Thursday, 2 July 2026

* നഗരത്തിലെ ഹോട്ടലുകളിലും തട്ടുകടകളിലും ശുചിത്വവും ഗുണനിലവാരവും നഗരസഭ ഉറപ്പു വരുത്തും  എന്ന് പാലാ നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം.*

* നഗരത്തിലെ ഹോട്ടലുകളിലും തട്ടുകടകളിലും ശുചിത്വവും ഗുണനിലവാരവും നഗരസഭ ഉറപ്പു വരുത്തും എന്ന് പാലാ നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം.*

 




പാലാ നഗരത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിലും തട്ടുകടകളിലും വിൽക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരവും പരിസര ശുചിത്വവും നഗരസഭ ആരോഗ്യ വിഭാഗം ഉറപ്പുവരുത്തുമെന്നും ആ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും ചെയർപേഴ്സൺ ദിയ ബിനു അറിയിച്ചു.. കഴിഞ്ഞ ദിവസം ഹോട്ടലുകൾ പരിശോധിച്ചിരുന്നു..ഇന്നു നടന്ന തട്ടുകടകളിലെ പരിശോധനയും ഇതിന്റെ ഭാഗമാണ്..

ജൂലൈ ഒന്നിന് പാലാ മുനിസിപ്പാലിറ്റി നഗരസഭ ആരോഗ്യ വിഭാഗം തട്ടുകടകളിൽ രാത്രി നടന്ന പരിശോധന 

നിലവിൽ ഉദ്യോഗസ്ഥർ കർശന താക്കീത് നൽകി എങ്കിലും പിഴ ഈടാക്കുകയോ മറ്റ് കർശന നടപടികളോ സ്വീകരിച്ചിട്ടില്ല... എന്നാൽ വരും ദിവസങ്ങളിൽ ഇതുപോലെ പരിശോധനകൾ നടത്തി പൊതുജനങ്ങൾക്ക് ആരോഗ്യപ്രശ്നമുണ്ടാവുന്ന രീതിയിൽ പ്രവർത്തനങ്ങൾ കണ്ടെത്തിയാൽ നഗരസഭ കർശന നടപടി സ്വീകരിക്കും.. പൊതു ജനങ്ങൾക്ക് സത്യസന്ധമായ പരാതികൾ നല്കുന്നതിന് സാഹചര്യം ഉണ്ടാക്കും.. പരാതിയിൽ വസ്തുത ഉണ്ട് എങ്കിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. പൊതുജന ആരോഗ്യം സംരക്ഷിക്കാൻ ബാധ്യത ഉള്ള നഗരസഭ എടുക്കുന്ന ഈ നടപടികളോട് ഹോട്ടൽ, തട്ടുകട നടത്തിപ്പുകാരും പൊതുസമൂഹവും പൂർണ്ണമായി സഹകരിക്കണമെന്നും ചെയർപേഴ്സൺ അഭ്യർത്ഥിച്ചു. 








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

50 ലക്ഷം സമ്മാനം; നഷ്ടമായത് 2.5 ലക്ഷം

50 ലക്ഷം സമ്മാനം; നഷ്ടമായത് 2.5 ലക്ഷം

 







കൊച്ചി: സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവ് 50 ലക്ഷം രൂപയുടെ സമ്മാനം അയച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് യുവതിയിൽ നിന്ന് 2.5 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ സൗത്ത് പോലീസ് കേസെടുത്തു.

എളംകുളം സ്വദേശിനിയാണ് തട്ടിപ്പിനിരയായത്. ജൂൺ 15-നാണ് സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്ത് 50 ലക്ഷം രൂപ വിലമതിക്കുന്ന സമ്മാനങ്ങൾ അടങ്ങിയ പാഴ്‌സൽ അയച്ചിട്ടുണ്ടെന്ന് അറിയിച്ചത്. പാഴ്‌സൽ കൈപ്പറ്റാൻ 'കസ്റ്റംസ് ക്ലിയറൻസ് ഫീസ്' അടയ്ക്കണമെന്ന് പറഞ്ഞ് പലതവണയായി പണം ആവശ്യപ്പെടുകയായിരുന്നു.

ഇത്തരത്തിൽ യുവതി ആകെ 2.50 ലക്ഷം രൂപ കൈമാറി. പരാതിക്കാരിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് കർണാടക സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അപ്പെക്സ് ബാങ്കിലെ ദിനേഷ് എന്നയാളുടെ അക്കൗണ്ടിലേക്കാണ് തുക അയച്ചത്.

