Thursday, 16 July 2026

മഴ ചതിച്ചു; ഡാമുകളിൽ വെറും 29% വെള്ളം... കേരളം വൈദ്യുതി പ്രതിസന്ധിയിലേക്ക്? ലോഡ് ഷെഡ്ഡിങ് കടുപ്പിക്കാൻ സാധ്യത

മഴ ചതിച്ചു; ഡാമുകളിൽ വെറും 29% വെള്ളം... കേരളം വൈദ്യുതി പ്രതിസന്ധിയിലേക്ക്? ലോഡ് ഷെഡ്ഡിങ് കടുപ്പിക്കാൻ സാധ്യത

 





പത്തനംതിട്ട: സംസ്ഥാനത്ത് കാലവർഷം ദുർബലമായതോടെ കേരളത്തിന്റെ വൈദ്യുതി മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. കേരള സംസ്ഥാന വൈദ്യുതി ബോർഡിന്റെ പ്രധാന ജലസംഭരണികളിലെ ആകെ ജലനിരപ്പ് 29 ശതമാനമായി താഴ്ന്നിരിക്കുകയാണ്. നിലവിലെ സ്ഥിതി തുടർന്നാൽ ആഭ്യന്തര വൈദ്യുതോത്പാദനം വീണ്ടും കുറയുകയും, നിലവിലുള്ള ലോഡ് ഷെഡ്ഡിങ് ദീർഘിപ്പിക്കുന്നതടക്കമുള്ള കടുത്ത നിയന്ത്രണ നടപടികളിലേക്ക് കെഎസ്ഇബി നീങ്ങേണ്ടി വരാനിടയുണ്ടെന്നാണ് വിലയിരുത്തൽ.

മഴ കുറഞ്ഞതോടെ ഡാമുകളിലേക്കുള്ള നീരൊഴുക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അതേസമയം, മഴ മാറിയതിനെ തുടർന്ന് സംസ്ഥാനത്ത് വൈദ്യുതോപഭോഗം വർധിച്ചതും പ്രതിസന്ധി രൂക്ഷമാക്കുകയാണ്. ആഭ്യന്തര ഉത്പാദനം കുറഞ്ഞതിനൊപ്പം പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതയിലുണ്ടായ തടസ്സങ്ങളും ആശങ്ക വർധിപ്പിക്കുന്നുണ്ട്.

സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതികളായ ഇടുക്കിയിലും ശബരിഗിരിയിലും ഇപ്പോൾ ശേഷിക്കുന്നത് വെറും 29 ശതമാനം വെള്ളമാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഉണ്ടായിരുന്നതിന്റെ ഇരട്ടിയിലധികം ജലശേഖരമാണ് അന്ന് ഉണ്ടായിരുന്നത്. ജലലഭ്യതയിലെ ഈ കുറവ് വൈദ്യുതോത്പാദനത്തിലും വ്യക്തമായി പ്രതിഫലിച്ചിട്ടുണ്ട്.

ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിവരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്തിന്റെ ആകെ ആഭ്യന്തര വൈദ്യുതോത്പാദനം 16.608 ദശലക്ഷം യൂണിറ്റ് മാത്രമാണ്. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഇത് 44.221 ദശലക്ഷം യൂണിറ്റ് ആയിരുന്നു. അതേസമയം സംസ്ഥാനത്തിന്റെ ആകെ വൈദ്യുതോപഭോഗം 88.6419 ദശലക്ഷം യൂണിറ്റായി ഉയർന്നു. ഇതിൽ 68.8148 ദശലക്ഷം യൂണിറ്റും പുറത്തുനിന്ന് വാങ്ങിയാണ് ആവശ്യകത നിറവേറ്റിയത്.

ഇടുക്കി ജലവൈദ്യുത പദ്ധതിയിൽ ബുധനാഴ്ച 5.941 ദശലക്ഷം യൂണിറ്റും, ശബരിഗിരിയിൽ 2.3886 ദശലക്ഷം യൂണിറ്റും മാത്രമാണ് ഉത്പാദിപ്പിച്ചത്. ഷോളയാർ, ഇടമലയാർ, കുണ്ടള, മാട്ടുപ്പട്ടി തുടങ്ങിയ എ ഗ്രേഡ് പദ്ധതികളിലും സമാനമായ സാഹചര്യമാണുള്ളത്. മാട്ടുപ്പട്ടി ഡാമിൽ നിലവിൽ 10 ശതമാനം വെള്ളം മാത്രമാണ് ശേഷിക്കുന്നത്.

