സ്വന്തമായി കാപ്പി കൃഷി ചെയ്ത്, സ്വന്തമായി വികസിപ്പിച്ച മെഷീനിൽ കാപ്പിയുണ്ടാക്കി സ്വന്തമായി നിർമ്മിച്ച ഫർണിച്ചറുകളിൽ ആളുകളെ സത്കരിക്കുന്ന പതിവായിരുന്നു കഫേ കോഫി ഡേയ്ക്ക്.
2019 മാർച്ച് 31 ലെ കണക്ക് പ്രകാരം കഫേ കോഫി ഡേയ്ക്ക് 7200 കോടി രൂപയുടെ കടമുണ്ടായിരുന്നു. 2019 ജൂലൈ 31 ന് വിജി സിദ്ധാർത്ഥ നേത്രാവദി നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്തത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്. പിന്നീടാണ് മാളവിക ഹെഗ്ഡെ കഫേ കോഫി ഡേയുടെ സിഇഒ ആയത്. ഭർത്താവ് തോറ്റതല്ല, ചെറുതായൊന്ന് പിഴച്ചതാണെന്ന് തെളിയിക്കാൻ മാളവികയ്ക്ക് അധികം കാലം വേണ്ടി വന്നില്ല. കമ്പനി പിന്നീട് കണ്ടത് ചെലവു ചുരുക്കലിന്റെയും പരിഷ്കാരങ്ങളുടെയും പെരുമഴയായിരുന്നു.
സ്വന്തമായി കാപ്പി കൃഷി ചെയ്ത്, സ്വന്തമായി വികസിപ്പിച്ച മെഷീനിൽ കാപ്പിയുണ്ടാക്കി സ്വന്തമായി നിർമ്മിച്ച ഫർണിച്ചറുകളിൽ ആളുകളെ സത്കരിക്കുന്ന പതിവായിരുന്നു കഫേ കോഫി ഡേയ്ക്ക്. 1996 ൽ ബെംഗളൂരുവിൽ ആരംഭിച്ച ഈ സ്ഥാപനത്തിന് 2011 ൽ രാജ്യത്തൊട്ടാകെ 1000ത്തിലേറെ ഔട്ട്ലെറ്റുകളുണ്ടായിരുന്നു. എന്നാൽ ബിസിനസിന്റെ ലോകത്ത് സിദ്ധാർത്ഥയുടെ കണക്കുകൾ പിഴച്ചുകൊണ്ടിരുന്നു. പ്രതീക്ഷയോടെ തുടങ്ങിയ പല ഔട്ട്ലെറ്റുകളും പൂട്ടിപ്പോയി. സിദ്ധാർത്ഥയുടെ മരണം സിസിഡി എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട കഫേ കോഫി ഡേയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
തങ്ങളുടെ കാപ്പിക്ക് ഒരു രൂപ പോലും വർധിപ്പിക്കാതെയുള്ള പരിഷ്കാരമാണ് മാളവിക നടപ്പാക്കിയത്. ഔട്ട്ലെറ്റുകൾക്ക് പുറമെ രാജ്യത്തെമ്പാടും ഐടി പാർക്കുകളിലും സ്ഥാപനങ്ങളിലും വെച്ചിരുന്ന മെഷീനുകൾ പിൻവലിച്ചും ലാഭമില്ലാതെ പ്രവർത്തിച്ച ഔട്ട്ലെറ്റുകൾ പൂട്ടിയും ചെലവ് ചുരുക്കി. പുറമെ നിക്ഷേപകരെ കണ്ടെത്തി കഫേ കോഫി ഡേയിലേക്ക് നിക്ഷേപമെത്തിക്കുന്നതിലും അവർ വിജയം കണ്ടു. മുൻ കർണാടക മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മകൾക്ക് മുന്നിൽ 'NO' പറഞ്ഞവർ ചുരുക്കം.
2019 മാർച്ച് 31 ന് 7200 കോടിയുടെ നഷ്ടമുണ്ടായിരുന്ന കമ്പനി, 2020 മാർച്ച് 31 ന് നഷ്ടം 3100 കോടിയായി കുറച്ചു. 2021 മാർച്ച് 31 ന് നഷ്ടം 1731 കോടി രൂപ മാത്രമായി. ദീർഘ കാല വായ്പയായ 1263 കോടിയും ഹ്രസ്വ കാല വായ്പയായ 516 കോടിയും ചേർന്നതാണിത്. നിലയില്ലാക്കയത്തിൽ മുങ്ങിത്താഴ്ന്ന പഴയ കഫേ കോഫി ഡേയല്ല മാളവികയുടെ തണലിൽ ഇപ്പോഴുള്ള സിസിഡിയെന്ന് വ്യക്തം.
കഫേ കോഫി ഡേയുടെ അമരത്ത് മാളവിക ഇരുന്നത് കൃത്യമായ ദീർഘവീക്ഷണത്തോടെയായിരുന്നു. കൊവിഡ് കാലത്ത് പ്രോട്ടോക്കോൾ പാലിക്കുന്നതിലും ഉപഭോക്താക്കളുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിലും ഈ സ്ത്രീ വിജയിച്ചു.