പണം നൽകിയിട്ടും പാഴ്‌സൽ ലഭിക്കാതിരുന്നതോടെ തട്ടിപ്പ് മനസ്സിലാക്കിയ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അപകടത്തിന് പിന്നാലെ ലഹരിമരുന്ന് കണ്ടെത്തൽ

അപകടത്തിന് പിന്നാലെ ലഹരിമരുന്ന് കണ്ടെത്തൽ

 





ഉദയംപേരൂർ: മാങ്കായിക്കവലയ്ക്ക് സമീപം ബസിടിച്ചുണ്ടായ അപകടത്തിൽ മരിച്ച സ്കൂട്ടർ യാത്രികന്റെ മൃതദേഹപരിശോധനയ്ക്കിടെ എം.ഡി.എം.എയും കഞ്ചാവും കണ്ടെത്തിയതായി പോലീസ്. ഇതുമായി ബന്ധപ്പെട്ട് മറ്റൊരു കേസും രജിസ്റ്റർ ചെയ്തതായി ഹിൽപ്പാലസ് പോലീസ് അറിയിച്ചു.

വൈക്കം ഉദയനാപുരം കുറ്റിവേലിത്തറ വീട്ടിൽ അമൽ (29) ആണ് അപകടത്തിൽ മരിച്ചത്. ബുധനാഴ്ച തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിനിടെയാണ് 0.03 ഗ്രാം എം.ഡി.എം.എയും മൂന്ന് ഗ്രാം കഞ്ചാവും കണ്ടെത്തിയത്.

അപകടസമയത്ത് അമലിനൊപ്പം സ്കൂട്ടറിൽ ഉണ്ടായിരുന്ന കുലശേഖരമംഗലം ഇടവട്ടം വാളോർമംഗലം സ്വദേശി അർജുൻ (29) പരിക്കേറ്റ് ചികിത്സയിലാണ്. ഇയാളിൽ നിന്ന് 3.10 ഗ്രാം എം.ഡി.എം.എയും 9.80 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തു. തുടർന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് ഉദയംപേരൂരിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. സംഭവത്തിൽ അപകടക്കേസിനൊപ്പം ലഹരിമരുന്ന് കൈവശം വച്ചതിനും പ്രത്യേക കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'റേഷൻ ഇനി എ.ടി.എമ്മിലൂടെ'

'റേഷൻ ഇനി എ.ടി.എമ്മിലൂടെ'

 





കണ്ണൂർ: റേഷൻകടകളിലെ നീണ്ട കാത്തിരിപ്പിന് പരിഹാരമായി എ.ടി.എം. മാതൃകയിലുള്ള 'ഗ്രെയ്ൻ എ.ടി.എം.' സംവിധാനം കേരളത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാൻ ഒരുങ്ങുന്നു. 'അന്നപൂർത്തി' എന്ന പേരിലുള്ള പദ്ധതി ആദ്യം എറണാകുളം ജില്ലയിലെ പിറവത്ത് സ്ഥാപിക്കാനാണ് ആലോചന.

റേഷൻകാർഡ് നമ്പർ നൽകുകയും ബയോമെട്രിക് വിരലടയാളം പതിപ്പിക്കുകയും ചെയ്താൽ അഞ്ച് മിനിറ്റിനുള്ളിൽ 50 കിലോഗ്രാം വരെ അരിയോ ഗോതമ്പോ ലഭിക്കുന്ന സംവിധാനമാണ് ഗ്രെയ്ൻ എ.ടി.എം. റേഷൻകടയോട് ചേർന്നായിരിക്കും യന്ത്രം സ്ഥാപിക്കുക. 2,500 കിലോഗ്രാം വരെ ധാന്യം സംഭരിക്കാനാകുന്ന യന്ത്രത്തിൽ ധാന്യം നിറയ്ക്കുന്നതിന്റെ ചുമതല റേഷൻകട ഉടമയ്ക്കായിരിക്കും.

സോളാർ പാനലുകളും ഇൻവെർട്ടർ ബാറ്ററികളും ഉപയോഗിച്ചായിരിക്കും സംവിധാനം പ്രവർത്തിക്കുക. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

ഭക്ഷ്യധാന്യ വിതരണം കൂടുതൽ വേഗത്തിലും സുതാര്യമായും നടത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്രസർക്കാരിന്റെ താത്പര്യപ്രകാരം കേരളം പദ്ധതിക്ക് സന്നദ്ധത അറിയിച്ചിട്ടുണ്ട്. യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി സംസ്ഥാന സർക്കാർ ഏറ്റെടുക്കും. എം.എൽ.എ. ഫണ്ട് ഉൾപ്പെടെയുള്ള സ്രോതസ്സുകൾ ഇതിനായി പ്രയോജനപ്പെടുത്താനും ആലോചനയുണ്ട്.