പത്തനംതിട്ട ജില്ലയിലെ ശബരിഗിരിയെ ആശ്രയിക്കുന്ന കക്കാട്, അള്ളുങ്കൽ, കാരിക്കയം, മണിയാർ, പെരുനാട് ജലവൈദ്യുത പദ്ധതികളിലും ഉത്പാദനം നാമമാത്രമായി തുടരുകയാണ്.

മഴ വീണ്ടും ശക്തമാകാത്ത പക്ഷം സംസ്ഥാനത്തിന്റെ വൈദ്യുതി പ്രതിസന്ധി കൂടുതൽ രൂക്ഷമാകാനും നിയന്ത്രണ നടപടികൾ ശക്തിപ്പെടാനും സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാഴ്‌സൽ ഡ്രോപ്പ് മോഡൽ പൊളിഞ്ഞു; ചളിക്കവട്ടത്ത് ഒരു കിലോയ്ക്ക് മേൽ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ

പാഴ്‌സൽ ഡ്രോപ്പ് മോഡൽ പൊളിഞ്ഞു; ചളിക്കവട്ടത്ത് ഒരു കിലോയ്ക്ക് മേൽ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ

 





കൊച്ചി: ലഹരിമാഫിയയുടെ പുതിയ "പാഴ്‌സൽ ഡ്രോപ്പ്" തന്ത്രം എക്സൈസ് തകർത്തു. ആളൊഴിഞ്ഞ സ്ഥലത്ത് കഞ്ചാവ് അടങ്ങിയ പാഴ്‌സൽ ഉപേക്ഷിക്കാൻ എത്തിയ പശ്ചിമ ബംഗാൾ സ്വദേശി ഷാരൂഖ് ഖാൻ (26) ആണ് എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടിയിലായത്.

ചളിക്കവട്ടത്ത് നടത്തിയ പരിശോധനയിൽ പ്രതിയുടെ കൈവശം നിന്ന് 1.058 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ രഞ്ജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

എക്സൈസും മറ്റ് എൻഫോഴ്‌സ്‌മെന്റ് ഏജൻസികളും ലഹരിവേട്ട ശക്തമാക്കിയതോടെ, ലഹരിമാഫിയ ഇടപാടുകൾക്കായി പുതിയ രീതികളിലേക്ക് മാറിയിരിക്കുകയാണ്. ഉപഭോക്താക്കളിൽ നിന്ന് മുൻകൂട്ടി പണം അക്കൗണ്ടിലേക്ക് സ്വീകരിച്ച ശേഷം, ലഹരിവസ്തുക്കൾ അടങ്ങിയ പാഴ്‌സൽ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയും, പിന്നീട് അതിന്റെ ഫോട്ടോയും വീഡിയോയും ഉപഭോക്താക്കൾക്ക് അയച്ചുനൽകുകയും ചെയ്യുന്നതാണ് പുതിയ രീതി. തുടർന്ന് ഉപഭോക്താക്കൾ സ്ഥലത്തെത്തി പാഴ്‌സൽ കൈപ്പറ്റുന്നതുമാണ് പതിവ്.

ജൂലൈ 14-ന് ചളിക്കവട്ടം പ്രദേശത്ത് ഇത്തരമൊരു ഇടപാട് നടക്കുമെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് മേഖലയിൽ നിരീക്ഷണം ശക്തമാക്കി. സംശയാസ്പദമായി എത്തിയ ഷാരൂഖ് ഖാനെ പിന്തുടർന്ന് പിടികൂടിയപ്പോഴാണ് കഞ്ചാവ് പിടിച്ചെടുത്തത്.

