ഭോപ്പാല്‍: ഇന്‍ഡോറിലെ മലിനജല ദുരന്തത്തില്‍ ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ദരിദ്രര്‍ മരിക്കുമ്പോള്‍ മോദി സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും ദുരന്തത്തിന്റെ ഉത്തരവാദികള്‍ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചു. ദുര്‍ഭരണത്തിന്റെ പ്രഭവകേന്ദ്രമാണ് മധ്യപ്രദേശ്. പാവപ്പെട്ട ജനങ്ങള്‍ നിസ്സഹായരായി നില്‍ക്കുമ്പോള്‍ ബിജെപി നേതാക്കള്‍ അഹങ്കാരം കാണിക്കുകയാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
ദുരന്തത്തില്‍പ്പെട്ടവരെ ആശ്വസിപ്പിക്കുന്നതിന് പകരം സര്‍ക്കാര്‍ ധിക്കാരം കാണിക്കുകയാണ്. ജനങ്ങള്‍ ആവര്‍ത്തിച്ച് പരാതിപ്പെട്ടിട്ടും ചെവിക്കൊള്ളാതിരുന്നത് എന്തുകൊണ്ടാണെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.
അതേസമയം ദുരന്തത്തില്‍ സര്‍ക്കാരിനെതിരെ മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഉമ ഭാരതി രംഗത്തെത്തിയിരുന്നു. മോഹന്‍ യാദവ് സര്‍ക്കാരിനും ബിജെപിക്കും നാണക്കേടാണെന്ന് ഉമ ഭാരതി പറഞ്ഞു. കൂടാതെ സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ നഷ്ടപരിഹരം അപര്യാപ്തമാണെന്നും ഉമ ഭാരതി വിമര്‍ശിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.