ഒഡിഷ, ഉത്തർപ്രദേശ്, ഹരിയാണ എന്നീ സംസ്ഥാനങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ മാതൃക പിന്തുടർന്നാണ് കേരളത്തിലും ഗ്രെയ്ൻ എ.ടി.എം. സംവിധാനം ആരംഭിക്കുന്നത്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'സൗജന്യയാത്ര' സ്വകാര്യ ബസുകൾക്ക് തിരിച്ചടി

'സൗജന്യയാത്ര' സ്വകാര്യ ബസുകൾക്ക് തിരിച്ചടി

 





കൊല്ലം: കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ആരംഭിച്ചതോടെ കൊല്ലം ജില്ലയിലെ സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിലാണെന്ന് ബസുടമകൾ. യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ പല ബസുകളുടെയും പ്രതിദിന കളക്ഷനിൽ ഏകദേശം 4,000 രൂപവരെ കുറവുണ്ടായെന്നാണ് വിലയിരുത്തൽ.

ജില്ലയിൽ ആയിരത്തിലധികം സ്വകാര്യ ബസുകളാണ് സർവീസ് നടത്തുന്നത്. കെ.എസ്.ആർ.ടി.സി.യുടെ 458 'പ്രിയദർശിനി' ബസുകളിൽ സ്ത്രീകളുടെ യാത്ര സൗജന്യമായതോടെ കൂടുതൽ യാത്രക്കാരും സർക്കാർ ബസുകളിലേക്ക് മാറിയതായി ബസുടമകൾ പറയുന്നു. കെ.എസ്.ആർ.ടി.സി. സർവീസ് ഇല്ലാത്ത റൂട്ടുകളിലാണ് സ്വകാര്യ ബസുകൾക്ക് ഇപ്പോഴും ആശ്വാസകരമായ യാത്രക്കാരുള്ളത്.

വരുമാനക്കുറവ് മൂലം ചില ബസുകളിൽ ജീവനക്കാർക്ക് പകുതി ശമ്പളം മാത്രം നൽകേണ്ട സാഹചര്യമാണുള്ളത്. മൂന്ന് ജീവനക്കാരുണ്ടായിരുന്ന ബസുകളിൽ ഇപ്പോൾ ഡ്രൈവറും കണ്ടക്ടറും മാത്രമാണ് തുടരുന്നത്. ചില സർവീസുകൾ രാവിലെയും വൈകീട്ടും മാത്രമായി ചുരുക്കിയതായും ഉടമകൾ പറയുന്നു.

ഡീസൽ വിലവർധനയും അറ്റകുറ്റപ്പണി ചെലവും പ്രതിസന്ധി രൂക്ഷമാക്കിയെന്ന് ബസുടമകൾ വ്യക്തമാക്കി. സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ സർവീസ് അവസാനിപ്പിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും അവർ മുന്നറിയിപ്പ് നൽകി.

ഡീസൽ സബ്സിഡി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഈ മാസം 7ന് സ്വകാര്യ ബസ് മേഖല സമരപരിപാടികൾ സംഘടിപ്പിക്കും. സ്ത്രീകളുടെ സൗജന്യയാത്ര സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, രോഗികൾ, 60 വയസിന് മുകളിലുള്ളവർ എന്നിവർക്കായി പരിമിതപ്പെടുത്തണമെന്നും സർക്കാർ സഹായം ലഭിച്ചാൽ സ്വകാര്യ ബസുകളിലും സൗജന്യയാത്ര നടപ്പാക്കാൻ തയ്യാറാണെന്നും ബസുടമകൾ അറിയിച്ചു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സെക്യൂരിറ്റി ഡിപ്പോസിറ്റ് ഈടാക്കുന്നത് നിയമവിരുദ്ധം;സോളാറിൽ വീണ്ടും ഇടപെട്ട് റെഗുലേറ്ററി കമ്മിഷൻ

സെക്യൂരിറ്റി ഡിപ്പോസിറ്റ് ഈടാക്കുന്നത് നിയമവിരുദ്ധം;സോളാറിൽ വീണ്ടും ഇടപെട്ട് റെഗുലേറ്ററി കമ്മിഷൻ


 
തിരുവനന്തപുരം: സോളാർ വൈദ്യുതി ഉത്പാദകരിൽ നിന്ന് കെ.എസ്.ഇ.ബി. ഈടാക്കുന്ന ഉയർന്ന സെക്യൂരിറ്റി ഡിപ്പോസിറ്റ് നിയമവിരുദ്ധമാണെന്ന വിമർശനം ഉയരുന്നു. നിലവിലെ ചട്ടങ്ങൾ പ്രകാരം ഒരുമാസത്തെ അന്തിമ വൈദ്യുതി ബില്ലിന്റെ രണ്ടിരട്ടി തുക മാത്രമാണ് സെക്യൂരിറ്റി ഡിപ്പോസിറ്റായി ഈടാക്കാൻ അനുമതിയുള്ളത്. എന്നാൽ, ഇതിന് വിരുദ്ധമായി മൊത്തം വൈദ്യുതി ഉപഭോഗം കണക്കിലെടുത്താണ് കെ.എസ്.ഇ.ബി. നിലവിൽ സോളാർ ഉത്പാദകരിൽ നിന്ന് സെക്യൂരിറ്റി ഡിപ്പോസിറ്റ് ഈടാക്കുന്നതെന്നാണ് ആരോപണം.

