കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസിന്റെ പരാജയം ഒഴിച്ചാല്‍ നില മെച്ചപ്പെടുത്താന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് കോഴിക്കോട് കോര്‍പറേഷനില്‍ യു ഡി എഫ്. കഴിഞ്ഞ തവണ 18 സീറ്റാലാണ് ജയിച്ചതെങ്കില്‍ ഇത്തവണയത് 28 സീറ്റിലേക്കുയര്‍ത്താന്‍ യു.ഡി എഫിനായി. അതേസമയം യുഡിഎഫിന്റെയും എല്‍ഡിഎഫിന്റേയും സിറ്റിങ് സീറ്റില്‍ ഉള്‍പ്പടെ കടന്നു കയറിയായിരുന്നു ബിജെപിയുടെ തേരോട്ടം.
വിജയത്തിനോട് അടുത്ത പരാജയമാണ് കോഴിക്കോട് കോര്‍പറേഷനില്‍ യുഡിഎഫിന്. എല്‍ഡിഎഫുമായി വോട്ട് അന്തരം ഏഴു സീറ്റിന്. കഴിഞ്ഞ തവണ 18 ഡിവിഷനുകള്‍ ലഭിച്ചപ്പോള്‍ ഇത്തവണ അത് 28 ഡിവിഷനായി വര്‍ധിപ്പിച്ചു.
ഒന്നാമതാവാന്‍ കഴിഞ്ഞില്ലെങ്കിലും ഈ നേട്ടം യുഡിഎഫിന് ആത്മവിശ്വാസം നല്‍കുന്നതാണ്. പക്ഷെ അപ്പോഴും സിറ്റിങ്ങ് സീറ്റുകളില്‍ ചിലത് നഷ്ടപ്പെട്ടു.മേയര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസിന്റെ പരാജയം യുഡിഎഫിന് തിരിച്ചടിയാണ്.
ഇതിനിടയില്‍ സിപി മുസാഫിര്‍നെ പരാജയപ്പെടുത്തിയുള്ള എസ് കെ അബൂബക്കറിന്റെ വിജയം ഗുണം ചെയ്‌തെന്നാണ് വിലയിരുത്തല്‍. അതേസമയം മേയര്‍ ബിനോ ഫിലിപ്പിന്റെ വാര്‍ഡ് പിടിച്ചെടുത്തു കൊണ്ടായിരുന്നു എന്‍ ഡി എ യുടെ കുതിപ്പ്. യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും സിറ്റിങ് സീറ്റുകള്‍ കൈയ്യടക്കിയുള്ള വിജയം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ആവേശം നല്‍കുന്നതാണ്. 76 ഡിവിഷനുകളാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ ഉള്ളത്. ഒരു സ്വതന്ത്രന്റെ പിന്തുണയോടെ എല്‍ഡിഎഫ് 35,രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെ യുഡിഎഫ് 28,എന്‍ഡിഎ 13 എന്നിങ്ങനെയാണ് കക്ഷി നില.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.