Wednesday, 4 September 2024

ബാങ്ക് ഉദ്യോഗസ്ഥയെന്ന പേരിൽ വീട്ടിലെത്തി, മടങ്ങിയത് ക്രഡിറ്റ് കാർഡുമായി : തട്ടിപ്പിൽ നഷ്ടമായത് ഒരു ലക്ഷം

SHARE

മുംബൈ ∙ ഓൺലൈൻ തട്ടിപ്പുകൾ കൂടുന്ന സാഹചര്യത്തിലും വീട്ടിൽ നേരിട്ടെത്തി തട്ടിപ്പു നടത്തുന്നവരും വർധിക്കുന്നു. ബാങ്ക് ഉദ്യോഗസ്ഥയെന്ന വ്യാജേന വ്യവസായിയുടെ വീട്ടിലെത്തിയ യുവതി ഒരു ലക്ഷം രൂപ കവർന്ന സംഭവത്തിൽ പൊലീസ് കേസ് രേഖപ്പെടുത്തി.
ബാങ്ക് ഉദ്യോഗസ്ഥയെന്ന് വ്യാജേനയാണ്,വ്യവസായിയെ യുവതി ഫോൺ ചെയ്തത്. ക്രെഡിറ്റ് സൗകര്യങ്ങൾക്ക്  വിവിധ സ്കീമുകളുണ്ടെന്ന് പറയുകയും, ക്രെഡിറ്റ് കാർഡ് പരിധി ഇരട്ടിയാക്കാം, വാർഷിക ഫീസുകൾ ഒഴിവാക്കാം എന്നൊക്കെയാണ് പറഞ്ഞത്. അത് കഴിഞ്ഞ് കഴിഞ്ഞ മാസം 17ന് യുവതി വീണ്ടും വിളിക്കുകയും രേഖകൾ പൂരിപ്പിക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി  ബാങ്കിൽ നിന്നൊരാളെ വീട്ടിലേക്ക് അയയ്ക്കുന്നുണ്ടെന്ന് പറയുകയും സ്കീമിൽ ചേരുന്നതോടെ പഴയ കാർഡ് പ്രവർത്തനരഹിതമായി പുതിയത് നൽകുമെന്നും സൂചിപ്പിച്ചു.



അൽപസമയം കഴിഞ്ഞപ്പോൾ ബാങ്ക് ഉദ്യോഗസ്ഥയാണെന്ന് പറഞ്ഞ് ഒരു യുവതി വീട്ടിൽ വരികയും വ്യവസായിയുടെ ആധാർ, പാൻകാർഡ് വിവരങ്ങൾ പൂരിപ്പിക്കുകയും ചെയ്തു. ശേഷം പുതിയ ക്രെഡിറ്റ് കാർ‍ഡ് 5 ദിവസത്തിനുള്ളിൽ ലഭിക്കുമെന്നു പറഞ്ഞ്  അവർ പഴയ കാർഡ് വാങ്ങിയാണ് മടങ്ങിയത്.

പിറ്റേദിവസം തന്നെ  ഒരുലക്ഷം രൂപ അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടതോടെയാണ് താൻ കബളിപ്പിക്കപ്പെട്ടെന്ന് വ്യവസായി മനസിലാക്കുന്നത്  ഉടനെ ബാങ്കിലേക്ക് വിളിച്ച് കാർഡ് ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെടുകയും  പൊലീസിൽ പരാതി നൽകുകയും ചെയ്തു



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user