ബിൽത്തുകയുടെ അടിസ്ഥാനത്തിൽ മാത്രം കണക്കാക്കേണ്ട ഡിപ്പോസിറ്റ് ഉപഭോഗത്തിന്റെ അടിസ്ഥാനത്തിൽ കണക്കാക്കുന്ന നിയമലംഘനമാണ് സോളാർ ഉത്പാദകരുടെ കാര്യത്തിൽ കെ.എസ്.ഇ.ബി. നടത്തുന്നത്. ഇത് നിയമവിരുദ്ധമാണെന്ന് റെഗുലേറ്ററി കമ്മിഷൻ കെ.എസ്.ഇ.ബി.യെ അറിയിച്ചു. വൻതുക ആവശ്യപ്പെട്ട് ജൂൺ മുതൽ ഉത്പാദകർക്ക് നോട്ടീസ് അയക്കുകയാണ് കെ.എസ്.ഇ.ബി.

എല്ലാ വിഭാഗം വൈദ്യുതി ഉപഭോക്താക്കളിൽനിന്നും കെ.എസ്.ഇ.ബി. വർഷംതോറും സെക്യൂരിറ്റി ഡിപ്പോസിറ്റ് ഈടാക്കുന്നുണ്ട്. സാധാരണയായി, മുൻവർഷം അടച്ച ആകെ വൈദ്യുതി ബില്ലിന്റെ അടിസ്ഥാനത്തിൽ പ്രതിമാസ ശരാശരി ബിൽ കണക്കാക്കി, മാസംതോറും ബിൽ അടയ്ക്കുന്നവരിൽനിന്ന് അതിന്റെ രണ്ടിരട്ടിയും രണ്ടുമാസത്തിലൊരിക്കൽ ബിൽ അടയ്ക്കുന്നവരിൽനിന്ന് മൂന്നിരട്ടിയുമാണ് സെക്യൂരിറ്റി ഡിപ്പോസിറ്റായി ഈടാക്കുന്നത്. ഓരോ വർഷവും ഈ തുക പുനഃപരിശോധിക്കുകയും ഉപഭോഗം വർധിച്ചാൽ അധിക ഡിപ്പോസിറ്റ് ആവശ്യപ്പെടുകയും ചെയ്യുന്നു. ഉപഭോഗം കുറഞ്ഞാൽ അധികമായി ഈടാക്കിയ തുക അടുത്ത ബില്ലുകളിൽ ക്രമീകരിക്കാറുമുണ്ട്.

എന്നാൽ, സോളാർ ഉത്പാദകരുടെ കാര്യത്തിൽ വ്യത്യസ്ത രീതിയാണ് നിലവിലുള്ളതെന്ന പരാതിയാണ് ഉയരുന്നത്. അവർ ഉത്പാദിപ്പിച്ച് വൈദ്യുതി ഗ്രിഡിലേക്ക് നൽകുന്ന അളവിന് തുല്യമായ വൈദ്യുതി പിന്നീട് ഗ്രിഡിൽനിന്ന് ഉപയോഗിക്കാനാകും. ഉദാഹരണത്തിന്, ഒരു മാസം 100 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ച് അത്രതന്നെ ഉപയോഗിക്കുന്ന ഉപഭോക്താവിന് വൈദ്യുതി ചാർജ് ഉണ്ടാകില്ല; ഫിക്സഡ് ചാർജ് മാത്രം അടച്ചാൽ മതി. ഇതോടെ അവരുടെ സെക്യൂരിറ്റി ഡിപ്പോസിറ്റും സ്വാഭാവികമായി കുറയുന്നു.

ഈ സാഹചര്യം മറികടക്കാൻ, ഗ്രിഡിലേക്ക് നൽകിയ വൈദ്യുതി പരിഗണിക്കാതെ ഉപഭോക്താവിന്റെ ആകെ വൈദ്യുതി ഉപഭോഗം അടിസ്ഥാനമാക്കിയാണ് കെ.എസ്.ഇ.ബി. സെക്യൂരിറ്റി ഡിപ്പോസിറ്റ് കണക്കാക്കുന്നതെന്നാണ് സോളാർ ഉപഭോക്താക്കളുടെ ആരോപണം. ഈ രീതി നിലവിലെ ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും വിരുദ്ധമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 1 July 2026

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ: ഭരണങ്ങാനം ഒരുങ്ങി

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ: ഭരണങ്ങാനം ഒരുങ്ങി


 
 അൽഫോൻസാമ്മയുടെ തിരുനാൾ: ഭരണങ്ങാനം ഒരുങ്ങി

വി. അൽഫോൻസാമ്മയുടെ 18-ാ മത് തിരുനാളിന് ഭരണങ്ങാനം ഷ്റൈനിലും, ഫൊറോന പള്ളിയിലും ക്രമീകരണങ്ങൾ പൂർത്തിയായി എന്ന് ഷ്റൈൻ റെക്‌ടർ റവ. ഡോ.അഗസ്റ്റിൻ പാലക്കാപറമ്പിലും, ഫൊറോനാ വികാരി വെരി. റവ. ഫാ. സക്കറിയാസ് ആട്ടപ്പാട്ടും, അഡ്‌മിനിസ്ട്രേറ്റർ ഫാ. മാത്യു കുറ്റിയാനിക്കലും അറിയിച്ചു. 2026 ജൂലൈ 19 ഞായർ മുതൽ ജൂലൈ 28 ചൊവ്വ വരെ 10 ദിവസം നീണ്ടുനിൽക്കുന്ന ലളിതവും ഭക്തിസാന്ദ്രവുമായ തിരുനാളിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, മേജർ ആർച്ച് ബിഷപ്പ് എമിരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പുമാരായ മാർ തോമസ് തറയിൽ, റയ്‌പൂർ മുൻ ആർച്ച് ബിഷപ്പ് മാർ അഗസ്റ്റിൻ ചരണകുന്നേൽ ഉൾപ്പെടെ 14 പിതാക്കന്മാർ വിശുദ്ധ ബലിയർപ്പിച്ച് സന്ദേശം നൽകും.

ഭക്തിസാന്ദ്രം; പ്രൗഢഗംഭീരം

ഈ വർഷത്തെ തിരുനാൾ ഭക്തിസാന്ദ്രവും പ്രൗഢഗംഭീരവും ആയിരിക്കും. തിരുനാൾ ദിവസങ്ങളിൽ 300-ൽ അധികം വൈദികർ ഭരണങ്ങാനം ഷ്റൈനിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതാണ്.താമരശ്ശേരി രൂപതയുടെ അധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയുടെ നേത്യത്വത്തിൽ രൂപതയിൽ നിന്നുള്ള 60 പരം വൈദികരും നിരവധി സമർപ്പിതരും ഇടവക പ്രതിനിധികളും ഭരണങ്ങാനത്ത് എത്തി ബലിയർപ്പിച്ച് പ്രാർത്ഥിക്കും.കോതമംഗലം രൂപതാ ധ്യക്ഷൻ മാർ ജോർജ് മഠത്തി കണ്ടത്തിലിൻറെ നേതൃത്വത്തിൽ രൂപതയിൽ നിന്നും വൈദിക പ്രതിനിധികൾ തിരുനാൾ ദിവസങ്ങളിൽ ഇവിടെയെത്തും. മലങ്കര സഭയുടെ പ്രതിനിധിയായി മൂവാറ്റുപുഴ രൂപതാ ധ്യക്ഷൻ യൂഹാ ന്നോൻ മാർ തെയഡോഷ്യസും,ലത്തീൻ സഭയുടെ പ്രതിനിധിയായി കൊച്ചി രൂപതയുടെ അധ്യക്ഷൻ മാർ ആൻറണി കാട്ടിപ്പറമ്പിലും വിശുദ്ധ ബലി അർപ്പിച്ച് സന്ദേശം നൽകും.

പിതാക്കന്മാരുടെ സാന്നിധ്യം

ജൂലൈ 19ന് രാവിലെ 11.15ന് മാർക്ക് ജോസഫ് കലറങ്ങാട്ട് കൊടി ഉയർത്തുന്നതോടെ ഈ വർഷത്തെ തിരുനാൾ തിരുകർമ്മങ്ങൾ ഔദ്യോഗികമായി ആരംഭിക്കും.തിരുനാളിന്റെ ഓരോ ദിവസവും ഓരോ പ്രത്യേക വിഭാഗക്കാർക്കായി നിശ്ചയിച്ചു നൽകിയിരിക്കുന്നു. ശിശുക്കൾക്ക് വേണ്ടി പ്രത്യേക
 ആശിർവ്വാദ പ്രാർത്ഥന നടത്തുന്ന അൽഫോൻസിയൻ ശിശുദിനം, അധ്യാപികയായിരുന്ന വിശുദ്ധ അൽഫോൻസാമ്മയ്ക്ക് കുട്ടികളെയും അധ്യാപകരെയും സമർപ്പിക്കുന്ന അൽഫോൻസിയൻ ബാലദിനം, സഭയെയും സഭാധികാരികളെയും ഏറെ സ്നേഹിച്ച അൽഫോൻസാമ്മയ്ക്ക് വൈദികരെ സമർപ്പിക്കുന്ന അൽഫോൻസിയൻ വൈദിക ദിനം, പ്രവാസികളായ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്ന അൽഫോൻസിയൻ പ്രവാസി ദിനം, അൽഫോൻസിയൻ കുടുംബദിനം, അൽഫോൻസിയൻ സമർപ്പിത ദിനം, യുവജന ദിനം, അൽഫോൻസാ രോഗിദിനം, അൽഫോൻസിയൻ സഭാ ദിനം എന്നിവയാണ് മറ്റ് നിയോഗങ്ങൾ.