ഇന്ന് രാജ്യമൊട്ടാകെ 572 ഔട്ട്ലെറ്റുകളുണ്ട് കഫേ കോഫി ഡേയ്ക്ക്. പുറമെ 36000 കോഫി വെന്റിങ് മെഷീനുകൾ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. 333 വാല്യു എക്സ്പ്രസ് കിയോസ്കുകളും ഉണ്ട്.
പുറമെ അറബിക്ക കാപ്പിക്കുരുവിന്റെ കയറ്റുമതിയിൽ അവർ വൻ വിജയം നേടി. വൻകിട വിദേശരാജ്യങ്ങളിലേക്ക് തങ്ങളുടെ 20000 ഏക്കർ സ്ഥലത്ത് വിരിയുന്ന കാപ്പിക്കുരു കയറ്റുമതി ചെയ്യുന്നുമുണ്ട്.
പെണ്ണിനെ കൊണ്ട് എന്താവാനാണ് എന്ന് ചോദിക്കുന്നവർക്ക് മുന്നിൽ ഒരു അടയാളമാണ് കഫേ കോഫി ഡേയുടെ വീരവനിത മാളവിക ഹെഗ്ഡെ.
അന്നത്തെ ബാംഗ്ലൂരിലെ ബ്രിഗേഡ് റോഡിലാണ് സിദ്ധാർത്ഥ തൻ്റെ ആദ്യത്തെ സിസിഡി ഔട്ട്‌ലെറ്റ് ആദ്യം മുതൽ ആരംഭിച്ചത്.
2019 മാർച്ചിലെ കണക്കനുസരിച്ച്, ബ്രാൻഡിന് 1,752 ഔട്ട്‌ലെറ്റുകൾ ഉണ്ടായിരുന്നു - യുവാക്കളെയും യുവതികളെയും ആകർഷിക്കുന്ന ഹബ്ബുകൾ. ഈ ഇടങ്ങളിൽ ഉടനീളം താങ്കളുടെ സിഗ്നേച്ചർ കോഫിയിൽ കൂടി ധാരാളം സംഭവിച്ചു, ദിവസത്തിൽ ഒരു സമയം CCD കഫെയോടൊപ്പം , എല്ലാ യുവജീവിതത്തിലും സിസിഡി കയ്യൊപ്പ് പതിഞ്ഞു തുടങ്ങിയിരുന്നു.
നമ്മുടെ പ്രണയങ്ങളിലും വിവാഹങ്ങളിലും കോർട്ട്ഷിപ്പുകളിലും ജോലിയിലും ബിസിനസ്സ് ജീവിതത്തിലും പോലും. സിസിഡി ശരിക്കും ഫിറ്റ്‌സിലും ബൗട്ടിലും വളർന്നു. ഏറെക്കാലമായി ബെംഗളൂരുവിലെ 14 ഔട്ട്‌ലെറ്റുകളായിരുന്നു ഇത്.
എല്ലാത്തിനും വിത്തുപാകിയ കമ്പനിയുടെ അഭിലാഷം ഒരു തുടക്കത്തിന് ചെറുതും പ്രാദേശികവുമായിരുന്നു. ഒരു പരിധി വരെ, സിദ്ധാർത്ഥ ഓഫർ ടെസ്റ്റ് മാർക്കറ്റിംഗ് ചെയ്യുകയായിരുന്നു. മണിക്കൂറിന് 40 രൂപ നിരക്കിൽ ഇൻ്റർനെറ്റ് സർഫിംഗിൻ്റെ സന്തോഷം വാഗ്‌ദാനം ചെയ്‌ത പ്രാരംഭ സൈബർ കഫേയിൽ അദ്ദേഹത്തിൻ്റെ ആഹ്ലാദത്തിൽ യുവാക്കൾ തടിച്ചുകൂടി .
അവർക്ക് കാപ്പിയും ഇഷ്ടമായിരുന്നു, അക്കാലത്ത് കാപ്പിയുടെ തെരുവ് വിലയ്ക്ക് വിരുദ്ധമായി അഞ്ചിൻ്റെ ഗുണിതം നൽകാൻ അവർ തയ്യാറായിരുന്നു. അവൻ അനുഭവം വിൽക്കുകയായിരുന്നു. കാപ്പി അല്ല. അവൻ അത് ആദ്യം ചെയ്തു.
സിദ്ധാർത്ഥ തൻ്റെ ബ്രാൻഡിന് ഒരു പേര് നൽകി. ഹാംഗ് ഔട്ട് ചെയ്യാൻ "മൂന്നാം സ്ഥാനം" നിർവചിക്കുന്ന ഒരു സ്ഥലമായിരുന്നു അത്. ചെറുപ്പക്കാർക്ക് "ഒന്നാം സ്ഥാനം" വീടായിരുന്നു, "രണ്ടാം സ്ഥാനം" സ്കൂളോ കോളേജോ ആയിരുന്നു. "മൂന്നാം സ്ഥാനം" എവിടെയായിരുന്നു.
അതിനാൽ, ഒടുവിൽ അവൻ തൻ്റെ കഫേയെ എന്താണ് വിളിച്ചത്? "കോഫി ഡേ". തിടുക്കപ്പെട്ട് എന്നാൽ എളുപ്പം പറഞ്ഞ സിസിഡിയിലേക്ക് ചുരുക്കിയ ചിലത്. ഒരു പരിധിവരെ, സിദ്ധാർത്ഥ തൻ്റെ ബ്രാൻഡ് നാമത്തിൽ പോലും വ്യക്തതയുടെയും ലാളിത്യത്തിൻ്റെയും സ്വഭാവം ഉൾക്കൊള്ളുന്നു.
പരസ്യങ്ങളില്ലാതെ വാമൊഴിയായി മാത്രം നിർമ്മിച്ച ഒരു ബ്രാൻഡിൻ്റെ മികച്ച ഉദാഹരണമാണ് CCD. വളരാൻ എത്ര നല്ല മാർഗം. ഇതെല്ലാം "മെയ്ഡ് ഇൻ ഇന്ത്യ" ആയിരുന്നു!
ഇന്ന് ബിസിനസ് മേഖല വളരെയധികം പ്രതിസന്ധിഘട്ടങ്ങളിൽ കൂടിയാണ് കടന്നുപോകുന്നത്. പിടിച്ചുനിൽക്കാൻ ഓരോ ബിസിനസ് ഉടമകളും വളരെയധികം ബുദ്ധിമുട്ടുന്നുണ്ട്.
MRP. കാണുന്ന വില കടയുടമയ്ക്ക് മൊത്തം ലാഭം ആണെന്നുള്ള രീതിയിൽ മൊത്തം തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ചില പ്രചരണങ്ങളും വ്യവസായത്തെ ബാധിക്കാറുണ്ട്.
മെനുവിലെ വില ഒരിക്കലും മുഴുവൻ ലാഭം അല്ല , കേരളത്തിൽ മാത്രം കണ്ടുവരുന്ന ഒരു പ്രവണത നല്ല നല്ല ക്വാളിറ്റിയും വേണം, വിലയും കുറയണം. ക്വാളിറ്റി നന്നാക്കാൻ ശ്രമിക്കുമ്പോൾ വിലയും കൂടും .
മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഭക്ഷ്യ ഉൽപ്പാദന വിതരണ മേഖലയിൽ വളരെ കുറഞ്ഞ റൈറ്റ് ആണ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നത്.
ഒരു കണക്കിന് പറഞ്ഞാൽ മാർക്കറ്റിൽ നിന്നും കൂടിയ വിലയ്ക്ക് സാധനങ്ങൾ വാങ്ങി കുറഞ്ഞ വിലയ്ക്ക് വിൽക്കേണ്ട ഒരു അവസ്ഥ.
നല്ല ക്വാളിറ്റിയിലുള്ള ഉൽപ്പന്നങ്ങൾ അതിന്റെ ചെലവിനനുസരിച്ചുള്ള വില വരും എന്നുള്ള ഒരു വിശാലമനസ്കത നമ്മൾ ശീലിക്കേണ്ടിയിരിക്കുന്നു. മാർക്കറ്റിൽ സാധനങ്ങളുടെ വില അനുദിനം വർദ്ധിച്ചുവരികയാണ്.
കേരളത്തിനെ സംബന്ധിച്ച് അവകാശങ്ങൾക്കായി പോരാടുന്ന, ബോധ്യമുള്ള ഒരു സംസ്ഥാനമാണ്, എന്നാൽ ഇത്തരം ചില കാര്യങ്ങളിൽ പ്രൈവറ്റ് സെക്റ്ററിൽ പരാതികളും മറ്റുമായി ഉപഭോക്താക്കൾ ധാരാളം പോകാറുമുണ്ട്.
എന്നാൽ പബ്ലിക് സെക്ടറിൽ ധാരാളം വീഴ്ചകൾ ഉണ്ടെങ്കിലും അവിടെല്ലാം ഈ പ്രബുദ്ധ ജനത നിശബ്ദമായി നിൽക്കുന്നതും കാണാം. ഉദാ : KSRTC ബസ് ( അടുത്ത ടെസ്റ്റിനെ വെള്ളം കാണൂ അല്ലെങ്കിൽ മഴ പെയ്യണം, പബ്ലിക് ടോയ്ലറ്റുകൾ, കാന്റീനുകൾ )
വാട്ടർ അതോറിറ്റി ശുദ്ധജലം എന്നു പറഞ്ഞ് നമുക്ക് തരുന്ന കലങ്ങിയ ജലം ( ലാബിൽ ടെസ്റ്റ് ചെയ്താൽ പുതിയ വൈറസുകളെ കണ്ടെത്താം )

0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.