ഭാര്യയെ ഉപേക്ഷിച്ച് തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ഇയാളെ നിരന്തരം സമ്മർദത്തിലാക്കിയിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു മുംബൈയിൽ പുതുവത്സര ആഘോഷങ്ങൾക്കിടയിൽ 25-കാരിയായ യുവതി 44-കാരനായ കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി രഹസ്യഭാഗം കത്തികൊണ്ട് മുറിച്ചു. പരിക്കേറ്റ വ്യക്തി നിലവിൽ മുംബൈയിലെ സിയോൺ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയായ യുവതി ഒളിവിലാണ്. ഇരുവരും വിവാഹിതരാണ്.
മറ്റൊരു വിവാഹം കഴിച്ചിട്ടുള്ള ഇരുവരും കഴിഞ്ഞ ഏഴുവർഷമായി പ്രണയത്തിലായിരുന്നു. 44കാരന്റെ സഹോദരിയുടെ ഭർത്താവിന്റെ സഹോദരിയാണ് യുവതി. തന്നെ വിവാഹം കഴിക്കണമെന്ന യുവതിയുടെ സമ്മർദത്തെത്തുടർന്നുണ്ടായ തർക്കങ്ങളെത്തുടർന്ന്, ഇയാൾ കുറച്ചുകാലം ബിഹാറിലേക്ക് മാറി നിന്നിരുന്നു. അവിടെ വെച്ചും യുവതി ഇയാളെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നതായി പറയപ്പെടുന്നു.
ഡിസംബർ 19ന് മുംബൈയിൽ തിരിച്ചെത്തിയ ഇയാൾ യുവതിയുമായുള്ള സമ്പർക്കം ഒഴിവാക്കി വരികയായിരുന്നു. എന്നാൽ ഡിസംബർ 31ന് പുലർച്ചെ 1.30ഓടെ പുതുവത്സര മധുരം നൽകാമെന്ന് പറഞ്ഞ് യുവതി ഇയാളെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ആ സമയത്ത് യുവതിയുടെ മക്കൾ വീട്ടിൽ ഉറങ്ങുകയായിരുന്നു. വീട്ടിലെത്തിയ ഇയാളോട് വസ്ത്രം മാറാൻ ആവശ്യപ്പെട്ട യുവതി, അടുക്കളയിൽ നിന്ന് പച്ചക്കറി മുറിക്കുന്ന കത്തിയുമായി വന്ന് പെട്ടെന്ന് ആക്രമിക്കുകയായിരുന്നുമാരകമായി പരിക്കേറ്റ് രക്തം വാർന്ന നിലയിൽ വീട്ടിലെത്തിയ ഇയാളെ മക്കളും സുഹൃത്തുക്കളും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. ഇയാളുടെ പരിക്ക് ഗുരുതരമാണെന്നും ശസ്ത്രക്രിയ ആവശ്യമായി വരുമെന്നും ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.