അൽഫോൻസാ സംഗമം

വിശുദ്ധ അൽഫോൻസാമ്മയുടെ പേര് സ്വീകരിച്ചിരിക്കുന്ന സ്ത്രീ പുരുഷന്മാർ നിരവധിയാണ് അതുപോലെ വ്യാപാര സ്ഥാപനങ്ങൾ, വാഹനങ്ങൾ, സ്‌കൂളുകൾ, കോളേജുകൾ, ആശുപത്രികൾ, ഇടവക വാർഡുകൾ, ഇടവക പള്ളികൾ എന്നിവയും അൽ ഫോൻസാമ്മയുടെ പേരിൽ നിരവധിയുണ്ട് ആസ്ട്രേലിയയിലെ മെൽബൺ രൂപതയുടെ കത്തീഡ്രൽ, കാനഡയിലെ മിസ്സിസാഗാ രൂപതയുടെ കത്തീഡ്രൽ, ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ കത്തീഡ്രൽ, അമേരിക്കയിലെ ചിക്കാഗോ രൂപതയിലെ പ്രധാന ദേവാലയങ്ങളായ അറ്റ്ലാൻറ്റൊ, കൊപ്പേൽ ലോസ് ആഞ്ചലസ്, ലാസ് വെഗാസ് തുടങ്ങിയ പള്ളികളും അൽഫോൻസാമ്മയുടെ പേരിലാണ് സ്ഥാപിച്ചിരിക്കുന്നത്.ജൂലൈ 25 ശനിയാഴ്ച വൈകുന്നേരം 5 മണിക്കുള്ള വിശുദ്ധ കുർബാനയോട് ചേർന്ന് അൽഫോൻസാ നാമധാരികളുടെ സംഗമം ഇവിടെ നടത്തും.

തീർത്ഥാടന ദേവാലയം അടയ്ക്കുന്നില്ല

തിരുനാളിന്റെ പത്തു ദിവസങ്ങളിലും കബറിട ദേവാലയം 24 മണിക്കൂറും തുറന്നിട്ടിരിക്കും. രാത്രികളിൽ ജാഗരണ പ്രാർത്ഥനയ്ക്ക് ഭക്തജനങ്ങളോടൊപ്പം ഭരണങ്ങാനം പ്രൊവിൻസിലെ ക്ലാരിസ്റ്റ് സിസ്റ്റേഴ്‌സ്, പാലാ അൽഫോൻസാ പ്രോവിൻസിലെ ക്ലാരിസ്റ്റ് സിസ്റ്റേഴ്‌സ്, ഭരണങ്ങാനം സി എസ് ടി ജനറലേറ്റിലെ സിസ്റ്റേഴ്‌സ്, കൂടാതെ ഷ്റൈനിലെ അൽഫോൻസാ വോളന്ററ്റിയേഴ്‌സിൻ്റെ 120 കുടുംബങ്ങളും ജാഗരണ പ്രാർത്ഥനകൾക്ക് എത്തും.

 ജപമാല റാലി

തിരുനാൾ നൊവേന നടക്കുന്ന 9 ദിവസങ്ങളിലും വൈകുന്നേരം 6 മണിക്ക് ആഘോഷമായ ജപമാല റാലി നടത്തും. ദീപങ്ങ ളേവ ളേന്തി ആയിരക്കണക്കിന് ജനങ്ങൾ അൽഫോൻസാമ്മയോടൊപ്പം ജപമാല ചൊല്ലി പ്രാർത്ഥിക്കും. ഓരോ ദിവസവും റാലിക്ക് വിവിധ ഭക്തസംഘടനകളും ഇടവകകളും സമർപ്പിത സമൂഹങ്ങ സമൂഹങ്ങളും ജപമാലക്ക് നേത്യത്വം നൽകും. ഷ് റൈനിൽ നിന്നും ആരംഭിച്ച് ഫൊറോനാപള്ളി ചുറ്റിയുള്ള ജപമാല പ്രദക്ഷിണം അനുഗ്രഹ സമ്യദ്ധിയുടെ സമയമാണ്.

