Saturday, 3 January 2026

തിരുപരംകുണ്ട്രം വിധി വര്‍ഗീയ കലാപത്തിന് കാരണമായേക്കാം: മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി

SHARE


 
ചെന്നൈ: മധുരയിലെ തിരുപരംകുണ്ട്രം മലയുടെ മുകളില്‍ സിക്കന്ദര്‍ ബാദുഷ ദര്‍ഗയ്ക്കടുത്തുളള ദീപത്തൂണില്‍ കാര്‍ത്തിക വിളക്ക് തെളിയിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ മുന്‍ മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് എസ് സുന്ദര്‍ രംഗത്ത്. സംസ്ഥാനവും എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉന്നയിച്ചിട്ടും മദ്രാസ് ഹൈക്കോടതിയ്ക്ക് എങ്ങനെയാണ് ഇത്തരമൊരു വിധി പുറപ്പെടുവിക്കാനാവുക എന്ന് എസ് എസ് സുന്ദര്‍ ചോദിച്ചു. വളരെ സെന്‍സിറ്റീവ് ആയ ഒരു വിഷയത്തില്‍ തിടുക്കപ്പെട്ട് വിധി പുറപ്പെടുവിക്കുന്നത് സംസ്ഥാനത്തുടനീളം സാമുദായിക സംഘര്‍ഷത്തിനും സമാധാനം തകര്‍ക്കുന്നതിനും കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മദ്രാസ് ഹൈക്കോടതി വിധി നടപ്പാക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ വിസമ്മതിച്ചതിന് പിന്നാലെയാണ് മുന്‍ ജഡ്ജിയുടെ പ്രതികരണം.

'പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് അര്‍ത്ഥവത്തായ പരിഹാരങ്ങളുണ്ടാക്കുന്നതിന് പകരം ചില ജഡ്ജിമാര്‍ പക്ഷം ചേര്‍ന്ന് തീരുമാനങ്ങളെടുക്കുകയാണ്. തിരുപരംകുണ്ട്രം കുന്നിന് മുകളില്‍ കാര്‍ത്തിക ദീപം തെളിയിക്കുന്ന ആചാരമോ അനുഷ്ടാനമോ ഉണ്ടായിരുന്നില്ല എന്ന് വ്യക്തമായതാണ്. സാധാരണ ക്ഷേത്രത്തില്‍ വിളക്ക് തെളിയിക്കുന്ന ഇടങ്ങളിലല്ലാതെ മറ്റെവിടെയും ദീപം തെളിയിക്കുന്നതിനെ ക്ഷേത്രം അധികൃതർ തന്നെ എതിര്‍ത്തിട്ടും കോടതിയ്ക്ക് എങ്ങനെയാണ് പുതിയ ആചാരം സൃഷ്ടിക്കാന്‍ അനുവദിക്കാനാവുക? സംസ്ഥാനം ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആശങ്കകള്‍ വ്യക്തമാക്കിയിട്ടും ഇത്തരമൊരു വിധിയുണ്ടായത് അസ്വസ്ഥതയുണ്ടാക്കുന്നതാണ്': എസ് എസ് സുന്ദര്‍ പറഞ്ഞു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.