തതോടെ ഇന്ത്യയിലെ വൈദ്യുതി ആവശ്യകത കുതിക്കുന്നു. ഫെബ്രുവരിയിലെ വൈദ്യുത ഉപഭോഗം 2 ശതമാനത്തോളം വര്‍ധിച്ച് 133 ബില്യണ്‍ യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 131 ബില്യണ്‍ യൂണിറ്റ് ആയിരുന്നു. 2010 മുതല്‍ ഫെബ്രുവരി മാസത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ഉപയോഗമാണിത്. വേനല്‍ കടുക്കുന്നതോടെ വൈദ്യുതി ഉപഭോഗം ഇനിയും കത്തിക്കയറും.

ക്രിസില്‍ ഇന്റലിജന്‍സ് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം, രാജ്യത്തിന്റെ പല ഭാഗങ്ങളിലും സാധാരണയെക്കാള്‍ ഉയര്‍ന്ന താപനിലകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഫാന്‍, എസി, കൂളര്‍ ഉപഭോഗം ഉയരുന്നതാണ് വൈദ്യുതി ആവശ്യകത ഉയരാന്‍ പ്രധാന കാരണമാവുന്നത്.

2026 സാമ്പത്തിക വര്‍ഷത്തില്‍, വൈദ്യുതി ആവശ്യകത വാര്‍ഷികാടിസ്ഥാനത്തില്‍ 11.5 ശതമാനം വരെ വര്‍ധിച്ച് 1,705 മുതല്‍ 1,715 ബില്യണ്‍ യൂണിറ്റ് വരെ എത്തുമെന്ന് ക്രിസില്‍ റിപ്പോര്‍ട്ട് വിലയിരുത്തുന്നു. കഠിനമായ ശൈത്യകാലം, സാമ്പത്തിക വര്‍ഷത്തിന്റെ അവസാന സമയത്ത് സാധാരണയെക്കാള്‍ ഉയര്‍ന്ന താപനില, സ്ഥിരമായ സാമ്പത്തിക വളര്‍ച്ച എന്നിവയാണ് വൈദ്യുതി ആവശ്യകത വര്‍ധിക്കാന്‍ കാരണമാവുന്നത്. അതേസമയം ദീര്‍ഘകാല മണ്‍സൂണ്‍ ഈ വര്‍ധനയെ ഭാഗികമായി നിയന്ത്രിക്കാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഫെബ്രുവരി തുടക്കത്തില്‍ ഇന്ത്യയിലെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തണുത്ത കാലാവസ്ഥ വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ കാരണമായിരുന്നെങ്കിലും പിന്നീട് താപനില ഉയര്‍ന്നതോടെ ഉപയോഗം വര്‍ധിച്ചു. ഫെബ്രുവരി 19 മുതല്‍ 25 വരെ, ഹിമാലയ മേഖലയിലും വടക്കു പടിഞ്ഞാറന്‍ ഇന്ത്യയിലെ സമതല പ്രദേശങ്ങളിലും പരമാവധി താപനില സാധാരണയെക്കാള്‍ 46° സെല്‍ഷ്യസ് വരെ ഉയര്‍ന്നിരുന്നു. എന്നാല്‍ രാജ്യത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും ഇതേ ആഴ്ചയിലെ ശരാശരി കുറഞ്ഞ താപനില 24° സെല്‍ഷ്യസ് വരെ കൂടുതലായിരുന്നു.

ക്രിസില്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഏപ്രില്‍ മുതല്‍ ഫെബ്രുവരി വരെ മൊത്തം വൈദ്യുതി ആവശ്യകത വാര്‍ഷികാടിസ്ഥാനത്തില്‍ 0.9 ശതമാനം മാത്രമാണ് വര്‍ധിച്ചത്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ടി20 ലോകകപ്പ് ഉയര്‍ത്തിയ ഇന്ത്യന്‍ ടീമിന് 131 കോടി രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ബിസിസിഐ

ടി20 ലോകകപ്പ് ഉയര്‍ത്തിയ ഇന്ത്യന്‍ ടീമിന് 131 കോടി രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ബിസിസിഐ


 

20-20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് 131 കോടി രൂപ പരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. താരങ്ങൾക്കും, കോച്ചിങ് സ്റ്റാഫിനും അഭിനന്ദനം അറിയിച്ച് ബിസിസിഐ സെക്രട്ടറി രംഗത്തെത്തി. വ്യക്തിഗത മികവിനേക്കാളുപരി ടീമിന്റെ ഒത്തൊരുമയ്ക്കും തയ്യാറെടുപ്പുകള്‍ക്കുമുള്ള അംഗീകാരമാണിതെന്ന് ബിസിസിഐ ഭാരവാഹികള്‍ വ്യക്തമാക്കി. ഓരോ അംഗത്തിന്റെയും കഠിനാധ്വാനമാണ് ഈ ചരിത്ര വിജയത്തിന് പിന്നിലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

2024ൽ കിരീടം നേടിയ രോഹിത് ശർമയ്ക്കും സംഘത്തിനും ലഭിച്ചത് 125 കോടി രൂപയായിരുന്നു. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിച്ച ടൂര്‍ണമെന്റിലെ മികച്ച സ്പോണ്‍സര്‍ഷിപ്പ് വരുമാനമാണ് സമ്മാനത്തുക ഉയരാന്‍ കാരണമായത്.

ടി20 ലോകകപ്പ് കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡും ഇതോടെ ഇന്ത്യ സ്വന്തമാക്കി. മലയാളി താരം സഞ്ജു സാംസണായിരുന്നു ടൂര്‍ണമെന്റിലെ താരം. പ്രഖ്യാപിച്ച 131 കോടി രൂപ ടീമിലെ താരങ്ങള്‍ക്കും പരിശീലകര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും വീതിച്ചു നല്‍കുമെന്ന് ബിസിസിഐ അറിയിച്ചു.

വിജയികളായ ഇന്ത്യക്ക് ഐസിസി 13.5 മില്യണ്‍ ഡോളര്‍ (ഏകദേശം 112 കോടിയിലധികം രൂപ) സമ്മാനത്തുക നല്‍കിയിരുന്നു. 2024 ചാമ്പ്യന്‍മാരായ ഇന്ത്യക്ക് 2.45 മില്യണ്‍ ഡോളര്‍( ഏകദേശം 22.52 കോടി രൂപ) ആണ് ഐസിസി സമ്മാനത്തുകയായി നല്‍കിയതെങ്കില്‍ ഇത്തവണ ഇന്ത്യക്ക് മൂന്ന് മില്യണ്‍ ഡോളര്‍ (ഏകദേശം 27.48 കോടി രൂപ) ആണ് സമ്മാനത്തുകയായി ലഭിച്ചത്. രണ്ടാം സ്ഥാനക്കാരായ ന്യൂസിലന്‍ഡ് ടീമിന് 1.6 മില്യണ്‍ ഡോളര്‍ (ഏകദേശം 14.65 കോടി രൂപ) സമ്മാനത്തുകയായി ലഭിച്ചു.
















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊട്ടിഘോഷിച്ച് മന്ത്രിയുടെ സിടി സ്കാൻ ഉദ്ഘാടനം, പക്ഷേ പരിക്കേറ്റ രോഗിയെത്തിയപ്പോൾ സ്കാനിംഗ് നടന്നില്ല, ലൈൻസസ് ഇല്ലെന്ന് അധികൃതർ!

കൊട്ടിഘോഷിച്ച് മന്ത്രിയുടെ സിടി സ്കാൻ ഉദ്ഘാടനം, പക്ഷേ പരിക്കേറ്റ രോഗിയെത്തിയപ്പോൾ സ്കാനിംഗ് നടന്നില്ല, ലൈൻസസ് ഇല്ലെന്ന് അധികൃതർ!


 
മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിൽ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ സിടി സ്കാൻ പ്രവ‍ർത്തിപ്പിക്കാൻ പറ്റില്ല. സ്കാനിങ് യന്ത്രം പ്രവർത്തിക്കാത്തതിനാൽ ഇന്നലെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കൊണ്ടുവന്ന രോഗിയുടെ സ്കാനിങ് നടത്താനായില്ല. എ.ഇ.ആർ.ബി ലൈസൻസ് കിട്ടാത്തതിനാലാണ് സ്കാനിങ് യന്ത്രം പ്രവർത്തിപ്പിക്കാൻ സാധിക്കാഞ്ഞത്. ലൈസൻസിനായി അപേക്ഷിച്ചിട്ടുണ്ടെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ നൽകുന്ന വിശദീകരണം. വയനാട് മെഡിക്കൽ കോളേജിൽ ഇന്നലെയാണ് പുതിയ സിടി സ്കാൻ മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്തത്

വയനാട് ഗവ. മെഡിക്കൽ കോളേജിൽ അത്യാധുനിക സൗകര്യങ്ങളോടെ ജർമൻ നിർമ്മിത എഫ്.സി.ടി ഐസ്ട്രീം മോഡൽ സി.ടി സ്‌കാൻ കഴിഞ്ഞ ദിവസം വലിയ ആഘോഷത്തോടെയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. 3.98 കോടി രൂപയുടെ അത്യാധുനിക ജർമ്മൻ യന്ത്രമാണ് വാങ്ങിച്ചത്. അനുബന്ധ സംവിധാനങ്ങളടക്കം 7 കോടിയാണ് ആകെ ചെലവ്. അത്യാധുനിക രീതീയിലുള്ള ഐസ്ട്രീം മോഡൽ ഉപകരണം ജപ്പാനിൽ നിന്ന് ഇറക്കുമതി ചെയ്ത് മുംമ്പൈ തുറമുഖത്ത് ഇറക്കി വാഹന മാർഗമാണ് മെഡിക്കൽ കോളേജിൽ എത്തിച്ചത്.

കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ആദ്യമായാണ് ഇത്തരത്തിലുള്ള മെഷീൻ സ്ഥാപിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. മുമ്പ് ആശുപത്രിയിലുണ്ടായിരുന്ന യുണിറ്റ് നാല് സ്‌ളൈഡുകൾ ഉള്ളതായിരുന്നുവെങ്കിൽ പുതിയ യൂണിറ്റ് 64 സ്ളൈഡുകൾ ഉള്ളതാണ്. ഇതിനാൽ തന്നെ പരശോധന ഫലം വളരെ വിശദമായും കൃത്യതയോടെയും ലഭ്യമാകും. എന്നാൽ ലൈസൻസ് ലഭിക്കാതെ ഉദ്ഘാടനം മാത്രം നടത്തിയത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും ഇലക്ഷൻ സ്റ്റണ്ടാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക