Monday, 13 November 2023

ആകാശത്ത് വിപ്ലവം, ഭൂമിയില്‍ 'NO PARKING'; ഈ വിമാനങ്ങളേയൊക്കെ എന്തു ചെയ്യും.

SHARE

ആകാശത്ത് വിപ്ലവം, ഭൂമിയില്‍ 'NO PARKING'; ഈ വിമാനങ്ങളേയൊക്കെ എന്തു ചെയ്യും.


കണക്കുകൂട്ടലുകള്‍ക്കപ്പുറത്താണ് നമ്മുടെ ആകാശ സഞ്ചാരലോകം. കോവിഡിന്റെ പിടിവിട്ട് രാജ്യങ്ങളെല്ലാം ചിറകു വിരിച്ചു പറന്നു തുടങ്ങിയ കാലത്ത് കരുത്തന്മാരെയെല്ലാം അമ്പരപ്പിച്ച മുന്നേറ്റമായിരുന്നു സിവില്‍ വ്യോമയാന മേഖലയില്‍ ഇന്ത്യ നടത്തിയത്. സമീപകാലത്ത് ലോകം കണ്ട വലിയ രണ്ട് ജംബോ വിമാന പര്‍ച്ചേസുകളിലും ഒപ്പിട്ടത് ഇന്ത്യന്‍ വിമാനക്കമ്പനികളാണ്. ബജറ്റ് എയര്‍ലൈനുകളുടെ ശവപ്പറമ്പെന്ന് പേരുകേട്ട ഇന്ത്യയില്‍ എന്തുകൊണ്ട് ഇങ്ങനെയൊക്കെ എന്ന ചോദ്യത്തിന് സമീപകാലത്തെ കണക്കുകള്‍ ഉത്തരം പറയും. എങ്കിലും പിടികിട്ടാത്ത ചില ചോദ്യങ്ങളുണ്ട്.

ലോകം ഇന്ത്യന്‍ വ്യോമയാന മേഖലയിലേക്ക് ആകാംക്ഷയോടെ നോക്കിത്തുടങ്ങിയത് ഫെബ്രുവരിയോടു കൂടിയാണ്. നഷ്ടക്കണക്കു പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ വിറ്റൊഴിവാക്കിയ എയര്‍ ഇന്ത്യ അതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ വിമാനക്കരാര്‍ പ്രഖ്യാപിച്ചത് അന്നാണ്. നാല് മാസങ്ങള്‍ക്ക് ശേഷം ലോകത്തിലെ തന്നെ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന വിമാനക്കമ്പനിയായ ഇന്‍ഡിഗോ പാരിസ് എയര്‍ഷോയില്‍ വച്ച് 500 വിമാനങ്ങളുടെ അടുത്ത കരാര്‍ പ്രഖ്യാപിക്കുന്നു.

പുതിയ റെക്കോര്‍ഡ്!. മുന്‍ കരാറുകളുടെ കൂടെ കണക്കെടുത്താല്‍ ഇന്‍ഡിഗോക്ക് എയര്‍ബസില്‍നിന്ന് മാത്രം ലഭിക്കാനുള്ളത് 980 വിമാനങ്ങളാണ്. എയര്‍ ഇന്ത്യയടക്കം മറ്റ് കമ്പനികള്‍ക്ക് ബോയിങ്ങില്‍നിന്നും എയര്‍ബസില്‍നിന്നുമായി ലഭിക്കാനുള്ള വിമാനങ്ങളുടെ കണക്ക് വേറെയുമുണ്ട്. നിലവില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) യുടെ പക്കലുള്ള പൂര്‍ണതോതില്‍ സര്‍വീസ് നടത്തുന്ന എയര്‍പോര്‍ട്ടുകളുടെ എണ്ണം 137 മാത്രമാണ് എന്നുമോര്‍ക്കണം. വിമാനം നിലത്തിറക്കാനുള്ള എല്ലാ കാറ്റഗറിയില്‍പ്പെട്ട സംവിധാനങ്ങളുടെ എണ്ണമെടുത്താലും 148 മാത്രമേ വരൂ.

വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറയുന്നത് ശരിയാണെങ്കില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ പറക്കുന്ന വിമാനങ്ങളുടെ എണ്ണം 15000നും 20000നും ഇടയിലായിരിക്കും. രാജ്യത്തെ വിമാനക്കമ്പനകള്‍ക്കെല്ലാം കൂടി നിലവിലുള്ളത് ഏതാണ്ട് 7000ഓളം വിമാനങ്ങളാണ്. അതായത് നിലവിലുള്ളതിന്റെ രണ്ടോ മൂന്നോ ഇരട്ടി. കഴിഞ്ഞ ഒമ്പത് വര്‍ഷം കൊണ്ട് 75 ശതമാനമാണ് രാജ്യത്തെ വിമാനങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന. 

അതിശയോക്തിയുടെ കരടുകള്‍ മാറ്റിവെച്ചാല്‍പോലും, കരാറുകള്‍ പ്രകാരം എയര്‍ബസും ബോയിങ്ങും കൃത്യമായി വാഗ്ദാനം നടപ്പാക്കിയാല്‍ ഈ കാലയളവില്‍ നിലവിലുള്ളതിന്റെ ഇരട്ടിയിലേറെ വിമാനങ്ങള്‍ ഇന്ത്യയിലെത്തുമെന്നു തന്നെ കരുതണം. അങ്ങനെ വരുമ്പോള്‍ രാജ്യത്തെ വിമാനത്താവളങ്ങളുടെ വികസനം ഇത്ര വേഗത്തില്‍ മതിയോ എന്ന ചോദ്യം ശക്തമാകുന്നുണ്ട്? അതിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്ന ചില സത്യങ്ങള്‍ നമുക്കു മുന്നിലുണ്ട്
























































































































































































































































































SHARE

Author: verified_user