വി.ഫ്രാൻസീസിൻറ്റെ വർഷം

2026 വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ വർഷമായി മാർപാപ്പ പ്രഖ്യാപിച്ചിരിക്കുന്നു. ഫ്രാൻസിസ്‌കൻ ചൈതന്യത്തിൽ ജീവിച്ച വ്യക്തിയാണ് അൽഫോൻസാമ്മ. അമ്മയെ വാഴ്ത്തപ്പെട്ടവൾ ആക്കിയിട്ട് ഇപ്പോൾ 40 വർഷങ്ങൾ പൂർത്തിയാകുന്നു. ഫ്രാൻസിസ് അസീസി ദിവംഗതനായി 800 വർഷങ്ങൾ പൂർത്തിയാകുന്നു. അതുകൊണ്ട് ഈ വർഷത്തെ തിരുനാളിന് ഫ്രാൻസിസ്‌കൻസിന്റെയും, ക്ലാരിസ്റ്റ് സഭാംഗങ്ങളുടെയും പ്രത്യേക ഒത്തുചേരലുകൾ തിരുനാൾ ദിവസങ്ങളിൽ ഷ്റൈനിൽ നടത്തും.

അൽഫോൻസാ റീലുകൾ

അൽഫോൻസാമ്മയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ, ഭരണങ്ങാനത്തെ ത്തുന്നവർക്ക് കാണുവാൻ സാധിക്കുന്ന പ്രത്യേക സംഗതികൾ എന്നിവ ഉൾപ്പെടുത്തി സുന്ദരമായ റീലുകൾ

തയ്യാറാക്കിയത്, ജൂലൈ മാസത്തിൽ റിലേ ചെയ്യുന്നതാണ്.

പുതിയ പുസ്‌തകങ്ങൾ

വിശുദ്ധ അൽഫോൻസാമ്മയുടെ ജീവചരിത്രം 1949ൽ പാറ്റ്‌നനിന്നു ഹിന്ദിയിൽ പ്രസിദ്ധീകരിച്ചിരുന്നു. ബ. ഇഗ്നേഷ്യസ് വെള്ളരിങ്ങാട്ട് എസ്. ജെ.യാണ് പ്രേമോത്സ ർഗ്ഗ് എന്ന പേരിൽ ഹിന്ദി സംസാരിക്കുന്നവർക്കായി അൽഫോൻസാമ്മയെ പരിചയപ്പെടുത്തുന്ന ഈ പുസ്‌തകം രചിച്ചത്. ആദ്യമായി ഈ പുസ്‌തകത്തിൻറെ മലയാളം പതിപ്പ് സ്നേഹപാരമ്യം എന്ന പേരിൽ ഷൈനിൽ നിന്നും തിരുനാൾ ദിവസങ്ങളിൽ പ്രസിദ്ധീകരിക്കും. സി.ഗ്ലോറി എഫ് .സി.സി. രചിച്ച "പേൾസ് ഓഫ് വിസ്‌ഡം" എന്ന ഇംഗ്ലീഷ് പുസ്‌തകവും പ്രകാശനം ചെയ്യും

 അൽഫോൻസാ സൂക്തങ്ങളുടെ ആത്മീയ വായനയാണ് ഈ പുസ്‌തകം അൽഫോൻസാമ്മയുടെ കത്തുകളുടെ പരിഷ്കരിച്ച പതിപ്പും തിരുനാളിനോട് അനുബന്ധിച്ച് പ്രസിദ്ധീകരിക്കും.

വൈദിക വിദ്യാർഥികൾ

വിവിധ സെമിനാരികളിലെ വൈദിക വിദ്യാർഥികൾ തിരുനാൾ ദിവസങ്ങളിൽ ഷ് റൈനിൽ എത്തി പ്രാർഥനകളിൽ പങ്കുചേരും.ഭരണങ്ങാനം എം എസ് ടി ദീപ്‌തി സെമിനാരി, പാലാ മൈനർ സെമിനാരി, പറത്താനം മാർ എഫ്രേം സെമിനാരി, പാലാ വിൻസെൻഷ്യൻ സെമിനാരി, മൂന്നാംതോട് ചെറുപുഷ്‌പ സെമിനാരി, ഭരണങ്ങാനം അസീസി സെമിനാരി, തെള്ളകം കപ്പുച്ചിൻ മേജർ സെമിനാരി, കുറവിലങ്ങാട് ക്ലാര റ്റ് ഭവൻ, കോട്ടയം വടവാതൂർ മേജർ സെമിനാരി എന്നിവിടങ്ങളിൽ നിന്നും തീർത്ഥയാത്രയായി അംഗങ്ങൾ എത്തും.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

 കുടിശ്ശിക കാരണം ഇന്‍റർനെറ്റ് കട്ടാക്കി ജിയോ;  എഐ ക്യാമറകളുടെ പ്രവർത്തനം നിലച്ചു; പുതിയ നിയമലംഘനങ്ങൾക്ക് പിഴ ചുമത്താനാകില്ല;

കുടിശ്ശിക കാരണം ഇന്‍റർനെറ്റ് കട്ടാക്കി ജിയോ; എഐ ക്യാമറകളുടെ പ്രവർത്തനം നിലച്ചു; പുതിയ നിയമലംഘനങ്ങൾക്ക് പിഴ ചുമത്താനാകില്ല;



 
തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോർ വാഹനവകുപ്പിന്റെ എ ഐ ക്യാമറകളുടെ പ്രവർത്തനം ഇന്റർനെറ്റ് സേവനം നിലച്ചതിനെ തുടർന്ന് പൂർണ്ണമായി തടസ്സപ്പെട്ടു. 

