Monday, 13 November 2023

ഒടുവിൽ ബിഎസ്എൻഎൽ 4ജി എത്തി; കൂടുതൽ സംസ്ഥാനങ്ങളിലേക്ക്

SHARE

ഒടുവിൽ ബിഎസ്എൻഎൽ 4ജി എത്തി; കൂടുതൽ സംസ്ഥാനങ്ങളിലേക്ക്



ഒടുവിൽ ബിഎസ്എൻഎൽ 4ജി സേവനങ്ങൾക്ക് തുടക്കമായി. ഹരിയാനയിലേക്കും ബിഎസ്എൻഎൽ സേനനങ്ങൾ വ്യാപിപ്പിച്ചു. ദീപാവലിക്ക് മുന്നോടിയായി ആണ് ഹരിയാനയിൽ 4ജി സേവനങ്ങൾ വിന്യസിച്ചത്. പഞ്ചാബിന് ശേഷം ടെലികോം ബിഎസ്എൻഎൽ 4ജി നെറ്റ്‌വർക്ക് പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് ഹരിയാന.

ബിസിനസ് താൽപ്പര്യങ്ങൾ അടിസ്ഥാനമാക്കി ഉയർന്ന ഡിമാൻഡ് ഉള്ള മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ബിഎസ്എൻഎൽ 4ജി പദ്ധതി വിപുലീകരിക്കാൻ തുടക്കത്തിൽ പദ്ധതി ഇട്ടത്. എന്നാൽ ഇപ്പോൾ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് നെറ്റ്‍വർക്ക് വിന്യസിക്കുന്നത്. പഞ്ചാബിലെ 4ജി നെറ്റ്‌വർക്കിന് മികച്ച പ്രതികരണം ലഭിച്ചതിന് ശേഷം, മറ്റ് സംസ്ഥാനങ്ങളിലേക്കും നെറ്റ്‌വർക്ക് വികസിപ്പിക്കാൻ ടെലികോം കമ്പനി പദ്ധതിയിടുകയാണ്. ഡിസംബറോടെ കൂടുതൽ സംസ്ഥാനങ്ങളിൽ 4ജി പരീക്ഷണങ്ങൾ വിജയമാക്കുകയാണ് ലക്ഷ്യം.

ഡിസംബറിൽ 4ജി സേവനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ കമ്പനി ആരംഭിക്കുമെന്ന് ഇന്ത്യ മൊബൈൽ കോൺഗ്രസിൽ ‌ബിഎസ്എൻഎൽ ചെയർമാനും എംഡിയുമായ പി കെ പർവാർ വ്യക്തമാക്കിയിരുന്നു. നിലവിൽ, ഏകദേശം 40,000 ഉപഭോക്താക്കൾ ബിഎസ്എൻഎലിൻെറ 4G നെറ്റ്‌വർക്ക് ഉപയോഗിക്കുന്നുണ്ട്. ഇത് പരീക്ഷണാടിസ്ഥാനത്തിൽ ആണ് വിന്യസിച്ചിരിക്കുന്നത്. അതേസമയം റിലയൻസ് ജിയോയും ഭാരതി എയർടെലും 5G നെറ്റ്‌വർക്കുകൾ വിന്യസിക്കുന്ന സമയത്താണ് ബിഎസ്എൻഎലിൻെറ 4ജി വരുന്നത് എന്നത് ശ്രദ്ധേയമാണ്. കമ്പനിയുടെ 4ജി വൈകാനുള്ള ഒരു കാരണം അടിസ്ഥാന സൗകര്യങ്ങളാണ് . 4ജി സേവനങ്ങൾക്കായി തദ്ദേശീയ ഉൽപ്പന്നങ്ങൾ ആണ് കമ്പനിവാങ്ങുന്നത്. രാജ്യത്തുടനീളം ഒരു ലക്ഷം സൈറ്റുകൾ വിന്യസിക്കുന്നതിനായി ടിസിഎസിനും ഐടിഐക്കും ഇപ്പോൾ കരാ‍ർ നൽകിയിട്ടുണ്ട്. 19,000 കോടി രൂപയുടേതാണ് കരാർ.

ഇന്ത്യയൊട്ടാകെ 2024 ജൂണിൽ

ബി‌എസ്‌എൻ‌എൽ ഡിസംബർ മുതൽ വാണിജ്യപരമായി സേവനങ്ങൾ ‌നൽകി തുടങ്ങും. 2024 ജൂണോടെയാണ് ‌ഇന്ത്യ മുഴുവൻ നെറ്റ്‍വർക്ക് വിപുലീകരിക്കാൻ ലക്ഷ്യമിടുന്നത്.
കമ്പനി ആദ്യം പഞ്ചാബിലും തുടർന്ന് ഹരിയാനയിലും ഉത്തരാഖണ്ഡിലും മറ്റ് സർക്കിളുകളിലും 4ജി സേവനങ്ങൾ എത്തിക്കും. 200 ടവറുകളിലെ സൈറ്റുകളിൽ 4ജി സേവനങ്ങൾ പരീക്ഷിച്ചതിന് ശേഷം, നവംബറോടെ 3,000 4ജി സൈറ്റുകൾ കൂടി ഇൻസ്റ്റാൾ ചെയ്യും. 2024 ജൂണിൽ ഒരു ലക്ഷം ടവറുകൾ വിന്യസിക്കും എന്നാണ് റിപ്പോർട്ടുകൾ.

വരിക്കാർ കുറയുന്നു

4G സേവനങ്ങൾ ഇല്ലാത്തതിനാൽ ഏകദേശം രണ്ടു വർഷമായി കമ്പനിക്ക് വ രിക്കാരുടെ അടിത്തറ നഷ്‌ടപ്പെടുന്നതു കൊണ്ടു കൂടെയാണ് സേവനങ്ങൾക്ക് വേഗം കൂട്ടുന്നത്. ജൂലൈയിൽ വരെയുള്ള 19 മാസങ്ങളിൽ മാത്പം ബിഎസ്എൻഎല്ലിന് ഏകദേശം 1.62 കോടി വരിക്കാരെ നഷ്ടപ്പെട്ടിരുന്നു. ഇപ്പോൾ 9.8 കോടി വരിക്കാരാണ് ബിഎസ്എൻഎലിനുള്ളത്.




















































































































































































































































































SHARE

Author: verified_user