അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വീണ്ടും വലിയൊരു സാമ്പത്തിക വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്. ട്രംപും അദ്ദേഹത്തിന്റെ സാമ്പത്തിക ഉപദേശകരും ചേര്‍ന്ന് നടത്തിയ വന്‍തോതിലുള്ള ഓഹരി ഇടപാടുകളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. 2026-ന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ മാത്രം മൂവായിരത്തി എഴുന്നൂറിലധികം ഓഹരി ഇടപാടുകളാണ് ഇവര്‍ നടത്തിയത്. യുഎസ് സര്‍ക്കാരിന്റെ നയങ്ങളും തീരുമാനങ്ങളും നേരിട്ട് ബാധിക്കുന്ന വന്‍കിട കമ്പനികളുടെ ഓഹരികളാണ് ഇതില്‍ ഭൂരിഭാഗവും എന്നതാണ് വിവാദത്തിന് വഴിവച്ചിരിക്കുന്നത്. ബ്ലൂംബെര്‍ഗ് പുറത്തുവിട്ട വിവരങ്ങളിലാണ് ഞെട്ടിക്കുന്ന ഈ കണക്കുകളുള്ളത്. അമേരിക്കയിലെ ഏറ്റവും വലിയ ടെക്‌നോളജി, ഫിനാന്‍സ്, വ്യോമയാന കമ്പനികളുടെ കോടിക്കണക്കിന് രൂപയുടെ ഓഹരികളാണ് ഈ ചുരുങ്ങിയ കാലയളവില്‍ വാങ്ങിക്കൂട്ടുകയും വില്‍ക്കുകയും ചെയ്തത്.
വോള്‍ സ്ട്രീറ്റിനെ ഞെട്ടിച്ച 'വേഗത'
ലളിതമായി പറഞ്ഞാല്‍, ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ പ്രതിദിനം ശരാശരി 40-ലധികം ഓഹരി ഇടപാടുകള്‍ ട്രംപ് നടത്തിയിട്ടുണ്ട്! 2025-ന്റെ അവസാന മൂന്ന് മാസങ്ങളില്‍ വെറും 380 ഇടപാടുകള്‍ മാത്രം നടന്ന സ്ഥാനത്താണ് ഈ വന്‍ കുതിച്ചുചാട്ടം. ഓഹരി വിപണിയിലെ വമ്പന്മാര്‍ പോലും ഇതിനെ അവിശ്വസനീയതയോടെയാണ് കാണുന്നത്.
ഇത്രയും ചുരുങ്ങിയ കാലയളവില്‍ ഒരു യുഎസ് പ്രസിഡന്റ് ഇത്രയധികം ഓഹരി വ്യാപാരം നടത്തുന്നത് മുന്‍പെങ്ങും കേട്ടുകേള്‍വിയില്ലാത്തതാണെന്ന് മറ്റ് പ്രമുഖ വിപണി വിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നു. 40 വര്‍ഷത്തെ തന്റെ അനുഭവസമ്പത്തില്‍ ഇത്തരമൊന്ന് കണ്ടിട്ടില്ലെന്നാണ് 'ദി വെല്‍ത്ത് അലയന്‍സ്' മാനേജിംഗ് ഡയറക്ടര്‍ എറിക് ഡിറ്റണ്‍ വ്യക്തമാക്കിയത്. കോടികളുടെ നിക്ഷേപം ഈ വമ്പന്‍ കമ്പനികളില്‍ എന്‍വിഡിയ , മൈക്രോസോഫ്റ്റ് , ആമസോണ്‍ , ബോയിംഗ് തുടങ്ങിയ വന്‍കിട കമ്പനികളുടെ ഓഹരികളിലാണ് പണം നിക്ഷേപിക്കപ്പെട്ടത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.