തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ദുർബലമായതോടെ കഴിഞ്ഞ ഒരുമാസത്തിനിടെ ലഭിക്കേണ്ട മഴയിൽ 32 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. ജൂൺ 1 മുതൽ ജൂലൈ 3 വരെയുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരമാണ് ഈ വിലയിരുത്തൽ. വയനാട്ടിലാണ് ഏറ്റവും വലിയ മഴക്കുറവ് (67 ശതമാനം) രേഖപ്പെടുത്തിയത്. കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ മാത്രമാണ് സാധാരണ അളവിനോട് അടുത്ത മഴ ലഭിച്ചത്.
മഴക്കുറവ് സംസ്ഥാനത്തിന്റെ വൈദ്യുതോത്പാദനത്തെയും കാർഷിക മേഖലയെയും ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. കെ.എസ്.ഇ.ബിയുടെ ജലസംഭരണികളിലെ ജലനിരപ്പ് നിലവിൽ 22 ശതമാനം മാത്രമാണ്. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഇത് 61 ശതമാനമായിരുന്നു. ജലലഭ്യത കുറഞ്ഞതിനാൽ ആഭ്യന്തര വൈദ്യുതോത്പാദനം നിയന്ത്രിച്ചിരിക്കുകയാണെന്നും വരും മാസങ്ങളിലെ കുടിവെള്ള, ജലസേചന ആവശ്യങ്ങൾ മുൻനിർത്തിയാണ് നടപടി സ്വീകരിച്ചതെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.
അതേസമയം, മഴക്കുറവും കാലാവസ്ഥാ വ്യതിയാനവും കൃഷിയെയും പ്രതികൂലമായി ബാധിക്കുമെന്ന് കാർഷിക വിദഗ്ധർ മുന്നറിയിപ്പ് നൽകി. നെല്ല്, തെങ്ങ്, വാഴ, കാപ്പി, കുരുമുളക് തുടങ്ങിയ പ്രധാന വിളകൾക്ക് നാശസാധ്യത വർധിക്കുമെന്നും പൂക്കളും കായ്കളും കൊഴിയൽ, രോഗ-കീടബാധ, മണ്ണൊലിപ്പ് തുടങ്ങിയ പ്രശ്നങ്ങൾ രൂക്ഷമാകാമെന്നും അവർ ചൂണ്ടിക്കാട്ടി. കർഷകർ മണ്ണിലെ ഈർപ്പം നിലനിർത്താനും വയലുകളിൽ വെള്ളക്കെട്ട് ഒഴിവാക്കാനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.