പദ്ധതിയുടെ ചുമതലയുള്ള കെൽട്രോൺ ഇന്റർനെറ്റ് സേവന ദാതാക്കളായ ജിയോക്ക് വലിയ തുക കുടിശിക വരുത്തിയതാണ് സേവനം നിർത്തിവെക്കാൻ കാരണമായത്. സർക്കാരിൽ നിന്ന് കെൽട്രോണിന് ലഭിക്കാനുള്ള 90 കോടിയിലധികം രൂപയുടെ കുടിശിക വൈകുന്നതാണ് ഇന്റർനെറ്റ് കമ്പനിക്കുള്ള പണം നൽകുന്നതിന് തടസ്സമായത്.

 ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ കൺട്രോൾ റൂമുകളിലേക്ക് എത്താതായിട്ടുണ്ട്. ഇതിനാൽ തന്നെ എ ഐ ക്യാമറ ദൃശ്യങ്ങളിലുള്ള പുതിയ നിയമലംഘനങ്ങൾക്ക് പിഴ ചുമത്താൻ പറ്റാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. 2023 എപ്രിൽ മാസത്തിലായിരുന്നു സംസ്ഥാനത്തെ റോഡുകളിൽ മോട്ടോർ വാഹനവകുപ്പിന്റെ എ ഐ ക്യാമറകളുടെ പ്രവർത്തനം ആരംഭിച്ചത്.










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ട്യൂഷൻ സെന്റർ തകർന്നു; 14 കുട്ടികൾ മരിച്ചു

ട്യൂഷൻ സെന്റർ തകർന്നു; 14 കുട്ടികൾ മരിച്ചു

 





ലാഹോർ: പാകിസ്ഥാനിലെ ലാഹോറിൽ സ്വകാര്യ ട്യൂഷൻ സെന്ററിന്റെ മേൽക്കൂര തകർന്ന് 14 കുട്ടികൾ ദാരുണമായി മരിച്ചു. അപകടത്തിൽ അധ്യാപകൻ ഉൾപ്പെടെ ഒൻപത് പേർക്ക് പരിക്കേറ്റു. പത്ത് വയസിൽ താഴെയുള്ള കുട്ടികളടക്കമുള്ളവരാണ് അപകടത്തിൽപ്പെട്ടത്.

ലാഹോറിലെ കഹ്ന പ്രദേശത്തെ ബസ്തി ഈദ് ഗായിലുള്ള ട്യൂഷൻ സെന്ററിലാണ് ദുരന്തമുണ്ടായത്. ചൊവ്വാഴ്ച ക്ലാസ് നടക്കുന്നതിനിടെ കെട്ടിടത്തിന്റെ മേൽക്കൂര പെട്ടെന്ന് തകർന്നുവീഴുകയായിരുന്നു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

വളരെ പഴക്കമേറിയതും ജീർണാവസ്ഥയിലുമായിരുന്ന കെട്ടിടത്തിലാണ് ട്യൂഷൻ സെന്റർ പ്രവർത്തിച്ചിരുന്നത്. പൂർത്തിയാകാത്ത രണ്ടാം നിലയുടെ മേൽക്കൂരയാണ് തകർന്നുവീണതെന്നാണ് പ്രാഥമിക വിവരം. അപകടസമയത്ത് മേൽക്കൂരയിൽ ടൈൽ പാകുന്ന നിർമ്മാണ ജോലികൾ നടന്നിരുന്നതായും ദൃക്‌സാക്ഷികൾ ആരോപിച്ചു.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും രണ്ട് പേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ചയും നിലവാരമില്ലാത്ത നിർമ്മാണ പ്രവർത്തനങ്ങളുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

പാകിസ്ഥാനിൽ സുരക്ഷാ വീഴ്ചകൾ മൂലമുള്ള കെട്ടിടാപകടങ്ങൾ ആവർത്തിക്കുകയാണ്. കഴിഞ്ഞ വർഷം കറാച്ചിയിലെ ലിയാരിയിൽ അഞ്ച് നില കെട്ടിടം തകർന്നുവീണ് 27 പേർ മരിച്ച സംഭവവും വലിയ ദുരന്തമായി മാറിയിരുന്നു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക