പോളണ്ട് മൂസ എന്ന ദുബായിലെ പ്രമുഖ സുഗന്ധവ്യാപാരിയുടെ ജീവിതം സിനിമയാക്കാൻ തനിക്ക് ആഗ്രഹം ഉണ്ടായിരുന്നുവെന്ന് മമ്മൂട്ടി. പോളണ്ട് മൂസയുടെ ഉടമസ്ഥയിലുള്ള 'ഫ്രാഗ്രൻസ് വേൾഡ്' എന്ന ബ്രാൻഡ് 150-ലേറെ രാജ്യങ്ങളിലേക്ക് വ്യാപിച്ചതിന്റെ ആഘോഷപരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കവെയാണ് മമ്മൂട്ടി തന്റെ ആഗ്രഹം പറഞ്ഞത്. എന്നാൽ അതിനുള്ള അവസരം മൂസ മമ്മൂട്ടിയ്ക്ക് കൊടുത്തില്ല. അതിന് മുൻപേ അദ്ദേഹം തന്നെ തന്റെ ജീവിതം സിനിമയാക്കിയെന്ന് മമ്മൂട്ടി പറഞ്ഞു.
'പോളണ്ട് മൂസയുടെ ജീവിത ചരിത്രം സിനിമയാക്കാൻ ആഗ്രഹമുണ്ട്, പക്ഷേ അദ്ദേഹം തന്നെ സിനിമയിറക്കി അതിൽ അഭിനയിച്ചു. എനിക്ക് ആ അവസരം നഷ്ടമായി,' മമ്മൂട്ടി പറഞ്ഞു. പോളണ്ട് മൂസയുടെ ജീവിതം ജീവൻ ജോസ് ആണ് സംവിധാനം ചെയ്തത്. പല വിദേശ രാജ്യങ്ങളിലായി ചിത്രീകരിച്ച സിനിമയിൽ ഇരുന്നൂറോളം ചെറുതും വലുതുമായ താരങ്ങൾ അഭിനയിച്ചിട്ടുണ്ട്. സിനിമ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഡിജിറ്റൽ പ്ലാറ്റുഫോമുകളിൽ പ്രദർശനത്തിന് എത്തുമെന്നും മമ്മൂട്ടി വ്യക്തമാക്കി.
പോളണ്ട് മൂസയുടെ ജീവിത കഥ ആസ്പദമാക്കി തയ്യാറാക്കിയ 'കുഞ്ഞോൻ' എന്ന ഡോക്യൂ ഫിക്ഷൻ സിനിമയുടെ ആദ്യ പ്രദർശനവും അദ്ദേഹത്തിന്റെ ജീവചരിത്രം ആസ്പദമാക്കി സെബിൻ പൗലോസ് രചിച്ച 'ഫ്രാഗ്രൻസ് ഓഫ് ലെഗസി' എന്ന പുസ്തകത്തിന്റെ കവർ പ്രകാശനവും വേദിയിൽ നടന്നു. ലോകം മുഴുവനും സുഗന്ധമെത്തിക്കുന്ന മനുഷ്യനാണ് പോളണ്ട് മൂസയെന്നും എല്ലാ പെർഫ്യൂമുകളേക്കാൾ സുഗന്ധപൂരിതമാണ് അദ്ദേഹത്തിന്റെ മനസ്സെന്നും മമ്മൂട്ടി വ്യകതമാക്കി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.