Saturday, 4 July 2026

പോളിയോ തുള്ളിമരുന്ന് കുട്ടികൾ കുറഞ്ഞു; 10 വർഷത്തിൽ 6.2 ലക്ഷം കുറവ്

SHARE

 





ആലപ്പുഴ: സംസ്ഥാനത്ത് പോളിയോ നിർമാർജന പദ്ധതിയുടെ ഭാഗമായി തുള്ളിമരുന്ന് നൽകേണ്ട അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ വൻ കുറവ് രേഖപ്പെടുത്തി. 2016-ൽ 26 ലക്ഷം കുട്ടികളെ വാക്സിനേഷനായി പരിഗണിച്ചിരുന്നപ്പോൾ, ഇത്തവണ അത് 19.8 ലക്ഷമായി കുറഞ്ഞു. ഇതോടെ 10 വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണ് ഉണ്ടായത്.

ജനനനിരക്കിലെ ഇടിവാണ് ഈ കുറവിന് പ്രധാന കാരണമെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. 2018 മുതലാണ് കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് പ്രകടമായത്. വാക്സിനേഷനായി പരിഗണിക്കുന്ന കുട്ടികളിൽ 88 മുതൽ 96 ശതമാനം വരെ പേർ ആദ്യദിവസം തന്നെ തുള്ളിമരുന്ന് സ്വീകരിക്കാറുണ്ടെന്നും ശേഷിക്കുന്നവർ അടുത്ത ദിവസങ്ങളിൽ വാക്സിൻ സ്വീകരിക്കുന്നതുമാണ് പതിവ്.

പുതുതലമുറ ദമ്പതികളിൽ ഒരുകുട്ടി മതിയെന്ന സമീപനവും ചിലർ കുട്ടികൾ വേണ്ടെന്ന നിലപാട് സ്വീകരിക്കുന്നതും വിദേശത്തേക്ക് കുടിയേറുന്നവരുടെ എണ്ണം വർധിക്കുന്നതും കുട്ടികളുടെ എണ്ണം കുറയാൻ കാരണങ്ങളാണെന്ന് ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

കുട്ടികളുടെ എണ്ണം കുറഞ്ഞതോടെ വാക്സിനേഷനായി ആവശ്യമായ വാക്സിൻ അളവും കുറഞ്ഞിട്ടുണ്ട്. 2016-ൽ 26 ലക്ഷം കുട്ടികൾക്കായി 1.30 ലക്ഷം വയൽ വാക്സിൻ ആവശ്യമായിരുന്നെങ്കിൽ, നിലവിൽ ഒരു ലക്ഷം വയൽ മതിയാകും. ഇതോടെ ഏകദേശം 30,000 വയൽ വാക്സിന്റെ ലാഭമാണ് സർക്കാരിനുണ്ടാകുന്നത്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.