ലഹരിമാഫിയയുടെ പുതിയ പ്രവർത്തനരീതികൾ കണ്ടെത്തി ശക്തമായ നടപടി തുടരുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സി പ്ലെയിന്‍ സര്‍വീസ് 19 മുതല്‍ വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍

സി പ്ലെയിന്‍ സര്‍വീസ് 19 മുതല്‍ വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍

 പ്ലെയിന്‍ സര്‍വീസ് 19 മുതല്‍
വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍



കൊച്ചിയില്‍ നിന്നുള്ള ലക്ഷദ്വീപ് സി പ്ലെയിന്‍ സര്‍വീസ് ഞായറാഴ്ച ഉദ്ഘാടനം ചെയ്യും. വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. തിങ്കളാഴ്ച മുതല്‍ സാധാരണ സര്‍വീസ് ആരംഭിക്കുമെന്നാണ് വിവരം.
രാജ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള ഏക സീ പ്ലെയിന്‍ സര്‍വീസാണു കൊച്ചിയില്‍ നിന്നു ലക്ഷദ്വീപിലേക്ക് ആരംഭിക്കുന്നത്. കനേഡിയന്‍ നിര്‍മിത 'വൈക്കിങ് ഡിഎച്ച്‌സി6400 ട്വിന്‍ ഓട്ടര്‍' വിമാനമാണു സര്‍വീസിനായി ഉപയോഗിക്കുന്നത്. ലക്ഷദ്വീപിലേക്കുള്ള യാത്രാസൗകര്യം വര്‍ധിപ്പിക്കുന്നതിനും വിനോദസഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് സീ പ്ലെയിന്‍ സര്‍വീസ് ആരംഭിക്കുന്നത്.

ലക്ഷദ്വീപിലെ അഗത്തി, കടമത്ത്, കല്‍പ്പേനി, കവരത്തി, കില്‍ത്താന്‍ എന്നീ ദ്വീപുകളെ ബന്ധിപ്പിച്ചാണ് പരീക്ഷണപ്പറക്കല്‍ നടത്തുന്നത്. സ്‌കൈഹോപ്പ് വിമാനമാണ് സര്‍വീസിനായി ഉപയോഗിക്കുന്നത്. 20പേര്‍ക്ക് യാത്രചെയ്യാവുന്ന വിമാനമാണ് സര്‍വീസ് നടത്തുക. 45-50 മിനിറ്റാണ് യാത്രാസമയം. സ്‌കൈഹോപ്പിന് കൊച്ചിയില്‍നിന്ന് ലക്ഷദ്വീപിലേക്കും കുമരകത്തേക്കും സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ചിട്ടുണ്ട്. സിയാലാണ് സാധ്യതാപഠനം നടത്തിയത്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 15 July 2026

സഖറിയാ പെരുമ്പടവത്തിന്റെ 'തമിഴകത്തെ തോമ്മാപർവ്വം' മുഖ്യമന്ത്രി വി. ഡി. സതീശൻ പ്രകാശനം ചെയ്തു

സഖറിയാ പെരുമ്പടവത്തിന്റെ 'തമിഴകത്തെ തോമ്മാപർവ്വം' മുഖ്യമന്ത്രി വി. ഡി. സതീശൻ പ്രകാശനം ചെയ്തു


 
തിരുവനന്തപുരം: തമിഴ്നാട്ടിലെ മാർ തോമ്മാ ശ്ലീഹായുടെ പ്രേഷിത ദൗത്യത്തെക്കുറിച്ച് സഖറിയാ പെരുമ്പടവം രചിച്ച 'തമിഴകത്തെ തോമ്മാപർവ്വം' എന്ന ഗവേഷണ പഠനഗ്രന്ഥം പ്രകാശനം ചെയ്തു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശനാണ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചത്. കോട്ടയം മഷിക്കൂട്ട് ഇംപ്രിന്റ് ആണ് ഈ ഗ്രന്ഥത്തിന്റെ പ്രസാധകർ.
​പ്രകാശനച്ചടങ്ങിൽ സംസ്ഥാന മന്ത്രിമാരായ അഡ്വ. മോൻസ് ജോസഫ്, അഡ്വ. അനൂപ് ജേക്കബ് എന്നിവർ സന്നിഹിതരായിരുന്നു.
​കൂടാതെ തിരുവിതാംകോട് അരപ്പള്ളി മാനേജർ വന്ദ്യ ബർസ്ലീബി റമ്പാൻ, പോത്താറയിൽ പി. യു. കുര്യാക്കോസ് കോറെപ്പിസ്കോപ്പ, ഫാ. വിജു ഏലിയാസ്, ഫാ. ജോർജ് വർഗീസ്, ശ്രീ. പി. വി. തോമസ് പുളിക്കീൽ, ഡോ. വി. എം. മാത്യു, ഡോ. ആൽവിൻ സണ്ണി, ജോസഫ് തോമസ് തുടങ്ങി നിരവധി പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. മാർ തോമ്മാ ശ്ലീഹായുടെ തമിഴകത്തെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ശ്രദ്ധേയമായ കണ്ടെത്തലുകൾ ഉൾക്കൊള്ളുന്നതാണ് ഈ ഗവേഷണ ഗ്രന്ഥം.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മിഷൻ സമുദ്ര : സാധ്യതകളും വെല്ലുവിളികളും

മിഷൻ സമുദ്ര : സാധ്യതകളും വെല്ലുവിളികളും

 


 
പാലാ:. പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിലെ ഇക്കണോമിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ തുറമുഖ നഗര വികസന സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാർ നടത്തി. കോട്ടയം പോർട്ട് ആൻഡ് കണ്ടെയ്നർ ടെർമിനൽ സർവീസസ് എം.ഡി. ശ്രീ. എബ്രാഹം വർഗ്ഗീസ് മുഖ്യപ്രഭാഷണവും അസോസിയേഷൻ ഉദ്ഘാടനവും നിർവഹിച്ചു. ബ്ലു ഇക്കോണമി ജോലി സാദ്ധ്യതകൾ, ചരക്ക് നീക്കം, കാർബൺ ക്രെഡിറ്റ്, മറൈൻ ടൂറിസം, ലോജിസ്റ്റിക്സ് എന്നിങ്ങനെ വിവിധ വിഷയങ്ങളെ മുൻ നിർത്തിയായിരുന്നു സെമിനാർ. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. റ്റോജി തോമസ്, ഇക്കണോമിക്സ് വകുപ്പ് മേധാവി ഡോ.ബിജു കെ.സി., ഇക്കണോമിക്സ് അസോസിയേഷൻ കോ-ഓർഡിനേറ്റർ ശ്രീ. റോബേഴ്സ് തോമസ്,  പ്രസിഡന്റ് എലിസബത്ത് സോജി എന്നിവർ പ്രസംഗിച്ചു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മാർ കാവുകാട്ട് പിതാവിൻ്റെ ജന്മവാർഷികം ജൂലൈ 17 വെള്ളിയാഴ്ച  പ്രവിത്താനത്ത്.

മാർ കാവുകാട്ട് പിതാവിൻ്റെ ജന്മവാർഷികം ജൂലൈ 17 വെള്ളിയാഴ്ച പ്രവിത്താനത്ത്.


 


ദൈവദാസൻ മാർ മാത്യു കാവുകാട്ട്  പിതാവിന്റെ നൂറ്റി ഇരുപത്തിരണ്ടാമത് ജന്മവാർഷികം പ്രവിത്താനത്ത്  ദൈവദാസന്റെ  ജന്മഗൃഹത്തിൽ ആഘോഷപൂർവ്വം ആചരിക്കുന്നു.
 

ജൂലൈ 17 വെള്ളിയാഴ്ച  വൈകുന്നേരം 5 മണിക്ക് ദിവ്യബലിയും, തുടർന്ന് മറ്റ് തിരുക്കർമ്മങ്ങളും  നേർച്ചവിതരണവും ഉണ്ടായിരിക്കുന്നതാണ്.
       ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രഥമ ആർച്ച്ബിഷപ്പായിരുന്നു ദൈവദാസൻ മാർ മാത്യു കാവുകാട്ട് . ദൈവദാസൻ്റെ ചരമദിനമായ ഒക്ടോബർ 9 ന് ചങ്ങനാശ്ശേരി കത്തീഡ്രൽ പള്ളിയിലും പ്രവിത്താനം സെൻ്റ് അഗസ്റ്റ്യൻസ് പള്ളിയിലും നടക്കുന്ന ദിവ്യബലികളിലും നേർച്ച വിതരണത്തിലും അനേകായിരങ്ങൾ ഭക്ത്യാതര പൂർവ്വം പങ്കെടുക്കാറുണ്ട്.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത




 
 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. മഴയ്ക്ക് ശമനമായതോടെ ഇന്ന് വൈദ്യുതി ഉപഭോഗം കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വർധിക്കുമെന്നാണ് വിലയിരുത്തൽ. ഇതിന്റെ പശ്ചാത്തലത്തിൽ വൈകുന്നേരങ്ങളിലെ പീക്ക് സമയങ്ങളിൽ ചില പ്രദേശങ്ങളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം ഉണ്ടായേക്കാമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ  ക്ലാസും സ്കൂളുകളിൽ പത്രവിതരണ പദ്ധതിയും  നടന്നു

ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസും സ്കൂളുകളിൽ പത്രവിതരണ പദ്ധതിയും നടന്നു

 

ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ  ക്ലാസും സ്കൂളുകളിൽ പത്രവിതരണ പദ്ധതിയും  നടന്നു.

അരുവിത്തുറ  :  ലയൺസ് ക്ലബ്ബ്   ഓഫ് അരുവിത്തുറ നേതൃത്വത്തിൽ സയൻസ് 
മോട്ടിവേഷൻ  ക്ലാസും സ്കൂളുകളിൽ പത്രവിതരണ പദ്ധതിയും  നടന്നു.


മിമിക്രി എന്ന കലാരൂപത്തിലൂടെ സ്പേസ് സയൻസ് നേട്ടം അവതരിപ്പിച്ച്  ട്രെയിനർ  മനോജ് ടി. ബെഞ്ചമിൻ ഈരാറ്റുപേട്ട സെൻ്റ് മേരീസ് എൽ.പി സ്കൂളിൽ  ശാസ്ത്ര മോട്ടിവേഷൻ ക്ലാസ് നയിച്ചു.

കെ. എസ്. തോമസ് കടപ്ലാക്കൽ മെമ്മോറിയൽ ചാരിറ്റി  ഒരു വർഷത്തേക്ക് കേരള കൗമുദി, ദീപിക ദിനപത്രങ്ങൾ ഈരാറ്റുപേട്ട ഗവ.ഹയർ സെക്കൻഡറി സ്കൂൾ,മുസ്ലീം ഗേൾസ് എച്ച് എസ് എസ്, സെൻ്റ് മേരീസ് എൽ.പി സ്കൂൾ , ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ സൗജന്യമായി വിതരണം ചെയ്തു.

പദ്ധതി ഉദ്ഘാടനം
ലയൺസ് ജില്ല ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടത്തിലിൻ്റെ  അധ്യക്ഷതയിൽ 
 കെ. എസ്. തോമസ് കടപ്ലാക്കൽ മെമ്മോറിയൽ ചാരിറ്റി കൺവീനറും ബ്രില്യന്റ് സ്റ്റഡി സെന്റർ പാലാ ഗണിതശാസ്ത്ര വിഭാഗം മേധാവിയുമായ പ്രൊഫ. റോയ് തോമസ് നിർവഹിച്ചു. 
ലയൺസ് ക്ലബ് പ്രസിഡന്റ് ടിറ്റോ തെക്കേൽ മുഖ്യ പ്രഭാഷണം നടത്തി.

കേരള കൗമുദി സർകുലേഷൻ മാനേജർ ലെനിൻ, 
 ലയൺസ് ബോർഡ് മെമ്പർമാരായ വി.എം മാത്യു വെള്ളാപാണിയിൽ, ജോജോ പ്ലാത്തോട്ടം, ദീപാമോൾ ജോർജ്, ജോസഫ് ചാക്കോ,
കേരള കൗമുദി  ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.











ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോഴിക്കോട് മാലിന്യടാങ്കിൽ കുടുങ്ങിയ ഒരാൾ മരിച്ചു; ഒരാളുടെ നിലഗുരുതരം

കോഴിക്കോട് മാലിന്യടാങ്കിൽ കുടുങ്ങിയ ഒരാൾ മരിച്ചു; ഒരാളുടെ നിലഗുരുതരം

കോഴിക്കോട് മാലിന്യടാങ്കിൽ കുടുങ്ങിയ ഒരാൾ മരിച്ചു; ഒരാളുടെ നിലഗുരുതരം 











ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക