കൊച്ചി: ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന ഒ.ജി. ബിജുവിന് പകരം പി.എസ്. ശാന്തകുമാറിനെ നിയമിക്കാൻ ഹൈക്കോടതി അനുമതി നൽകി. ശാന്തകുമാറിന് ഇന്ന് തന്നെ ചുമതലയേൽക്കാമെന്നും കോടതി വ്യക്തമാക്കി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അപേക്ഷ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ശബരിമലയിൽ ഒ.ജി. ബിജുവും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ എസ്. ശ്രീനിവാസും ദീർഘകാലമായി തുടരുന്നതിനെ ഹൈക്കോടതി നേരത്തെ വിമർശിച്ചിരുന്നു. ഇതിനെ തുടർന്നാണ് തുടരാൻ താൽപര്യമില്ലെന്ന് ബിജുവിൽ നിന്ന് രേഖാമൂലം വാങ്ങി അദ്ദേഹത്തെ മാറ്റാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്.
അതേസമയം, ആടിയശിഷ്ട നെയ്യ്, അഷ്ടാഭിഷേകം എന്നിവയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ ബിജുവിന് പങ്കുണ്ടെന്ന സംശയവും ഉയർന്നിരുന്നു. ഈ സാഹചര്യവും അദ്ദേഹത്തിന്റെ സ്ഥാനമാറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.
ശബരിമലയിലെ എക്സിക്യൂട്ടീവ് ഓഫീസർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്നീ തസ്തികകളിലേക്ക് സാധാരണയായി ഒരു വർഷത്തേക്കാണ് നിയമനം നൽകുന്നത്. ഇരുവരുടെയും നിയമന ഉത്തരവ് ഒരുമിച്ചാണ് പുറത്തിറക്കാറുള്ളത്. എന്നാൽ, ഒ.ജി. ബിജുവിന് ദേവസ്വം ബോർഡ് ഒരു വർഷത്തേക്ക് കൂടി കാലാവധി നീട്ടി നൽകിയിരുന്നു.
അഴിമതി ആരോപണങ്ങൾ നേരിടാത്ത ഉദ്യോഗസ്ഥരെയേ ശബരിമലയിലെ പ്രധാന ഭരണപദവികളിലേക്ക് നിയമിക്കാവൂ എന്ന വ്യവസ്ഥ നിലവിലുണ്ട്. ഉദ്യോഗസ്ഥരുടെ പേരുകൾ ഹൈക്കോടതിയിൽ സമർപ്പിച്ച് കോടതി അംഗീകാരം നേടിയ ശേഷമാണ് നിയമനം നൽകേണ്ടത്. എന്നാൽ, ഹൈക്കോടതിയുടെ മുൻകൂർ അനുമതിയില്ലാതെയാണ് ബിജുവിന് പുനർനിയമനം നൽകിയതെന്ന കാര്യം വിവാദമായിരുന്നു.
ഹൈക്കോടതിയുടെ പുതിയ ഉത്തരവോടെ ശബരിമലയിലെ ഭരണനേതൃത്വത്തിൽ മാറ്റം വന്നിരിക്കുകയാണ്. പുതിയ എക്സിക്യൂട്ടീവ് ഓഫീസറായ പി.എസ്. ശാന്തകുമാർ ഇന്ന് തന്നെ ചുമതലയേൽക്കും.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.