കൊച്ചി: സംസ്ഥാനത്ത് തഴച്ചുവളർന്ന് മദ്യവ്യവസായം. കഴിഞ്ഞ ഒരു വർഷത്തിനിടെ 17,000 കോടിയുടെ മദ്യം ബിവറേജസ് വഴി മാത്രം കുടിച്ചുതീർത്ത കേരളത്തിൽ ബാർ ലൈസൻസ് പുതുക്കുന്നതിലൂടെയും ഖജനാവിലെത്തുന്നത് കോടികളാണെന്ന് കണക്കുകൾ പറയുന്നു.
2016 മാർച്ച് 31ന് 29 ബാറുകളാണു സംസ്ഥാനത്ത് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് 854 ആയി. നാല് വർഷത്തിനുള്ളിൽ ബാർ ലൈസൻസ് പുതുക്കുന്നതിലൂടെ മാത്രം സർക്കാരിന്റെ അക്കൗണ്ടിലെത്തിയത് 1225.57 കോടി രൂപയാണ്.
35 ലക്ഷം രൂപയാണ് നിലവിൽ ബാർ ലൈസൻസ് ഫീസ്. ഏറ്റവുമധികം ലൈസൻസ് ഫീസ് ലഭിച്ചത് എറണാകുളത്ത് നിന്നാണ്. 304.07 കോടിരൂപയാണ് ലഭിച്ചത്. തൃശൂരാണ് രണ്ടാം സ്ഥാനത്ത് 156.15 കോടിരൂപയാണ് ലഭിച്ചത്. 134.43 കോടി കിട്ടിയ തലസ്ഥാന ജില്ലയാണ് മൂന്നാമത്. 15.59 കോടി ലഭിച്ച കാസർഗോഡാണ് ഏറ്റവും കുറവ്.
2021 മുതൽ ആരംഭിച്ച ബാറുകളിൽ നിന്ന് മാത്രം ഫീസിനത്തിൽ 2021-22 സാമ്പത്തിക വർഷത്തിൽ 7.20 കോടി രൂപയാണ് ലഭിച്ചതെങ്കിൽ. 2022-23 ൽ 96 കോടിയായി ഉയർന്നു. 2023-24ൽ 13.65 കോടി, 2024-25ൽ 15.75 കോടി എന്നിങ്ങനെ സർക്കാരിലേക്ക് ലഭിച്ചിട്ടുണ്ടെന്നും കണക്കുകൾ പറയുന്നു. ഇത് സംബന്ധിച്ച കണക്കുകൾ കഴിഞ്ഞ ദിവസം ‘മാധ്യമം’ പ്രസിദ്ധീകരിച്ചിരുന്നു.
യുഡിഎഫ് സർക്കാർ പൂട്ടിയ 282 ബാറുകൾ തുറക്കാൻ അനുമതി നൽകിയാണ് പിണറായി സർക്കാരിന്‍റെ ആദ്യ മദ്യനയം . ലൈസൻസ് പുതുക്കൽ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് സര്‍ക്കാര്‍ ഇതിനെ ന്യായീകരിച്ചത്. ത്രീ സ്റ്റാറിലേക്കെത്തി ലൈസൻസ് നേടിയ ബിയർ-വൈൻ പാർലറുകളെയും ലൈസൻസ് പുതുക്കലായി പരിഗണിച്ച് പുതിയ ബാറുകളുടെ കണക്കിൽനിന്നും ഒഴിവാക്കി. ഇതിലൂടെ മാത്രം 442 ബാറുകൾ തുറന്നു. ഒന്നാം പിണറായി സര്‍ക്കാര്‍ 200 ബാറുകൾ കൂടി അനുവദിച്ചിരുന്നു. ഇതുപ്രകാരം സംസ്ഥാനത്തെ ബാറുകളുടെ എണ്ണം 671 ആയി ഉയർന്നിരുന്നു.
രണ്ടാം പിണറായി സർക്കാരിന്‍റെ കാലത്ത് ഇതുവരെ 130 ബാറുകൾക്ക് പുതിയതായി ലൈസൻസ് നൽകിയിട്ടുണ്ട്. ഇതിൽ 33 എണ്ണം ബിയർ-വൈൻ പാർലറുകളിൽനിന്ന് ബാറുകളായി മാറിയവയാണ്. ശേഷിക്കുന്ന 97 മാത്രമാണ് പുതിയ ബാറുകളെന്നാണ് സർക്കാർ വാദം.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക